Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകള്ളവോേട്ടാ,...

കള്ളവോേട്ടാ, അെതന്നേ തുടങ്ങി...

text_fields
bookmark_border
vote
cancel

കള്ളവോട്ട് നമ്മുടെ ചരിത്രത്തിെൻറ ഭാഗമാണ്. വോട്ടെടുപ്പിലെ ആൾമാറാട്ടത്തിന് ഏതാണ്ട് സ്വാതന്ത്ര്യ പ്രാപ്തിയുടെ കാലം മുതൽ പാരമ്പര്യമുണ്ടെന്നാണ് കേരളത്തിൽ പല തെരഞ്ഞെടുപ്പുകളിലും മത്സരിച്ച് വിജയവും പരാജയവ ും രുചിച്ച പ്രമുഖ കോൺഗ്രസ് നേതാവ് എം. കമലത്തിെൻറ സാക്ഷ്യം.
ബുർഖ ധരിച്ച് എത്തിയ ഒരു കള്ളവോട്ട് സം ഘത്തിെൻറ കഥ കമലം മറന്നിട്ടില്ല. സ്വാതന്ത്ര്യം ലഭിച്ച് ഏതാനും മാസങ്ങൾക്കകം നടന്ന കോഴിക്കോട് മുനിസിപ് പൽ കൗൺസിൽ തെരഞ്ഞെടുപ്പിലാണ് ഇൗ കൗതുകകരമായ കള്ളവോട്ട് ശ്രമം. ഇൗ തെരഞ്ഞെടുപ്പിൽ നടക്കാവ് വാർഡിൽ അവിചാരിതമാ യി കോൺഗ്രസ് സ്ഥാനാർഥിയായി നാമനിർദേശ പത്രിക നൽകുകയായിരുന്നു കമലം. എതിരായി മറ്റാരും പത്രിക നൽകാത്തതിനാൽ കമല ം െഎകകണ്ഠ്യേന വിജയിച്ചു. നടക്കാവിനോട് ചേർന്നുള്ള വെള്ളയിൽ ദ്വയാംഗ വാർഡിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ പേ ാളിങ് ഏജൻറുമാരായിരുന്നു കമലവും സഹോദരി മന്ദാകിനിയും.

സ്വാതന്ത്ര്യ സമര സേനാനി എൻ.പി. അബുവും പയറുവളപ്പിൽ ശി വരാമനുമായിരുന്നു വെള്ളയിലെ കോൺഗ്രസ് സ്ഥാനാർഥികൾ. വെള്ളയിൽ യു.പി സ്കൂളായിരുന്നു പോളിങ് സ്റ്റേഷൻ. പോള ിങ് ദിവസം ഉച്ചക്കുശേഷം ഏതാണ്ട് മൂന്നു മണിവരെ കനത്ത പോളിങ് നടന്നു. വോട്ടർമാർ സ്ത്രീകളും പുരുഷന്മാരും കൂ ട്ടമായി വന്നു. പുറത്ത് വഴക്കും വക്കാണവുമൊക്കെ നടന്നിരുന്നു. പോളിങ് തീരാൻ ഏതാണ്ട് ഒരു മണിക്കൂറുള്ളപ്പോ ൾ ഒരു ബൂത്തിലെ ക്യൂവിൽ പതിവില്ലാത്ത തിക്കും തിരക്കും. മുഖം മറച്ച് ബുർഖ ധരിച്ച കുറെപേർ ക്യൂവിൽ.

