ചാന്ദ്രദൗത്യത്തിെൻറ പത്താം വാർഷികത്തിൽ ചന്ദ്രയാൻ-രണ്ട്
text_fieldsബഹിരാകാശരംഗത്ത് ഇന്ത്യയുടെ നാഴികക്കല്ലായി മാറിയ ചന്ദ്രയാൻ-1 വിക്ഷേപണത്തിെൻറ പ ത്താം വാർഷികത്തിലാണ് ചന്ദ്രയാൻ-2 വിക്ഷേപിക്കാനൊരുങ്ങുന്നത്. രണ്ടുവർഷമായിരുന്നു ചന്ദ്രയാൻ ഒന്നിെൻറ പ്രതീക്ഷിച്ച ആയുസ്സെങ്കിലും പേടകവുമായുള്ള ബന്ധം 10 മാസത്തെ പ്രവർ ത്തനത്തിനുശേഷം 2009 ആഗസ്റ്റ് 29ന് പുലർച്ച 1.30ന് പൂർണമായും നഷ്ടപ്പെട്ടു. എന്നാൽ, ശാസ്ത്രീയ മായും സാങ്കേതികമായും ചന്ദ്രയാൻ-ഒന്ന് 100 ശതമാനം വിജയമായിരുന്നു. അമേരിക്ക, റഷ്യ, ജപ്പാ ൻ, ചൈന എന്നീ രാജ്യങ്ങൾക്കും യൂറോപ്യൻ സ്പേസ് ഏജൻസിക്കും പിന്നാലെയാണ് ചാന്ദ്രദൗത്യത് തിൽ അന്ന് ഇന്ത്യ ചരിത്രം കുറിച്ചത്. ചന്ദ്രയാൻ -ഒന്നിൽനിന്ന് വ്യത്യസ്തമായി പര്യവേക്ഷ ണ വാഹനത്തെ ചന്ദ്രനിൽ ഇടിച്ചിറക്കാതെ ലാൻഡർ ഉപയോഗിച്ച് സാവധാനം ചന്ദ്രെൻറ ദക്ഷിണ ധ്രുവത്തിൽ റോവറെ ഇറക്കുന്ന രീതിയാണ് ചന്ദ്രയാൻ-രണ്ടിൽ പരീക്ഷിക്കുന്നത്.
നയിക് കുന്നത് വനിതയും റിതുവും; സംഘത്തിൽ 30 ശതമാനവും വനിതകൾ
ഐ.എസ്.ആർ.ഒയുടെ അതിസങ് കീർണമായ ദൗത്യത്തിന് പ്രോജക്ട് ഡയറക്ടറായ എം. വനിതയാണ് നേതൃത്വം നൽകുന്നത്. റിതു ക രിദാലാണ് മിഷൻ ഡയറക്ടർ. ചന്ദ്രയാൻ-2 ടീമിലെ 30 ശതമാനംപേരും വനിത ശാസ്ത്രജ്ഞരാണെന്നും ചെയർമാൻ കെ. ശിവൻ പറഞ്ഞു. 20 വർഷമായി ഐ.എസ്.ആർ.ഒയിൽ സേവനമനുഷ്ഠിക്കുന്ന വനിതയും റി തുവും വിവിധ ദൗത്യങ്ങളിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഐ.എസ്.ആർ.ഒയിലെ ആദ്യ വനിത പ് രോജക്ട് ഡയറക്ടർ എന്ന ഖ്യാതിയുണ്ട് തമിഴ്നാട് സ്വദേശിനിയായ വനിത മുത്തയ്യ എന്ന എം. വനിതക്ക്.
