Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഒരേ ഒഴുക്കിൽ രണ്ട്...

ഒരേ ഒഴുക്കിൽ രണ്ട് വേഷങ്ങൾ

text_fields
bookmark_border
jaison
cancel

സ്‌ കൂളിലെ വാർഷിക പരിപാടികളിലെ നാടകങ്ങളിലൊക്കെയുണ്ടായിരുന്നു. അതായിരുന്നു അഭിനയവുമായുള്ള ബന്ധം. ഒരു ദിവസം ക്ലാസിൽ ഞങ്ങളുടെ അധ്യാപിക കവിത മിസ് വന്നാണ് സിനിമയുടെ ഒാഡിഷനെപ്പറ്റി പറയുന്നത്. ‘കുമ്പളങ്ങി നൈറ്റ്സ്’ ആണ് സിനിമ എന്നൊന്നും അന്ന് അറിയില്ലായിരുന്നു. ടീച്ചർ ഒാഡിഷനെപ്പറ്റി പറഞ്ഞെങ്കിലും, എന്തിനാണ് അതിന് പോകുന്നതെന്നൊക്കെയായിരുന്നു ആലോചന. പിന്നെ കൂട്ടുകാരും ടീച്ചറുമൊക്കെ നിർബന്ധിച്ചപ്പോഴാണ് അതിന് പോകുന്നത്. അത് കഴിഞ്ഞ് കുറെനാൾ കഴിഞ്ഞാണ് വീണ്ടും അവർ വിളിക്കുന്നത്. അന്നും ഒരു ഒാഡിഷനുണ്ടായിരുന്നു. അവിടെനിന്ന് പ്രീ പൊഡക്ഷനിലേക്ക് എത്തിയതോടെയാണ് സിനിമ ലോകത്തേക്ക് വഴിതുറക്കുന്നത്. കുമ്പളങ്ങിയിൽ ശ്യാം ഏട്ടനും ദിലീഷ് ഏട്ടനുമൊക്കെയാണെങ്കിലും അത് പോലെ തണ്ണീർമത്തനിൽ ഗിരിേഷട്ടനും ഡിനോയുമൊക്കെ എങ്ങനെ ചെയ്യണമെന്ന് ഒക്കെ കൃത്യമായി പറഞ്ഞ് തരും. ഇവരൊക്കെ നമ്മളെ ആ സിനിമയുടെ േഫ്ലായിലേക്ക് അങ്ങ് എത്തിക്കും. പിന്നെ അതനുസരിച്ച് നമ്മളും അങ്ങ് പോകും.

കുമ്പളങ്ങി നൈറ്റ്സിൽ നിന്ന് തണ്ണീർമത്തനിലേക്ക്
‘കുമ്പളങ്ങി നൈറ്റ്സി’ലെ ഫ്രാങ്കിയെ കണ്ടിട്ടാണ് തണ്ണീർമത്തനിലേക്ക് എന്നെ വിളിക്കുന്നത്. ചിത്രത്തിെൻറ സംവിധായകനായ ഗിരീഷേട്ടനും ഷെമീറേട്ടനും കുമ്പളങ്ങി കണ്ടിട്ടാണ് ഷെബിൻ ബക്കറിനെക്കൊണ്ട് വിളിപ്പിക്കുന്നത്. അങ്ങനെയാണ് തണ്ണീർ മത്തനിലെത്തുന്നത്. കുമ്പളങ്ങി നൈറ്റസ് പോലെ മുന്നൊരുക്കങ്ങൾ ആവശ്യമില്ലാത്തതുകൊണ്ട് ഷൂട്ട് തുടങ്ങുന്നതിന് രണ്ട് ആഴ്ചമുമ്പാണ് സിനിമയുടെ കാമ്പിങ് ആരംഭിച്ചത്. രണ്ട് ദിവസംകൊണ്ട് ഞങ്ങൾ ടീം ഫുൾ സെറ്റായി. മാർച്ച് അവസാനവും ഏപ്രിൽ ആദ്യവും പിന്നെ മേയിലുമായിരുന്നു ഷെഡ്യൂൾ.

സ്ക്രീനിലെങ്ങനെയായിരുന്നോ അതുപോലെ തന്നെയായിരുന്നു ലൊക്കേഷനിലും, ഒരു സ്കൂളിലെ കൂട്ടുകാരെ പോലെ. സ്കൂൾ അനുഭവമായി ബന്ധപ്പെട്ട് ചിലഭാഗങ്ങളൊക്കെ തണ്ണീർമത്തനിൽ റിലേറ്റ് ചെയ്യാൻ പറ്റിയിരുന്നു. എെൻറ സ്കൂളും തണ്ണീർമത്തനിലെ സ്കൂളുമായി വ്യത്യാസമൊക്കെയുണ്ട്. തണ്ണീർമത്തനിലേക്ക് എത്തുേമ്പാൾ കാര്യമായ മാറ്റമൊന്നുമുണ്ടായിട്ടില്ല. രണ്ടും ഒരേ ഒഴുക്കിൽ ചെയ്ത രണ്ട് കഥാപാത്രങ്ങൾ ആയിരുന്നു. രണ്ട് സിനിമയും ഒരു ഫാമിലി ഫീലായിരുന്നു. അതുകൊ
ണ്ട് ഒാരോ സീനും അങ്ങ് ചെയ്ത് പോവുകയായിരുന്നു.

