പൊരുതും നീതി പുലരും വരെ
text_fields1990 ൽ നടന്ന കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ മുന്‍ ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിനെ ഗുജറാത്തിലെ ജാംനഗർ സെഷൻസ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചി രിക്കയാണ്. വി.എച്ച്.പി പ്രവർത്തകനായ പ്രഭുദാസ് മാധവ്ജി വൈശ്നാനിയുടെ മരണവുമായി ബ ന്ധപ്പെട്ട കേസിലാണ് വിധി. സഞ്ജീവ് ജാംനഗര്‍ അസി. പൊലീസ് സൂപ്രണ്ടായിരിക്കെയാണ് വൈശ് നാനി മരണപ്പെടുന്നത്. 1990 ഒക്ടോബർ 30ന് നടന്ന ഭാരത് ബന്ദിനിടെ കലാപമഴിച്ചുവിട്ടതിെൻ റ പേരില്‍ വൈശ്നാനി ഉള്‍പ്പെടെ 133 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 1990 ൽ ബി.ജെ.പി ന േതാവ് എൽ.കെ. അദ്വാനി നടത്തിയ രഥയാത്ര ബിഹാറിൽ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് തടഞ് ഞതിനെ തുടർന്നായിരുന്നു ആർ.എസ്.എസ് ഭാരത്ബന്ദ് പ്രഖ്യാപിച്ചത്. ആർ.എസ്.എസുകാർ ര ാജ്യത്തിെൻറ പലഭാഗത്തും കലാപങ്ങൾ അഴിച്ചുവിട്ടു. ഗുജറാത്തിൽ ഒരു മുസ്ലിം പള്ളിയും പന്ത്രണ്ട് വീടുകളും ചുെട്ടരിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കാവിപ്പടയെ നേരിടലാ യിരുന്നു അന്ന് സഞ്ജീവ് ഭട്ടിെൻറ ദൗത്യം.
ഒമ്പതുദിവസമാണ് വൈശ്നാനി കസ്റ്റഡി യില്‍ കഴിഞ്ഞത്. ജാമ്യത്തിലിറങ്ങി പത്തുദിവസത്തിനുശേഷം അയാൾ മരിച്ചു. വൃക്ക തകരാറിലായതാണ് മരണകാരണമെന്നാണ് മെഡിക്കല്‍ രേഖകളിലുള്ളത്. എന്നാൽ, വൈശ്നാനിെയ കസ്റ്റഡിയിലെടുത്തത് സഞ്ജീവ് അല്ലെന്നാണ് അദ്ദേഹത്തിെൻറ കുടുംബം പറയുന്നത്. സഞ്ജീവ് സ്റ്റേഷനില്‍ എത്തുന്നതിെൻറ മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നുവത്രെ അറസ്റ്റ്. ആ സമയത്ത് സഞ്ജീവ് ഭട്ട് അക്രമാസക്തരായ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുകയായിരുന്നു. വൈശ്നാനിയെ ചോദ്യം ചെയ്ത സംഘത്തിലും സഞ്ജീവ് ഇല്ലായിരുന്നു.
