പ്രതിസന്ധിയോട് രാജിയാകുന്ന ബജറ്റ്
text_fields‘കേരള മോഡലി’െൻറ സഹജ ദൗർബല്യങ്ങളും കേന്ദ്ര സർക്കാറിെൻറ സാമ്പത്തിക അതിസാഹസങ്ങളും അതിവേഗം മാറിവരുന്ന ഗൾഫ് സാഹചര്യങ്ങളും സൃഷ്ടിച്ച കടുത്ത പരിമിതികൾ ഒരു വശത്ത്. ശോഭനമായ സാമ്പത്തിക ചിത്രം വരച്ചുകാട്ടാനുള്ള രാഷ്ട്രീയ സമ്മർദങ്ങൾ മറുവശത്ത്. തോമസ് െഎസകിെൻറ സാമർഥ്യത്തെ ശരിക്കും പരീക്ഷിക്കാൻ പോന്നതാണ് ഇൗ ബജറ്റ് പശ്ചാത്തലം. മുെമ്പന്നപോലെ ഇക്കുറിയും അദ്ദേഹം സ്വപ്നം കാണുന്ന കാര്യത്തിൽ പിശുക്ക് കാട്ടിയില്ല.
പരിമിതികളുമായി തട്ടിക്കുേമ്പാൾ ആ സ്വപ്നങ്ങളിൽ പുലരുന്നതെത്ര എന്നേ നോക്കേണ്ടതുള്ളൂ. മൊത്തം ആഭ്യന്തരോൽപാദന (ജി.ഡി.പി) വളർച്ച നിരക്ക് കഴിഞ്ഞ വർഷങ്ങളിൽ കേരളം അഭിമാനത്തോടെ എടുത്തുകാട്ടാറുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അത് ദേശീയ ശരാശരിയിലും താഴെ എത്തിനിൽക്കുന്നു. 2012-13ൽ ഇടിഞ്ഞു തുടങ്ങിയതാണ് വളർച്ചനിരക്ക്. നികുതി വരുമാനവും കുറഞ്ഞുകൊണ്ടിരിക്കുന്നു. വിദേശത്തുനിന്നുള്ള പണവരവ് വൻതോതിൽ കുറഞ്ഞു; ഇനിയും കുറയാനിരിക്കുന്നു. മുൻ സർക്കാറിെൻറ ബാധ്യതകൾ ഏറ്റെടുത്തുകൊണ്ട് അധികാരേമറേണ്ടി വന്ന പിണറായി സർക്കാറിന് സാമ്പത്തികരംഗത്തെ രണ്ട് വൻ ആഘാതങ്ങൾകൂടി ഏൽക്കേണ്ടിവന്നു. നോട്ടുനിരോധനമെന്ന ഇരുട്ടടി ജനങ്ങളുടെ മാത്രമല്ല സർക്കാറിെൻറയും കണക്കുകൂട്ടലുകൾ അട്ടിമറിച്ചു. മുന്നൊരുക്കമില്ലാതെ നടപ്പാക്കിയ ചരക്ക്-സേവന നികുതി (ജി.എസ്.ടി) കേരളത്തിന് നേട്ടമാകുമെന്ന് തോമസ് െഎസക് മുമ്പ് പറഞ്ഞിരുന്നെങ്കിലും ആ ആത്മവിശ്വാസം അസ്ഥാനത്തായിപ്പോയെന്ന് അദ്ദേഹത്തിനുതന്നെ ഏറ്റുപറയേണ്ടിവന്നു. ധനസമാഹരണം വലിയ കടമ്പയാവുകയാണ്.
