Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകർണാടക പറയുന്നത്

കർണാടക പറയുന്നത്

text_fields
bookmark_border
കർണാടക പറയുന്നത്
cancel

കർണാടകയിലെ അഞ്ചു മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് സത്യത്തിൽ ഒരു ലിറ്റ്മസ് ടെസ്റ്റാണ്. കഴിഞ്ഞ മേയ് 23ന് ബംഗളൂരുവിലെ വിധാൻ സൗധ അങ്കണത്തിൽ ദേശീയ രാഷ്ട്രീയത്തിന് പുത്തൻ പ്രതീക്ഷയേകി പ്രതിപക്ഷനേതാക്കൾ കൈകോർത്തുനിന്ന, പ്രതിപക്ഷ െഎക്യത്തിന് ആഹ്വാനം നൽകിയ ചരിത്രമുഹൂർത്തത്തിെൻറ പരീക്ഷണം. കർണാടക നിയമസഭ തെരെഞ്ഞടുപ്പിൽ തമ്മിൽ മത്സരിച്ച കോൺഗ്രസും ജെ.ഡി^എസും ഫലപ്രഖ്യാപനത്തിനുശേഷം രൂപപ്പെട്ട സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തിൽ ഒരുമിക്കുകയും ബി.ജെ.പിയെ പുറന്തള്ളി അധികാരമേറ്റെടുക്കുകയും ചെയ്തശേഷം ഒന്നിച്ച് ജനവിധിയെ നേരിട്ട ആദ്യ തെരഞ്ഞെടുപ്പാണിത്. സഖ്യസർക്കാർ ഭരണത്തിലേറിയ ശേഷം നടന്ന ബംഗളൂരുവിലെ ആർ.ആർ നഗർ, ജയനഗർ നിയമസഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസും ജെ.ഡി^എസും തനിച്ചാണ് മത്സരിച്ചത്. ഒരു സീറ്റ് നിലനിർത്തിയ കോൺഗ്രസ് മറ്റൊരു സീറ്റ് ബി.ജെ.പിയിൽനിന്ന് തിരിച്ചുപിടിക്കുകയും ചെയ്തു. എന്നാൽ, രണ്ടു നിയമസഭ സീറ്റുകളിലേക്കും മൂന്ന് ലോക്സഭ സീറ്റുകളിലേക്കും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പുതന്നെ ബി.ജെ.പിയെ നേരിടാൻ ഒന്നിച്ചുനിൽക്കുമെന്ന നയം ഇരു പാർട്ടി നേതാക്കളും വ്യക്തമാക്കിയിരുന്നു. ഉപതെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ എസ്.പിയും ബി.എസ്.പിയും ചേർന്ന സഖ്യം ബി.ജെ.പിക്ക് നൽകിയ അടിയുടെ തുടർച്ചതന്നെയാണ് കർണാടകയിൽ കോൺഗ്രസ്^ജനതാദൾ സഖ്യം നൽകിയതും. പ്രാദേശിക രാഷ്ട്രീയ സഖ്യങ്ങൾ രൂപപ്പെടുത്തി ബി.ജെ.പിയെ ഭരണത്തിൽനിന്നകറ്റാൻ കർണാടകയിൽ തുടങ്ങിവെച്ച രാഷ്ട്രീയനീക്കത്തിന് ശക്തിപകരുന്നതാണ് ഇൗ ഉപതെരെഞ്ഞടുപ്പ് ഫലം.

ദേശീയ രാഷ്ട്രീയത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾകൂടി മുന്നിൽകണ്ടായിരുന്നു കർണാടകയിൽ തങ്ങളുടെ പകുതി സീറ്റ് മാത്രമുള്ള ജെ.ഡി-എസിന് കോൺഗ്രസ് നിരുപാധികം ഭരണം തളികയിൽ വെച്ചുനൽകിയത്. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിൽ തനിക്കെതിർപ്പില്ലെന്ന് ജെ.ഡി-എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ നടത്തിയ പ്രസ്താവനയും അടുത്തവർഷം നടക്കുന്ന ലോക്സഭ തെരഞ്ഞടുപ്പിനുശേഷം മഹാസഖ്യം രൂപപ്പെടുമെന്നും ആ സഖ്യത്തെ നയിക്കുന്നത് രാഹുൽ ഗാന്ധിയായിരിക്കുമെന്ന് ഉപതെരെഞ്ഞടുപ്പ് ഫലത്തിനുശേഷം എച്ച്.ഡി. കുമാരസ്വാമി നടത്തിയ പ്രസ്താവനയും ചേർത്തുവായിക്കുേമ്പാൾ ആ നീക്കങ്ങൾ ഫലംകണ്ടുതുടങ്ങിയിരിക്കുന്നു എന്നുവേണം കരുതാൻ.


