Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകർഷകർക്ക്...

കർഷകർക്ക് ഒരു തെരഞ്ഞെടുപ്പ് സമ്മാനം

text_fields
bookmark_border
editorial
cancel

ഏകദേശം അഞ്ച് ഏക്കറിൽ താെഴ കൃഷിഭൂമിയുള്ള രാജ്യത്തെ 12 കോടി കർഷക ർക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പ്രതിവർഷം 6000 രൂപ നിക്ഷേപി ക്കുന്ന ‘പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി’ എന്ന ‘പി.എം കിസാൻ’ പദ്ധതി ഞായ റാഴ്ച ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉ ദ്ഘാടനം ചെയ്തു. രാജ്യത്തെ 1.01 കോടി കർഷകരുടെ അക്കൗണ്ടുകളിലേക്ക് ഒാൺലൈൻ വഴി പ്രധാനമന്ത്രിതന്നെ ആദ്യഗഡുവായ 2000 രൂപ നിക്ഷേപിച്ചു. പണം കിട്ടാത്ത ബാക്കിയുള്ളവർക്ക് ഉടനെ അത് ലഭ്യമാകുമെന്നും 2022 എത്തുേമ്പ ാഴേക്കും കർഷകവരുമാനം ഇരട്ടിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. രാ ജ്യത്ത് വരൾച്ചയും ഉൽപാദനക്കമ്മിയും വിലക്കുറവും നിമിത്തം കടവും തൊഴിലില്ലായ്മയും അനുഭവിക്കേണ്ടിവരുന്ന കൃഷിക്കാർക്ക് ക്ഷേമപദ്ധതി എന്ന നിലയിൽ നടപ്പാക്കുന്ന പദ്ധതി കഴിഞ്ഞ ബജറ്റിലാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. പ്രതിവർഷം 75,000 കോടി രൂപയാണ് ഇൗ പദ്ധതിക്ക് ചെലവുവരുക.

തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ പദ്ധതിയെ ഇലക്ഷൻ സ്റ്റണ്ടായി കാണേണ്ടതില്ലെന്നു പറയുന്ന നരേന്ദ്ര മോദി പക്ഷേ, ഉദ്ഘാടനപ്രസംഗത്തിലുടനീളം കാർഷികവായ്പ എഴുതിത്തള്ളുകയെന്ന കോൺഗ്രസിെൻറ പ്രഖ്യാപിതനയത്തിന് മറുപടിയെന്നോണമാണ് പുതിയ പദ്ധതിയെ ഉയർത്തിക്കാട്ടിയത്. കാർഷികവായ്പകൾ എഴുതിത്തള്ളുന്നതുകൊണ്ട് കുറച്ചുപേർക്കു മാത്രമേ ഗുണമുണ്ടാവുകയുള്ളൂ എന്നും 10 വർഷത്തിലൊരിക്കൽ മാത്രം വോട്ടർമാരെ ഒാർമവരുന്ന കോൺഗ്രസ് വെറും കടലാസ് പദ്ധതികളാണ് പ്രഖ്യാപിക്കുന്നതെന്നും 10 കൊല്ലംകൊണ്ട് 52,000 കോടി കോൺഗ്രസ് എഴുതിത്തള്ളിയെങ്കിൽ തങ്ങൾ ഒാരോ വർഷവും 75,000 കോടി രൂപ കർഷകർക്ക് കൊടുക്കുകയാണ് ചെയ്യുന്നതെന്നും മോദി അവകാശപ്പെട്ടു.

