ആ സിനിമ ഇസ്ലാമോഫോബിക് ആയതെങ്ങനെ?
text_fieldsവല്ലാഹി (അല്ലാഹുവാണ് സത്യം) അവളെ ഇപ്പോൾതന്നെ ഞാൻ വെടിവെച്ചുകൊല്ലും - മധ്യപൗരസ്ത്യ ദേശക്കാരനെന്ന് തലപ്പാവ് സൂചിപ്പിക്കുന്ന ഒരു മുസ്ലിം യുവാവിെൻറ ആേക്രാശം. ബന്ദിയാക്കിയ പെൺകുട്ടിയുടെ ശിരസ്സിനുനേരെ തോക്കുയർത്തിയ നിലയിലാണ് അയാൾ. ഇൗയിടെ പുറത്തിറങ്ങിയ ‘ബ്ലാക്ക് പാന്തർ’ എന്ന സിനിമയിലേതാണ് രംഗം. ബന്ദികളാക്കപ്പെട്ട ഒരുകൂട്ടം പെൺകുട്ടികളുടെ വാഹനങ്ങൾക്ക് അകമ്പടി പോകുന്ന വാഹനത്തെ ആക്രമിച്ച് ഒരുസംഘം വീരകേസരികൾ ആ പെൺകുട്ടികളെ മോചിപ്പിക്കുന്നു. തുടർന്ന് ആ പെൺകുട്ടികൾ ശിരോവസ്ത്രം സ്വയം വലിച്ചൂരുന്നു. അവ ധരിക്കാൻ തങ്ങൾ നിർബന്ധിക്കപ്പെട്ടതായിരുന്നു എന്ന സൂചനയോടെ ഇൗ സീൻ അവസാനിക്കുന്നു. ബോധപൂർവമല്ലെങ്കിലും ഇൗ രംഗങ്ങൾ മുസ്ലിംകളെ സംബന്ധിച്ച കൊളോണിയൽ വ്യവഹാരങ്ങളെ അരക്കിട്ടുറപ്പിക്കുകയാണെന്ന് വ്യക്തം. മുസ്ലിംകൾ അപരിഷ്കൃതരും കാടന്മാരുമാണെന്നാണ് അത്തരം വ്യവഹാരങ്ങൾ. അവർ സ്ത്രീകളെ അടിച്ചമർത്തുന്നവരും ഇതര മതസ്ഥർക്കു ഭീഷണിയുമാണെന്ന് ഇത്തരം വ്യവഹാരങ്ങൾ സമർഥിക്കുന്നതായി ടൊറേൻറാ സർവകലാശാലയിലെ പ്രഫസർ ഷെറീൻ റസാഖ് ഉൾെപ്പടെയുള്ള വിദഗ്ധർ ഇതിനകം നിരീക്ഷിക്കുകയുണ്ടായി.
