Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightയുദ്ധമേഘങ്ങൾ...

യുദ്ധമേഘങ്ങൾ പശ്ചിമേഷ്യയെ വീണ്ടും ചോരയിൽ മുക്കുമോ?

text_fields
bookmark_border
യുദ്ധമേഘങ്ങൾ പശ്ചിമേഷ്യയെ വീണ്ടും ചോരയിൽ മുക്കുമോ?
cancel

മൂന്നു പതിറ്റാണ്ടിനിടെ ഇറാഖിൽ യു.എസ് സ്പോൺസർ ചെയ്യുന്ന നാലാം യുദ്ധത്തിെൻറ ഭീതിയിലാണ് പശ്ചിമേഷ്യ. ര ണ്ടു വട്ടം സദ്ദാം ഹുസൈനെതിരെയും ഒരുവട്ടം ഐ.എസിനെതിരെയും യുദ്ധത്തിന് യൂഫ്രട്ടീസിെൻറ മണ്ണിൽ ചോരയൊഴുക്ക ിയ വൻശക്തി ഇത്തവണ ഇറാനുമായി കൊമ്പുകോർക്കാനാണ് ബഗ്ദാദിൽ കഴിഞ്ഞ വെള്ളിയാഴ്ച റീപർ ഡ്രോണുമായെത്തി ആദ്യ ബ ോംബ് വർഷിച്ചത്. ഖാസിം സുലൈമാനിയെന്ന ഇറാൻ ജനറലിെൻറ വധം തുറന്നുവിട്ട ഭൂതം പക്ഷേ, എത്രയെളുപ്പം കുടത്തിൽ തി രിച്ചുകയറുമെന്ന് ഉദ്വേഗത്തോടെ കാത്തിരിപ്പിലാണ് ലോകം.

കൊലപാതകം അവസാനമല്ല, തുടക്കം
ഇറാൻ റവല ൂഷനറി ഗാർഡ്സിെൻറ വിദേശ ഓപറേഷനുകൾക്ക് ചുക്കാൻ പിടിച്ച ഖുദ്സ് സേനയുടെ തലവനായ സുലൈമാനിയെ ഇല്ലാതാക്കിയാ ൽ തീരുന്ന പ്രശ്നങ്ങൾ മാത്രം കണ്ടായിരിക്കണം യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച ബഗ്ദാദ് ആക്രമ ണത്തിന് പച്ചക്കൊടി കാട്ടിയത്. പശ്ചിമേഷ്യൻ പര്യടനത്തിെൻറ ഭാഗമായി ബഗ്ദാദിലെത്തുമെന്നും അവിടെ പ്രധാനമ ന്ത്രി ആദിൽ അബ്ദുൽ മഹ്ദിയുൾപെടെ പ്രമുഖരെ കാണുമെന്നും മണത്തറിഞ്ഞ യു.എസ് രഹസ്യാന്വേഷണ വിഭാഗത്തിെൻറ ഒത്ത ാശയോടെയായിരുന്നു ആക്രമണം.

