ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക് ഒരു മെഡിക്കൽ ബിൽ
text_fieldsവേണ്ടത്ര ചർച്ചക്കും സംവാദങ്ങൾക്കും ഇടംനൽകാതെ, പാർലമെൻറിലെ മൃഗീയ ഭൂരിപക്ഷത്തിെൻറ പിൻബലത്തിൽ മോദി സർക്കാർ ചുട്ടെടുക്കുന്ന അത്യന്തം ജനവിരുദ്ധമായ നിയമങ്ങളിൽ ഒന്നുമാത്രമാണ് വിവാദമായ മെഡിക്കൽ കമീഷൻ ബില്ലും. പരിമിതികളും പോരായ്മകളുമുണ്ടായിരുന്നുവെങ്കിലും, കഴിഞ്ഞ ആറു പതിറ്റാണ്ടിലധികമായി രാജ്യത്തെ വൈദ്യമേഖലയിലെ വിദ്യാഭ്യാസ, സേവന, തൊഴിൽ സംബന്ധമായ വിഷയങ്ങൾ നിയന്ത്രിച്ചിരുന്ന മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യക്ക് (എം.സി.െഎ) പകരമായാണ് മെഡിക്കൽ കമീഷൻ കൊണ്ടുവന്നിരിക്കുന്നത്. മോദി സർക്കാറിെൻറ ഏറ്റവും മികച്ച പരിഷ്കരണങ്ങളിലൊന്ന് എന്ന് കേന്ദ്ര ആരോഗ്യമന്ത്രി വിശേഷിപ്പിച്ച ബില്ലിെൻറ അപ്രായോഗികതയും അശാസ്ത്രീയതയും ജനവിരുദ്ധതയും ചൂണ്ടിക്കാട്ടി ഐ.എം.എ അടക്കമുള്ള സംഘടനകൾ ദേശവ്യാപകമായി സമരത്തിലാണ്. 2017ൽ, ഈ ബിൽ പാർലമെൻറിൽ അവതരിപ്പിച്ചിരുന്നുവെങ്കിലും വിശദ പരിശോധനകൾക്കും നിർദേശങ്ങൾക്കുമായി പാർലമെൻററി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടുകയായിരുന്നു. എന്നാൽ, നിർദേശിക്കപ്പെട്ട ഭേദഗതികളിൽ ഭൂരിഭാഗവും ചവറ്റുകൊട്ടയിലെറിഞ്ഞ് ഏതാണ്ട് പഴയ ബിൽതന്നെയാണ് രണ്ടു വർഷത്തിനിപ്പുറം അവതരിപ്പിച്ചിരിക്കുന്നതെന്ന പ്രതിപക്ഷവാദം പൂർണമായും ശരിയാണ്. എന്നല്ല, മെഡിക്കൽ രംഗത്തെ കേവലമായ വിദ്യാഭ്യാസ, തൊഴിൽ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുക എന്നതിനപ്പുറം, കൃത്യമായ രാഷ്ട്രീയ അജണ്ടകളും ഈ ബില്ലിൽ ഒളിച്ചുകടത്തിയതായി കാണാം. അതുകൊണ്ടുതന്നെ, ആരോഗ്യപ്രവർത്തകരും മെഡിക്കൽ സംഘടനകളും ഉന്നയിക്കുന്ന വാദങ്ങൾക്കുമപ്പുറം അപകടകരമായ ഒട്ടേറെ മാനങ്ങൾ പ്രസ്തുത ബില്ലിനുണ്ട്.
മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയിൽ നടമാടിയ സമാനതകളില്ലാത്ത അഴിമതിയാണ് പുതിയൊരു ബില്ലിലേക്ക് രാജ്യത്തെ കൊണ്ടെത്തിച്ചതെന്ന കാര്യത്തിൽ സംശയമില്ല. സ്വാഭാവികമായും എം.സി.െഎയുടെ സകല പരിമിതികളെയും മറികടക്കുന്ന, അഴിമതിക്ക് ശക്തമായ പ്രതിരോധം തീർക്കുന്ന, ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ ഒരു സംവിധാനം ജനം പ്രതീക്ഷിച്ചതുമായിരുന്നു. എന്നാൽ, സംഭവിച്ചത് നേരെ മറിച്ചാണ്. ആരോഗ്യ വിദ്യാഭ്യാസ മേഖലയെ ഒരുപരിധിവരെ താളംതെറ്റിക്കാൻ പര്യാപ്തമായതും കപടവൈദ്യത്തിന് ഗ്രാമീണ ഇന്ത്യയിലേക്ക് യഥേഷ്ടം പ്രവേശനമനുവദിക്കുന്നതുമാണ് ഈ ബിൽ. അവസാന വർഷ എം.ബി.ബി.എസ് പരീക്ഷ, പോസ്റ്റ്ഗ്രാേജ്വഷനുള്ള എൻട്രൻസ് ടെസ്റ്റ് കൂടിയാക്കുന്ന നാഷനൽ എക്സിറ്റ് ടെസ്റ്റ് (നെക്സ്റ്റ്) ഒറ്റനോട്ടത്തിൽതന്നെ അപ്രായോഗികമാണ്. ഈ നിർദേശം പ്രാവർത്തികമാക്കണമെങ്കിൽ, എം.ബി.ബി.എസ് അവസാന വർഷ പരീക്ഷ ‘ഒബ്ജക്ടിവ് ടൈപ്പി’ലാക്കേണ്ടി വരും. വിദ്യാർഥിയുടെ ‘ചികിത്സ സാമർഥ്യം’ അടക്കം പരീക്ഷിക്കുന്ന നിലവിലെ രീതി പൂർണമായും ഒഴിവാക്കി കേവലം എൻട്രൻസ് ടെസ്റ്റ് ആക്കുേമ്പാൾ, വിദ്യാർഥിയുടെ നിലവാരം അളക്കുന്നതിനുള്ള മാർഗംകൂടി അടഞ്ഞുപോകുന്നു. നെക്സ്റ്റ് പരീക്ഷക്കു പകരം പി.ജി പ്രവേശനത്തിന് പ്രത്യേകം പരീക്ഷ (നീറ്റ്) എന്ന നിലവിലെ സമ്പ്രദായംതന്നെ തുടരണമെന്നാണ് സമരക്കാരുടെ ആവശ്യം.
വൈദ്യശാസ്ത്രത്തിൽ ബിരുദമില്ലാത്തവർക്ക് പരിമിതമായ ചികിത്സക്ക് അനുവാദം നൽകുന്ന ബില്ലിലെ 32ാം വകുപ്പാണ് വിവാദത്തിലേക്ക് നയിച്ച മറ്റൊരു കാര്യം. ആവശ്യത്തിന് ഡോക്ടർമാരില്ലാത്ത ഗ്രാമീണ ഇന്ത്യയിൽ അടിയന്തര ഘട്ടങ്ങൾ കൈകാര്യം ചെയ്യാൻ പ്രാഥമിക പരിശീലനം ലഭിച്ച കമ്യൂണിറ്റി ഹെൽത്ത് പ്രൊവൈഡർമാരെ (മധ്യതല ചികിത്സകർ) ഉപാധികളോടെ നിയമിക്കാൻ ബിൽ അനുവാദം നൽകുന്നു. മധ്യതല ചികിത്സകർ പരിധിവിട്ടാൽ സംഗതി അപകടത്തിലാകും. മാത്രമല്ല, ഗ്രാമീണ ഇന്ത്യയുടെ ആരോഗ്യം നിലനിർത്താൻ ഇത്തരം ‘രണ്ടാം കിടക്കാർ’ മതിയെന്ന നയവും