Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യക്ക് ഇനിയും...

ഇന്ത്യക്ക് ഇനിയും സെമിയിലെത്താം; സാധ്യതകൾ ഇങ്ങനെ

text_fields
bookmark_border
kohli-SKY
cancel

ദുബൈ: ട്വന്‍റി20 ലോകകപ്പിൽ സ്കോട്ലൻഡിനെ തകർത്ത് തരിപ്പണമാക്കിയ ഇന്ത്യ സെമിപ്രതീക്ഷ നിലനിർത്തിയിരിക്കുകയാണ്. സ്കോട്ലൻഡ് ഉയർത്തിയ 86 റൺസ് വിജയലക്ഷ്യം 6.3 ഓവറിൽ മറികടന്ന ഇന്ത്യ നെറ്റ്റൺറേറ്റിൽ ന്യൂസിലൻഡിനെയും അഫ്ഗാനിസ്താനെയും മറികടന്നു.


ഇങ്ങനെ ഒക്കെയാണെങ്കിലും സെമിബെർത്ത് സ്വന്തമാക്കാൻ അഫ്ഗാനിസ്താന്‍റെ ജയത്തിനായി ഇന്ത്യ പ്രാർഥിക്കേണ്ട അവസ്ഥയാണ്. അവസാന മത്സരത്തിൽ നമീബിയയെ തോൽപിക്കുകയും ന്യൂസിലൻഡ് അഫ്ഗാനോട് പരാജയപ്പെടുകയും െചയ്താൽ ഇന്ത്യക്ക് ഗ്രൂപ്പ് രണ്ടിൽ നിന്ന് സെമി യോഗ്യത നേടാം. പാകിസ്താൻ നേരത്തെ തന്നെ സെമിബെർത്ത് ഉറപ്പിച്ചിരുന്നു.

ഗ്രൂപ്പ് രണ്ടിലെ കാര്യങ്ങൾ ഇങ്ങനെ

സൂപ്പർ 12 ഗ്രൂപ്പ് 2ൽ നാല് മത്സരത്തിൽ എട്ട് പോയിന്‍റ് നേടി പാകിസ്താൻ സെമിയിൽ എത്തിയിട്ടുണ്ട്. നിലവിൽ നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയമടക്കം ആറ്പോയിന്‍റും 1.277 നെറ്റ്റൺറേറ്റുമായി ന്യൂസിലൻഡാണ് ഗ്രൂപ്പിൽ രണ്ടാമത്. നാല് പോയിന്‍റുമായി ഇന്ത്യ മൂന്നാമതാണ്. അതേസമയം, റൺറേറ്റിൽ ഇന്ത്യ (+1.619) ന്യൂസിലാൻഡിനേക്കാളും (+1.277) അഫ്ഗാനിസ്താനേക്കാളും (+1.481) മുന്നിലാണ്. ഇന്ത്യക്കും അഫ്ഗാനും നാലുപോയിന്‍റ് വീതമാണെങ്കിലും നെറ്റ്റൺറേറ്റിന്‍റെ ബലത്തിൽ ഇന്ത്യയിപ്പോൾ മൂന്നാമതാണ്.


ന്യൂസിലൻഡിനെതിരെ മികച്ച മാർജിനിൽ വിജയിക്കാനായാൽ നെറ്റ്റൺറേറ്റിൽ ഇന്ത്യെയ പിന്നിലാക്കി അഫ്ഗാന് സെമിയിലെത്താം. നേരെ മറിച്ച് കിവീസ് വിജയിക്കുകയാണെങ്കിൽ എട്ടുപോയിന്‍റുമായി അവർ എളുപ്പത്തിൽ സെമിയിലെത്തും. നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്കും അഫ്ഗാനും പരമാവധി ആറുപോയിന്‍റ് മാത്രമാണ് നേടാനാകുക.

ഞായറാഴ്ച അബൂദബിയിലാണ് ന്യൂസിലൻഡ്-അഫ്ഗാൻ പോരാട്ടം. തിങ്കളാഴ്ച വൈകീട്ടാണ് നബീബിയക്കെതിരായ ഇന്ത്യയുടെ അവസാന സൂപ്പർ 12 മത്സരം.

ഈ കളിമികവ് രണ്ടു കളി മുമ്പ് പുറത്തെടുക്കാനായിരുന്നെങ്കിൽ!