പദ്ധതിക്കു പിന്നിലെ രാഷ്ട്രീയതാൽപര്യം കേരളത്തിലെ ഉദ്ഘാടനത്തിൽ മറനീക്കി പുറത്തുവരുകയും ചെയ്തു. സി.പി.എം നയിക്കുന്ന സംസ്ഥാന സർക്കാറിനെ തൊടീക്കാതെ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം തിരുവനന്തപുരത്ത് കേന്ദ്രത്തിെൻറ വക ഉദ്ഘാടനം നടത്തിയപ്പോൾ സംസ്ഥാനത്തെ പദ്ധതിയുടെ ഒൗദ്യോഗിക ഉദ്ഘാടനം കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ കോട്ടയത്ത് നിർവഹിച്ചു. പദ്ധതിയെ ‘വോട്ടിനു നോട്ട്’ എന്നു വിശേഷിപ്പിച്ച് കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി. ചിദംബരം രംഗത്തെത്തിയതോടെ കർഷക വോട്ടുബാങ്കിൽ കൈയിട്ടുവാരാനുള്ള മത്സരമായി ഇതു കലാശിക്കുകയാണ്. അഞ്ച് ഏക്കറോളം ഭൂമി കൈവശംവെച്ചവർക്കാണ് ഇൗ അടിസ്ഥാന വരുമാന സൗജന്യം കേന്ദ്രം നൽകുന്നത്.

കൃഷിഭൂമിയില്ലാതെ കാർഷികവൃത്തികൊണ്ട് കാലയാപനം നടത്താൻ വിധിക്കപ്പെട്ട കോടിക്കണക്കിന് ദരിദ്രനാരായണന്മാരുടെ കുടുംബങ്ങൾ ഇൗ ആനുകൂല്യങ്ങൾക്കും പുറത്താണ്. അനുവദിക്കുന്ന തുകതന്നെ മാസാന്തം 500 രൂപ അഞ്ചംഗകുടുംബത്തിന് എത്രമാത്രം പര്യാപ്തമാണെന്ന് ആർക്കുമറിയാം. ഇൗ പദ്ധതിക്ക് പ്രചോദകമായത് വാസ്തവത്തിൽ തെലങ്കാന, ഒഡിഷ ഗവൺമെൻറുകൾ കൊണ്ടുവന്ന പദ്ധതികളാണ്. എന്നാൽ, ഏക്കറൊന്നിന് വർഷത്തിൽ 8000 രൂപ വീതം നൽകുന്ന തെലങ്കാനയുടെ റൈത്തു ബന്ധു പദ്ധതിയും രണ്ട് ഹെക്ടർ കൃഷിഭൂമിയുള്ള ഒാരോരുത്തർക്കും വർഷത്തിൽ പതിനായിരവും അതിൽ കുറഞ്ഞ ഭൂമിയുള്ളവർക്ക് 12,500 വീതവും നൽകുന്ന ഒഡിഷയുടെ ‘കാലിയ’ (കൃഷക് അസിസ്റ്റൻസ് ഫോർ ലിവ്ലിഹുഡ് ആൻഡ് ഇൻകം ഒാഗ്മെേൻറഷൻ) പദ്ധതിയും കേന്ദ്രപദ്ധതിയേക്കാൾ ഭേദവും തൊഴിൽസൗഹൃദപരവുമാണ്.

എന്നിട്ടുപോലും പ്രയോഗത്തിൽ അത് ഇനിയും പൂർണവിജയത്തിലെത്തിക്കാനായിട്ടില്ല എന്ന വിമർശനവുമുണ്ട്. എന്നിരിക്കെയാണ് നാമമാത്ര സംഖ്യ കർഷകരിലൊരു വിഭാഗത്തിന് അനുവദിക്കുന്നത്. അതിനു കണ്ടെത്തുന്ന വകയാകെട്ട, കേന്ദ്രത്തിെൻറ ദേശീയ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന, സ്വച്ഛ് ഭാരത് മിഷൻ തുടങ്ങിയ പദ്ധതികളുടെ വിഹിതം വെട്ടിക്കുറച്ച് ഇൗ വർഷം കർഷകനിധി ഒടുക്കാനായി 20,000 കോടി ഉണ്ടാക്കിയെടുക്കുകയാണ് ചെയ്തിട്ടുള്ളത്.

