Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപായൽ ടാഡ് വിയുടെ...

പായൽ ടാഡ് വിയുടെ മരണം

text_fields
bookmark_border
editorial-23
cancel

വളർത്തുപൂച്ചക്ക് ചുഞ്ചു നായർ എന്നു പേരിട്ട്, അതേ പേരിൽ അതിെൻറ ചരമവാർഷികം പത്രത്ത ിൽ പരസ്യം ചെയ്ത മുംബൈയിലെ മലയാളികുടുംബത്തിെൻറ നടപടി കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും വിധേയമായിരുന്നു. ജാത്യാഭിമാന ം ഏതെല്ലാം വിധത്തിലാണ് സമൂഹത്തിൽ പ്രവർത്തനക്ഷമമാകുന്നത് എന്നതിെൻറ ഉദാഹരണമാ യിരുന്നു ആ പേരും പരസ്യവും. പ്രത്യക്ഷത്തിൽ അതിനെതിരായ വിമർശനങ്ങൾ കാണുമ്പോൾ, ഹാ ന മ്മുടെ സമൂഹം എത്ര പുരോഗമനകരം, ജാത്യാഭിമാനത്തിനെതിരായ അതിെൻറ കരുതൽ എന്തുമാത്ര ം ഗംഭീരം എന്ന് നമുെക്കാക്കെ തോന്നിപ്പോവും.

എന്നാൽ, അത് പ്രത്യക്ഷസത്യം മാത്രമാണ്. അ കമേ ജാതിവെറി അതിെൻറ എല്ലാ ദുർഗന്ധങ്ങളോടും കൂടി പേറിനടക്കുന്ന സമൂഹമാണ് ഇന്ത്യയി ലേത് എന്നതാണ് യാഥാർഥ്യം. നക്ഷത്രങ്ങളെ പ്രണയിച്ച, കാൾ സാഗനെ പോലെ ശാസ്ത്ര എഴുത്തുകാരനാകണം എന്നാഗ്രഹിച്ച രോഹിത് വെമുലയെന്ന ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്സിറ്റിയിലെ മിടുക്കനായ ദലിത് വിദ്യാർഥി, ജന്മംതന്നെയാണ് എെൻറ ഏറ്റവും വലിയ ദുരന്തം എന്നെഴുതിവെച്ച് ജീവിതം അവസാനിപ്പിച്ച സംഭവം സമീപകാല ചരിത്രത്തിൽ ഇന്ത്യൻകാമ്പസുകളെ തീപിടിപ്പിച്ച ഏറ്റവും പ്രമാദമായ സംഭവമായിരുന്നു.

നമ്മുടെ ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങൾ എന്തുമാത്രം ജാതിവെറിയാണ് ഉള്ളിൽ പേറുന്നതെന്ന് തെളിയിച്ചുതന്ന സംഭവമായിരുന്നു അത്. രോഹിത് വെമുല സംഭവത്തിനുശേഷം ഉയർന്നുവന്ന പ്രതിഷേധങ്ങളും പുതുതായി രൂപപ്പെട്ട രാഷ്ട്രീയ ഭാവനകളും കാമ്പസുകളെയെങ്കിലും ജാതിപ്പിശാചിെൻറ പിടിത്തത്തിൽനിന്ന് മോചിപ്പിക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല എന്നാണ് പായൽ ടാഡ്വിയുടെ മരണം വ്യക്തമാക്കുന്നത്.

പായൽ ടാഡ്വി മുംബൈ ബി.വൈ.എൽ നായർ ഗവ. മെഡിക്കൽ കോളജിലെ പി.ജി ഗൈനക്കോളജി വിദ്യാർഥിനിയായിരുന്നു. പട്ടികവർഗമായ ഭിൽ സമുദായത്തിലെ ഉപവിഭാഗമായ ടാഡ്വി സമുദായത്തിൽപെട്ടവൾ. ആ സമുദായത്തിൽനിന്ന് ഒരുപക്ഷേ, ആദ്യമായി മെഡിക്കൽ പോസ്റ്റ് ഗ്രാേജ്വഷൻ ചെയ്യുന്ന ആളുമായിരിക്കണം പായൽ. ആ നിലയിൽ പായലിെൻറ കുടുംബവും സമുദായവും വലിയ പ്രതീക്ഷയോടെയാണ് അവളെ നോക്കിക്കണ്ടത്. വലിയ ഭാവി പ്രതീക്ഷിക്കപ്പെട്ടിരുന്ന ആ പെൺകുട്ടി പക്ഷേ, മേയ് 22ന് ഹോസ്റ്റൽ മുറിയിൽ കെട്ടിത്തൂക്കിയ ഒരു കയറിൽ തെൻറ ജീവൻ അവസാനിപ്പിച്ചു. കാരണം; സഹിക്കാൻ വയ്യാത്ത ജാതിപീഡനം തന്നെ.

സഹവിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും കോളജ് അധികൃതരിൽനിന്നും നിരന്തരം നേരിട്ട വിവേചനങ്ങളിലും അവഹേളനങ്ങളിലും മനം മടുത്താണ് അവർ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. മറ്റു ഡോക്ടർമാരുടെയും രോഗികളുടെയും മുന്നിൽവെച്ചുവരെ അവരെ ജാതിപ്പേര് വിളിച്ച് അപമാനിച്ചു. ഒരു കഴിവുമില്ലാതെ സംവരണത്തിെൻറ ബലത്തിൽ മാത്രം കയറിവന്നവളെന്ന് പരിഹസിച്ചു. അന്തസ്സില്ലാതെ ജീവിക്കുന്നതിനെക്കാൾ മരണമാണ് നല്ലത് എന്ന് അവർ വിചാരിച്ചിട്ടുണ്ടാവാം. പായലിെൻറ മരണം സാധാരണ ആത്മഹത്യയായി എഴുതിത്തള്ളാനായിരുന്നു തുടക്കത്തിൽ അധികൃതരുടെ തിടുക്കം.

