Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകള്ളപ്പണക്കാരും ...

കള്ളപ്പണക്കാരും ഹരിശ്ചന്ദ്രന്മാരും

text_fields
bookmark_border
dk-sivakumar
cancel

പ്രതിപക്ഷക്കാരെല്ലാം കള്ളന്മാരും ഭരണക്കാരെല്ലാം ഹരിശ്ചന്ദ്രന്മാരുമായി മാറിയ കാലമാണ്. കള്ളന്മാരെ പിടിക്കാ ൻ ഹരിശ്ചന്ദ്ര ഇനത്തിൽപെട്ട പൊലീസ് പലവിധം. സി.ബി.െഎയുണ്ട്, എൻഫോഴ്സ്മെൻറുണ്ട്, ആദായ നികുതി ക്കാരുണ്ട്, എൻ.െഎ.എ വേറെയുണ്ട്. ഹരിശ്ചന്ദ്രൻ മനസ്സിൽ വിചാരിക്കേണ്ട താമസം; കുട്ടിപ്പൊ ലീസുകാർ അത് നടപ്പാക്കിയിരിക്കും. യഥാ രാജ, തഥാ പൊലീസ്. ദൃഷ്ടാന്തങ്ങൾ പലതാണ്. ആഭ്യ ന്തരവും ധനകാര്യവുമൊക്കെ ചതുരവടിവിൽ അടക്കിവാണ പി. ചിദംബരം തിഹാറിൽ ഗോതമ്പുണ്ട യും മരക്കട്ടിലുമായി ചുരുണ്ടു കൂടിയിട്ട് മാസം ഒന്നാകുന്നു. ബി.ജെ.പി പിതാമഹൻ എൽ.കെ. അദ ്വാനിയെ അറസ്റ്റു ചെയ്ത പാരമ്പര്യമുള്ള ലാലുപ്രസാദ് ബിഹാറിനു പുറത്തൊരു ജയിലിൽ കാ ലിത്തീറ്റയുമായി രാഷ്ട്രീയ ജീവിതം ഹോമിച്ചു തീർക്കുന്നു. അഴിമതി, കള്ളപ്പണം, നികുതി വെട്ടിപ്പ് എന്നിങ്ങനെ തരാതരം പ്രയോഗിച്ചാൽ ഏതു രാഷ്ട്രീയക്കാരനാണ് രക്ഷപ്പെടുക? വകുപ്പും ന്യായവും പറഞ്ഞുവരുേമ്പാഴേക്കും മാസങ്ങളല്ല, പൊലീസ് വിചാരിച്ചാൽ വർഷങ്ങൾതന്നെ എടുത്തുവെന്നിരിക്കും, ഉൗരാൻ. നിയമത്തിെൻറ തലനാരിഴ കീറാൻ അറിയാഞ്ഞിട്ടല്ല, കപിൽ സിബലും അഭിഷേക് സിങ്വിയും തലകുത്തി പയറ്റാഞ്ഞിട്ടല്ല, ചിദംബരം പുറത്തിറങ്ങാൻ വൈകുന്നത്. ചിദംബരത്തെ പുറത്തുവിട്ടാൽ വിദേശനേതാക്കളെ വരെ സ്വാധീനിച്ചു കേസ് അട്ടിമറിച്ചുകളയാൻ ഇടയുണ്ടെന്നാണ് ഏറ്റവുെമാടുവിൽ കുട്ടിപ്പൊലീസ് കോടതിയിൽ ഉന്നയിച്ച വാദം. തെളിവുണ്ടെങ്കിലും ഇല്ലെങ്കിലും, അഴിമതി നടത്തിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും, ഏതു നേതാവിനെയും അപകീർത്തിപ്പെടുത്താൻ ഇത്തരത്തിൽ പൊലീസ് സംവിധാനത്തിന് കഴിയും. ഭരിക്കുന്നവർ പറയുകയേ വേണ്ടൂ, പൊലീസ് കുരച്ചുചാടി നേതാവിനെ പ്രതിയാക്കും. കേസു നടത്തിപ്പിനൊടുവിൽ പ്രതിയെ വെറുതെ വിട്ടാലും, അന്വേഷകർ കുറ്റക്കാരാവുന്നില്ല.

മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭ തെരഞ്ഞെടുപ്പു വരുകയാണ്. അതിനോടനുബന്ധിച്ചാണ് മഹാരാഷ്ട്ര സംസ്ഥാന സഹകരണബാങ്ക് കുംഭകോണത്തിെൻറ ചുരുളഴിയുന്നത്. സുരക്ഷിതമല്ലാത്ത വായ്പകൾ കൊടുത്തതു വഴി ബാങ്ക് പ്രതിസന്ധിയിലാണ്. എൻ.സി.പി നേതാവ് ശരദ് പവാർ, അനന്തരവൻ അജിത് പവാർ തുടങ്ങി 70ൽപരം പേർക്ക് 25,000 കോടിയുടെ ഇൗ ക്രമക്കേടിൽ കള്ളപ്പണ ബന്ധമുണ്ടെന്നാണ് കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കരുതുന്നത്. എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. എന്നാൽ, എല്ലാവരോടും കളിക്കുന്ന കളി തെൻറയടുത്തു വേണ്ട എന്ന് ഒറ്റദിവസം കൊണ്ട് അന്വേഷകരുടെ റിമോട്ട് കൺട്രോൾ കേന്ദ്രത്തെ അറിയിക്കാൻ പവാറിന് സാധിച്ചു. എഫ്.െഎ.ആർ രജിസ്റ്റർ ചെയ്ത സ്ഥിതിക്ക് എൻഫോഴ്സ്മെൻറ് ഒാഫിസ് വരെയൊന്നു പോയി കാര്യങ്ങൾ തിരക്കാൻ ഉദ്ദേശിക്കുന്നതായി വെള്ളിയാഴ്ച രാവിലെ പവാർ പ്രഖ്യാപിച്ചു. മറാത്ത നേതാവിനോടുള്ള ഭക്തിയിൽ മറാത്ത വികാരം ഉയരുന്നതും എൻഫോഴ്സ്മെൻറ് ഒാഫിസിനു മുന്നിലേക്ക് ജനം ഒഴുകാൻ തുടങ്ങുന്നതും കണ്ട മാത്രയിൽ ബന്ധപ്പെട്ടവർ അപകടം മണത്തു. മുംബൈ പൊലീസ് കമീഷണറും അസി. കമീഷണറും പവാറിെൻറ വസതിയിൽ കുതിച്ചെത്തി. എൻഫോഴ്സ്മെൻറ് ഒാഫിസിലേക്ക് ഇറങ്ങിപ്പുറപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് താഴ്മയായി അപേക്ഷിച്ചു. എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തതല്ലാതെ, നോട്ടീസ് ഒന്നും അയച്ചിട്ടില്ലെന്ന് എൻഫോഴ്സ്മെൻറും വിശദീകരിച്ചു. എൻഫോഴ്സ്മെൻറ് ഒാഫിസിലേക്കുള്ള യാത്രാപരിപാടി ഉപേക്ഷിച്ചെന്ന് പവാർ പറഞ്ഞതോടെയാണ് ഹരിശ്ചന്ദ്രന്മാർക്കും പൊലീസിനും സമാധാനമായത്.

പവാറും ചിദംബരവും ഇനി വേറെ പലരും തികഞ്ഞ ഗാന്ധിയന്മാരായി രാഷ്ട്രീയത്തിലും അധികാരത്തിലും പ്രവർത്തിച്ചവരാണെന്ന് കരുതുക വയ്യ. എന്നാൽ, തെളിവുകൾ സമാഹരിക്കുന്നതിനു മുേമ്പ തന്നെ രാഷ്ട്രീയലക്ഷ്യത്തോടെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് തേജോവധം ചെയ്യുന്നതാണ് പുതിയ രീതി. െഎ.എൻ.എക്സ് മീഡിയ കേസിൽ പുറംനിക്ഷേപാനുമതി വഴിവിട്ടു നൽകിയതിന് ചിദംബരത്തിനെതിരെ എത്രത്തോളം ശക്തമായ തെളിവുകൾ അേന്വഷണ ഏജൻസിയുടെ പക്കലുണ്ട്? പക്ഷേ, തെളിവു സമാഹരിക്കാൻ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന്, തെളിവു നശിപ്പിക്കാതിരിക്കാൻ ജയിലിൽ അടക്കണമെന്ന് അന്വേഷണ ഏജൻസി ആവശ്യപ്പെട്ടാൽ കോടതിയിൽ ആ വാദത്തിനാണ് മുൻതൂക്കം കിട്ടുക. ചിദംബരത്തിന് അനിശ്ചിതം തിഹാറിൽ കഴിയേണ്ടി വരും. പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര വിദേശത്തുനിന്ന് നാട്ടിൽ തിരിച്ചെത്തുന്ന നിമിഷം അറസ്റ്റ് ചെയ്യപ്പെട്ടാൽ അതിശയിക്കാനില്ല. വഴിവിട്ട രീതിയിൽ സമാഹരിച്ച പണംകൊണ്ട് വിദേശത്ത് ആസ്തി സമ്പാദിച്ചുവെന്നും, അതേക്കുറിച്ച് ചോദിച്ചറിയാൻ കസ്റ്റഡിയിൽ കിട്ടണമെന്നുമുള്ള ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുകയാണ് എൻഫോഴ്സ്മെൻറ്. ഹരിയാനയിലെ ഭൂമിയിടപാടുകളിൽ കുറ്റാരോപിതനായ വാദ്രക്കെതിരെ വലയെറിയുന്നത് ഹരിയാന നിയമസഭ തെരഞ്ഞെടുപ്പു നടക്കാൻ മൂന്നാഴ്ച മാത്രം ബാക്കി നിൽക്കുേമ്പാഴാണ്.