പരീക്ഷണ പാറകളും മണ്ണും തമിഴ്നാട്ടിൽനിന്ന്
ചന്ദ്രോപരിതലം കൃത്രിമമായി പുനഃസൃഷ്ടിച്ചാണ് രണ്ടാം ചാന്ദ്രദൗത്യത്തിന് മുന്നോടിയായി ബംഗളൂരുവിലെ സാറ്റലൈറ്റ് സെൻററിൽ പരീക്ഷണം നടന്നത്. വിക്രം ലാൻഡറിെൻറയും റോവറിെൻറയും പ്രവർത്തനം പരീക്ഷിക്കാനായി ഉപയോഗിച്ചത് തമിഴ്നാട്ടിലെ സേലത്തുനിന്നുള്ള മണ്ണും പാറകളുമാണ്. ഇതിനായി പ്രത്യേക സ്റ്റുഡിയോയും സജ്ജമാക്കി. ചന്ദ്രനിെല അതേ താപനില, കുറഞ്ഞ ഗുരുത്വാകർഷണം, ചന്ദ്രനിൽ ലഭിക്കുന്ന അതേ അളവിൽ സൂര്യപ്രകാരം എന്നിവയും പരീക്ഷണ ശാലയിൽ കൃത്യമായി ഒരുക്കിയെങ്കിലും ചന്ദ്രനിലെ മണ്ണിന് സമാനമായ മണ്ണ് എത്തിക്കുക എന്നതായിരുന്നു ആദ്യം നേരിട്ട പ്രധാന വെല്ലുവിളി. പരീക്ഷണത്തിനായി 60 മുതൽ 70 വരെ ടൺ മണ്ണായിരുന്നു വേണ്ടിയിരുന്നത്. വൻവില നൽകി അമേരിക്കയിൽനിന്ന് മണ്ണ് എത്തിക്കാൻ ആലോചിച്ചിരുന്നെങ്കിലും പിന്നീട് സേലത്തെ സീതാംപൂണ്ടി, കുന്നമല ഗ്രാമങ്ങളിൽ ചന്ദ്രോപരിതലത്തിന് സമാനമായ പാറകളും മണ്ണും ഉണ്ടെന്ന് കണ്ടെത്തി.
പരീക്ഷണ ഉപകരണങ്ങൾ 13
ഒാർബിറ്റർ, ലാൻഡർ, റോവർ എന്നിവയിലായി ആകെ 13 പരീക്ഷണ ഉപകരണങ്ങളായിരിക്കും (പേ ലോഡ്സ്) ചന്ദ്രയാൻ-രണ്ടിലുണ്ടാകുക. ചന്ദ്രയാൻ-ഒന്നിലുണ്ടായിരുന്ന 11 പരീക്ഷണ ഉപകരണങ്ങളിൽ അഞ്ചെണ്ണം ഇന്ത്യയുടെതായിരുന്നു. മൂന്നെണ്ണം യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും രണ്ടെണ്ണം യു.എസിെൻറയും ഒന്ന് ബൾഗേറിയയുടേതുമായിരുന്നു. ചന്ദ്രയാൻ-രണ്ടിൽ ചന്ദ്രോപരിതലത്തിലും പുറത്തുമായി വിശദമായ പഠനം നടത്താൻ ലാൻഡറിൽ മൂന്ന് പേലോഡുകളും റോവറിൽ രണ്ട് പേലോഡുകളും ഒാർബിറ്ററിൽ എട്ട് ഉപകരണങ്ങളും ഉണ്ടാകും. ഇതുകൂടാതെ നാസയുടെ ലേസർ റിട്രോ റിഫ്ലക്ടർ പേലോഡും ഉണ്ടാകും.
വിക്ഷേപണം തിങ്കളാഴ്ച പുലർച്ച 2.51ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ
●ജി.എസ്.എൽ.വി മാർക്ക് മൂന്ന് (എം. വൺ) ഉപയോഗിച്ചാണ് വിക്ഷേപണം (ഭാരം: 640 ടൺ)
●ഇതുവരെ ആരും പരീക്ഷണം നടത്താത്ത ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലാണ് റോവർ പര്യവേക്ഷണം നടത്തുക.
●പദ്ധതിയുടെ ആകെ ചെലവ് 978 കോടി (ഒാർബിറ്റർ, റോവർ, ലാൻഡർ തുടങ്ങിയവക്കായി 603 കോടിയും റോക്കറ്റിനായി 375 കോടിയും).
●ഒാർബിറ്റർ: ചന്ദ്രനിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ തുടർന്ന് നിരീക്ഷണം നടത്തുന്ന പേടകം (ആയുസ്സ്: ഒരു വർഷം, ഭാരം: 2379 കിലോ).