ശരിയല്ല. പക്ഷേ, ആറു ലക്ഷം ഡോക്ടർമാരുടെ കമ്മിയുള്ള നമ്മുടെ രാജ്യത്തെ ഭൂരിഭാഗം ഗ്രാമങ്ങളിലും നിലവിൽ വ്യാജന്മാർ യഥേഷ്ടം പ്രവർത്തിക്കുന്നുണ്ട്. പ്രാഥമിക വിദ്യാഭ്യാസംപോലും സിദ്ധിച്ചിട്ടില്ലാത്ത ഇത്തരക്കാരെക്കാൾ ഭേദം അൽപമെങ്കിലും പരിശീലനം ലഭിച്ച മധ്യതല ചികിത്സകർതന്നെയായിരിക്കും. ഗ്രാമീണ ഇന്ത്യയുടെ യാഥാർഥ്യം മനസ്സിലാക്കുേമ്പാൾ മധ്യതല ചികിത്സകർ എന്നത് തൽക്കാലത്തേക്കെങ്കിലും മാറ്റിനിർത്തേണ്ട ഒന്നല്ല എന്നർഥം. ഈ ആരോഗ്യ അടിയന്തരാവസ്ഥയുടെ ശാശ്വത പരിഹാരം, ഈ മേഖലയുടെ സമഗ്ര വികസനം നടപ്പാക്കുക എന്നതുതന്നെയാണ്. നിലവിൽ ജി.ഡി.പിയുടെ ഒരു ശതമാനം മാത്രമാണ് ആരോഗ്യമേഖലക്കു മാറ്റിവെക്കുന്നത്. അത് മൂന്നിരട്ടിയായെങ്കിലും വർധിപ്പിച്ചാലേ ചെറിയ മാറ്റമെങ്കിലും സാധ്യമാകൂ.
ചുട്ടെടുത്തുകൊണ്ടിരിക്കുന്ന മറ്റെല്ലാ നിയമങ്ങൾപോലെ തന്നെ, മെഡിക്കൽ കമീഷൻ ബില്ലിനുമുണ്ട് ഫാഷിസത്തിെൻറ നിറവും മണവും. ഫെഡറലിസത്തിെൻറ സ്വഭാവം നഷ്ടപ്പെടുത്തി സർവതും കേന്ദ്രസർക്കാറിന് കീഴിലാക്കുന്ന ഭരണക്രമം ഇവിടെയും കാണാം. കേന്ദ്രം നിയമിക്കുന്ന സെർച്ച് കമ്മിറ്റിയാണ് അംഗങ്ങളെ നിർദേശിക്കേണ്ടതെന്ന ബില്ലിലെ പരാമർശത്തിൽനിന്നുതന്നെ കാര്യങ്ങൾ വ്യക്തം. കമീഷൻ ചെയർപേഴ്സനെ ഏത് സമയവും നീക്കാനും കേന്ദ്രത്തിന് അധികാരമുണ്ട്; കമീഷന് സ്വന്തമായി സെക്രട്ടേറിയറ്റ് ഉണ്ടാകുമെങ്കിലും സെക്രട്ടറിയെ കേന്ദ്രം തീരുമാനിക്കും. അതായത്, പൂർണമായും മോദി സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന, പ്രയോഗതലത്തിൽ സ്വയംഭരണാധികാരമില്ലാത്ത ഒരു സമിതിയായിരിക്കും ഇനിമുതൽ ആരോഗ്യ മേഖല നിയന്ത്രിക്കുക. അത്തരമൊരു സംവിധാനം ആരോഗ്യ അടിയന്തരാവസ്ഥയിലേക്കായിരിക്കും നയിക്കുക. ഇത്തരം വിഷയങ്ങളിലേക്കുകൂടി ഇപ്പോൾ നടക്കുന്ന സമരത്തിെൻറ അജണ്ട വ്യാപിക്കേണ്ടതുണ്ട്. അപ്പോൾ മാത്രമേ, അത് നവഫാഷിസത്തിനെതിരായ വൈദ്യസമൂഹത്തിെൻറ പോരാട്ടമാകൂ; അല്ലെങ്കിൽ അത് കേവലം ‘തൊഴിൽ’ സമരത്തിലൊതുങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.