പ്രതിസന്ധി തരണംചെയ്യാനുള്ള തന്ത്രങ്ങളാണ് ബജറ്റിൽനിന്ന് പ്രതീക്ഷിച്ചത്. അതിനെപ്പറ്റി ബജറ്റിൽ ഏറെയില്ല. ഉള്ളത് പതിവുപോലെ പണമുണ്ടെങ്കിൽ ചെയ്യാവുന്ന കുറേ കാര്യങ്ങൾ. സാമൂഹിക സുരക്ഷ പദ്ധതികൾ, സ്ത്രീസുരക്ഷ പദ്ധതികൾ, ദുർബല വിഭാഗങ്ങൾക്കായുള്ള പദ്ധതികൾ തുടങ്ങി അനേകം സുവാർത്തകൾ തോമസ് െഎസക്കിെൻറ ബജറ്റ് നൽകുന്നുണ്ട്. ‘വിശപ്പുരഹിത’ പദ്ധതിക്ക് 20 കോടിയുണ്ട്. എൻഡോസൾഫാൻ ദുരിതബാധിതർക്ക് 50 കോടി സഹായം ഉടനെ നൽകും. കെ.എസ്.ആർ.ടി.സിയുടെ പെൻഷൻ കുടിശ്ശിക അടച്ചുതീർക്കും. അതിനെ ലാഭത്തിലാക്കും. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഇതര സംസ്ഥാന തൊഴിലാളികളെ ഉൾപ്പെടുത്തും. ഭിന്നശേഷിക്കാർക്ക് 289 കോടി വകയിരുത്തി. നാളികേര വികസനത്തിന് 50 കോടി, റബറിന് താങ്ങുവില, മടങ്ങുന്ന പ്രവാസികൾക്ക് സംരംഭങ്ങൾ തുടങ്ങാൻ സഹായം, കൈത്തറിക്ക് 150 കോടി, സ്പെഷൽ സ്കൂളുകൾക്ക് 40 കോടി, കുടുംബശ്രീ വിപുലീകരണം തുടങ്ങി അനേകം പ്രഖ്യാപനങ്ങൾ. കേൾക്കാൻ സുഖമുള്ളതാണ് മിക്കതും. സാഹിത്യത്തിെൻറ അകമ്പടിയോടെ അവതരിപ്പിക്കപ്പെട്ടിട്ടുമുണ്ട്. നടപ്പാകുമെങ്കിൽ നന്ന് എന്നേ അധികം കാര്യങ്ങളെക്കുറിച്ചും പറയാനാവൂ. കാരണം വരുമാനവർധനവും ചെലവു ചുരുക്കലുമൊക്കെ നടപ്പാകാനും ആകാതിരിക്കാനും സാധ്യതയുള്ള പരിപാടികളെ ആശ്രയിച്ചാണ് ഏറെയും കിടക്കുന്നത്. ഭൂനികുതി പുനഃസ്ഥാപിക്കൽ, സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് കൂട്ടൽ എന്നിവ വഴിയും വരുമാനം വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്.
ഇൗ ബജറ്റിലെ അധികച്ചെലവ് 915 കോടിയും അധിക വിഭവസമാഹരണം 970 കോടിയുമാണെന്ന് കാണുന്നു. കഴിഞ്ഞ വർഷെത്ത അനുഭവം ആവർത്തിക്കുന്നുെവങ്കിൽ വിഭവസമാഹരണം ലക്ഷ്യം നേടില്ല. ചെലവുചുരുക്കാൻ ചില നിർദേശങ്ങൾ ബജറ്റിലുണ്ട്. ബജറ്റിലെ നിർദേശങ്ങൾ സംസ്ഥാനം നേരിടുന്ന പ്രതിസന്ധിയുമായി തട്ടിച്ചാൽ അപര്യാപ്തമാണ്. ഉദാഹരണത്തിന് ചെലവു ചുരുക്കലിെൻറ ഭാഗമായി പറയുന്നത് 14 ലക്ഷത്തിന് മുകളിൽ വിലയുള്ള കാറുകൾ നിരുത്സാഹപ്പെടുത്തുമെന്നാണ്. 