പുതുക്കക്കാരുടെ മന്ത്രിസഭ പുതിയ പാത തെളിക്കുമോ?
text_fieldsനരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രണ്ടാം മന്ത്രിസഭ അധികാരമേറ്റേപ്പാൾ പഴമയെക്കാളേറെ പുതുമകളാണുള്ളത്. ആഭ്യന്തരമന്ത്രിയായി അമിത് ഷാ വന്നതാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം. ധനമന്ത്രിയായി നിർമല സീതാരാമനും വിദേശകാര്യ മന്ത്രിയായി ഡോ. സുബ്രഹ്മണ്യം ജയശങ്കറും മാനവശേഷി വിഭവ വകുപ്പ് മന്ത്രിയായി രമേശ് പൊഖ്റിയാലും നിയുക്തരായിരിക്കുന്നു. മുൻ മന്ത്രിസഭയുടെ തുടർച്ച എന്നതിനേക്കാൾ, മിക്കവാറും പുതിയ േസ്ലറ്റിൽ തുടങ്ങുന്നവരുടെ കൂട്ടായ്മ എന്നതാണ് രണ്ടാം മോദി സർക്കാറിെൻറ ആദ്യ സവിശേഷത. പഴയ മന്ത്രിസഭയിലുണ്ടായിരുന്ന പല പ്രമുഖരെയും വകുപ്പ് മാറ്റി നിയമിച്ചിരിക്കുന്നു. മന്ത്രിമാരെയും അവരുടെ വകുപ്പുകളെയും തീരുമാനിക്കാൻ മോദിക്കുള്ള വർധിതമായ സ്വാതന്ത്ര്യം കണക്കിലെടുക്കുേമ്പാൾ ഇതിനെ സുചിന്തിതമായ ഇളക്കിപ്രതിഷ്ഠയായാണ് മനസ്സിലാക്കാനാവുക. മുൻനിര മന്ത്രിമാരിൽ പലരുടെയും പ്രവർത്തനം വളരെ മെച്ചമായിരുന്നില്ല എന്ന സേന്ദശംകൂടി ഇതിൽനിന്ന് വായിച്ചെടുക്കാനാവും. ആ നിലക്ക്, രണ്ടാമൂഴത്തിൽ പ്രകടനം മെച്ചപ്പെടുത്തണമെന്ന ചിന്തകൂടി മന്ത്രിമാരെ നിശ്ചയിച്ചതിനു പിന്നിലുണ്ടെന്ന് കരുതാം. അതേസമയം, മന്ത്രിമാരെ ഒരു പരിധിക്കപ്പുറം ‘വളരാന’നുവദിക്കാത്തത് അധികാരകേന്ദ്രീകരണത്തിെൻറ സൂചനയാണെന്ന നിരീക്ഷണവുമുണ്ട്. കേരളത്തിനുള്ള പ്രാതിനിധ്യമെന്ന് കരുതാവുന്നതാണ് വി. മുരളീധരേൻറത്. വിദേശകാര്യ വകുപ്പിൽ സഹമന്ത്രിയെന്ന സാമാന്യം പ്രധാനപ്പെട്ട ചുമതലയോടൊപ്പം അദ്ദേഹത്തിന് പാർലമെൻററികാര്യ വകുപ്പിെൻറ സഹമന്ത്രിസ്ഥാനംകൂടിയുണ്ട്. എസ്. ജയശങ്കറിെൻറയും വി. മുരളീധരെൻറയും നേതൃത്വത്തിൽ വിദേശബന്ധങ്ങളിൽ ചടുലവും രചനാത്മകവുമായ നീക്കങ്ങളുണ്ടാകുമെന്ന് പ്രത്യാശിക്കുക.