10 വർഷം പ്രധാനമന്ത്രി കസേരയിലിരുന്ന മൻമോഹൻ സിങ് അമ്പരക്കുന്നു. സോണിയ ഗാന്ധിയും മൻമോഹൻസിങ്ങും കഴിഞ്ഞ ദിവസം തിഹാറിൽ ചെന്ന് ചിദംബരത്തെ കണ്ട് െഎക്യദാർഢ്യം പ്രകടിപ്പിച്ചു. അതു കഴിഞ്ഞ് മൻമോഹൻ സിങ് പുറത്തിറക്കിയ പ്രസ്താവന ശ്രദ്ധേയമാണ്. െഎ.എൻ.എക്സ് മീഡിയക്ക് വിദേശ നിക്ഷേപം സ്വീകരിക്കാൻ അനുമതി നൽകിയത് അന്നത്തെ ധനമന്ത്രി ചിദംബരം ഒറ്റക്കല്ല. കൂട്ടായ തീരുമാനപ്രകാരമാണ് അതു നടപ്പാക്കിയത്. തീരുമാനമെടുക്കുന്ന പ്രക്രിയയിൽ വിദേശനിക്ഷേപ പ്രോത്സാഹനബോർഡിലെ ഉദ്യോഗസ്ഥരും മറ്റുമുണ്ട്. ചിദംബരം ഒരു മാസത്തോളമായി ജയിലിൽ കിടക്കുകയും അതിനു മുമ്പ് നിരവധി തവണ ചോദ്യംചെയ്യലിന് വിധേയമാവുകയും ചെയ്തെങ്കിൽ, തീരുമാനമെടുക്കുന്ന പ്രക്രിയയിൽ ഭാഗമായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ ഇനിയും നടപടിയൊന്നുമില്ല. മന്ത്രിസ്ഥാനത്തിരുന്നവരെ ഇത്തരത്തിൽ പ്രതിയാക്കി വേട്ടയാടുന്നത് ഭരണസംവിധാനമാകെ തകരാറിലാക്കുന്നതാണെന്ന് മൻമോഹൻ സിങ് ചൂണ്ടിക്കാട്ടുന്നു. പക്ഷേ, ഹരിശ്ചന്ദ്രന്മാർക്ക് വേണ്ടത് ചിദംബരത്തെ മാത്രമാണ്. ഗുജറാത്തിലെ രാജ്യസഭ തെരഞ്ഞെടുപ്പിൽ അഹ്മദ് പേട്ടലിെൻറ വിജയത്തിനുവേണ്ടി കളിച്ച് അമിത്ഷായുടെ കരുനീക്കങ്ങൾ തകർത്തതിനു പിന്നിൽ കർണാടകത്തിലെ കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ ഉണ്ട്. കർണാടകത്തിലെ കസേര നാടകങ്ങൾക്കു പിന്നിലെ കോൺഗ്രസിെൻറ രക്ഷാകവചവും ശിവകുമാറായിരുന്നു. ശിവകുമാർ ഇന്ന് കള്ളപ്പണ കേസിൽ എൻഫോഴ്സ്മെൻറ് വലയിലാണ്. മഹാരാഷ്ട്രയിൽ നവനിർമാൺ സേനാധിപൻ രാജ്താക്കറെയും കള്ളപ്പണ കേസ് നേരിടുന്നു.