ബെള്ളാരിയിലെ കോൺഗ്രസിെൻറ തിരിച്ചുവരവ്
കർണാടക ഉപതെരഞ്ഞെടുപ്പിൽ പല ഘടകങ്ങൾകൊണ്ടും ശ്രദ്ധാകേന്ദ്രമായ മണ്ഡലമായിരുന്നു ബെള്ളാരി. റെഡ്ഡി സഹോദരന്മാരുടെ ഉദയംവരെ വെല്ലുവിളികളില്ലാതെ കോൺഗ്രസ് കൈവശംവെച്ച മണ്ഡലമാണ് ബെള്ളാരി. 1999ൽ സോണിയ ഗാന്ധിയും സുഷമ സ്വരാജും തമ്മിൽ നടന്ന സൂപ്പർ പോരിൽ സോണിയയെ ജയിപ്പിച്ച് കോൺഗ്രസിെൻറ മാനംകാത്ത മണ്ഡലം. പക്ഷേ, 2004 മുതൽ റെഡ്ഡി വലയത്തിലാണ് ബെള്ളാരി. ഖനി അഴിമതിയിൽ ശിക്ഷിക്കപ്പെട്ട ജനാർദന റെഡ്ഡിയുടെ സഹോദരൻ കരുണാകര റെഡ്ഡി, ജനാർദന റെഡ്ഡിയുടെ അടുത്ത അനുയായി ബി. ശ്രീരാമുലു, സഹോദരി ജെ. ശാന്ത എന്നിവർ മാറിമാറി കൈവശംവെച്ചുപോന്ന മണ്ഡലം കോൺഗ്രസ് പിടിച്ചെടുത്തത് വ്യക്തമായ ആധിപത്യത്തോടെയാണ്.

ബെള്ളാരിയിൽ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അറുതിവരുത്തുക എന്നതുതന്നെയായിരുന്നു കോൺഗ്രസിെൻറ പ്രധാന പ്രചാരണായുധം. ജെ.ഡി-എസുമായുള്ള ധാരണപ്രകാരം തങ്ങൾക്ക് ലഭിച്ച ശിവമൊഗ്ഗ സീറ്റ് ജെ.ഡി-എസിനുതന്നെ വിട്ടുനൽകി കോൺഗ്രസ് മുഴുവൻ ശ്രദ്ധയും ബെള്ളാരി തെരഞ്ഞെടുപ്പിന് നൽകുകയായിരുന്നു. കർണാടക കോൺഗ്രസിലെ രാഷ്ട്രീയ ചാണക്യനായ ഡി.കെ. ശിവകുമാറിന് പ്രചാരണ ചുമതലയും നൽകി. വർഷങ്ങൾക്കുശേഷം എച്ച്.ഡി. ദേവഗൗഡയും സിദ്ധരാമയ്യയും ഒരേ വേദിയിൽ അണിനിരന്നതും ബെള്ളാരിയിലെ പ്രചാരണത്തിനിടെയായിരുന്നു. വോെട്ടണ്ണലിെൻറ ഒരു ഘട്ടത്തിലും ബി.ജെ.പി കോൺഗ്രസ് സ്ഥാനാർഥിക്ക് വെല്ലുവിളിയായിരുന്നില്ല. ഫലം പ്രഖ്യാപിക്കുേമ്പാൾ 2.43 ലക്ഷം വോട്ടിെൻറ ഭൂരിപക്ഷമായിരുന്നു കോൺഗ്രസിെൻറ വി.എസ്. ഉഗ്രപ്പക്ക്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബെള്ളാരി ജില്ലയിലെ എട്ടിൽ ആറ് നിയമസഭ മണ്ഡലങ്ങളും ഒറ്റക്ക് ജയിച്ച കോൺഗ്രസിെൻറ ഇൗ വിജയവും ഏറക്കുറെ ഒറ്റക്കുതന്നെയാണ്. മുംബൈ-കർണാടക മേഖല ജെ.ഡി-എസിന് കാര്യമായ വളക്കൂറില്ലാത്ത മണ്ണാണ്.
karnataka-cong-and-jds.
കർണാടക ഉപതെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം ആഘോഷിക്കുന്ന സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു, എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പി.സി വിഷ്ണുനാഥ് എന്നിവർ ബംഗളൂരുവിൽ മറ്റു പാർട്ടി നേതാക്കൾക്കൊപ്പം