ദിവസങ്ങൾക്ക് മുമ്പ് ബഗ്ദാദിലെ യു.എസ് എംബസിക്കു പുറത്ത് ആൾക്കൂട്ടം പ്രതി ഷേധം സംഘടിപ്പിച്ചതും അതിനുമുമ്പ് ഒരു യു.എസ് കരാറുകാരൻ കൊല്ലപ്പെട്ടതും മതിയായിരുന്നു ഇറാെൻറ രണ്ടാമനെ ത ട്ടാൻ കാരണമായി. പക്ഷേ, എല്ലാം കൈവിട്ടുപോയെന്നറിയുന്നത് കൊല്ലപ്പെട്ട സുലൈമാനിയും ഇറാഖി പൗര സേന ഉപമേധാവി അബൂ മഹ്ദിയും പിന്നീട് നിരത്തുകളിൽ പുതിയ വിപ്ലവത്തിെൻറ മഹാനായകരായി വൻജനാവലിയുടെ തോളിലേറി ‘എത്തി’യപ് പോഴാണ്. ഇറാഖിൽ ബഗ്ദാദിനു പുറമെ ശിയ പുണ്യ ഭൂമികളായ നജഫ്, കർബല എന്നിവിടങ്ങളിലും ഇറാനിൽ മശ്ഹദ്, ടെഹ്റാൻ, ഖു ം, കിർമാൻ എന്നിവിടങ്ങളിലും ഇവരുടെ മൃതദേഹങ്ങൾ വഹിച്ച, ദശലക്ഷങ്ങൾ അണിനിരന്ന വിലാപ യാത്രകൾ ലോകത്തെ ഞെട്ടിച്ച യു ദ്ധ പ്രഖ്യാപനങ്ങളായി. അമേരിക്കക്കും ട്രംപിനും ഇനി മാപ്പില്ലെന്ന് തെരുവിലിറങ്ങിയ പുരുഷനും സ്ത്രീയും ഒരുപോലെ ആർത്തുവിളിച്ചു. സാധാരണക്കാരൻ മുതൽ രാഷ്ട്രത്തലവൻമാർ വരെ കറുപ്പണിഞ്ഞ് ചോരക്കു ചോരയെന്ന് പ്രതിജ്ഞയെടുത്തു.

പിന്നാലെ, രക്തം ചിന്തിയവന് പകരം നൽകാതെ പിൻമടക്കമില്ലെന്ന പരസ്യ പ്രഖ്യാപനമായി ഇറാൻ പുണ്യ നഗരമായ ജംകറാനിലെ പള്ളിയിൽ ചുവന്ന പതാക ഉയർന്നു. പതാക ഉയർത്തിയവർ രംഗങ്ങൾ പൂർണമായി സ്റ്റേറ്റ് ടെലിവിഷനിൽ ലൈവായി കാണിച്ചപ്പോൾ ഞെട്ടലോടെ ലോകം കാഴ്ചകൾ കണ്ടു. പണ്ട് കർബലയിൽ ഇമാം ഹുസൈനും കുടുംബവും മരിച്ചുവീണ മണ്ണിൽ ഉയർത്തിയ ചെങ്കൊടി പിന്നീട് ഉയരുന്നത് ജംകറാനിലെ ചരിത്ര പ്രധാനമായ പള്ളി മിനാരത്തിലാണെന്ന് നേതൃത്വം പറയാതെ പറയുേമ്പാൾ ചിലതു തിരിച്ചുനൽകാൻ രാജ്യം ഒരുങ്ങിക്കഴിഞ്ഞുവെന്ന് വ്യക്തം.

ഇറാൻ ആത്മീയാചാര്യൻ ആയത്തുല്ല അലി ഖാംനഇ മുതൽ ഖുദ്സ് സേനയിൽ സുലൈമാനിയുടെ പിൻഗാമി സുലൈമാൻ ഖാനി വരെ എല്ലാവരും ഒരേ സ്വരത്തിലാണ് യുദ്ധ പ്രഖ്യാപനം നടത്തിയത്. യു.എസ് സേനയാണ് ഇറാൻ സൈനിക ജനറലിനെ വധിച്ചതെന്നും അതിനാൽ അവർ തന്നെ അനുഭവിക്കുമെന്നും ഇറാൻ സൈനിക മേധാവി ദിഹ്ഖാൻ ഒന്നുകൂടി കൃത്യമാക്കുകയും ചെയ്തു.

