Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമോദി 2.O: സാമ്പത്തിക...

മോദി 2.O: സാമ്പത്തിക മേഖലയിൽ കാത്തിരിക്കുന്നത് വൻ വെല്ലുവിളികൾ

text_fields
bookmark_border
modi-victory-23
cancel

കോൺഗ്രസ് നേതൃത്വം നൽകുന്ന യു.പി.എ മുന്നണിയെ തകർത്ത് ഒരിക്കൽ കൂടി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡ ി.എ സർക്കാർ അധികാരത്തിലെത്തുകയാണ്. സാമ്പത്തിക മേഖലയിൽ ഉണ്ടായ തകർച്ചക്ക് പരിഹാരം കാണാനുള്ള അവസരമാണ് മോദി സർക്കാറിന് കൈവന്നിരിക്കുന്നത്. ജി.എസ്.ടി, നോട്ട് നിരോധനം പോലുള്ള ഒന്നാം എൻ.ഡി.എ സർക്കാറിൻെറ പരിഷ്കാരങ് ങൾ ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ സൃഷ്ടിച്ച വെല്ലുവിളി ചെറുതല്ല. സമ്പദ്വ്യവസ്ഥയിൽ നില നിൽക്കുന്ന പ്രശ്നങ്ങൾക ്കെല്ലാം പരിഹാരം കാണുന്ന ആദ്യ സർക്കാറിൽ നിന്ന് തീർത്തും വ്യത്യസ്തമായ ബദൽ സാമ്പത്തികനയം മുന്നോട്ട്വെച്ച ാൽ മാത്രമേ കടുത്ത തകർച്ചയെ അഭിമുഖീകരിക്കുന്ന ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് മുന്നോട്ട് കുതിക്കാൻ സാധിക്കുകയ ുള്ളു.

വളർച്ച നിരക്കിലെ കുറവ് ആശങ്കാജനകം
സാമ്പത്തിക വളർച്ചാ നിരക്കിലെ കുറവാണ് മോദി സർക്കാറിന ് മറികടക്കാനുള്ള പ്രധാന വെല്ലുവിളി. 2018-19 സാമ്പത്തിക വർഷത്തിൻെറ ആദ്യപാദങ്ങളിൽ വളർച്ച നിരക്ക് 7 ശതമാനമായിരുന്ന ു. എന്നാൽ അവസാനത്തിലേക്ക് എത്തുേമ്പാൾ ഇത് 6.4 ശതമാനത്തിലേക്ക് വരെ താഴുമെന്നാണ് പ്രവചനങ്ങൾ. പടവലം പോലെ താഴ ോട്ടു വളരുന്ന സാമ്പത്തിക വളർച്ചയെ നേരെയാക്കിയില്ലെങ്കിൽ സ്ഥിതി മോശമാവുമെന്ന് മോദിയുടെ സാമ്പത്തിക വിദഗ് ധർ തന്നെ മുന്നറിയിപ്പ് നൽകി കഴിഞ്ഞു.

economy-and-growth-23

ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾക്ക് സമാനമായി മിഡിൽ ഇൻകം ട്രാപ്പ്  എന്ന അവസ്ഥയിലേക്ക് ഇന്ത്യൻ സമ്പദ്വ്യവസ്ഥയും വീഴുമെന്നാണ് മോദിയുടെ സാമ്പത്തിക ഉപദേശകരിൽ ഒരാളായ രതിൻ റേ ായിയുടെ മുന്നറിയിപ്പ്. ബ്രസീൽ നിലവിൽ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി വൈകാതെ ഇന്ത്യയേയും പിടികൂടുമ െന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒന്നാം എൻ.ഡി.എ സർക്കാറിൻെറ അവസാനാളുകളിൽ നൽകിയ മുന്നറിയിപ്പ് രണ്ടാം സർക്കാറിനുള്ള ദിശാസൂചകമാണ്. അത് മനസിലാക്കി മുന്നോട്ട് പോകാൻ പ്രധാനമന്ത്രി മോദിയും പുതിയ ധനമന്ത്രിയും തയാറാവുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ ഭാവി.

