Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇത് ജനദ്രോഹം തന്നെ

ഇത് ജനദ്രോഹം തന്നെ

text_fields
bookmark_border
ഇത് ജനദ്രോഹം തന്നെ
cancel

രണ്ടു വർഷത്തിനുശേഷം സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് വർധിപ്പിച്ചിരിക്കുന്ന ു. പതിവുപോലെ, സാധാരണക്കാരായ ഗാർഹിക ഉപഭോക്താക്കളുടെമേൽ അമിതഭാരം ചുമത്തിയും വ ൻകിടക്കാരെ തലോടിയും തന്നെയാണ് ഇക്കുറിയും വൈദ്യുതി റെഗുലേറ്ററി കമീഷെൻറ താരീഫ്  അവതരണം. യൂനിറ്റിന് 25 മുതൽ 40 പൈസവരെ വർധിപ്പിച്ചതിനൊപ്പം പ്രതിമാസം നൽകേണ്ട ഫിക് സഡ് ചാർജും കുത്തനെ കൂട്ടി. അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, അംഗൻവാടികൾ തുടങ്ങിയവയു ടെ നിരക്ക് കൂട്ടുകയും പുതുതായി ഫിക്സഡ് ചാർജ് ഏർപ്പെടുത്തുകയും ചെയ്തേപ്പാൾ സ ്വകാര്യ ആശുപത്രികളെയും വാണിജ്യസ്ഥാപനങ്ങളെയും നിരക്കുവർധനയിൽനിന്ന് ഒഴിവാ ക്കി. എന്നല്ല, ഇക്കൂട്ടത്തിൽ ചിലതിന് നിരക്കിളവ് പ്രഖ്യാപിക്കുകയും ചെയ്തു. നിരക്ക ു വർധന വഴി 902 കോടി രൂപയുടെ അധിക വരുമാനമാണ് വൈദ്യുതി ബോർഡ് പ്രതീക്ഷിക്കുന്നത്.

ഇതിൽ 538 കോടിയും ഗാർഹിക ഉപഭോക്താക്കളാണ് നൽകേണ്ടതെന്നു വരുേമ്പാൾ, ഇന്ധനവില വർധനയടക്കം ഇതിനകം താളംതെറ്റിയ സാധാരണക്കാരെൻറ ബജറ്റിനുമേൽ പതിച്ച മറ്റൊരാഘാതമായി ഇതെന്നു പറയാതെ വയ്യ. ഗാർഹിക ഉപഭോക്താവിന് ശരാശരി 11 ശതമാനമാണ് വൈദ്യുതിനിരക്കിൽ വർധന വന്നിരിക്കുന്നത്. കെ.എസ്.ഇ.ബി നിർദേശിച്ചതിനേക്കാൾ കുറഞ്ഞ നിരക്കാണ് റെഗുലേറ്ററി കമീഷൻ നിശ്ചയിച്ചിരിക്കുന്നതെന്നും ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഇപ്പോഴും വൈദ്യുതിനിരക്ക് കുറവാണെന്നുമൊക്കെ പറഞ്ഞുനിൽക്കാമെങ്കിലും, സാധാരണക്കാരെൻറ കീശചോർത്തുന്നതിന് ഒരു ന്യായീകരണവുമില്ല. ഇതിനുപുറമെയാണ് വൈദ്യുതി നിയന്ത്രണമെന്ന ഇരുട്ടടിയും നേരിടേണ്ടിവരുമെന്ന ഭീഷണി.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഓടിക്കൊണ്ടിരിക്കുന്ന കെ.എസ്.ഇ.ബിയെ കരകയറ്റുന്നതിനുള്ള നടപടിയെന്ന നിലയിലാണ് കാലാകാലങ്ങളിലുള്ള ഈ വൈദ്യുതിനിരക്ക് വർധന. കഴിഞ്ഞ എട്ടുവർഷത്തിനിടെ അഞ്ചാമത്തെ വർധനയാണിത്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് മൂന്നു തവണയായി 40 ശതമാനമാണ് ചാർജ് കൂട്ടിയത്. എന്നിട്ടും ഉമ്മൻ ചാണ്ടി സർക്കാർ അധികാരമൊഴിയുേമ്പാൾ, ബോർഡിെൻറ ബാധ്യത 1300 കോടിയിൽനിന്ന് 7000 കോടിയായി ഉയരുകയായിരുന്നു. തുടർന്നുവന്ന പിണറായി സർക്കാറും സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി ചാർജ് വർധനതന്നെ നിർദേശിച്ചു.