ഖാസിം സുലൈമാനിയെന്ന രണ്ടാമൻ
കൊല്ലപ്പെടും മുമ്പ് വെറുമൊരു ഇറാൻ സൈനിക ജനറലായിരുന്നു ഖാസിം സുലൈമാനി ലോകത്തിന്. തെരഞ്ഞുപിടിച്ച് അമേരിക്ക അദ്ദേഹത്തെ മറ്റൊരു നാട്ടിൽവെച്ച് വധിച്ചുകളഞ്ഞതോടെ പക്ഷേ, വീരകഥകളിലെ നായകനായി. 1957ൽ ജനിച്ച് വളരെ നേരത്തെ ഇറാൻ റവലൂഷനറി ഗാർഡിലെത്തിയ സുലൈമാനി 1980- 88 വർഷങ്ങളിലെ ഇറാൻ- ഇറാഖ് യുദ്ധത്തോടെയാണ് വെറും സൈനികനിൽനിന്ന് രാഷ്ട്രീയം കൈയാളുന്ന ജനറലായി പേരെടുക്കുന്നത്. റവലൂഷനറി ഗാർഡിനു കീഴിലെ ഖുദ്സ് സേനയുടെ തലവനായി 1998ൽ വലിയ ദൗത്യം ആരംഭിച്ച അദ്ദേഹം 2013 ആകുേമ്പാഴേക്ക് രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി. 1979നു ശേഷം ആദ്യമായി രാജ്യത്തെ പരമോന്നതമായ ദുൽഫഖാർ പദവി അടുത്തിടെ അദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടു.

സ്വന്തം രാജ്യം മാത്രമായി ഒതുങ്ങുന്നതിനു പകരം പശ്ചിമേഷ്യയിൽ കൂടുതൽ രാജ്യങ്ങളെ വരുതിയിൽ നിർത്തുന്ന നിയാമക ശക്തിയായി ഇറാനെ വളരെ പെട്ടെന്ന് വളർത്തിയെടുക്കുന്നതിൽ വഹിച്ച പങ്കിന് പ്രത്യുപകാരമായിരുന്നു പുരസ്കാരം. പക്ഷേ, അതോടെ, ഖാസിം സുലൈമാനിയെ അമേരിക്ക കൂടുതൽ നോട്ടമിട്ടുതുടങ്ങി. യു.എസ് പത്രങ്ങൾ കൂടുതൽ എഴുതുന്നുവെന്നും ജീവൻ അപായത്തിലാണെന്നും ഖാസിം സുലൈമാനിയോട് മരണത്തിന് ഒരാഴ്ച മുമ്പ് സൂചിപ്പിച്ചിരുന്നുവെന്ന് ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല പറഞ്ഞതിലുണ്ട് കാര്യം. അതാണ് ഒടുവിൽ സംഭവിച്ചതും.

പശ്ചിമേഷ്യ നിറയെ യു.എസ് സൈന്യം
മേഖലയിലെ യു.എസ് താൽപര്യ സംരക്ഷണത്തിന് പശ്ചിമേഷ്യയിൽ മാത്രം 60,000 ഓളം യു.എസ് സൈനികരുണ്ട്. അവരെ കാക്കാൻ യുദ്ധക്കപ്പലുകളും വിമാനങ്ങളും മറ്റു എണ്ണമറ്റ ആയുധങ്ങളും. ഒന്നുകൂടി വിശാലമാക്കിയാൽ, ബ്രസീൽ മുതൽ സിംഗപ്പൂർ വരെയും പസഫിക് മുതൽ ഇന്ത്യൻ മഹാസമുദ്രം വരെയും കടലിലും കരയിലുമായി 860 ഓളം സൈനിക താവളങ്ങൾ യു.എസിെൻറതായുണ്ട്. യുദ്ധക്കപ്പലുകൾ മാത്രം വരും 293. ഇവയിൽ മൂന്നിലൊന്ന് വിന്യസിച്ചിരിക്കുന്നത് അമേരിക്കക്ക് പുറത്താണ്. എന്തും വിളിച്ചുപറയാൻ സമൂഹ മാധ്യമങ്ങളുള്ള കാലത്ത്, ആത്മരതിയിൽ അഭിരമിക്കുന്ന ട്രംപിനെ പോലെ ഒരു അമേരിക്കൻ ഭരണാധികാരിക്ക് അർമാദത്തിന് ഇതിൽ പരം ഇനിയെന്തുവേണം.