ആദ്യ രണ്ട് മത്സരങ്ങളിൽ പാകിസ്താനോട് 10 വിക്കറ്റിനും ന്യൂസിലൻഡിനോട് എട്ടുവിക്കറ്റിനും തോറ്റതാണ് ഇന്ത്യക്ക് വിനയായത്. നിരാശപ്പെടുത്തുന്ന തോൽവികൾക്കൊടുവിൽ അഫ്ഗാൻ കരുത്തിനെ 66 റൺസിന് വീഴ്ത്തിയവർ സ്കോട്ലൻഡിനെതിരെയും അതേവീര്യത്തോടെ കളി നയിച്ചു.

ആദ്യം ബൗളർമാരും പിന്നീട് രാഹുൽ-രോഹിത് സഖ്യവും മൈതാനം നിറഞ്ഞപ്പോൾ എതിരാളികൾ ചിത്രത്തിലില്ലാത്തപോലെയായി ഇന്നലെയും. ബാറ്റിങ് തുടങ്ങിയ സ്കോട്ലൻഡ് ബുംറ എറിഞ്ഞ ആദ്യം ഓവറിൽ എട്ടു റൺസുമായി വിറപ്പിച്ചെങ്കിലും അതിവേഗം കീഴടങ്ങൽ പ്രഖ്യാപിച്ചു. ബുംറ തന്നെയെറിഞ്ഞ മൂന്നാം ഓവറിൽ ആദ്യ വിക്കറ്റ് വീണു. റൺ വിട്ടുനൽകുന്നതിൽ പിശുക്കിയ ബൗളർമാർ തകർത്തെറിഞ്ഞപ്പോൾ സ്കോട്ലൻഡ് ഇന്നിങ്സ് ഒച്ചിഴയും വേഗത്തിലായി. 10 ഓവർ പൂർത്തിയായിട്ടും അർധ സെഞ്ച്വറി കടത്താനാകാതെ വിഷമിച്ച ടീമിന് അപ്പോഴേക്ക് നഷ്ടമായത് നാലു വിലപ്പെട്ട വിക്കറ്റുകൾ.


അതോടെ, പ്രതിരോധത്തിലായ സ്കോട്ലൻഡ് ബാറ്റർമാർ കരുതൽ കൂട്ടിയപ്പോൾ റൺ ഒഴുകിയില്ലെന്നു മാത്രമല്ല, കൃത്യമായ ഇടവേളകളിൽ വിക്കറ്റുകളുംവീണു. ഇന്നിങ്സ് 18 ഓവറിലെത്തുേമ്പാൾ സ്കോട്ലൻഡ് 85 റൺസുമായി മടക്കം പൂർത്തിയാക്കിയിരുന്നു. 3.4 ഓവർ എറിഞ്ഞ് 10 റൺസ് മാത്രം വിട്ടുനൽകി രണ്ടു വിക്കറ്റെടുത്ത ബുംറ ആയിരുന്നു സ്കോട്ലൻഡിെൻറ അന്തകൻ. എറിഞ്ഞ ആദ്യ ഓവറിൽ റൺ വിട്ടുനൽകുന്നതിൽ ധാരാളിത്തം കാട്ടിയ മുഹമ്മദ് ഷമി പിന്നീട് മൂന്നു വിക്കറ്റുകളുമായി കടം വീട്ടി. രവീന്ദ്ര ജദേജയും മൂന്നുവിക്കറ്റുകൾ വീഴ്ത്തിയപ്പോൾ അവശേഷിച്ചയാളെ അശ്വിനും മടക്കി.

ലളിതമായ ടോട്ടൽ മുന്നിൽനിർത്തി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കു വേണ്ടി കെ.എൽ. രാഹുലും രോഹിത് ശർമയും നടത്തിയത് അത്യാവേശകരമായ വെടിക്കെട്ട്. 18 പന്ത് മാത്രം നേരിട്ട് അർധ സെഞ്ച്വറിയുമായി റെക്കോഡിട്ട താരം അടുത്ത പന്തിൽ ഉയർത്തിയടിച്ച് ക്യാച് നൽകി മടങ്ങി. മൂന്നു സിക്സും ആറു ഫോറുമടങ്ങിയതായിരുന്നു രാഹുൽ പൂരം. 

അതേ മികവോടെ മറുവശത്ത് തിളങ്ങിയ രോഹിത് 16 പന്തിൽ 30 റൺസുമായി ടീമിെൻറ വിജയമുറപ്പിച്ചു. വീലിെൻറ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയാണ് രോഹിത് കൂടാരം കയറിയത്. വിജയ പ്രഖ്യാപനം മാത്രമായിരുന്നു രാഹുലിെൻറ പിൻഗാമിയായി മൈതാനത്തെത്തിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ നിയോഗം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new zealandindian cricketT20 World Cup 2021Afghanistan
News Summary - India can qualify for T20 World Cup 2021 semi-final How things stand in Group 2
Next Story