കർണാടകയിൽ സഖ്യസർക്കാർ അധികാരമേറ്റതു മുതൽ കുതിരക്കച്ചവടത്തിന് ശ്രമിക്കുന്ന ബി.ജെ.പിക്ക് പണവും വളവും ലഭിക്കുന്നത് ബെള്ളാരിയിലെ കറുത്ത കൈകളിൽനിന്നാണ്. ഗാലി ജനാർദന റെഡ്ഡിയുടെ വലംകൈയായ ബി.ജെ.പിയിലെ ശക്തനായ നേതാവ് ശ്രീരാമുലു തന്നെ പ്രചാരണത്തിന് നേതൃത്വം നൽകിയിട്ടും കനത്ത തോൽവി വഴങ്ങേണ്ടിവന്നത് ഒരേസമയം ബെള്ളാരി ബ്രദേഴ്സിനും ബി.ജെ.പിക്കുമുള്ള പാഠമാണ്. ബി.ജെ.പിയുടെ കുതിരക്കച്ചവട രാഷ്ട്രീയത്തിന് വോെട്ടടുപ്പിന് രണ്ടു ദിവസംമുമ്പ് അതേ നാണയത്തിൽ തിരിച്ചടി കോൺഗ്രസ് നൽകിയതും ഇൗ ഉപതെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയിരുന്നു. കോൺഗ്രസിൽനിന്ന് ബി.ജെ.പിയിൽ ചേക്കേറി രാമനഗരയിലെ സ്ഥാനാർഥിയായ എൽ. ചന്ദ്രശേഖറിനെ വോെട്ടടുപ്പിന് തൊട്ടുമുമ്പ് തിരികെ കോൺഗ്രസിലെത്തിച്ചതും മന്ത്രി ഡി.കെ. ശിവകുമാറും സഹോദരനും എം.പിയുമായ ഡി.െക. സുരേഷും ചേർന്നാണ്. ഇൗ സംഭവം ബി.ജെ.പിക്കുണ്ടാക്കിയ നാണക്കേട് മായുംമുേമ്പയാണ് ഉപതെരെഞ്ഞടുപ്പിൽ ബെള്ളാരി ൈകവിട്ടത്.
karnataka-bjp

മാണ്ഡ്യയിൽ കാലുവാരിയ സഖ്യം
ബെള്ളാരിയിലെ പരാജയം പാർട്ടിക്കുള്ള സൂചനയായാണ് കാണുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ തന്നെ സമ്മതിച്ചിട്ടുണ്ട്. എന്നാൽ, അപ്രതീക്ഷിതമായി മാണ്ഡ്യയിൽ തങ്ങളുടെ വോട്ടു വർധിച്ചത് ചൂണ്ടിക്കാട്ടി തൽക്കാലം മുഖം രക്ഷിക്കുകയാണ് ബി.ജെ.പി. ജെ.ഡി-എസും കോൺഗ്രസും ബലാബലം നിൽക്കുന്ന, ബി.ജെ.പിക്ക് കാര്യമായി വേരോട്ടമില്ലാത്ത മണ്ഡലത്തിൽ ബി.ജെ.പി നേട്ടം കൊയ്തത് ചില്ലറക്കാര്യമായി കരുതാനാവില്ല. 5,69,347 വോട്ടാണ് ജെ.ഡി-എസ് സ്ഥാനാർഥിയായ എൽ. ശിവരാമഗൗഡ മാണ്ഡ്യയിൽ നേടിയത്. ബി.ജെ.പി സ്ഥാനാർഥി ഡോ. സിദ്ധരാമയ്യ 2,44,404 വോട്ടും. 2014ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ 5,24,370 വോട്ട് ജെ.ഡി-എസിെൻറ സി.എസ്. പുട്ടരാജുവും 5,18,852 വോട്ട് കോൺഗ്രസിെൻറ ദിവ്യ സ്പന്ദനയും നേടിയിരുന്നു. ബി.ജെ.പിക്ക് അന്ന് ലഭിച്ചതാകെട്ട 86,993 വോട്ടും. കോൺഗ്രസുമായുള്ള സഖ്യത്തിലൂടെ ഏഴോ എേട്ടാ ലക്ഷം വോട്ടിെൻറ ഭൂരിപക്ഷം പ്രതീക്ഷിച്ച ജെ.ഡി-എസിന് പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ലെന്നു മാത്രമല്ല; കോൺഗ്രസിൽനിന്ന് വോട്ട് ബി.ജെ.പിയിലേക്ക് മറിഞ്ഞതായും ജെ.ഡി-എസ് സംശയിക്കുന്നുണ്ട്. ജെ.ഡി-എസിനെതിരെ കോൺഗ്രസിെൻറ പല പ്രാദേശിക ഘടകങ്ങളും നിസ്സഹകരണം പ്രഖ്യാപിച്ചതും വോട്ടിങ്ങിനെ ബാധിച്ചു. കോൺഗ്രസ്^ദൾ സഖ്യത്തിന് ദേശീയതലത്തിൽ അംഗീകാരം ലഭിക്കുേമ്പാഴും പ്രാദേശികതലത്തിൽ ഇതുൾക്കൊള്ളാൻ പലയിടത്തും അണികൾ തയാറാവുന്നില്ലെന്നതാണ് സത്യം. വരാനിരിക്കുന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ജെ.ഡി-എസ് സഖ്യം നേരിടേണ്ട പ്രധാന വെല്ലുവിളിയുടെ സൂചനകൂടിയാണ് മാണ്ഡ്യയിലെ വോട്ടുചോർച്ച.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressopinionmalayalam newsBellaryKarnataka By-ElectionBJP
News Summary - Karnataka By-Election Results 2018 - opinion
Next Story