2017 ഏപ്രിലിൽ 4.7 ശതമാനവും ഇപ്പോൾ ആറു ശതമാനവും നിരക്ക് വർധിപ്പിക്കുകയും ചെയ്തു. ഈ എട്ടു വർഷത്തിനിടെ ഏതാണ്ട് 50 ശതമാനത്തിെൻറ വൈദ്യുതിനിരക്ക് വർധനയാണ് കേരളത്തിലുണ്ടായത്. എന്നിട്ടും ബോർഡിെൻറ കടബാധ്യതയിൽ കാര്യമാത്രമായ കുറവൊന്നും സംഭവിച്ചിട്ടില്ല. യഥാർഥത്തിൽ, വൈദ്യുതി ബോർഡിെൻറ സാമ്പത്തിക ബാധ്യതകൾ സാധാരണക്കാരനുമേൽ കെട്ടിവെക്കുകയാണ് ചാർജ് വർധനയിലൂടെ മാറിമാറി വരുന്ന സർക്കാറുകൾ. ഇതര സംസ്ഥാനങ്ങളേക്കാൾ കേരളത്തിൽ വൈദ്യുതിനിരക്ക് കുറവാണെന്ന ‘ന്യായം’ കേവലം സാങ്കേതികം മാത്രമാകുന്നത് ഇവിടെയാണ്. നിരക്ക് കുറവാണെങ്കിലും നിരക്ക് വർധനയുടെ തോത് കേരളത്തിൽ കൂടുതൽതന്നെയാണ്.

2015-17കാലയളവിൽ വൈദ്യുതി ബോർഡിെൻറ റവന്യൂ നഷ്ടം 4875.8 കോടിയാണെന്ന് റെഗുലേറ്ററി കമീഷെൻറ റിപ്പോർട്ട് വ്യക്തമാക്കുന്നു. എങ്ങനെയാണ് ഇത്ര വലിയ നഷ്ടമുണ്ടാകുന്നത് എന്നതിനും പ്രസ്തുത റിപ്പോർട്ടിൽ മറുപടിയുണ്ട്. പ്രസരണ- വിതരണ നഷ്ടം തന്നെയാണ് മുഖ്യ വില്ലൻ. സംസ്ഥാനത്തെ വൈദ്യുതി പ്രസരണ-വിതരണ നഷ്ടം ഏകേദശം 15 ശതമാനമെന്നാണ് കണക്കാക്കിയിരിക്കുന്നത്. നാം ഇപ്പോൾ വൈദ്യുതി വാങ്ങുന്ന തുക നോക്കിയാൽ, ഏകദേശം 1300 കോടിയുടെ നഷ്ടമാണ് ഇങ്ങനെ സംഭവിക്കുന്നത്. മറ്റൊരർഥത്തിൽ, നിലവിൽ ഉൽപാദിപ്പിച്ചുകൊണ്ടിരിക്കുന്ന വൈദ്യുതിയുടെ 12 ശതമാനമെങ്കിലും അധികം ലഭിച്ചാലേ ഈ നഷ്ടം നികത്താൻ സാധിക്കൂ. നമ്മുടെ വൈദ്യുതി ബോർഡ് ഈ ഊർജനഷ്ടത്തെ അടുത്തകാലം വരെ വേണ്ടത്ര ഗൗനിക്കാറില്ലായിരുന്നു.