Voting-Machine

അവരുടെ നിൽപും പെരുമാറ്റവും ധിറുതിയുമൊക്കെ കണ്ടപ്പോൾ എന്തോ ഒരു പന്തിയില്ലായ്മ പുറത്ത് റോഡിൽ നിൽക്കുകയായിരുന്ന കോൺഗ്രസ് പ്രവർത്തകർക്ക് തോന്നി. അവർ അകത്തിരിക്കുന്ന കമലത്തിന് ഒരു കുറിപ്പ് കൊടുത്തയച്ചു. ബുർഖ ധരിച്ചവർ സ്ത്രീകൾതന്നെയാണോ എന്ന് നോക്കണമെന്നായിരുന്നു കുറിപ്പ്. കമലം പുറത്തിറങ്ങി ബുർഖ ധാരികളെ സൂക്ഷിച്ചുനോക്കിയപ്പോൾ സംശയം ഇരട്ടിച്ചു. മലബാർ ക്രിസ്ത്യൻ കോളജ് അധ്യാപികയായിരുന്ന തങ്കം സുബ്രഹ്മണ്യ അയ്യരായിരുന്നു റിേട്ടണിങ് ഒാഫിസർ. കമലം റിേട്ടണിങ് ഒാഫിസറോട് ഒരാവശ്യമുന്നയിച്ചു.
ബുർഖ ധരിച്ചവരുടെ മുഖമൊന്ന് കാണണം. ഒരു വനിതയാണ് ഇൗ ആവശ്യമുന്നയിച്ചതെന്നതിനാൽ ഒാഫിസർക്ക് അത് നിരാകരിക്കാൻ സാധിച്ചില്ല. അപ്പോഴേക്ക് ബുർഖ ൃധാരികളിൽ ഒരാൾ പ്രിസൈഡിങ് ഒാഫിസറുടെ സമീപത്ത് എത്തിയിരുന്നു.

പ്രിസൈഡിങ് ഒാഫിസർ ഇൗ ബുർഖധാരിയോട് മുഖം പുറത്ത് കാണിക്കാൻ ആവശ്യപ്പെെട്ടങ്കിലും തയാറായില്ല. മുഖം കണ്ടെങ്കിലേ വോട്ട് ചെയ്യാനാവൂ എന്ന് ഒാഫിസർ നിർബന്ധിച്ചു. എതിർപക്ഷത്തെ ചില പോളിങ് ഏജൻറുമാർ എതിർത്തു. അകത്ത് ബഹളമായി. ബുർഖ ധരിച്ചവരുടെ മുഖം കാണാൻ ആർക്കും അവകാശമില്ലെന്നായിരുന്നു വാദം. തനിക്ക് മുഖം കാണമെന്ന് കമലവും ശഠിച്ചു.

elections-23

സംഘർഷം മൂർച്ഛിക്കുമെന്നും പൊലീസിനെ വിളിക്കുെമന്നും തോന്നിയ ഘട്ടത്തിൽ ഇൗ ബുർഖധാരി വോട്ടുചെയ്യാതെ പുറത്തേക്കിറങ്ങി. ആൾമാറാട്ടം പുറത്താകുമെന്നായപ്പോൾ തങ്ങൾ വോട്ട് ബഹിഷ്കരിക്കുകയാണെന്ന് ആക്രോശിച്ച് ബുർഖധാരികൾ പുറത്തേക്കുപോയി. അപ്പോഴേക്കും ക്യൂവിെൻറ പിറകിൽനിന്ന ചിലബുർഖധാരികൾ ഭയന്നാവണം സ്കൂളിെൻറ മതിൽ ചാടി പുറത്തേക്ക് ഒാടിയിരുന്നുവെന്നും കമലം ഒാർക്കുന്നു.
വോട്ട് ചെയ്യാൻ ആൾമാറാട്ടം നടത്തിയതിെൻറ രസകരമായ കഥകൾ വർഷങ്ങൾക്കുമുമ്പ് ചില തെരഞ്ഞെടുപ്പുകളിൽ പോളിങ് ദിവസം റിപ്പോർട്ട് ചെയ്യാൻ ഇറങ്ങിയപ്പോൾ അറിയാൻ സാധിച്ചിട്ടുണ്ട്. വടകരയുടെ കിഴക്കൻ മേഖലയിൽ പാർട്ടി ഗ്രാമമെന്ന് വിശേഷിപ്പിക്കുന ചിലേടത്ത് ബൂത്തുകളിൽ അനുഭവസ്ഥർ പറഞ്ഞുതന്ന കഥകൾ ഇങ്ങനെ:

