Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഇത് ഹിന്ദുത്വം...

ഇത് ഹിന്ദുത്വം വേരുറപ്പിച്ച മണ്ണ്

text_fields
bookmark_border
pm-modi-roadshow
cancel

സാമ്പ്രദായിക തെരഞ്ഞെടുപ്പ് വിശകലന രീതി അനുസരിച്ച് കണക്കുകൂട്ടൽ നടത്തിയവർക്കൊക്കെ പിഴച്ചു. ബി.ജെ.പി മുന ്നേറ്റം പ്രവചിച്ച എക്സിറ്റ് പോളുകൾ അപ്പടി വിഴുങ്ങാൻ വലിയൊരു വിഭാഗം മടിച്ചത് കടലാസിലെ കണക്കുകൾ നേരെ വിപര ീതം പറഞ്ഞതുകൊണ്ടായിരുന്നു.

യു.പിയിൽ എസ്.പിയും ബി.എസ്.പിയും േചർന്നാൽ ബി.ജെ.പി വെള്ളംകുടിക്കുമെന്നത് ല ളിതയുക്തിയാണ്. പക്ഷെ സംഭവിച്ചത് തിരിച്ചായിരുന്നു. ബംഗാളിലും കർണാടകയിലും ഒഡിഷയിലും മധ്യപ്രദേശിലും രാജസ് ഥാനിലുമെല്ലാം മോദി വിരുദ്ധവോട്ടുകൾക്കായിരുന്നു മുൻതൂക്കം. എന്നാൽ കാവിക്കൊടുങ്കാറ്റിൽ എല്ലാം ഒലിച്ചുപേ ായി.

നരേന്ദ്ര മോദിക്ക് ഒരിക്കൽ കൂടി അവസരം നൽകണമെന്ന നിലയിലേക്ക് വോട്ടർമാരെത്തിയത് വികസനം മോഹിച്ച ോ രാജ്യത്ത് സുസ്ഥിര ഭരണം കാംക്ഷിച്ചോ ആയിരുന്നില്ല. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമടക്കമുള്ളവർ അക്കാര് യം പറഞ്ഞ് വോട്ടു ചോദിച്ചിട്ടുമില്ല. പകരം വർഗീയ കാർഡിറക്കുകയാണ് എളുപ്പമെന്ന് അവർക്കറിയാം. വർഷങ്ങളായി തങ് ങൾ വെറുപ്പിെൻറ രാഷ്ട്രീയം വിത്തിട്ട് വളർത്തി കാവിപടർത്തിയ മനസ്സുകളിൽ താമര മാത്രം പ്രതിഷ്ഠിക്കാൻ എളുപ്പമാണ്.

ദുർഗ പൂജയുടെ സമയമല്ല, മുഹർറത്തിെൻറ സമയമാണ് മാറ്റേണ്ടതെന്ന് യോഗി ആതിഥ്യനാഥ് പറയുേമ്പാൾ ജനം ആവേശംകൊണ്ട് നിർത്താതെ കൈയടിക്കുകയായിരുന്നു. നിങ്ങൾക്ക് നിങ്ങളുടെ അലി, ഞങ്ങൾക്ക് ബജ്രങ് ബാലി എന്നായിരുന്നു മെറ്റാരു വർഗീയ ആഹ്വാനം. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചപ്പോൾ പ്രധാനമന്ത്രിയുടെ പ്രതികരണം ഹിന്ദുക്കളെ പേടിച്ച് മുസ്ലിം മണ്ഡലത്തിലേക്ക് രാഹുൽ രക്ഷപ്പെട്ടു എന്നായിരുന്നു.

മതേരതത്വം അപകടത്തിലാകുന്നതിലെ വേവലാതിയും ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിലേക്ക് രാജ്യം ചുവടുെവക്കുന്നതിലെ അങ്കലാപ്പും കുറച്ച് രാജ്യസ്നേഹികളുടെയും ന്യൂനപക്ഷങ്ങളുടെയും കമ്യൂണിസ്റ്റുകളുടെയും മാത്രം പ്രശ്നമാണിന്ന്. തീവ്രദേശീയതയിലും ഹിന്ദുത്വ വിചാരധാരയിലും വിശ്വസിക്കുന്നവർക്ക് മുമ്പിൽ അഴിമതിയും തൊഴിലില്ലായ്മയും ഭരണത്തിലെ പിടിപ്പുകേടും പരാജയങ്ങളും ഒന്നും ഏശിയില്ല.