●ലാൻഡർ (വിക്രം): വിക്രം സാരാഭായിക്ക് ആദരമര്പ്പിച്ചുകൊണ്ടാണ് ലാൻഡറിന് വിക്രം എന്ന പേര് നൽകിയത്. റോവറിനെ ചന്ദ്രനിലിറങ്ങാൻ സഹായിക്കുന്നതിെനാപ്പം 14 ദിവസം ചന്ദ്രനിൽനിന്ന് പരീക്ഷണ ഉപകരണങ്ങളിലൂടെ വിവരങ്ങൾ കൈമാറും. ഭാരം: 1,471 കിലോ.
●റോവർ: ആറു ചക്രമുള്ള റോവർ ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ചുകൊണ്ട് പരീക്ഷണം നടത്തും. സെക്കൻഡിൽ ഒരു സെൻറിമീറ്റർ മാത്രം നീങ്ങുന്ന റോവർ 500 മീറ്റർ വരെ സഞ്ചരിക്കും. 14 ദിവസമായിരിക്കും പര്യവേക്ഷണം നടത്തുക. ഭാരം: 27 കിലോ. പ്രവർത്തന ഇന്ധനം: സൗരോർജം.
●ചന്ദ്രെൻറ രാസഘടനയെക്കുറിച്ചുള്ള പഠനം, ജലം, ടൈറ്റാനിയം, മഗ്നീഷ്യം എന്നിവയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ.
●ജലസാന്നിധ്യം സ്ഥിരീകരിച്ചാൽ ഇതര ഗ്രഹങ്ങളിലേക്കുള്ള ഇടത്താവളമായി ചന്ദ്രനെ മാറ്റാൻ പദ്ധതി.
●ചന്ദ്രോപരിതലത്തിലിറങ്ങുന്ന ലാൻഡർ നേരിട്ട് ഭൂമിയിലേക്ക് വിവരം കൈമാറും. സാങ്കേതിക തകരാർ ഉണ്ടായാൽ ഒാർബിറ്റർ വഴിയായിരിക്കും ആശയക്കൈമാറ്റം.
ഭയാശങ്കകളുടെ അവസാന 15 മിനിറ്റ്
വിക്ഷേപണം കഴിഞ്ഞ് 15 മിനിറ്റിനുള്ളിൽ ലാൻഡറും റോവറും ഉൾപ്പെട്ട ഒാർബിറ്റർ ഭൂമിയുടെ ഭ്രമണപഥത്തിലെത്തും. ജി.എസ്.എൽ.വി മാർക്ക് മൂന്നിൽനിന്ന് ഒാർബിറ്റർ വേർപെടുത്തും. ഒരു മാസത്തോളം ഭൂമിയെത്തന്നെ വലംവെക്കും. പിന്നീട് 16 ദിവസത്തിനിടെ ഒാർബിറ്ററിെല പ്രൊപ്പൽഷൻ ഉപയോഗിച്ച് അഞ്ചുതവണ ഭ്രമണപഥം ഉയർത്തും. തുടർന്നു അഞ്ചു ദിവസം 3.85 ലക്ഷം കിലോമീറ്റർ പിന്നിട്ട് ചന്ദ്രനിൽനിന്ന് 100 കി.മീ. അകലെ ഭ്രമണപഥത്തിലെത്തിക്കും. ആറാം തവണ ട്രാൻസ് ലൂണാർ ഇൻജക്ഷനിലൂടെ ഭ്രമണപഥം ഉയർത്തും. ചന്ദ്രെൻറ സ്വാധീനമേഖലയിലേക്ക് ഒാർബിറ്റർ പ്രവേശിക്കും. തുടർന്ന് ഒാർബിറ്ററിൽനിന്ന് ലാൻഡർ വേർപെടുത്തും. ഇതിനുശേഷം ചന്ദ്രോപരിതലത്തിലെ ഏറ്റവും അടുത്ത ഭ്രമണപഥത്തിലേക്ക് ലാൻഡർ നീങ്ങും. ആ സമയം ബുള്ളറ്റ് ട്രെയിനിനേക്കാൾ 14 മടങ്ങ് വേഗത്തിലായിരിക്കും വിക്രം ലാൻഡർ സഞ്ചരിക്കുക. ശേഷം വേഗംകുറച്ച് ലാൻഡർ ചന്ദ്രനിലിറങ്ങുന്ന നാലുമണിക്കൂറിലെ അവസാന 15 മിനിറ്റാണ് ചന്ദ്രയാൻ ദൗത്യത്തിെൻറ ഭാവി തീരുമാനിക്കുക. ഭയാശങ്കകളുടെ ഈ 15 മിനിറ്റ് വിചാരിച്ചതുപോലെ നടന്നാൽ ദൗത്യം വിജയിക്കും. നിർണായകമായ ലാൻഡിങ്ങിെൻറ ഘട്ടങ്ങൾ:
1. സെപ്റ്റംബർ ആറിനുള്ള ലാൻഡിങ്ങിന് നാലു ദിവസം മുമ്പ് വിക്രം ലാൻഡർ ഒാർബിറ്ററിൽനിന്ന് വേർപെടുന്നു. തുടർന്ന് മണിക്കൂറിൽ 6129 കിലോമീറ്റർ വേഗത്തിൽ 30 കിലോമീറ്റർ പരിധിയിലെ ഭ്രമണപഥത്തിലൂടെ ലാൻഡർ സഞ്ചരിക്കും.