ഇവയുടെ ബലത്തിലാണ് കഴിഞ്ഞ ദിവസം തെൻറ ട്രില്യൺ ഡോളർ സേനയെ കുറിച്ച് അയാൾ വീരസ്യം പറഞ്ഞത്. ലോകത്തെ ഏറ്റവും പഴക്കമുള്ള സംസ്കാരങ്ങളിലൊന്നിെൻറ ഈറ്റില്ലമായ ഇറാെൻറ സാംസ്കാരിക കേന്ദ്രങ്ങൾ ഇല്ലാതാക്കുമെന്ന് അവകാശവാദം മുഴക്കിയത്. സാംസ്കാരിക അടയാളങ്ങളെ അത്രമേൽ സ്നേഹിക്കുന്ന ഒരു ജനതയോട് മറ്റെന്തു പറഞ്ഞാലും ഇതു മാത്രം പറയരുതായിരുന്നു. പക്ഷേ, അറബ് ലോകത്ത് മനുഷ്യത്വം സ്പർശിക്കാതെ മഹാ ക്രൂരതകൾക്ക് നിരന്തരം നേതൃത്വം നൽകുന്ന സേനയുടെ അമരക്കാരൻ കൂടിയായ ട്രംപ് എങ്ങനെ പറയാതിരിക്കും?

ഇതത്രയും ചിത്രത്തിെൻറ ഒരു വശം. സൈനികമായി തീരെ ദുർബലമായ, പിന്നെയും പിന്നെയും കൊടിയ ഉപരോധങ്ങളുടെ തീച്ചൂളയിൽ നീറുന്ന ഇറാനെ പറഞ്ഞുപേടിപ്പിക്കാൻ ഇതുകൊണ്ടൊക്കെയായിട്ടുണ്ടോ എന്നതാണ് മറുവശം.

ട്രംപിെൻറ മോഹങ്ങൾ
പ്രതിനിധി സഭ കടന്ന ട്രംപിനെതിരായ ഇംപീച്ച്മെൻറ് നടപടികൾ സെനറ്റിൽ വിചാരണ ആരംഭിക്കാനിരിക്കുകയാണ്. വീണ്ടുമൊരു പ്രസിഡൻറ് തെരഞ്ഞെടുപ്പിനും ഇനി ഏറെയില്ല. രാജ്യം നേരിടുന്ന പ്രശ്നങ്ങൾ നേരിടുന്നതിൽ വൻവീഴ്ചയായിരുന്നു ട്രംപിെൻറ ഭരണകാലമെന്നതിൽ സ്വന്തം റിപ്പബ്ലിക്കൻമാർക്കു പോലും രണ്ടഭിപ്രായമില്ല. അതിനിടെ, ഏറെ ദൂരെ അമേരിക്കക്കാരന് എന്നും രണ്ടുമനസ്സുള്ള പശ്ചിമേഷ്യയിൽ ഒരു ആക്രമണം തരപ്പെടുത്തിയാൽ കിട്ടുന്ന മൈലേജ് ട്രംപിനെയെന്നല്ല, മുമ്പ് ഒബാമയെ പോലും കൊതിപ്പിച്ചതാണ്. ഈ ആക്രമണത്തിനു പിന്നിലും കലക്കവെള്ളത്തിലെ ഈ മീൻപിടിത്തം സംശയിക്കാൻ സ്വാഭാവികമായി കാരണങ്ങൾ പലത്.

പക്ഷേ, ഇത്തവണ ട്രംപിന് പരസ്യ പിന്തുണ അറിയിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മാത്രമാണ് രംഗത്തെത്തിയിരിക്കുന്നത്. തങ്ങളോട് വിഷയം ആലോചിച്ചിട്ടേയില്ലെന്ന് സൗദി പറയുന്നു. ഖത്തറാകട്ടെ, പരസ്യമായി ഇറാനോട് അനുഭാവം പ്രഖ്യാപിച്ചുകഴിഞ്ഞു.