ചെറുപ്പക്കാരെ നേരേത്ത പ്രാദേശിക നേതാക്കൾ കള്ളവോട്ട് ചെയ്യാൻ ശട്ടംകെട്ടിയിരിക്കും. അകലെ വിവാഹിതരായി പോയ യുവതികൾ, ഗർഭിണികൾ, അയൽ സംസ്ഥാനങ്ങളിേലാ രാജ്യത്തിന് പുറത്തോ ജോലിതേടി പോയവർ... ഇവരുടെയൊക്കെ വിവരങ്ങൾ നേരേത്ത ശേഖരിച്ചിട്ടുണ്ടാവും. ഇവർ വോെട്ടടുപ്പ് ദിവസം സ്ഥലത്ത് എത്തില്ലെന്ന് ഉറപ്പുവരുത്തും. അത്തരക്കാരുടെ പേരിലാവും ആൾമാറാട്ടം. ഒരേ ആൾ തന്നെ രണ്ടും മൂന്നും വോട്ടുകൾ ചെയ്ത സംഭവമുണ്ടെന്ന് ഇൗ പ്രക്രിയക്ക് നേതൃത്വം നൽകിയ ഒരു പ്രാദേശിക നേതാവ് വിവരിച്ചുതന്നു.
വനിതയെങ്കിൽ അവരുടെ പ്രായത്തിനൊത്ത ഒരു പാർട്ടി പ്രവർത്തകയെ ബൂത്തിലേക്ക് അയക്കും. ഇവർ രാവിലെ മുണ്ടും ബ്ലൗസും ധരിച്ചാവും ബൂത്തിലെത്തുക. ഉച്ചക്കുശേഷം സാരി ധരിച്ച് എത്തും. പോളിങ് അവസാനിക്കാറായപ്പോൾ മുസ്ലിം സ്ത്രീയുടെ വേഷത്തിൽ വെള്ള കാച്ചിയും തലയിൽ തട്ടവുമായി ചെല്ലും!

vote-54

പുരുഷനാണെങ്കിൽ രാവിലെ ബൂത്തിലെത്തുേമ്പാൾ മീശയുണ്ടാവും. ഉച്ചക്ക് ശേഷം മീശയെടുത്ത് ക്ലീൻ ഷേവ് ചെയ്താവും ചെല്ലുക. നാദാപുരം ഭാഗത്ത് ഒരിക്കൽ ഒരു ബൂത്തിൽ ഇടത്തോട്ട് മുണ്ടുടുത്ത് ഫുൾകൈ ഷർട്ടിട്ട് തലയിൽ തൊപ്പിയും നെറ്റിയിൽ നിസ്കാര തഴമ്പും വരച്ച് വോട്ടുചെയ്യാൻ ചെന്ന ഒരു യുവാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസുകാരൻ തന്നെ തിരിച്ചറിെഞ്ഞന്ന് േതാന്നിയപ്പോൾ തിരിഞ്ഞോടിയ കഥ പിൽക്കാലത്ത് സബ് ഇൻസ്പെക്ടറായി റിട്ടയർചെയ്ത ഇൗ ഉദ്യോഗസ്ഥൻ വിവരിച്ചുതന്നിരുന്നു.