തോന്നിയപോലെ വൈദ്യുതിനിരക്ക് ഉയർത്തുന്ന സന്ദർഭങ്ങളിലെല്ലാം പ്രസരണ-വിതരണ നഷ്ടം കുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നിർദേശിക്കാറുണ്ടെങ്കിലും കാര്യങ്ങൾ മുേന്നാട്ടുപോയിട്ടില്ലെന്ന് പറയേണ്ടിവരും. അതേസമയം, മുൻകാലങ്ങളെ അപേക്ഷിച്ച് പ്രസരണ-വിതരണ നഷ്ടം കുറക്കാനായിട്ടുണ്ടെന്നതും വസ്തുതയാണ്. ഈ സർക്കാറിെൻറ കാലത്ത് പ്രസരണ നഷ്ടം രൂക്ഷമായ മലബാറിലടക്കം പുതിയ സബ്സ്റ്റേഷനുകൾ ആരംഭിച്ചതും കൂടുതൽ എച്ച്.ടി ലൈനുകൾ സ്ഥാപിച്ചതുമെല്ലാം ഊർജനഷ്ടം കുറക്കുന്നതിന് ഉപകരിച്ചിട്ടുണ്ട്. അത് ശ്ലാഘനീയമാണ്. ബോർഡിനുവേണ്ടി 10,000 രൂപയുടെ മൂലധന നിക്ഷേപം നടത്താൻ ഈ സർക്കാറിെൻറ കാലത്ത് സാധിച്ചതും ചെറിയ കാര്യമല്ല. എന്നിട്ടും നിരക്കുവർധന വേണ്ടിവന്നപ്പോൾ അത് വലിയൊരളവിൽ സാധാരണക്കാരനുമേൽ കെട്ടിവെച്ചുവെന്നതാണ് പരിതാപകരം.

കെ.എസ്.ഇ.ബിക്ക് ഇതിനകം 2000 കോടിയിലേറെ രൂപ പിരിഞ്ഞുകിട്ടാനുണ്ടെന്നതും ഗൗരവത്തോടെ വായിക്കേണ്ടതുണ്ട്. കിട്ടാനുള്ള കുടിശ്ശിക പിരിച്ചെടുത്താൽതന്നെ ബോർഡിെൻറ സാമ്പത്തികബാധ്യത ഒരുപരിധിവരെ ഇല്ലാതാക്കാെമന്നാണ് കണക്കുകൾ. കുടിശ്ശിക കാര്യക്ഷമമായി പിരിച്ചെടുത്താൽ അനാവശ്യമായ നിരക്കുവർധനയും ഒഴിവാക്കാം. സർക്കാറിെൻറ വിവിധ വകുപ്പുകൾതന്നെ ബോർഡിന് 500 കോടിയോളം നൽകാനുണ്ട്. കേരള വാട്ടർ അതോറിറ്റി ഏകദേശം 100 കോടിയാണ് കറൻറ് ഉപയോഗിച്ച വകയിൽ ബോർഡിന് നൽകാനുള്ളത്.

വൻകിടക്കാരിൽനിന്ന് ബോർഡിന് 1277 കോടി ലഭിക്കാനുണ്ടെന്നാണ് ഇക്കഴിഞ്ഞ ജനുവരിയിൽ ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. അതായത്, നിരക്കുവർധനയിലെന്നപോലെ കുടിശ്ശിക പിരിക്കുന്നതിലും ബോർഡ് വൻകിടക്കാരെ ഒഴിവാക്കിയിരിക്കുകയാണ്. പതിവുപോലെ പ്രസ്തുത കിട്ടാക്കടം എത്രയും പെട്ടെന്ന് പിരിക്കണമെന്ന പരാമർശത്തിനപ്പുറം കുടിശ്ശിക ലഭ്യമാക്കുന്നതിനുള്ള പ്രായോഗിക വഴികളൊന്നും കമീഷൻ നിർദേശിക്കുന്നില്ല. ചുരുക്കത്തിൽ, വൈദ്യുതി ബോർഡിെൻറ സാമ്പത്തിക പ്രതിസന്ധി തീർക്കാൻ വഴികൾ പലതുമുണ്ടായിരിക്കെയാണ് നിരക്കുവർധന എന്ന ഒറ്റ പരിഹാരത്തിലേക്ക് അധികാരികൾ എത്തിച്ചേർന്നിരിക്കുന്നത്. ഇതിനെ ജനദ്രോഹമെന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കാനില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:modi govtmalayalam Editorialunion budget 2019
News Summary - Union Budget 2019 Modi Govt -Malayalam Editorial
Next Story