എന്നും അമേരിക്കൻ താൽപര്യങ്ങളുടെ സംരക്ഷകരായിരുന്ന ഇറാഖ് സർക്കാറാണ് ഏകകണ്ഠമായി യു.എസ് സൈന്യത്തെ പുറത്താക്കുമെന്ന് പ്രമേയം പാസാക്കിയത്. ഒരു വർഷത്തെ നോട്ടീസ് കാലാവധി നേരത്തെ നിശ്ചയിച്ചതായതിനാൽ പാർലമെൻറിെൻറ പ്രഖ്യാപനം കൊണ്ട് എളുപ്പം യു.എസ് മടങ്ങണമെന്നില്ല. എന്നാൽ, ഇനിയും യു.എസ് സേന രാജ്യത്തു തങ്ങിയാൽ അധിനിവേശകരായി പ്രഖ്യാപിക്കുമെന്നാണ് സർക്കാർ അനുകൂല പൗര സേനകളുടെ നിലപാട്. ഇത് അമേരിക്കക്ക് അപകടം ചെയ്യും. ഇറാഖിനെതിരെ കടുത്ത ഉപരോധ ഭീഷണി മുഴക്കി വായടക്കാമെന്ന അവസാന ആയുധവും യു.എസ് പ്രയോഗിച്ചത് അപ്രതീക്ഷിത തിരിച്ചടിയിൽ നൊന്താണെന്ന് ഉറപ്പ്. സുലൈമാനി ബഗ്ദാദിൽ വിമാനമിറങ്ങിയത് സൗദി തുടക്കമിട്ട് സമാധാന ദൗത്യത്തിെൻറ ഭാഗമായിരുന്നു എന്ന ഇറാഖ് പ്രധാനമന്ത്രിയുടെ പ്രസ്താവന കൂടി ചേർത്തുവായിക്കണം.

യു.എസ് സേനക്ക് പരിക്കേൽക്കുമോ?
രണ്ടാം ലോക യുദ്ധത്തിനു ശേഷം യു.എസ് സേനക്കു നേരെയുണ്ടായ വലിയ ആക്രമണങ്ങളിൽ ചിലത് ശിയ അനുകൂല റിബലുകളുടെ കരങ്ങളാലാണെന്ന് ചരിത്രം പറയുന്നു. 1983ൽ ബെയ്റൂത് വിമാനത്താവളത്തോടു ചേർന്ന് യു.എസ് മറൈൻ ബാരകിലുണ്ടായ ഹിസ്ബുല്ല ആക്രമണത്തിൽ 241 സേനാംഗങ്ങളാണ് യു.എസിന് നഷ്ടമായത്. 1996ൽ സൗദിയിലെ അൽഖോബാർ ടവേഴ്സിൽ യു.എസ് സേന താവളത്തിനു നേരെയുണ്ടായ മറ്റൊരു ആക്രമണത്തിൽ 19 പേരും കൊല്ലപ്പെട്ടു.

2000 ഒക്ടോബറിൽ യെമനിലെ ഏദൻ തുറമുഖത്ത് എണ്ണ നിറക്കുന്നതിനിടെ യു.എസ്.എസ് കോൾ യുദ്ധക്കപ്പൽ ആക്രമിക്കപ്പെട്ടതിൽ 17 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിലേറെയും സംശയിക്കപ്പെടുന്ന കരങ്ങളിൽ ചിലതു തന്നെയാണ് ഇത്തവണയും യുദ്ധ പ്രഖ്യാപനവുമായി രംഗത്തെത്തിയത് എന്നത് ശ്രദ്ധേയമാണ്. ഇതുകൊണ്ടു തന്നെയാകണം, ഇറാഖിലെ സൈനിക നടപടികൾ പൂർണമായി നിർത്തിവെക്കാൻ 5,000 ഓളം വരുന്ന സൈനികർക്ക് ട്രംപ് നിർദേശം നൽകിയത്.

ഒട്ടും പിറകോട്ടില്ലാത്ത ഇറാൻ ആണവ കരാറിലെ വ്യവസ്ഥകളോടുള്ള കടപ്പാട് സമ്പൂർണമായി അവസാനിപ്പിക്കുകയും ഇനി സന്ധിയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ കരുതലോടെ കാത്തിരിക്കുക മാത്രമാണ് മുന്നിലുള്ളത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iranworld newsmalayalam newsIran-US
News Summary - US-Iran tensions after Soleimani killing
Next Story