Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightയുദ്ധവെറിക്കിടയിലെ...

യുദ്ധവെറിക്കിടയിലെ സാമ്പത്തിക തകർച്ചയുടെ കണക്കുകൾ

text_fields
bookmark_border
Narendra Modi-india news
cancel

ഇന്ത്യൻ പൈലറ്റ് അഭിനന്ദ് വർധമാനെ വിട്ടയക്കാനുള്ള തീരുമാനം പാകിസ്താൻ പാർലമെൻറിെൻറ സംയുക്ത സമ്മേളനത്തിൽ പ്രധാനമന്ത്രി ഇംറാൻ ഖാൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് നിർണായകമായ ചില കണക്കുകൾ പുറത്ത് വന്നത്. സാമ്പത്തിക വർഷത്തിെൻറ മൂന്നാം പാദത്തിൽ 6.6 ശതമാനം വളർച്ച മാത്രമാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥ കൈവരിച്ചതെന്ന് സ്റ്റാറ്റസ്റ്റിക്കൽ ഒാഫീസ് പുറത്ത് വിട്ട കണക്കുകൾ പറയുന്നു. സാമ്പത്തിക വർഷത്തിെൻറ ആറ് പാദങ്ങൾക്കിടെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് ഉണ്ടായിട്ടുള്ളത്. ഇൗ സാമ്പത്തിക വർഷത്തിെൻറ വളർച്ചാ നിരക്ക് 7.2 ശതമാനത്തിൽ നിന്ന് 7 ശതമാനമാക്കി പുനർനിശ്ചയിക്കുക കൂടി ചെയ്തതോടെ അഞ്ച് വർഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കിലേക്കാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥ എത്തുന്നത്.

വളർച്ച നിരക്ക് സംബന്ധിച്ച പുതിയ കണക്കുകൾ ചില നിർണായക ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. അഞ്ച് വർഷത്തെ മോദി ഭരണത്തിന് യു.പി.എ സർക്കാറിെൻറ കാലത്ത് നിന്നും സമ്പദ്വ്യവസ്ഥയെ കാര്യമായി മുന്നോട്ട് നയിക്കാൻ സാധിച്ചിട്ടില്ലെന്ന വസ്തുതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. വൈകാരികമായ പ്രശ്നങ്ങൾ ഉയർത്തികാട്ടി സമ്പദ്വ്യവസ്ഥയിലെ നിലവിലുള്ള പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കുന്നതിൽ ഒരു പരിധി വരെ കേന്ദ്രസർക്കാർ വിജയിച്ചിട്ടുണ്ട്.

economy and growth

തൊഴിലില്ലാത്ത വളർച്ച

പ്രതിവർഷം രണ്ട് കോടി തൊഴിലുകൾ സൃഷ്ടിക്കുമെന്നായിരുന്നു 2014ൽ അധികാരത്തിലെത്തുേമ്പാൾ മോദി സർക്കാറിെൻറ പ്രധാന അവകാശവാദം. രണ്ടാം യു.പി.എ സർക്കാറിെൻറ അവസാനകാലത്ത് തന്നെ ഇന്ത്യയിൽ തൊഴിലില്ലായ്മ രൂക്ഷമാകുന്നതിെൻറ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയിരുന്നു. മൻമോഹൻ സിങ്ങെന്ന തന്ത്രശാലിയായ പ്രധാനമന്ത്രിയുടെ കീഴിൽ ഇത്തരം പ്രശ്നങ്ങൾ സമ്പദ്വ്യവസ്ഥയെ വലിയ തോതിൽ ബാധിച്ചിരുന്നില്ല. എന്നാൽ, മോദി സർക്കാർ അധികാരത്തിലെത്തിയതോടെ കാര്യങ്ങൾ കൈവിട്ടു പോയി. പുതിയ തൊഴിലുകൾ സൃഷ്ടിക്കാൻ സാധിച്ചില്ലെന്നത് മാത്രമല്ല നിലവിലുള്ളവ നഷ്ടപ്പെടാനും തുടങ്ങി. 2016ലെ നോട്ട് നിരോധനം കൂടിയായതോടെ പെെട്ടന്നൊരു തിരിച്ച് വരവ് സാധ്യമാകാത്ത വിധം സമ്പദ് വ്യവസ്ഥ തകർന്നു.