എന്നാൽ, അവരുടെ ഭർത്താവും കുടുംബവും സുഹൃത്തുക്കളും ദലിത്, മുസ്ലിം സംഘടനകളും സജീവമായി ഇടപെട്ടതോടെ കേസെടുക്കാനും അന്വേഷിക്കാനും പൊലീസ് നിർബന്ധിതരായി. ഇതെഴുതുമ്പോൾ അവരുടെ സഹപ്രവർത്തകരായ മൂന്നുപേർ അറസ്റ്റിലായിരിക്കുകയാണ്. അവർ പായലിനോട് കാണിച്ച പലവിധ അവഹേളനങ്ങളിലൊന്ന്, തങ്ങളുടെ കാല് തുടച്ചുവൃത്തിയാക്കാൻ പായലിെൻറ കിടക്ക വിരി ഉപയോഗിക്കുക എന്നുള്ളതായിരുന്നു. അത് ഒരു പ്രത്യേക ബോധത്തിെൻറ പ്രതിഫലനമാണ്. തങ്ങളുടെ കാലിലെ ചേറ് തുടക്കാനുള്ള നിലവാരമേ ദലിതെൻറ കിടക്ക വിരിക്കുള്ളൂ എന്നതാണ് ആ ബോധം. ബ്രഹ്മാവിെൻറ കാലിൽനിന്നുപോലും സൃഷ്ടിക്കപ്പെടാൻ അർഹതയില്ലാത്ത പാഴ് ജന്മത്തിെൻറ പ്രതിനിധിയായി മാത്രമേ അവർക്ക് പായലിനെ കാണാൻ കഴിയുമായിരുന്നുള്ളൂ.

ഇപ്പോഴും ജാതിയോ എന്ന് അമ്പരപ്പോടെ ചോദിക്കുന്ന ‘പുരോഗമനവാദി’കളെക്കൊണ്ട് നിറഞ്ഞതാണ് നമ്മുടെ സമൂഹം. നവോത്ഥാനവും ഇടതുമൂല്യങ്ങളും ഉഴുതുമറിച്ച മണ്ണിൽ ജാതിയുണ്ടാവുക സംഭവ്യമല്ല എന്നതാണ് അവരുടെ കട്ടായം. പക്ഷേ, അതേ നാട്ടിൽ തന്നെയാണ് മുന്നാക്ക ജാതിക്കാരെൻറ ക്ഷേമത്തിനുണ്ടാക്കിയ കോർപറേഷൻ ചെയർമാന് മാത്രം കാബിനറ്റ് പദവി നൽകിയത്. മുന്നാക്കക്കാരെൻറ ക്ഷേമത്തിനുവേണ്ടിയുണ്ടാക്കിയ ഒരു സംവിധാനത്തെ അങ്ങനെ സാധാരണ മട്ടിൽ പരിചരിച്ചാൽ പോരല്ലോ എന്നതായിരിക്കും ന്യായം. ഇനി, ജാതി വിവേചനം ഉണ്ടെന്ന് സമ്മതിക്കുന്നവർ തന്നെ അത് ഏതോ വിദൂര നിരക്ഷര ഗ്രാമങ്ങളിൽ മാത്രം നിലനിൽക്കുന്ന പ്രതിഭാസമായിരിക്കും എന്നാണ് സമാശ്വാസം കൊള്ളുക.

പക്ഷേ, രോഹിത് വെമുല കയർതുമ്പിൽ ജീവിതം അവസാനിപ്പിച്ചത് ഒരു കേന്ദ്ര സർവകലാശാലയുടെ ഹോസ്റ്റൽ മുറിയിലാണ്;പായൽ ടാഡ്വി ഒരു ഉന്നത വൈദ്യകലാലയത്തിലും. അതായത്, ആധുനിക വിദ്യാഭ്യാസവും പുരോഗതിയുമൊന്നുമല്ല കാര്യം; ഉള്ളിലെ ജാതിവെറി അതായിത്തന്നെ നിലനിൽക്കുകയാണ്. ജാതിക്കും േശ്രണീബന്ധമായ സമൂഹഘടനക്കും ദൈവശാസ്ത്രപരമായ പിന്തുണയുള്ള നാടാണ് നമ്മുെടത്. ആ ദൈവശാസ്ത്ര സമീപനം അടിസ്ഥാനപരമായി ചോദ്യം ചെയ്യപ്പെടാത്ത കാലത്തോളം ജാതിവെറിയും നിലനിൽക്കും. മനുഷ്യരെല്ലാം സഹോദരന്മാരാണ് എന്ന സത്യം ഉള്ളിൽ പ്രവേശിക്കാത്തിടത്തോളം ഉച്ച-നീചബോധം അവരെ നയിച്ചുകൊണ്ടിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialopinionPayal TadviPayal Tadvi Death
News Summary - Payal Tadvi Death Madhyamam Editorial-Opinion
Next Story