കർഷക ആത്മഹത്യകൾ ഒരു അറ്റവുമില്ലാതെ പെരുകിയിട്ടും കൃഷിചെയ്യുന്ന ഭൂമിയുടെ ഉടമാവകാശം, വായ്പ എഴുതിത്തള്ളൽ, മിനിമം താങ്ങുവില, ഉൽപന്നങ്ങൾ സംഭരിക്കാനുള്ള സംവിധാനം തുടങ്ങി സ്വാതന്ത്ര്യത്തിനുശേഷം ഇന്നോളം കർഷകർ ഉന്നയിക്കുന്ന ആവശ്യങ്ങൾക്കു മതിയായ പരിഹാരശ്രമം ഗവൺമെൻറുകളുടെ ഭാഗത്തുനിന്ന് ഇനിയും ഉണ്ടായിട്ടില്ല. 1995 മുതൽ 2015 വരെയുള്ള ഒരു ദശകത്തിൽ മാത്രം മൂന്നു ലക്ഷം കർഷകരാണ് ജീവനൊടുക്കിയത്. സമീപകാലത്ത് ഉത്തരേന്ത്യയെ പിടിച്ചുകുലുക്കിയ കർഷകമാർച്ചുകളെല്ലാം ഉന്നയിച്ചത് ഇൗദൃശ ആവശ്യങ്ങളായിരുന്നു.

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ് നിയമസഭകളിലേക്ക് ഇൗയിടെ നടന്ന തെരെഞ്ഞടുപ്പുകളിൽ കർഷകാവശ്യങ്ങളോടുള്ള വൈമുഖ്യം ബി.ജെ.പിക്കു തിരിച്ചടിയായപ്പോൾ വായ്പ എഴുതിത്തള്ളുമെന്ന പ്രഖ്യാപനത്തിന് ജനം കോൺഗ്രസിന് പിന്തുണ നൽകുകയായിരുന്നു. ഇത് വരുന്ന പൊതുതെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന ആശങ്കയിൽനിന്ന് ബി.ജെ.പി തേടിയ മറുമരുന്നാണ് പി.എം കിസാൻ പദ്ധതി. കൃഷിഭൂമിയുടെ ആസൂത്രിതമായ ഉപയോഗം, വിളവർധന തുടങ്ങി കാർഷികവൃത്തിയെ പ്രോത്സാഹിപ്പിക്കുന്ന ഉപാധികൾ പ്രധാനമന്ത്രി നിധി വിതരണത്തിന് വേണമെന്ന് അഭിപ്രായമുയർന്നിരുന്നു.

എന്നാൽ, അതിനൊന്നും കാത്തുനിൽക്കാതെ, നിബന്ധനകൾ എത്രമാത്രം നിഷ്കർഷയോടെ പാലിക്കപ്പെടുമെന്ന പരിശോധനക്ക് കുറ്റമറ്റ മാർഗമൊന്നും കാണാതെ ഒരു വിഭാഗം കർഷകർക്ക് പണമെറിഞ്ഞുകൊടുക്കുന്ന ഏർപ്പാടായി ഇതു മാറുമെന്ന് വിദഗ്ധർ തന്നെ ആശങ്കയുയർത്തിക്കഴിഞ്ഞു. കാതലായ പ്രശ്നങ്ങൾക്ക് പരിഹാരമില്ലാെത തെരഞ്ഞെടുപ്പ് സൗജന്യമായി ഇതു മാറിയാൽ ആർക്ക് ഗുണം എന്ന് തെരഞ്ഞെടുപ്പ് കഴിയുേമ്പാൾ അറിയാം. എന്നാൽ, ഇന്ത്യൻ കർഷകരുടെ പ്രശ്നങ്ങളുടെ പരിഹാരം പിന്നെയും കടങ്കഥയായി തുടരാനാണിട.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:modi govtmalayalam EditorialKisan Samman Nidhi
News Summary - Kisan Samman Nidhi Modi Govt -Malayalam Editorial
Next Story