മറ്റു നിലകളിൽ പരിശോധിച്ചാൽ മികവാർന്ന ചിത്രമാണ് റിയാൻ കൂഗ്ലർ സംവിധാനം ചെയ്ത ‘ബ്ലാക്ക് പാന്തർ’ എന്നതിൽ തർക്കമില്ല. ചിത്രം ബോക്സ്ഒാഫിസിൽ വൻ കലക്ഷനും നിരൂപക പ്രശംസയും നേടുകയുമുണ്ടായി. പുതിയ സിനിമകൾക്കായി തിക്കിത്തിരക്കുന്ന സ്വഭാവക്കാരനല്ല ഞാൻ. എന്നാൽ, ഇൗ ചിത്രം വ്യത്യസ്തമാണെന്ന് കേട്ടതിനാൽ ആദ്യമേ കാണാൻ നിശ്ചയിക്കുകയായിരുന്നു. അന്ധമായി വിമർശിക്കുകയോ പുകഴ്ത്തുകയോ ചെയ്യുന്ന രീതി ഇല്ലാത്തതിനാൽ ചിത്രത്തിെൻറ ചില സൂക്ഷ്മ സന്ദേശങ്ങൾ പരാമർശം അർഹിക്കുന്നതായി തോന്നി. മുസ്ലിംകളെ ക്രിയാത്മകമായി മാത്രമേ ചിത്രീകരിക്കാവൂ എന്ന പിടിവാശിയോ പ്രതീക്ഷയോ എനിക്കില്ല. എന്നാൽ, സാമ്പ്രദായിക വാർപ്പുമാതൃകകളെ അരക്കിട്ടുറപ്പിക്കുന്ന പ്രതിനിധാനങ്ങൾ ബോധപൂർവം തിരുകിക്കയറ്റുന്നത് ഇസ്ലാം ഭീതിയുടെ അടയാളമായേ കരുതാനാകൂ. അത്തരം ശ്രമങ്ങളുടെ ഭാഗമാണ് മേൽ സീനുകൾ. അത് ഇസ്ലാമിന് നേരിട്ട് പ്രഹരമേൽപിക്കുന്നില്ല. പക്ഷേ, മുസ്ലിംകളെയും ഇസ്ലാമിനെയും സംബന്ധിച്ച വികല കാഴ്ചപ്പാടുകളെ അത് പുനർദൃഢീകരിക്കുന്നു. കറുത്തവർഗക്കാർക്ക് ശരിയായ പ്രതിനിധാനം ലഭ്യമാകണമെന്ന ആഗ്രഹം ചിത്രം പങ്കുവെക്കുന്നു. എന്നാൽ, അതോടൊപ്പം മുസ്ലിംകളെ ഇകഴ്ത്താനുള്ള ഒരു ശ്രമവും ചിത്രം നടത്തിയിരിക്കുന്നു. വെസ്ലിയൻ സർവകലാശാലയിലെ സാമി അസീസിെൻറ നിരീക്ഷണം നോക്കുക. ‘മുസ്ലിംകളെ ദുഷ്ടരും രക്തദാഹികളും ലൈംഗികാസക്തരുമായി മുദ്രകുത്തുന്ന നൂറുകണക്കിന് ചിത്രങ്ങളുടെ ട്രെൻഡിനെ ബ്ലാക്ക് പാന്തറും പിന്തുടരുന്നതായി കാണുന്നു.’
മുസ്ലിംകളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിൽ ഹോളിവുഡ് ചിത്രങ്ങൾ കാട്ടാറുള്ള ഒൗത്സുക്യം കുപ്രസിദ്ധമാണ്. ബ്ലാക്ക് പാന്തറിൽ മൂന്ന് മതങ്ങൾ പരിഷ്കൃത സമൂഹത്തിെൻറ ശത്രുക്കളായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. അതിൽ രണ്ടെണ്ണം സാങ്കൽപിക മതങ്ങളാണ്. ഇസ്ലാം ആണ് മൂന്നാമത്തെ മതം. നൈജീരിയയിൽ ഭീതി പരത്തുകയും ഇസ്ലാമിെൻറ പേരിൽ സംഘടിച്ച് ഇസ്ലാമിനെ നിന്ദിക്കുകയും ചെയ്യുന്ന ബോകോ ഹറാമിനെ ലക്ഷ്യം വെക്കുന്നവയാണ് മേൽപറഞ്ഞ സീനുകൾ. എന്നാൽ, എെൻറ സഹപ്രേക്ഷകർ അക്കാര്യം ഗ്രഹിക്കുേമായെന്ന് എനിക്ക് സംശയമുണ്ട്. മുസ്ലിംകൾ ഒന്നടങ്കം വില്ലന്മാരും ദുഷ്ടരുമാണെന്ന കൊളോണിയൽ ആഖ്യാനം സൃഷ്ടിച്ച മുൻവിധികൾ മാറ്റിവെക്കാതെയാകും ഇൗ ചിത്രത്തെ അവർ ആസ്വദിച്ചിരിക്കുക.