2. 10.30 മിനിറ്റിനുശേഷം ചന്ദ്രന് 7.4 കിലോമീറ്റർ ഉയരത്തിൽ വിക്രം ലാൻഡർ എത്തും. മണിക്കൂറിൽ 526 കിലോമീറ്റർ ആയിരിക്കും അപ്പോഴത്തെ വേഗം.
3. അടുത്ത 38 സെക്കൻഡിൽ മണിക്കൂറിൽ 331.2 കിലോമീറ്റർ വേഗമായി കുറച്ചുകൊണ്ട് ചന്ദ്രനിൽനിന്ന് അഞ്ച്കിലോമീറ്റർ അകലെ എത്തും.
4. അടുത്ത 89 സെക്കൻഡിൽ ചന്ദ്രോ
പരിതലത്തിൽനിന്ന് 400 മീറ്റർ അകലെ എത്തുന്നതോടെ വേഗംകുറച്ച് നിശ്ചലാവസ്ഥയിലേക്ക് നീങ്ങും.
5. തുടർന്നുള്ള 12 സെക്കൻഡ് 400 മീറ്റർ പരിധിയിൽനിന്ന് ചന്ദ്രോപരിതലത്തിലെ വിവരങ്ങൾ ശേഖരിക്കും.
6. തുടർന്നുള്ള 66 സെക്കൻഡിൽ ചന്ദ്രോപരിതലത്തിൽനിന്ന് 100 മീറ്റർ അകലെ എത്തും. 25 സെക്കൻഡ് അവിടെനിന്ന് ഇറങ്ങാൻ പറ്റിയ സാഹചര്യമാണോ എന്ന് പരിശോധിക്കും. അല്ലെങ്കിൽ മറ്റു സ്ഥലത്തേക്ക് നീങ്ങും.
7. ചന്ദ്രോപരിതലത്തിൽനിന്ന് 10 മീറ്റർ അകലെനിന്ന് 13 സെക്കൻഡിനുള്ളിൽ ചന്ദ്രോപരിതലത്തിൽ ‘വിക്രം’ ലാൻഡ് ചെയ്യും.
8. വിക്രം ലാൻഡറിെൻറ നാലു കാലും ചന്ദ്രോപരിതലത്തിൽ നിലയുറപ്പിക്കുന്നതോടെ സെൻസറുകളുടെ നിർദേശാനുസരണം എൻജിനുകൾ ഒാഫ് ചെയ്യും.
9. ലാൻഡിങ്ങിന് 15 മിനിറ്റിനുശേഷം പ്രദേശത്തിെൻറ ആദ്യ ചിത്രങ്ങൾ വിക്രം അയക്കും.
10. ലാൻഡിങ്ങിന് നാലുമണിക്കൂറിനുശേഷം വിക്രമിെൻറ വാതിലുകൾ തുറന്ന്് റോവർ പുറത്തേക്ക് വരും. തുടർന്ന് ചന്ദ്രോപരിതലത്തിൽ പര്യവേക്ഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.