തൊഴിലുകൾ സൃഷ്ടിക്കണം
കഴിഞ്ഞ അഞ്ച് വർഷക്കാലയളവിൽ മോദി സർക്കാർ ഏറ്റവും കൂടുതൽ പഴികേട്ടത് തൊഴിലില്ലായ്മയുടെ പേരിലായിരുന്നു. രണ്ട് കോടി തൊഴിലുകളെങ്കിലും എൻ.ഡി.എ ഭരണത്തിൽ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ. ജി.എസ്.ടിയും നോട്ട് നിരോധനവും ചെറുകിട വ്യവസായ മേഖലയിലും അസംഘടിത മേഖലയിലും വൻ തൊഴിൽ നഷ്ടമുണ്ടാക്കി. സാമ്പത്തിക രംഗത്തെ മുരടിപ്പിനുള്ള പ്രധാന കാരണങ്ങളിലൊന്ന് തൊഴിൽ നഷ്ടമായിരുന്നു. അതുകൊണ്ട് അധികാരത്തിലെത്തിയാൽ തൊഴിലുകൾ സൃഷ്ടിക്കുന്നതിന് മോദി സർക്കാർ പ്രാധാന്യം നൽകേണ്ടി വരും. അതിവേഗം വളരുന്ന ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ പ്രതിവർഷം 8.1 മില്യൺ തൊഴിലുകൾ ആവശ്യമുണ്ടെന്നാണ് ലോകബാങ്കിൻെറ കണക്ക്. ഇത്രയും തൊഴിലുകൾ സൃഷ്ടിച്ചില്ലെങ്കിലും ഇതിനോട് അടുത്ത് നിൽക്കുന്ന സംഖ്യയെങ്കിലും തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടില്ലെങ്കിൽ അത് സമ്പദ്വ്യവസ്ഥയിൽ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കും.

Employment

സ്വകാര്യ നിക്ഷേപം ഉയർത്തി പുതിയ തൊഴിലുകൾ സൃഷ്ടിക്കുന്നതിനായിരിക്കും രണ്ടാം എൻ.ഡി.എ സർക്കാർ പ്രഥമ പരിഗണന നൽകുക എന്നാണ് പുറത്ത് വരുന്ന സൂചനകൾ. വ്യവസായ രംഗത്തെ സ്വദേശിവൽക്കരണം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച മേയ്ക്ക് ഇൻ ഇന്ത്യ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ലെന്ന് വിലയിരുത്തലുകളുണ്ട്. തൊഴിലുകൾ സംരക്ഷിക്കാനും വിദേശനിക്ഷപം ഉയർത്താനും പുതിയ നിർദേശങ്ങൾ സർക്കാർ മുന്നോട്ട് വെച്ചേക്കും.

കിട്ടാകടം തിരിച്ച് പിടിക്കൽ വെല്ലുവിളി
രാജ്യത്തെ പൊതുമേഖല ബാങ്കുകെളല്ലാം കിട്ടാകടത്തിൻെറ പിടിയിലാണ്. ബാങ്കുകളിൽ മൂലധനസമാഹരണം നടത്തി പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ സർക്കാർ ചെയ്തത്. എന്നാൽ, ഇക്കുറി അത് മാത്രം മതിയാവില്ലെന്നാണ് സൂചന. കർശന അച്ചടക്കം പാലിക്കാനുള്ള നിർദേശങ്ങൾ ബാങ്കുകൾക്ക് നൽകേണ്ടി വരും. അതിന് പുറമേ കിട്ടാകടം തിരിച്ച് പിടിക്കാനുള്ള കർശന നടപടികളും സ്വീകരിക്കണം.

ഏകദേശം 1.2 ലക്ഷം കോടി രൂപയാണ് പൊതുമേഖല ബാങ്കുകളുടെ മാത്രം കിട്ടാകടം എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ ഭൂരിപക്ഷവും വൻകിടക്കാർക്ക് നൽകിയ വായ്പകളാണ്. ഇത് തിരിച്ച് പിടിക്കാൻ കഴിഞ്ഞ അഞ്ച് വർഷവും മോദിസർക്കാർ കാര്യമായ നടപടികൾ സ്വീകരിച്ചിട്ടില്ല. രണ്ടാം എൻ.ഡി.എ സർക്കാറിൻെറ ഭാഗത്ത് നിന്ന് കിട്ടാകടം തിരിച്ച് പിടിക്കുന്ന സമീപനത്തിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോയെന്നാണ് സാമ്പത്തിക വിദഗ്ധർ ഉറ്റുനോക്കുന്നത്.

