Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇന്ത്യ...

ഇന്ത്യ അമേരിക്കക്കും  ഇറാനുമിടയിൽ

text_fields
bookmark_border
editorial
cancel

അമേരിക്കയുടെ കൂടെ നിൽക്കണം; ഇറാനെ പിണക്കാനും വയ്യ^ശീതയുദ്ധം ശക്തിയാർജിച്ച കാലത്തും ചേരിചേരാനയം ഉദ്ഘോഷിച്ച് നെട്ടല്ലുയർത്തിപ്പിടിച്ചുനിന്ന ഇന്ത്യ വ്യക്തമായൊരു വിദേശനയം രൂപപ്പെടുത്താനാവാത്ത വിഷമവൃത്തത്തിലാണിപ്പോൾ. 2015ൽ ബറാക് ഒബാമ ഭരണകൂടം ഇറാനുമായുണ്ടാക്കിയ ആണവകരാർ റദ്ദുചെയ്തു പഴയപടി ഉപരോധം പുനഃസ്ഥാപിക്കാനുള്ള യു.എസ് പ്രസിഡൻറ് ട്രംപിെൻറ നീക്കമാണ് ഇന്ത്യയെ വെട്ടിലാക്കിയിരിക്കുന്നത്. മേയിൽ ഉപരോധം പിന്നെയും പ്രഖ്യാപിച്ച ട്രംപ്, അമേരിക്കയുമായി സൗഹൃദത്തിലുള്ള മുഴുവൻ രാജ്യങ്ങളും അത് അംഗീകരിക്കണമെന്ന് തീട്ടൂരമിറക്കിയിരിക്കുകയാണ്. ഇതോടെ ഇറാനെ മാത്രമല്ല, ഇന്ത്യയടക്കം മേഖലയിൽ ശക്തിയാർജിച്ചുവരുന്ന രാജ്യങ്ങളെയും സ്വന്തം വരുതിയിൽനിർത്താനാണ് പരിപാടി. ജൂൺ 28ന് ഇന്ത്യ സന്ദർശിച്ച െഎക്യരാഷ്ട്രസഭയിലെ അമേരിക്കൻ അംബാസഡർ നിക്കി ഹാലി ഇക്കാര്യം തുറന്നുപറഞ്ഞു. ഇറാൻ അടുത്ത ഉത്തര കൊറിയയാണെന്നും ഇറാനുമായി ബന്ധം തുടരണമോ എന്നു ഇന്ത്യ വീണ്ടുവിചാരം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. ഇറാനിൽനിന്നുള്ള എണ്ണ നവംബർ നാലോടെ പൂർണമായും നിർത്തലാക്കണമെന്നും ഇല്ലെങ്കിൽ അവരും ഉപരോധം നേരിടേണ്ടിവരുമെന്നുമുള്ള ട്രംപിെൻറ ഭീഷണി നിക്കി ഹാലി ആവർത്തിച്ചു. അമേരിക്കയുടെ ഇൗ കടുംപിടിത്തം എണ്ണ ഇറക്കുമതിയെ മാത്രമല്ല, മേഖലയിൽ തന്ത്രപ്രധാന പദവിയിലേക്ക് ഉയരാനുള്ള ഇന്ത്യയുടെ  ശ്രമങ്ങൾക്കുകൂടിയാണ് കടിഞ്ഞാണിടുന്നത്. 