വൈശ്നാനിയുടെ മരണശേഷം സഹോദരൻ അമൃത്ലാൽ കസ്റ്റഡി മർദനമാണെന്നാരോപിച്ച് രംഗത്തുവന്നു. 1992 നവംബർ ഒന്നിന് അഡീഷനൽ ഡി.ജി സി.ഐ.ഡി കുറ്റാരോപിതനെ പ്രോസിക്യൂട്ട് ചെയ്യാൻ ആഭ്യന്തരവകുപ്പിെൻറ അനുമതി തേടി. സഞ്ജീവ് കുറ്റക്കാരനല്ലെന്ന് മേലധികാരികൾക്കും ആഭ്യന്തരവകുപ്പിനും അറിയാമായിരുന്നു. 1995 മാർച്ച് 22ന് പ്രോസിക്യൂട്ട് ചെയ്യാൻ അനുമതിയില്ലെന്ന് ഗുജറാത്ത് സർക്കാർ ഉത്തരവിറക്കി. 2004ൽ സഞ്ജീവിനെതിരായ ക്രിമിനൽ കുറ്റം പിൻവലിക്കാൻ സർക്കാർ ഉത്തരവിട്ടു. 2011 വരെ സർക്കാർ അദ്ദേഹത്തിനൊപ്പം നിന്നു. എന്നാൽ, ഗുജറാത്ത് വംശഹത്യയിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് സംബന്ധിച്ച് നാനാവതി കമീഷനും മേത്ത കമീഷനും മൊഴിനൽകിയതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. തൊട്ടുപിന്നാലെ കസ്റ്റഡി മരണപരാതിയിൽ സഞ്ജീവിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ ഉത്തരവിട്ടു. അതോടെ സെഷൻസ് കോടതിയിൽ പഴയ കേസിൽ നടപടികൾ തുടങ്ങി. 2012 നവംബറിൽ സഞ്ജീവിനും ആറു പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ വൈശ്നാനിയുടെ കസ്റ്റഡി മരണക്കേസിൽ കുറ്റം ചുമത്തി. 2019 ജൂൺ 20ന് സെഷൻസ് കോടതി സഞ്ജീവ് ഭട്ടിനെതിരെ ജീവപര്യന്തം തടവ് വിധിച്ചു. 2018ൽ മറ്റൊരു കേസിൽ അദ്ദേഹത്തെ ശിക്ഷിച്ചിരുന്നു. അതിെൻറ വാദം നടന്നുകൊണ്ടിരിക്കെയാണ് ജീവപര്യന്തം തടവിനു വിധിച്ചത്. നീതിപൂർവകമായ വിചാരണപോലും അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു. സഞ്ജീവ് ഭട്ടിന് നീതിതേടിയുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്നത് അദ്ദേഹത്തിെൻറ പ്രിയതമ ശ്വേതയാണ്. അവർ സംസാരിക്കുന്നു.
നീതി ലഭിക്കും വരെ പോരാടും
സഞ്ജീവ് ഭട്ടിെൻറ ഭാര്യ എന്ന നിലയിലാണ് ഞാൻ സംസാരിക്കുന്നത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാൽ എല്ലാ കാര്യങ്ങളും തുറന്നുപറയാൻ കഴിയണമെന്നില്ല. പലതും കോടതിയലക്ഷ്യമായി മാറിയേക്കാം. അതിനാൽ, കൂടുതൽ പ്രശ്നത്തിൽ അകപ്പെടാൻ ആഗ്രഹിക്കുന്നില്ല. 21ാം വയസ്സിലാണ് സഞ്ജീവ് എെൻറ ജീവിതത്തിെൻറ ഭാഗമായത്. സിവിൽ സർവിസിനു തയാറെടുക്കുേമ്പാഴാണ് അദ്ദേഹത്തെ കാണുന്നത്. സൗഹൃദം പ്രണയമായി മാറി. സിവിൽ സർവിസ് പ്രിലിമിനറി പരീക്ഷ എഴുതിയെങ്കിലും തുടരാൻ തോന്നിയില്ല. കാരണം, അപ്പോഴേക്കും ഞങ്ങൾ വിവാഹിതരാവാൻ തീരുമാനിച്ചിരുന്നു. സിവിൽ സർവിസ് ഓഫിസർമാരായാൽ ഇന്ത്യയുടെ രണ്ടറ്റത്താകും ജീവിക്കേണ്ടിവരുക. എനിക്ക് ജോലിയില്ലെങ്കിൽ ഞങ്ങൾക്ക് ഒരുമിച്ചു കഴിയാം. സമാധാനപരമായ കുടുംബജീവിതത്തിനായിരുന്നു ആദ്യ പരിഗണന. സിവിൽ സർവിസ് വേണ്ടെന്നുവെച്ചതിൽ ഒരിക്കലും ഖേദിച്ചിട്ടുമില്ല. മുംബൈ ഐ.ഐ.ടിയിൽനിന്ന് എം.ടെക് നേടിയ ശേഷമാണ് സഞ്ജീവ് സിവിൽ സർവിസ് വിജയിച്ചത്. 1987ലായിരുന്നു അത്. ഉയർന്ന റാങ്കുണ്ടായിട്ടും തിരഞ്ഞെടുത്തത് ഐ.പി.എസ് ആണ്. അദ്ദേഹത്തിെൻറ പാഷനായിരുന്നു അത്. പിറ്റേവർഷം സർവിസിൽ പ്രവേശിച്ചു. പോരാട്ടംതന്നെയാണ് ആ ജീവിതം. 30 വർഷക്കാലം അദ്ദേഹം ജോലി ചെയ്തു. വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടി ഒരിക്കലും വിട്ടുവീഴ്ചക്ക് തയാറായില്ല.
