Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightതലതാഴ്ത്തി യോഗി;...

തലതാഴ്ത്തി യോഗി; ബി.ജെ.പി ഞെട്ടലിൽ

text_fields
bookmark_border
തലതാഴ്ത്തി യോഗി; ബി.ജെ.പി ഞെട്ടലിൽ
cancel

ന്യൂഡൽഹി: ബുധനാഴ്ച ഉത്തർപ്രദേശിലെയും ബിഹാറിലെയും ലീഡ് അറിഞ്ഞു തുടങ്ങിയതു മുതൽ പാർലമെൻറിലുണ്ടായിരുന്ന ബി.ജെ.പി നേതാക്കളുടെ വലിഞ്ഞുമുറുകിയ മുഖത്ത് ഒരു  ഉപതെരഞ്ഞെടുപ്പ് ഫലത്തിനപ്പുറത്തുള്ള പ്രതീതിയായിരുന്നു.  അമിത് ഷായുടെ തന്ത്രങ്ങളും ഭരണകൂട സംവിധാനങ്ങളും ആർ.എസ്.എസിെൻറ ആൾബലവും  ഉപയോഗിച്ച ശേഷം നേരിട്ട അതിദയനീയ പരാജയമാണ് അവരെ ഞെട്ടിച്ചത്.  

മൃഗീയ ഭൂരിപക്ഷത്തോടെ കേവലം ഒരു വർഷം മുമ്പ് ഭരണത്തിലേറിയ സർക്കാറിെൻറ മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കുമാണ് പതിറ്റാണ്ടുകളായി അവർ കാക്കുന്ന തട്ടകത്തിൽ ജനം ഇത്തരമൊരു തിരിച്ചടി നൽകിയത്. ബി.ജെ.പിയുടെ സ്റ്റാർ കാമ്പയിനർ കൂടിയായ യോഗി ആദിത്യനാഥ് അങ്ങേയറ്റം വിനയേത്താടെ തലതാഴ്ത്തി പതുങ്ങിയ സ്വരത്തിൽ ഇതാദ്യമായി താൻ തെറ്റുതിരുത്തുമെന്ന് ഏറ്റുപറഞ്ഞു. 2019ലെ പൊതുതെരഞ്ഞെടുപ്പിെൻറ റിഹേഴ്സലാണ് ഉത്തർപ്രദേശിൽ നടക്കുന്നതെന്ന് യോഗി നേരത്തെ പറഞ്ഞിരുന്നു.  

ഗോരഖ്നാഥ് ക്ഷേത്രത്തിെല മുഖ്യപുരോഹിത പദവിയിലിരുന്ന് കഴിഞ്ഞ 19 വർഷമായി യോഗി ആദിത്യനാഥ് പ്രതിനിധാനംചെയ്യുന്ന ഗോരഖ്പുർ മണ്ഡലം അതിനുമുമ്പ് അദ്ദേഹത്തിെൻറ മുൻഗാമിയായ പുരോഹിതൻ മഹന്ത് അവൈദ്യനാഥിെൻറ കൈയിലായിരുന്നു. ആ നിലക്ക്  ഗോരഖ്നാഥ് ക്ഷേത്ര പുരോഹിതെൻറ മണ്ഡലമെന്ന ഖ്യാതികൂടിയാണ് ഇവിടെ നഷ്ടമാകുന്നത്.   

ബി.ജെ.പിയിലെ ഉപേന്ദ്ര ദത്ത് ശുക്ലയെ 22,000ത്തോളം വോട്ടുകൾക്ക് തോൽപിച്ച സമാജ് വാദി പാർട്ടി ചിഹ്നത്തിൽ മത്സരിച്ച പ്രവീൺ നിഷാദിന് നാലര ലക്ഷത്തിലേറെ വോട്ട് ലഭിച്ചു. മൊത്തം പോൾ ചെയ്ത വോട്ടിെൻറ 49 ശതമാനമാണിത്. 2014ൽ  52.4 ശതമാനം വോട്ട് ലഭിച്ച ബി.ജെ.പിക്ക് 46.5 ശതമാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ബി.എസ്.പിയുടെയും മറ്റു ചെറുപാർട്ടികളുടെയും വോട്ട് എസ്.പിയോട് ചേരുക മാത്രമല്ല സംഘ് പരിവാർ തട്ടകത്തിൽ ബി.ജെ.പിയുെട വോട്ടിൽ വൻ ചോർച്ചയുണ്ടായെന്നുകൂടി കാണിക്കുന്നതാണ് ഇൗ കണക്ക്. യോഗിയുടെ ഭൂരിപക്ഷം മാത്രം അന്ന് മൂന്ന് ലക്ഷത്തിലേറെയായിരുന്നു. 

59,000 വോട്ടിെൻറ ഭൂരിപക്ഷത്തിന് സമാജ് വാദി പാർട്ടി പിടിച്ചെടുത്ത ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ഫൂൽപുർ മണ്ഡലത്തിൽ ബി.ജെ.പിയുടെ വോട്ട് ചോർച്ച ഗോരഖ്പുരിനേക്കാൾ കൂടുതലാണ്. 52 ശതമാനത്തിൽനിന്ന് 39 ശതമാനമായി ബി.ജെ.പി വോട്ട് ഇവിെട കുറഞ്ഞു. അതേസമയം, എസ്.പിയും ബി.എസ്.പിയും മറ്റു പാർട്ടികളും ചേർന്ന് 47 ശതമാനം വോട്ടു പിടിക്കുകയും ചെയ്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:up electionmalayalam newspolitical newsYogi Adityanath
News Summary - BJP Failed In UP Election - Political News
Next Story