എല്ലാ സമ്പദ്വ്യവസ്ഥയിലും നിശ്ചിത നിരക്കിലുള്ള തൊഴിലില്ലായ്മയുണ്ടാകും. എന്നാൽ, അതൊരിക്കലും സമ്പദ്വ്യവസ്ഥയുടെ സമതുലിതാവസ്ഥയെ തകർക്കാറില്ല. ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ സംഭവിച്ചത് ഇതിൽ നിന്നും വ്യത്യസ്തമാണ്. പരമ്പരാഗത തൊഴിൽ മേഖലകളിൽ തൊഴിൽ നഷ്ടമുണ്ടാവുേമ്പാൾ ഇതിനെ മറികടക്കാൻ മറ്റ് മേഖലകളിൽ പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടില്ല. തൊഴിലില്ലായ്മ രൂക്ഷമായത് സമ്പദ്വ്യവസ്ഥയുടെ സ്വാഭാവികമായ ഒഴുക്കിനെ ബാധിച്ചു. വളർച്ചാ നിരക്കിലുൾപ്പടെ സ്വാധീനിക്കുന്ന രീതിയിലേക്കാണ് ഇന്ന് ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ തൊഴിലില്ലായ്മയുടെ കണക്കുകൾ.

unemployment-23

പണമില്ലാതെ ധനകാര്യ സ്ഥാപനങ്ങൾ

ഇന്ത്യൻ സമ്പദ്വ്യവസ്ഥ സമീപകാലത്ത് നേരിട്ട പ്രധാന പ്രതിസന്ധികളിലൊന്ന് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ പ്രശ്നമായിരുന്നു. സമ്പദ്വ്യവസ്ഥയെ പിന്നോട്ടടിക്കുന്നതിനുള്ള ഒരു പ്രധാനകാരണം ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിസന്ധിയായിരുന്നു. പൊതുമേഖല ബാങ്കുകൾക്കൊപ്പം ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും സമ്പദ്വ്യവസ്ഥയിൽ പണലഭ്യത ഉറപ്പാക്കുന്നതിന് നിർണായക സ്വാധീനമുണ്ട്. ഇവ പ്രതിസന്ധിയിലായതോടെ സമ്പദ്വ്യവസ്ഥയേയും അത് സ്വാധീനിക്കുകയായിരുന്നു.

ധനകാര്യ സ്ഥാപനങ്ങളിൽ പ്രതിസന്ധിയുണ്ടാകുേമ്പാൾ അതിെൻറ കാതലായ പ്രശ്നത്തിലേക്ക് കടക്കാതെ താൽക്കാലിക പരിഹാരങ്ങൾ തേടുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. െഎ.എൽ&എഫ്.എസ് പ്രതിസന്ധിയുണ്ടായപ്പോൾ സ്ഥാപനത്തെ ഏറ്റെടുത്ത് പ്രശ്നം പരിഹരിക്കരിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിച്ചത്. പൊതുമേഖല ബാങ്കുകളിലെ പ്രതിസന്ധി സർക്കാർ ചെലവിലുള്ള മൂലധനസമാഹരണത്തിലൂടെ മറികടക്കാനുമായിരുന്നു ശ്രമം. വായ്പകൾ അനുവദിക്കതിലുൾപ്പടെ പല സ്ഥാപനങ്ങളും പിന്തുടരുന്ന ഉദാത്തമായ സമീപനത്തിനെതിരെ കാര്യമായ നിയന്ത്രണങ്ങൾ കൊണ്ടു വരാൻ സർക്കാർ തയാറായിട്ടില്ല. കിട്ടാകടം തിരിച്ച് പിടിക്കുന്നതിലും ധനകാര്യ സ്ഥാപനങ്ങൾക്ക് മേൽ സമ്മർദം ചെലുത്താൻ കേന്ദ്രസർക്കാറിന് സാധിച്ചിട്ടില്ല.

nbfc-crisis-23

തിരിച്ചടിയായി കാർഷിക മേഖലയിലെ പ്രതിസന്ധി

സമാനതകളില്ലാത്ത പ്രതിസന്ധിയാണ് രാജ്യത്തെ കാർഷിക മേഖല നേരിടുന്നത്. ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലെ ഭൂരിപക്ഷം ജനങ്ങൾക്കും തൊഴിൽ നൽകിയിരുന്ന കാർഷിക മേഖലയിൽ ഇന്ന് കാര്യമായ പുരോഗതിയില്ല. സാമ്പത്തിക വർഷത്തിെൻറ മൂന്നാം പാദത്തിൽ 4.2ൽ നിന്ന് 2.7 ശതമാനമായാണ് കാർഷിക മേഖലയിലെ വളർച്ചാ നിരക്ക് കുറഞ്ഞത്. കാർഷിക മേഖല നേരിടുന്ന പ്രതിസന്ധിയും ഇന്ത്യയുടെ വളർച്ച നിരക്ക് കുറയുന്നതിനുള്ള പ്രധാനകാരണങ്ങളിലൊന്നാണ്. വായ്പകൾ മൂലം കർഷകർ ബുദ്ധിമുട്ട് അനുഭവിക്കുേമ്പാഴും അതിനെ പ്രതിരോധിക്കാനുള്ള നടപടികൾ എടുക്കാൻ കേന്ദ്രസർക്കാർ മുതിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. കാർഷിക ഉൽപന്നങ്ങളുടെ വില തകർച്ചയെന്ന പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടിയും കേന്ദ്ര സർക്കാറിൽ നിന്ന് ഉണ്ടാവുന്നില്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gdpopinionmalayalam newsecnomic crisis
News Summary - Ecnomic crisis In india-Opnion
Next Story