ജനങ്ങൾ തങ്ങളിലർപ്പിച്ച പ്രതീക്ഷകൾ നിറവേറ്റാൻ രണ്ടാം മോദി സർക്കാറിന് പരിചയസമ്പന്നരേക്കാൾ കൂടുതൽ യുവാക്കളെയാണ് ആശ്രയിക്കേണ്ടിവരുക എന്നുകൂടി മന്ത്രിസഭയുടെ ഘടന സൂചിപ്പിക്കുന്നുണ്ട്. മോദി നേതൃത്വം കൊടുത്ത ആദ്യ സർക്കാറിന് വാഗ്ദാനങ്ങൾ ഏറെയൊന്നും നിറവേറ്റാനായില്ല എന്നതൊരു വസ്തുതയാണ്. ‘അച്ഛേ ദിൻ’ വന്നെത്തിയത് ഏതാനും കോർപറേറ്റുകൾക്കു മാത്രമാണ്. ഇന്ന് രാജ്യത്തെ ജനസംഖ്യയുടെ നാലിലൊന്നോളം ചേരികളിൽ കഴിയുന്നവരാണ്. നോട്ടുനിരോധനമെന്ന അബദ്ധം സാമ്പത്തിക മേഖലയുടെ നെട്ടല്ലൊടിച്ചു. വ്യവസായ-വ്യാപാര രംഗം തകർന്നതോടെ തൊഴിലില്ലായ്മയും പെരുകി. ഇതിനു പുറമെ ചരക്കു-സേവന നികുതി (ജി.എസ്.ടി) അയുക്തികമായി നടപ്പാക്കിയതും വൻ പ്രത്യാഘാതമുണ്ടാക്കി. സാമ്പത്തിക അസമത്വം മൂർധന്യത്തിലാണ്. ഇന്ത്യൻ സമ്പദ്രംഗത്തെക്കുറിച്ചും അതിെൻറ വളർച്ചയെക്കുറിച്ചും പ്രചരിപ്പിക്കപ്പെട്ട അവകാശവാദങ്ങൾ അത്യുക്തിപരമായിരുന്നു. ബാങ്കിങ്-ധനമേഖലകളിലും പ്രതിസന്ധിയുണ്ട്. കഴിഞ്ഞ രണ്ടുകൊല്ലം രണ്ടുലക്ഷം കോടി രൂപ പൊതുമേഖല ബാങ്കുകളെ ശക്തിപ്പെടുത്താനായി ചെലവിെട്ടങ്കിലും ഫലമുണ്ടായില്ല. രണ്ടു കോടി തൊഴിൽ വർഷംതോറും ഉണ്ടാക്കുമെന്ന് പണ്ട് പറഞ്ഞ വാക്ക് വെള്ളത്തിൽ വരച്ചപോലെയായി. എന്നല്ല, തൊഴിൽ ഉള്ളതും നഷ്ടപ്പെട്ടു; നോട്ടുനിരോധനവും ജി.എസ്.ടിയും 1.1 കോടി തൊഴിലുകളാണ് 2018ൽ മാത്രം ഇല്ലാതാക്കിയതെന്ന് പുതിയ റിപ്പോർട്ട് പറയുന്നു. ഒാരോ കൊല്ലവും 1.2 കോടി യുവാക്കൾ തൊഴിൽരംഗത്തേക്കിറങ്ങുേമ്പാൾ ഇത് ഗൗരവമേറിയ പ്രശ്നംതന്നെ. തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനത്തിനു ചുറ്റുമാണ് ഇേപ്പാൾ. പുതിയ മന്ത്രിസഭ ഇൗ പ്രശ്നത്തെ എങ്ങനെ നേരിടുമെന്ന് രാജ്യം ഉറ്റുനോക്കുകയാണ്. കാർഷിക മേഖലയിൽ ഏറെക്കാലമായി തുടരുന്ന പ്രതിസന്ധി പരിഹരിക്കപ്പെട്ടിട്ടില്ല; അടുത്തകാലത്തായി അത് വഷളാകുന്ന ലക്ഷണങ്ങളുണ്ടുതാനും.