sarath-pawar

രാഷ്ട്രീയക്കാർക്കിടയിൽ അവിഹിത ചെയ്തികൾക്ക് പേടിക്കാനില്ലാത്തവർ എത്ര പേരുണ്ട്? ചക്കരക്കുടത്തിൽ കൈയിടാത്തവർ ചുരുക്കം. അത്തരത്തിൽ ദുഷിച്ചുപോയ രാഷ്ട്രീയ പ്രവർത്തനമാതൃകയിൽ തിരുത്തലുകൾ ആവശ്യമാണ്. കുടുംബക്കാർക്കും പാർട്ടിക്കാർക്കും ആസ്തി വളർത്താനുള്ള ഉപാധിയായി രാഷ്ട്രീയം മാറിക്കൂടാ. തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ടു മാത്രമേ തിരുത്തലുകൾ സാധ്യമാവൂ. അങ്ങനെ അഴിമതിക്കും അവിഹിതത്തിനുമെതിരായൊരു മുന്നേറ്റം ഭരണതലത്തിൽനിന്ന് ഉണ്ടാകുന്നുവെങ്കിൽ, അത് ആർജവമുള്ള നടപടിയാണ്. ആർജവത്തിെൻറ പേരിൽ നടക്കുന്നത് വേട്ടയാടലാണ് എന്നതാണ് ഇപ്പോഴത്തെ അപകടകരമായ പ്രവണത. ഭരണത്തിലിരിക്കുന്നവർ സംശുദ്ധരായ പുണ്യാത്മാക്കളായതുകൊണ്ടല്ല അതെന്ന് ആർക്കുമറിയുന്ന കാര്യം. എന്നു മാത്രമല്ല, മേൽത്തരം കേസുകളിൽ പെട്ടുകിടന്ന ഭരണചേരിയിൽ പെട്ടവരെ ഒന്നൊന്നായി ഉൗരിയെടുത്തുകൊണ്ടേയിരിക്കുന്നു.

P-Chidambaram

ഉന്നംവെച്ചിരിക്കുന്ന രാഷ്ട്രീയപാർട്ടികളെയും നേതാക്കളെയും ഒതുക്കേണ്ട ചുമതല അന്വേഷണ ഏജൻസികളെ ഏൽപിച്ച മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. ഭയക്കേണ്ടവർ, മടിയിൽ കനമുള്ളവർ, ഇതോടെ നിശ്ശബ്ദരാകുന്നു. ബി.ജെ.പിയുടെയും സഖ്യകക്ഷികളുടെയും ഒറ്റ നേതാവിനെതിരെ അന്വേഷണ ഏജൻസി ചെറുവിരൽ അനക്കുന്നില്ല. ഭരണചേരിയിലേക്ക് ചേക്കേറിയാൽ, അവർക്കു മുകളിലൂടെ ഒരു അന്വേഷണപ്പരുന്തും പിന്നെ പറക്കില്ല. തൃണമൂൽ കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലെത്തിയതോടെ മുകുൾ റോയ്, ഹരിശ്ചന്ദ്രനായി. പഴയ കോൺഗ്രസുകാരൻ ഹിമന്ത ബിശ്വശർമ മറ്റൊരു ഉദാഹരണം. ഇൗ രീതിയിൽ പ്രതിപക്ഷത്തെ കശക്കിയെറിയുന്നവർ അഴിമതിക്കെതിരായ പോരാട്ടമല്ല നടത്തുന്നത്, ഏകാധിപത്യ വാഴ്ചക്കുള്ള അലോസരങ്ങൾ ഇല്ലാതാക്കുകയാണ്. അതിനെ ചെറുക്കാനോ ഒതുക്കാനോ ജനപിന്തുണയുടെ ബലത്തിൽ പവാറിന് കഴിയുന്നെങ്കിൽ, ചിദംബരം മുതൽ മറ്റു നിരവധി പേർക്ക് കഴിയാതെ പോകുന്നു എന്നതും ശ്രദ്ധേയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharad PawaropinionD.K SIVAKUMARP.Chidabaram
News Summary - Corruption issue-Opinion
Next Story