thaneer-mathan

ഫ്രാങ്കിയും ജെയ്സണും
നെപ്പോളിയെൻറ മക്കളിൽ ഇളയവനാണ് ഫ്രാങ്കി. അവിടെനിന്ന് തണ്ണീർമത്തനിലെ ജെയ്സണിലേക്ക് എത്തുേമ്പാൾ മൊത്തത്തിൽ മാറ്റമാണ്. രണ്ടിലും വിദ്യാർഥിയാണെങ്കിലും രണ്ടും രണ്ടും ചുറ്റുപാടാണ്. ഫ്രാങ്കി ഒരു ഉത്തരവാദിത്തത്തോടെ വീടും പരിസരവുമൊക്കെ നോക്കുന്ന ആളാണ്. സ്കോളർഷിപ്പായി കിട്ടുന്ന പണംകൊണ്ട് വീട്ടിൽ അറ്റകുറ്റപ്പണിയൊക്കെ നടത്തുന്ന പയ്യനാണ്. അതിൽനിന്ന് ജെയ്സണിലേക്ക് എത്തുേമ്പാൾ ഒരു ഇൻസെക്യൂരിറ്റീ
സൊക്കെയുള്ള ഒരാളാണ്. പലതരത്തിലുള്ള ദുഃഖങ്ങൾ ഉള്ളിൽ കൊണ്ടുനടക്കുന്ന ഒരാളാണ്-കാമുകനായും പ്രണയ പരാജയം നേരിടുന്ന ടീനേജുകാരനായും. മിടുക്കനാണ് എന്ന എനർജിയൊക്കെ ഉള്ള ഒരു കഥാപാത്രവുമാണ്.

thaneeer-mathan-dhinagal

ഫഹദ്, സൗബിൻ, വിനീത്
മൂന്നുപേരും മൂന്ന് അനുഭവങ്ങളായിരുന്നു. കുമ്പളങ്ങിയിലായിരുന്നു ഫഹദിക്കാക്കും സൗബിനിക്കാക്കുമൊപ്പം അഭിനയിച്ചത്. ഫഹദിക്കാക്കൊപ്പം കൂടുതൽ റോളുകളൊന്നുമില്ലായിരുന്നു. എന്നാലും, അദ്ദേഹത്തിെൻറ അഭിനയം അടുത്തുനിന്ന് കാണാൻ പറ്റി. സൗബിനിക്കാക്കൊപ്പം കുറച്ചധികം
റോളുണ്ടായിരുന്നു. പുള്ളി വേറെ ഒരു ലെവലാണ്. നമ്മൾ ചെയ്യുേമ്പാൾ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ അത് തിരുത്തി നീ ഇങ്ങനെ ചെയ്ത് നോക്കൂ എന്നൊക്കെ പറയും. നന്നായാൽ അടിപൊളി എന്ന് പറയും. വിനീത് ഏട്ടനും ഇങ്ങനെയായിരുന്നു. എന്തെങ്കിലും തെറ്റുകളൊക്കെ വന്നാൽ മയത്തിൽ പതുക്കെ വന്ന് പറഞ്ഞ് തരും. നല്ലതുപോലെ ചെയ്താൽ നല്ലോണം ചെയ്തിട്ടുണ്ട് എന്ന് ഉറക്കെ പറയും. മൂന്ന് പേരും ഒരു ചേട്ടനെപ്പോലെയായിരുന്നു.

പഠനം, കുടുംബം, സിനിമ
മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂളിൽ പ്ലസ് ടു കൊമേഴ്സിനാണ് പഠിക്കുന്നത്. തിരുവാങ്കുളമാണ് നാട്. ആ പ്രായവും സ്കൂൾ ജീവിതവും രണ്ട് സിനിമക്കും ഗുണമായി. മാർച്ച് അവസാനവും എപ്രിൽ-മേയ് മാസങ്ങളിലുമായിരുന്നു ഷൂട്ട്. അതുകൊണ്ടുതന്നെ സിനിമക്കുവേണ്ടി ക്ലാസ് ഒഴിവാക്കേണ്ടി വന്നിട്ടില്ല. ക്ലാസ് മിസായാൽ കൂട്ടുകാരൊക്കെ സഹകരിക്കും. അതിനാൽ സിനിമയും ക്ലാസുകളുമൊക്കെ ഒരുമിച്ച് കൊണ്ടുപോകാൻ പറ്റുന്നുണ്ട്. അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്നതാണ് ഫാമിലി. പുതിയ സിനിമകളൊന്നും ഇപ്പോൾ മുന്നിലില്ല. വന്നാൽ ചെയ്യും. l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionopen forumMathew thomasThaneer mathan dingal
News Summary - interview with mathew thomas-Opinion
Next Story