പകേപാക്കൽ പരമ്പരകൾ
2002ലെ ഗുജറാത്ത് വംശഹത്യ സംബന്ധിച്ച് 2011ല്‍ ജസ്റ്റിസ് നാനാവതി കമീഷനും മേത്ത കമീഷനും മുമ്പാകെ മൊഴികൊടുത്തതോടെയാണ് സഞ്ജീവ് വംശഹത്യക്ക് നേതൃത്വം കൊടുത്തവരുടെ നോട്ടപ്പുള്ളിയായത്. സാധാരണ കേന്ദ്ര സർവിസിൽ ജോലി ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാറിനുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ ജോലിസമയത്ത് നേരിടേണ്ടിവരുന്ന ഏതുതരം വെല്ലുവിളികൾക്കും സർക്കാർ സുരക്ഷയൊരുക്കണം. അദ്ദേഹത്തിെൻറ പേരിലുള്ള ഒരു കേസിന് 22 വർഷം പഴക്കമുണ്ട്. രണ്ടാമത്തേതിന് 30 വർഷവും. സർക്കാറുകൾ മാറിവരുന്നു. രാഷ്ട്രീയ നേതാക്കൾക്കും മാറ്റം സംഭവിക്കുന്നു. എന്നാൽ, പൊലീസ് ഓഫിസർമാർ മാറുന്നില്ല. അതിനാൽ, ഏതു സർക്കാർ ഭരിച്ചാലും ഭരണതലത്തിൽ ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകേണ്ടത് അനിവാര്യമാണ്. സഞ്ജീവ് ഭട്ടിെൻറ കാര്യത്തിൽ ഇതും ലംഘിക്കപ്പെട്ടിരിക്കുന്നു.
രണ്ടാമതായി, 197ാം വകുപ്പനുസരിച്ച് സർക്കാറിെൻറ അനുമതിയുണ്ടെങ്കിൽ മാത്രമേ സർവിസിലിരിക്കെ നടന്ന കുറ്റകൃത്യങ്ങളിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയുകയുള്ളൂ. ഇവിടെ അതും പാലിച്ചിട്ടില്ല. 30 വർഷം പഴക്കമുള്ള കേസിലാണ് ജാംനഗർ സെഷൻസ് കോടതി ഇപ്പോൾ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നത്. ഈ കേസിൽ എെൻറ ഭർത്താവിനെതിരെ ഒരു തെളിവുമില്ല. അദ്ദേഹം ആരെയും അറസ്റ്റ് ചെയ്യുകയോ, കസ്റ്റഡിയിലെടുക്കുകയോ, ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. ജയിൽ ഡോക്ടർമാരോ മറ്റ് ഡോക്ടർമാരോ ആരുംതന്നെ മരണപ്പെട്ട കക്ഷിയെ (പ്രഭുദാസ് മാധവ്ജി വൈശ്നാനി) ഒരു പൊലീസുകാരനും കസ്റ്റഡിയിൽ പരിക്കേൽപിച്ചതായി റിപ്പോർട്ട് നൽകിയിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പോലും മർദനമേറ്റതിെൻറ തെളിവില്ല. ഇങ്ങനെ ഒരു തെളിവും ഇല്ലാതിരിക്കെയാണ് സഞ്ജീവിനെതിെര കരുക്കൾ നീക്കിയത്. ഇതല്ലല്ലോ നമ്മുടെ രാജ്യത്തെ നീതിന്യായ പരിപാലനം. സർക്കാറിെൻറ െപട്ടെന്നുള്ള മലക്കംമറിച്ചിൽ എന്തിനുവേണ്ടിയാണ്? അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ കോടതിക്ക് പെട്ടെന്ന് അനുമതി നൽകിയത് എന്തുകൊണ്ട്? ഒരു കേസിൽ ജയിൽശിക്ഷ അനുഭവിക്കുേമ്പാഴാണ് എെൻറ ഭർത്താവിനെ മറ്റൊന്നിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കുന്നത്. 1990ൽ നടന്ന കേസിെൻറ വിധി തീർപ്പാക്കാൻ സർക്കാർ എന്തിനാണിത്ര തിടുക്കം കാട്ടുന്നത്? ഞങ്ങൾക്ക് പ്രതിരോധിക്കാൻ പോലും അവസരം നൽകാത്തത് എന്തുകൊണ്ട്? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം ഒന്നുതന്നെയാണ്; രാഷ്ട്രീയ പകപോക്കൽ.
നീതി ലഭിക്കാൻ ഏതറ്റം വരെയും ഞാൻ പോകും. അതെെൻറ കടമയാണ്. ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ട്. ആദ്യം സെഷൻസ് കോടതിയിൽ പരാതി നൽകാനാണ് തീരുമാനം. അതിനുശേഷം ഹൈകോടതിയെ സമീപിക്കും. അവിടെയും വിധി എതിരായാൽ സുപ്രീംകോടതിയാണ് മുന്നിലുള്ള വഴി. വിധിയറിഞ്ഞപ്പോൾ എല്ലാവരും ഞെട്ടിപ്പോയി. ഒരു തെളിവുമില്ലാത്ത, കെട്ടിച്ചമച്ച കേസാണിത്. ഞങ്ങളുടെ മക്കൾ ശന്തനുവും ആകാഷിയും കുടുംബത്തിലുള്ള എല്ലാവരും ഒരുപോലെ തളർന്നു. അദ്ദേഹത്തെ ശിക്ഷിച്ചിരിക്കുന്നത് ജീവപര്യന്തം തടവിനാണ്. എങ്ങനെ നഷ്ടപ്പെട്ട കാലം തിരിച്ചുപിടിക്കും? സർവിസിൽനിന്ന് നേരത്തേ പുറത്താക്കിയതാണ്. ഇന്ന് ഞങ്ങൾക്കിത് സംഭവിച്ചു. നാളെ സത്യസന്ധരായ ഉദ്യോഗസ്ഥരുള്ള എല്ലാ കുടുംബങ്ങളിലും ഇതു സംഭവിക്കാം. എതിർക്കുന്നവരെ നിശ്ശബ്ദരാക്കാനാണ് എതിരാളികളുടെ ശ്രമം.
അന്ന് കോടതിയിൽ സഞ്ജീവിനൊപ്പമുണ്ടായിരുന്നു ഞാൻ. വിധി കേട്ടപ്പോൾ അദ്ദേഹം ആദ്യം പകച്ചു. കുടുംബത്തെക്കുറിച്ചായിരുന്നു കൂടുതൽ വേവലാതി. ഞങ്ങളിതെങ്ങനെ അതിജീവിക്കുമെന്നായിരുന്നു ആശങ്ക. 30 വർഷം സർവിസിലിരുന്ന, സത്യസന്ധമായി ജോലി ചെയ്ത ഒരു ഉേദ്യാഗസ്ഥൻ ഇത്തരത്തിൽ ശിക്ഷിക്കപ്പെട്ടാൽ അദ്ദേഹത്തിെൻറ മനസ്സിലൂെട കടന്നുപോകുന്ന ചിന്തകൾ എന്തായിരിക്കുമെന്ന് ആലോചിച്ചുനോക്കിയിട്ടുണ്ടോ? വിധിയിൽ ഐ.പി.എസ് അസോസിയേഷനിലെ ഉദ്യോഗസ്ഥർക്കും വലിയ ഞെട്ടലായിരുന്നു. അവരിൽ പലരും എന്നെ വിളിച്ചു.