സൗദി അറേബ്യയും ഇറാഖും കഴിഞ്ഞാൽ ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇറാനിൽനിന്നാണ്. ഷിപ്പിങ് ചാർജ് കുറവായതും എല്ലാ വിതരണക്കാരേക്കാളും കൂടുതൽ കാലം കടം അനുവദിക്കുന്നതും ഇറാൻ ഇറക്കുമതിയുടെ അനുകൂല ഘടകങ്ങളാണ്. അമേരിക്കയിൽനിന്നു ഇറക്കുമതിയാകുന്നതോടെ ചെലവുകൂടും. സൗദി, ഇറാഖ് എന്നിവിടങ്ങളിലേതിനേക്കാളും വിലയും ചെലവും കുറവാണ് ഇറാൻ ക്രൂഡ് ഒായിലിന്. പുതിയ മോഹനവാഗ്ദാനങ്ങൾ നൽകുന്നുെണ്ടങ്കിലും അതത്രയും അമേരിക്കയുടെ കച്ചവടം മെച്ചപ്പെടുത്തുന്നതിനപ്പുറം മറ്റൊരു ലക്ഷ്യവും വെച്ചുകൊണ്ടല്ല എന്നുറപ്പാണ്. യു.എസ് നിർബന്ധത്തിനു വഴങ്ങുന്നതോടെ അവരുടെ പ്രീതി നേടാമെന്നും അതുവഴി ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്താമെന്നുമുള്ള ഇന്ത്യയുടെ കണക്കുകൂട്ടൽ എവിടെെയത്തും എന്നു അടുത്തയാഴ്ച യു.എസ് ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിൽനിന്നു വ്യക്തമാകും. 

എണ്ണ ഇറക്കുമതി മാത്രമല്ല, ഇന്ത്യയും ഇറാനും സംയുക്തമായി ആരംഭിച്ച ഫർസാദ്^ബി ഗ്യാസ്പാട വികസനപദ്ധതിയും തന്ത്രപ്രധാനമായ ഷാബഹാർ തുറമുഖത്തെ അടിസ്ഥാനസൗകര്യ വികസനവും തെഹ്റാനുമായി  ഇന്ത്യ പിണങ്ങുന്നതോടെ അവതാളത്തിലാകും. കഴിഞ്ഞ തിങ്കളാഴ്ച ഇരുരാജ്യങ്ങളിലെയും വിദേശകാര്യ ഉദ്യോഗസ്ഥർ തമ്മിലുള്ള 15ാമത് കൂടിയാലോചന യോഗത്തിൽ ഇന്ത്യ വൻതോതിൽ നിക്ഷേപമിറക്കിയ ഷാബഹാർ തുറമുഖത്തിെൻറ വികസനം മുഖ്യചർച്ചയായിരുന്നു. എന്നാൽ, വിതരണ- ഇറക്കുമതി ചെലവുകളിൽ ഇന്ത്യക്ക് പ്രത്യേക ഇളവുകളനുവദിച്ചുകൊണ്ടു തുടരുന്ന എണ്ണ വ്യാപാരം ഇന്ത്യ നിർത്തുന്നതോടെ മറ്റു പദ്ധതികൾ ഇറാനും പുനരാലോചിക്കുമെന്നതു തീർച്ചയാണ്. എണ്ണ ഇറക്കുമതി നിർത്തിയാൽ ഇന്ത്യൻ നിക്ഷേപങ്ങളും അടിസ്ഥാന സൗകര്യവികസന പദ്ധതികളും ഇറാൻ തടയുമെന്നു നയതന്ത്രവൃത്തങ്ങൾ വ്യക്തമാക്കിയത് സൂചനയാണ്. പാകിസ്താെൻറ കരമാർഗം മറികടന്ന് അഫ്ഗാനിസ്താനുമായി ഇന്ത്യയെ ബന്ധിപ്പിക്കാനുള്ള മാർഗമാണ് ഇറാനിലെ ഷാബഹാർ തുറമുഖം. പാകിസ്താെൻറ അതിർത്തി കടന്നുള്ള ഭീകരതക്കും മേഖലയുടെ ഇതര ഭാഗങ്ങളിലേക്ക് ഭീകരത കയറ്റുമതി ചെയ്ത് ഇന്ത്യയെ അസ്ഥിരപ്പെടുത്താനും നടത്തുന്ന നീക്കങ്ങൾക്ക് ശക്തമായ മറുപടി നൽകാൻ ഇന്ത്യ ഉപയോഗപ്പെടുത്തുന്നത് അഫ്ഗാനെയാണ്. ഷാബഹാർ തുറമുഖമാണ് കാബൂളിലേക്കുള്ള വഴി. അത് അടഞ്ഞാൽ അഫ്ഗാനിലേക്കുള്ള വഴിയടയും.  മാത്രമല്ല, ഇൗ തുറമുഖത്തെ മധ്യേഷ്യയിലേക്കുള്ള ഇന്ത്യൻ വഴി എളുപ്പമാക്കുന്ന അന്താരാഷ്ട്ര ഉത്തര -ദക്ഷിണ ഗതാഗത ഇടനാഴി (െഎ.എൻ.എസ്.ടി.സി)യുമായി ബന്ധിപ്പിക്കാൻ ഇന്ത്യ ആലോചിക്കുന്നുണ്ട്. എണ്ണയും ഒപ്പം ഭൂമിശാസ്ത്രപരമായ തന്ത്രപ്രധാന പങ്കാളിത്തവും ഇരുരാജ്യങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ഇതെല്ലാം റദ്ദുചെയ്തുള്ള ട്രംപിെൻറ പ്രഖ്യാപനത്തെ തള്ളാനും കൊള്ളാനുമാവാത്ത ധർമസങ്കടത്തിലാണ് ഇന്ത്യ. ബറാക് ഒബാമയുടെ കാലത്ത് ഉപരോധത്തിനിടയിലും ഇന്ത്യയും ഇറാനുമായുള്ള ബന്ധം ഒളിഞ്ഞും തെളിഞ്ഞും തുടർന്നുപോന്നു. മാത്രമല്ല, അമേരിക്കയുടെ അല്ല, യു.എൻ അംഗീകൃത ഉപരോധം മാത്രമേ ഗൗനിക്കുകയുള്ളൂ എന്ന തുറന്ന നിലപാടും അന്ന് ഇന്ത്യക്കുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ഒരു നിശ്ചയമില്ലൊന്നിനും എന്ന മട്ടിലുള്ള ട്രംപ് ആണ് പ്രസിഡൻറ്. ഇന്ത്യയാകെട്ട, വിദേശനയത്തിൽ കൃത്യമായൊരു നിലപാട് എടുക്കാൻ കഴിയാതെ ഇരുട്ടിൽ തപ്പുകയാണ്. ഇന്ത്യ നേരിടുന്ന വെല്ലുവിളി ഇറാനു മനസ്സിലാക്കാനാവുമെന്നു പറഞ്ഞ ഇറാൻ െഡപ്യൂട്ടി അംബാസഡർ രാജ്യത്തിെൻറ വിവിധ താൽപര്യങ്ങൾ മുന്നിൽ വെച്ച് ഉറച്ച നിലപാടെടുത്തിരുന്ന പരമാധികാര രാജ്യമാണിത് എന്നു കൂടി ഒാർമിപ്പിച്ചത് അർഥവത്താണ്. 

രാഷ്ട്രത്തിെൻറ വാണിജ്യതാൽപര്യങ്ങൾ, വിശ്വാസ്യതയുള്ള ഉഭയകക്ഷിബന്ധങ്ങൾ, വിപണിയിലെ പ്രവണതകൾ, മേഖലയിലെ ഭൂമിശാസ്ത്രപരവും സാമ്പത്തികവും രാഷ്ട്രീയവുമായ സമവാക്യങ്ങൾ^ഇതെല്ലാം മുന്നിൽ വെച്ചുള്ള ഇൗടുറ്റ വിദേശനയം രൂപപ്പെടുത്തുകയാണ് വേണ്ടത്. കൃത്യമായ നിലപാടിൽ ഉറച്ചില്ലെങ്കിൽ ഏതു കണ്ണുരുട്ടലിനു മുന്നിലും മുട്ടുവിറച്ചു നില തെറ്റുക മാത്രമല്ല, അത് നിൽക്കക്കള്ളി കൂടി നഷ്ടപ്പെടുത്തും എന്നു രാജ്യം ഭരിക്കുന്നവർ തിരിച്ചറിയണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iranarticlemalayalam newsoil importIndia News
News Summary - India In Between America and Iran - Article
Next Story