സാമൂഹികരംഗവും പൗരാവകാശങ്ങളും കടുത്ത വെല്ലുവിളികളാണ് നേരിടുന്നത്. സമൂഹത്തിൽ വിഭാഗീയതയും പരസ്പര അവിശ്വാസവും വളർത്തുന്നതിൽ ഭരണപക്ഷത്തിനുള്ള പങ്ക് ചെറുതല്ല. ‘ആൾക്കൂട്ട ജനാധിപത്യം’ യഥാർഥ ജനാധിപത്യമല്ലെന്ന് ആദ്യംമുതൽ പഠിച്ചുതുടങ്ങേണ്ട അവസ്ഥയിലാണ് രാജ്യം. നിയമം കൈയിലെടുക്കുന്നവരും കുറ്റവാളികളും സ്വതന്ത്ര വിഹാരത്തിനുള്ള മൗനാനുവാദം തങ്ങൾക്കുണ്ടെന്ന് വിശ്വസിക്കുന്നു. ആ വിചാരം തിരുത്താനുള്ള ശ്രമമൊന്നും ഒന്നാം മോദി സർക്കാറിൽനിന്നുണ്ടായില്ല. ന്യൂനപക്ഷങ്ങളും ദലിതുകളും വേട്ടയാടപ്പെടുന്നു. കുറ്റവാളികളെയും ഭീകരപ്രവർത്തകരെയും പക്ഷംനോക്കി പിന്താങ്ങുന്ന ഒരു സംസ്കാരംതന്നെ വളർത്തപ്പെട്ടിരിക്കുന്നു. ‘അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിേഫാംസ്’ എന്ന സംഘടനയുടെ റിപ്പോർട്ടനുസരിച്ച് ഇന്നത്തെ പാർലമെൻറംഗങ്ങളിൽ 233 പേർ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. കുറ്റവാളികളായിരിക്കാൻ സാധ്യതയുള്ളവർ കേവല ഭൂരിപക്ഷത്തോടടുത്തെത്തിയ ഒരു പാർലമെൻറ് ലോകത്തിനു നൽകുന്ന സന്ദേശമെന്താവും? ക്രിമിനലുകൾ രാഷ്ട്രീയം കൈയടക്കുന്ന പ്രവണതയെ (കഴിഞ്ഞ ലോക്സഭയിലേക്കാൾ 43 ശതമാനം കൂടുതൽ ക്രിമിനൽ പ്രതികൾ ഇപ്പോഴത്തേതിലുണ്ട്) നേരിടാനുള്ള എന്തെങ്കിലും ആലോചന കേന്ദ്ര സർക്കാറിൽനിന്നുണ്ടാകുമോ? ആൾക്കൂട്ട നീതി നടപ്പാക്കാനിറങ്ങുന്ന സ്വന്തം അണികളെ നിയമം പഠിപ്പിക്കാൻ ഭരണപക്ഷത്തിന് സാധിക്കുമോ?
വാഗ്ദാനങ്ങളുടെ ഭാരമൊന്നും മോദി സർക്കാറിനെ വേവലാതിപ്പെടുത്താനിടയില്ല. ഇക്കുറി വാഗ്ദാനങ്ങളെക്കാൾ കൂടുതൽ ഉൗന്നിയത് വൈകാരിക വിഷയങ്ങളിലായിരുന്നുതാനും. 2014ൽ മുന്നോട്ടുവെച്ച വാഗ്ദാനങ്ങളെപ്പോലെയാണെങ്കിൽ ഉറപ്പുകൾ നൽകാതിരിക്കുകതന്നെ ബുദ്ധി. സ്വന്തം ഭരണനേട്ടങ്ങളെപ്പറ്റി ഒന്നും പറയാതെ വീണ്ടും തെരഞ്ഞെടുപ്പ് ജയിക്കുന്ന ആദ്യ പ്രധാനമന്ത്രി മോദിയാവണം. സിവിലിയൻ ഇടങ്ങളിൽ ഭീകരാക്രമണം ഉണ്ടായില്ലെന്നത് ഒന്നാം മോദി ഭരണത്തിെൻറ നേട്ടമായി എണ്ണപ്പെടുന്നു. റഫാൽ ഇടപാട് ഇല്ലായിരുന്നെങ്കിൽ, വൻ അഴിമതി നടന്നില്ലെന്നും പറയാമായിരുന്നു. ഹൈവേ നിർമാണത്തിൽ ഗഡ്കരിയുടെ നേതൃത്വത്തിൽ കൈവരിച്ച നേട്ടം ചെറുതല്ല. ഇതെല്ലാമിരിക്കെ, ഇന്ത്യയെ ഒന്നാം മോദി സർക്കാർ മുന്നോട്ടല്ല നയിച്ചതെന്നത് വസ്തുതയാണ്. രണ്ടാമൂഴത്തിൽ കാര്യങ്ങൾ മെച്ചപ്പെടുമെന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നു. പുതിയ മന്ത്രിസഭ രാജ്യത്തെ നയിക്കുന്നത് പ്രധാനമന്ത്രിതന്നെ പറഞ്ഞപോലെ ‘‘എല്ലാവരെയും ഉൾക്കൊള്ളുന്ന’’ ക്ഷേമത്തിലേക്കാവെട്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.