സർവിസ് സംബന്ധമായ സഹായങ്ങൾ ഒന്നും ഞങ്ങൾക്ക് ലഭിച്ചില്ല. അനുമതിയില്ലാെത ജോലിക്ക് ഹാജരായില്ലെന്നുകാണിച്ച് 2011ൽ ജോലിയിൽനിന്ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു. 2015ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സർവിസിൽനിന്ന് പിരിച്ചുവിട്ടു. സസ്പെൻഷൻ കാലത്ത് അദ്ദേഹത്തിന് ശമ്പളം ലഭിച്ചില്ല. അദ്ദേഹത്തിന് ഏർപ്പെടുത്തിയ സുരക്ഷ എടുത്തുകളഞ്ഞു. പെൻഷനോ റിട്ടയർമെൻറ് ആനുകൂല്യങ്ങളോ ഇല്ല. ഞങ്ങളുടെ സുരക്ഷയും എടുത്തുകളഞ്ഞു. 23 വർഷമായി താമസിക്കുന്ന വീടിെൻറ ചില ഭാഗങ്ങൾ ദുർബലമായ വാദങ്ങൾ നിരത്തി അധികൃതർ പൊളിച്ചുമാറ്റി.
കേരളത്തിെൻറ പിന്തുണക്ക് നന്ദി
നീതിക്കായുള്ള പോരാട്ടത്തിൽ ഞങ്ങളെ പിന്തുണക്കുന്നതിൽ മലയാളികളുടെ പങ്ക് വളരെ വലുതാണ്. ഇൗ പിന്തുണക്ക് നന്ദി പറയാൻ വാക്കുകളില്ല. പണത്തേക്കാൾ ജനങ്ങളുടെ പിന്തുണയാണ് ആവശ്യം. ചില അഭ്യുദയകാംക്ഷികൾ ഞങ്ങളെ സഹായിക്കാനായി ഓൺലൈൻ വഴി കാമ്പയിൻ തുടങ്ങിയിട്ടുണ്ട്. കേരളത്തിൽനിന്നാണ് അതിെൻറ പ്രവർത്തനം. അക്കൗണ്ടിലേക്ക് ആളുകൾ 50 രൂപ മുതൽ സംഭാവന നൽകുന്നുണ്ടെന്ന് ഞാനറിഞ്ഞു. എത്ര പണം നൽകുന്നു എന്നതിലല്ല, സത്യം പുറത്തുവരാനായി അവർ നൽകുന്ന ഓരോ നാണയത്തുട്ടിെൻറയും മൂല്യം അളക്കാനാവില്ല. ചില വ്യാജ അക്കൗണ്ട് നമ്പറുകളും പ്രചരിക്കുന്നുണ്ട്. അത് തിരിച്ചറിയണമെന്നാണ് പറയാനുള്ളത്.
എെൻറ മാതാപിതാക്കൾക്ക് നല്ലൊരു മകനാണ് അദ്ദേഹം. വളരെ കരുതലുള്ള ഭർത്താവും കുട്ടികൾക്ക് സ്നേഹമുള്ള പിതാവുമാണ്. മാനസികമായും ശാരീരികമായും വളരെ കരുത്തുള്ള വ്യക്തിയാണ് സഞ്ജീവ്. നിരപരാധിത്വം തെളിയിക്കാനാവുമെന്ന് ഉറപ്പുണ്ട്. ഇത്തരം അനുഭവങ്ങളിൽ മനസ്സു തളർന്ന് കരയുേമ്പാൾ, സഞ്ജീവിെൻറ നിശ്ചയദാർഢ്യമാണ് മുന്നോട്ടുള്ള ചുവടുവെപ്പിന് കരുത്തു പകരുന്നത്. സത്യം എന്നായാലും പുറത്തുവരും. നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.