മുസ്ലിംകൾ പൊതുവെ ദുഷ്ടരാണെന്ന മുൻവിധിയെ ദൃഢീകരിക്കുന്നു എന്നതാണ് ബ്ലാക്ക് പാന്തറിലെ സീനുകൾ സൃഷ്ടിക്കുന്ന പ്രധാനപ്രശ്നം. മുസ്ലിംകൾ പ്രതിലോമകാരികൾ അല്ലെന്ന് വെളിപ്പെടുത്തുന്ന ഒരു ദൃശ്യംപോലും പാശ്ചാത്യ സിനിമകൾ ഇതുവരെ പുറത്തുവിടാത്തതിനാൽ പ്രേക്ഷകർക്ക് പുതിയ ഉൾക്കാഴ്ചകൾ നേടാൻ ഇത്തരം ചിത്രങ്ങൾ ഒട്ടും സഹായകമാകുന്നില്ല. ചിത്രത്തിെൻറ ആരംഭ മിനിറ്റുകളിൽതന്നെ മുസ്ലിം ഭീകരതയുടെ ദൃഷ്ടാന്തങ്ങളാണ് പൊലിമയോടെ അവതരിപ്പിക്കപ്പെടുന്നത്. ഇരകളുടെ സ്വത്വം വ്യക്തമാക്കപ്പെടുന്നില്ല. ഇരകൾ മുസ്ലിംകളോ മറ്റു മതസ്ഥരോ ആകാം. ഇരകൾ ആരായിരുന്നാലും വേട്ടക്കാർ മുസ്ലിംകൾ ആയതിനാൽ, ഇൗ വേട്ടക്കാർക്കു കീഴിൽ സാധാരണ മുസ്ലിംകൾക്കും ഇതരമതസ്ഥർക്കും രക്ഷ ലഭിക്കില്ല എന്ന സന്ദേശം സീനുകളിൽനിന്ന് വെളിപ്പെടുന്നു.
ബോകോ ഹറാം പോലുള്ള പിഴച്ച സംഘടനകളെ ഭൂരിപക്ഷ മുസ്ലിംകൾ തള്ളിപ്പറയുന്നു എന്ന യാഥാർഥ്യം മറച്ചുപിടിക്കപ്പെടുന്നു. തത്ഫലമായി മുസ്ലിംകൾ ഒന്നടങ്കം ഹിംസാത്മക മനോനില വഹിക്കുന്നു എന്ന സന്ദേശം േപ്രക്ഷകരിലേക്ക് സന്നിവേശിക്കപ്പെടുന്നു.
പൊതുവെ കറുത്തവർഗക്കാരുടെ ഉന്നമനം ലക്ഷ്യമിടുന്ന ബ്ലാക്ക് പാന്തർ ആ അർഥത്തിൽ പ്രോത്സാഹനം അർഹിക്കുന്നു. പ്രാന്തവത്കരിക്കപ്പെട്ട കറുത്തവരുടെ അന്തസ്സ് ഇൗ ചിത്രം ഉയർത്തിപ്പിടിക്കുന്നു. എന്നാൽ, കറുത്തവരുടെ പ്രധാന മതമായ ഇസ്ലാമിനെ അത് നിന്ദിക്കാൻ ശ്രമിക്കുന്നത് എന്തുകൊണ്ട്? വാർപ്പുമാതൃകകൾക്ക് പകരം ബദൽ ആഖ്യാനങ്ങൾക്ക് സന്നദ്ധമാകാൻ ചിത്രം അറച്ചുനിൽക്കുന്നത് എന്തുകൊണ്ട്?
നിയമവിദഗ്ധനും കോളമിസ്റ്റും ഇന്ത്യാനയിലെ വാൾപറൈയ്സോ കലാശാലയിലെ ലോ സ്കൂൾ അധ്യാപകനുമാണ് ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.