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുമെന്ന് നാളെ ബി.ജെ.പി പ്രഖ്യാപിച്ചാൽ അത്യാഹ്ലാദത്തോടെ കൈയടിക്കാൻ ജനകോടികളായിക്കഴിഞ്ഞു. വർഗീയത അതിെൻറ അക്രമേണാൽസുകതയുടെ വേരുകൾ ഹിന്ദു മനസ്സുകളിൽ ആഴത്തിൽ പടർത്തിക്കഴിഞ്ഞിരിക്കുന്നു എന്നതാണ് ഇൗ ഫലത്തിലെ മുഖ്യസൂചന.ദേശീയമെന്ന വിശേഷണത്തോടെ പ്രവർത്തിക്കുന്ന ഏതാനും ഇംഗ്ലീഷ്-ഹിന്ദി ചാനലുകൾ ഇൗ തെരഞ്ഞെടുപ്പ് കാലത്ത് വീക്ഷിച്ചവർക്കറിയാം, അന്ധമായ മോദി ഭക്തിയിൽ ആറാടുകയായിരുന്നു അവ. ബലാക്കോട്ട് ആക്രമണത്തോടെ അത് മൂർധന്യത്തിലെത്തി.

പ്രതിപക്ഷത്തെ ഒന്നടങ്കം പാക് വക്താക്കളായി ചിത്രീകരിച്ച് തീവ്ര ദേശീയ വികാരം ആളിക്കത്തിക്കാനുള്ള മത്സരമായിരുന്നു മിനി സ്ക്രീനിൽ. രാഹുലും മമതയും മായാവതിയുമെല്ലാം ശത്രുക്കളോട് കൂറുപുലർത്തുന്നവരാണെന്ന് പച്ചയായി വിളിച്ചുപറഞ്ഞ ഇൗ ചാനലുകളും അതിലെ അവതാരകരും മോദിയുടെ രണ്ടാം വരവ് എളുപ്പമാക്കിയതിൽ വളരെ വലിയ പങ്കുതന്നെ വഹിച്ചു.

മറുഭാഗത്ത് കോൺഗ്രസ് വല്ലാതെ നിരാശപ്പെടുത്തി. രാഹുലും പ്രിയങ്കയും വിശ്രമമില്ലാതെ മോദിയെ ആക്രമിച്ചെങ്കിലും ഒരു ഇളക്കവും ഉണ്ടാക്കാനായില്ല. കഴിഞ്ഞ തവണ 44 സീറ്റുണ്ടായിരുന്ന കോൺഗ്രസ് ഇത്തവണ ചുരുങ്ങിയത് 100 കടക്കുമെന്ന് കരുതിയെങ്കിലും അധികം ലഭിച്ചത് വിരലിലെണ്ണാവുന്ന സീറ്റ് മാത്രം. കേരളവും പഞ്ചാബും ഇല്ലെങ്കിൽ കോൺഗ്രസ് തകർന്നു തരിപ്പണമായേനെ. കിട്ടിയതിെൻറ പകുതിയും ഇൗ രണ്ടു സംസ്ഥാനങ്ങളിൽ നിന്നായിരുന്നു. 14 സംസ്ഥാനങ്ങളിൽ കോൺഗ്രസിെൻറ പൊടിപോലും കണ്ടുപിടിക്കാനില്ല.

രാജ്യത്ത് ബി.ജെ.പി പച്ചപിടിക്കാത്ത തുരുത്തുകൾ വിരലിലെണ്ണാവുന്നവ മാത്രം. അതിലൊന്നു നമ്മുടെ കേരളമാണ്. പക്ഷെ അപ്പോഴൂം വർഗീയതയുടെ വിഷബീജങ്ങൾ ഇവിടെയും അതിവേഗത്തിൽ പടരുന്നുണ്ടെന്ന് വോട്ടകണക്കുകൾ കാണിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiopinionmalayalam news2019 Loksabha electionsBJP
News Summary - 2019 Loksabha elections
Next Story