ഇന്നത്തെപ്പോലെ വോട്ടർമാരുടെ തിരിച്ചറിയൽ കാർഡ് പ്രാബല്യത്തിൽ വരുന്നതിന് മുമ്പാണ് കള്ളവോട്ടിെൻറ കളികൾ ഏറ്റവും അരങ്ങേറിയത്. ആൾമാറാട്ടം നടത്താൻ നിശ്ചയിച്ച ബൂത്തുകളിൽ മിക്കയിടത്തും പാർട്ടിയുമായി ബന്ധമുള്ള സർവിസ് സംഘടനയുടെയോ അധ്യാപക സംഘടനയുെടയോ വിശ്വസ്തരായ പ്രവർത്തകരെ പ്രിസൈഡിങ് ഒാഫിസറായോ റിേട്ടണിങ് ഒാഫിസറായോ നിയോഗിക്കാൻ പാർട്ടി നേതാക്കൾ ശ്രദ്ധിക്കും. പോളിങ് ഏജൻറുമാരായി ബൂത്തിലിരിക്കുന്നതിൽ ഏറെയും പാർട്ടി പ്രവർത്തകരാവും. സ്വതന്ത്രന്മാരുടെയും അടുത്ത കാലത്ത് രംഗത്തിറങ്ങിയ അപരന്മാരുടെയും പോളിങ് ബൂത്ത് ഏജൻറുമാരായി വരുന്നതും പാർട്ടി പ്രവർത്തകരാവും. എതിർപക്ഷത്തെ പോളിങ് ഏജൻറുമാരെ നിശ്ശബ്ദരാക്കാനും വിരട്ടിയോടിക്കാനും കഴിവുള്ളവരാവും ഇവർ. ഉദ്യോഗസ്ഥർ നിശ്ശബ്ദരോ നിസ്സഹായരോ ആയി മാറും.

evm-45

വോട്ട് തങ്ങളുടെ സ്ഥാനാർഥിക്ക് ലഭിച്ചില്ലെങ്കിലോ എന്ന് സംശയിച്ച്ഒാപൺ വോട്ടിന് പ്രായമായവരെ ബൂത്തിന് പുറത്തുവരെ കാറിൽ താങ്ങിപ്പിടിച്ചും കസേരയിൽ ഇരുത്തിയും കൊണ്ടുവരുന്ന രംഗങ്ങൾ അപൂർവമല്ല. കണ്ണുകാണില്ല എന്നാവും സഹായി പോളിങ് ഒാഫിസറോട് പറയുക. കോഴിക്കോട് കുറ്റിച്ചിറ എം.എം ഹൈസ്കൂളിൽ കാഴ്ചയില്ലെന്ന പേരിൽ ചാരുകസേരയിൽ ഇരുത്തി കൊണ്ടുവന്ന ഒരു വല്യുമ്മ ബൂത്തിനകത്ത് എത്തിയപ്പോൾ കൂടെ വന്ന സഹായിയെ മാറ്റിനിർത്തി പോളിങ് ഒാഫിസറോട് തനിക്ക് കാണാമെന്ന് പറഞ്ഞ് ബാലറ്റ്പേപ്പർ വാങ്ങി വോട്ടുരേഖപ്പെടുത്തി പെട്ടിയിലിട്ടു. ഇളിഭ്യനായ സഹായി അരിശംമൂത്ത് വോട്ട് ചെയ്ത് പുറത്ത് ഇറങ്ങിയ ഉമ്മയെ ചീത്തവിളിക്കുന്നതും കണ്ടിട്ടുണ്ട്. ‘ഞമ്മക്ക് ഇൻറ കസാല മാണ്ടടാ, ഞാൻ നടന്ന് പോവ്വാ.. എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു നടന്നുനീങ്ങുന്ന വോട്ടറെ കണ്ടപ്പോൾ ചിലരുടെ മുഖത്ത് പതിഞ്ഞ ജാള്യത കള്ളവോട്ടുകാരുടെ മുഖത്ത് ലഭിച്ച പ്രഹരമായി കാണണം.

(മുതിർന്ന മാധ്യമ പ്രവർത്തകനാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionmalayalam newsFraud voteLok Sabha Electon 2019
News Summary - Fraud vote issue-Opinion
Next Story