14 ലക്ഷം വരെ ഇൗ വകയിൽ ചെലവാക്കാൻ മത്സരം വരുമെന്നല്ലാതെ ‘നിരുത്സാഹപ്പെടുത്തൽ’ എന്തു ഫലമാണ് ചെയ്യാൻ പോകുന്നത്? ആഗ്രഹങ്ങളുടെ പട്ടികയായിമാത്രം ബജറ്റ് നിൽക്കരുതെങ്കിൽ കുറച്ചുകൂടി ഇച്ഛാശക്തിയും ആത്മാർഥതയും വേണ്ടിവരും. ബാലാമണി അമ്മെയ ഉദ്ധരിച്ച് ‘‘ഭാവനയിങ്ക’’ലെ ‘‘നവലോക’’ത്തെപ്പറ്റി ധനമന്ത്രി പറയുന്നുണ്ടല്ലോ. ഭാവനയിൽനിന്ന് മണ്ണിലേക്കതിനെ പണിയാൻ ഇത്ര പോരാ. വെറും വരവുചെലവു കണക്കല്ല ബജറ്റ്.സാമൂഹിക മാറ്റത്തിന് ചാലകശക്തിയാകാവുന്ന നയങ്ങളുടെ പ്രായോഗിക രേഖയാണത്. അതുകൊണ്ടുതന്നെ കൃത്യമായ കണക്കും യാഥാർഥ്യബോധത്തോടെയുള്ള നിർദേശങ്ങളും ബജറ്റിെൻറ മർമമാണ്. നിർഭാഗ്യവശാൽ കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും പ്രചാരണപ്രധാനമായിരിക്കുന്നു ബജറ്റുകൾ.
അവയുടെ എത്ര ഭാഗം നടപ്പാകുന്നു എന്നത് വലിയ ചോദ്യമാണ്. കഴിഞ്ഞവർഷം ധനമന്ത്രി പ്രഖ്യാപിച്ച പല പദ്ധതികളും ഇപ്പോഴും കടലാസിൽതന്നെയാണ്. ജലസംരക്ഷണത്തിനും പച്ചക്കറികൃഷിയിൽ സ്വയംപര്യാപ്തത കൈവരിക്കാനുമുള്ള പദ്ധതികൾ ഉദാഹരണം. ‘കിഫ്ബി’യും ജി.എസ്.ടിയും വഴി കിട്ടുമെന്ന് പ്രതീക്ഷിച്ച വരുമാനം ഏറെയും വന്നില്ല. യാഥാർഥ്യവുമായി ബജറ്റിന് ബന്ധം കുറഞ്ഞുവരുേമ്പാൾ കുഴപ്പം അടിസ്ഥാനപരമാണെന്നു വരുന്നു. ഗൾഫ് വരുമാനം വറ്റുന്ന അവസ്ഥ മുൻകൂട്ടി കണ്ട് സുസ്ഥിരമായ സാമ്പത്തിക മാതൃക രൂപപ്പെടുത്താൻ ഇതുവരെ നമുക്കായിട്ടില്ല. ഇന്ന് നമ്മുടെ ധനസ്രോതസ്സുകളിൽ പലതും ഉൽപാദനക്ഷമമോ സുസ്ഥിരമോ അല്ല. ഭാഗ്യക്കുറി, മദ്യക്കച്ചവടം തുടങ്ങിയവയെ കാര്യമായി ആശ്രയിച്ചുകൊണ്ട് ഒരു സമ്പദ്ഘടനക്കും ആരോഗ്യകരമായി നിലനിൽക്കാനാകില്ല. വാർഷിക ബജറ്റുകൾക്കപ്പുറത്ത് ദീർഘകാലത്തേക്കുള്ള നയപരിപാടികളെപ്പറ്റി ചിന്തിക്കാൻ വൈകി എന്നാണ് കേരളത്തിെൻറ പ്രതിസന്ധി വിളിച്ചുപറയുന്നത്. പുറം പകിട്ട് ഏറെയുള്ള പരിമിതികൾ കാരണം കാതൽ കുറഞ്ഞുപോയ ഇൗ ബജറ്റ് അതിന് അടിവരയിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.