എണ്ണവില പ്രതിസന്ധി
ഇറാന് മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയരുന്നതിനുള്ള സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യ പെട്രോളിയം വാങ്ങുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഇറാൻ. പ്രതിസന്ധിയുണ്ടായപ്പോൾ ഡോളറിന് പകരം ഇന്ത്യൻ രൂപയിൽ എണ്ണ നൽകാമെന്നും ഇറാൻ അറിയിച്ചിരുന്നു. ഇറാനിൽ നിന്നുള്ള എണ്ണ വരവ് നിലക്കുന്നതോടെ രാജ്യത്ത് അത് പെട്രോളിയം ഉൽപന്നങ്ങളുടെ വിലക്കയറ്റത്തിന് കാരണമായേക്കും. അവസാനഘട്ട തെരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ രാജ്യത്തെ എണ്ണ കമ്പനികൾ പെട്രോളിനും ഡീസലിനും ക്രമാതീതമായി വില ഉയർത്തുകയാണ്. ഇത് സമ്പദ്വ്യവസ്ഥക്ക് നൽകുന്നത് ശുഭസുചനയല്ല.

petrol pump-india news

ഇന്ധന വില ഉയർന്നാൽ അത് നിത്യോപയോഗ സാധനങ്ങളുടെ വിലയും ഉയരുന്നതിന് കാരണമാകും. രണ്ടാം എൻ.ഡി.എ സർക്കാർ ഇറാന് മേലുള്ള നയത്തിൽ എന്തെങ്കിൽ മാറ്റം കൊണ്ടു വരുമോയെന്നതും സാമ്പത്തികരംഗം ഉറ്റുനോക്കുന്നുണ്ട്.

ധനകമ്മി ഉയരുന്നു
കർഷകർക്ക് വരുമാനം ഉറപ്പാക്കുന്ന പദ്ധതി ഉൾപ്പെടെ പ്രഖ്യാപിച്ചാണ് ഒന്നാം എൻ.ഡി.എ സർക്കാർ മടങ്ങിയത്. എന്നാൽ, സർക്കാർ ഖജനാവിൽ ഇതിനുള്ള പണം ഇല്ലെന്നതാണ് യാഥാർഥ്യം. 2020 ആകുേമ്പാഴേക്കും ഇന്ത്യയുടെ ധനകമ്മി ജി.ഡി.പിയുടെ 3.4 ശതമാനമായി ഉയരുമെന്നാണ് കണക്കുകൾ. ഈെയാരു സാഹചര്യത്തിൽ പ്രഖ്യാപിച്ച പദ്ധതികളെല്ലാം നടപ്പിലാക്കണമെങ്കിൽ അധിക വിഭവസമാഹരണം സർക്കാറിന് തേടേണ്ടി വരും.

ecnomy-23

അതില്ലെങ്കിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് സർക്കാർ വീഴും. നികുതി പിരിവ് വർധിപ്പിച്ച് പ്രതിസന്ധിയെ ഒരു പരിധി വെര മറികടക്കാനായിരിക്കും കേന്ദ്രസർക്കാർ ശ്രമിക്കുക. പക്ഷേ ഇത് എത്രത്തോളം യാഥാർഥ്യമാവുമെന്നത് സംബന്ധിച്ച് ആശങ്കകൾ ഉയരുന്നുണ്ട്. ഇതിനൊപ്പം റിസർവ് ബാങ്കിൽ നിന്ന് അധികമായി പണം ആവശ്യപ്പെടാനും സാധ്യതകളുണ്ട്. നിലവിലെ സാമ്പത്തികസ്ഥിതിയിൽ വിപണിയിൽ നിന്ന് അധിക പണം കടമെടുക്കാനും കേന്ദ്രസർക്കാറിന് സാധിക്കില്ല. ഇത് പ്രതിസന്ധിയുടെ ആഴം കൂട്ടും.

തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ വർഗീയ കാർഡിറക്കിയാണ് മോദി നേട്ടം കൊയ്തത്. എന്നാൽ, രാജ്യം ഭരിക്കാൻ വർഗീയ അജണ്ട മാത്രം മതിയാവില്ല. വിശേഷിച്ചും സാമ്പത്തികരംഗത്ത് ക്രിയാത്മക സമീപനമുണ്ടായില്ലെങ്കിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാവും രാജ്യം അഭിമുഖീകരിക്കുക.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiopinionmalayalam newsnda governmentEconomic Policy
News Summary - Modi ecnomic problems-Opinion
Next Story