ഗോലി മാരോ ഗ്യാങ്ങുകളും മനോരോഗികളും
text_fields
കഴിഞ്ഞ തിങ്കളാഴ്ച ഡൽഹിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് കേന്ദ്ര ധനകാര്യ സഹമ ന്ത്രിയും ബി.ജെ.പി നേതാവുമായ അനുരാഗ് ഠാകുർ ‘ദേശ് കി ഗദ്ദാരോം കോ ഗോലി മാരോ’ (രാജ്യവഞ് ചകർക്കെതിരെ വെടിവെക്കൂ) എന്ന ആഹ്വാനം മുഴക്കുന്നത്. വിവാദമായ പൗരത്വഭേദഗതി നിയമത്തിനെത ിരെ സമരംചെയ്യുന്നവരെ ഉദ്ദേശിച്ചാണ് അദ്ദേഹത്തിെൻറ ആഹ്വാനം. അദ്ദേഹത്തിെൻറ ആഹ്വാനം ഉ ൾക്കൊണ്ടിട്ടാവണം ഗാന്ധി രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് രാജ്ഘട്ടിലേക്ക് മാർച്ച് നടത്തുകയായിരുന്ന ജാമിഅ മില്ലിയ്യ വിദ്യാർഥികൾക്കുനേരെ രാംഭക്ത് ഗോപാൽ വർമ എന്ന സംഘ്പരിവാർ ചെറുപ്പക്കാരൻ വെടിവെക്കുകയും ഒരു ജാമിഅ വിദ്യാർഥിക്ക് പരിക്കേൽക്കുകയും ചെയ്തത്. ഡസൻ കണക്കിന് പൊലീസുകാരെ സാക്ഷിയാക്കി ഗോപാൽ വെടിവെക്കുന്നതും കശ്മീരിയായ ജാമിഅ വിദ്യാർഥി ശദാബ് നജർ അത് തടയാനായി മുന്നോട്ടായുന്നതുമായ ചിത്രം വലിയ രീതിയിൽ പ്രചരിക്കുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. രാജ്യത്തിെൻറ നിലവിലെ അവസ്ഥയെ യഥോചിതം വരച്ചിടുന്ന ഒരു െഫ്രയിമാണത്.
രാജ്യതലസ്ഥാനത്ത് സമാധാനപരമായി നടക്കുന്ന ഒരു റാലിയിലേക്ക് കയറിവന്ന് പൊലീസുകാരെ സാക്ഷിനിർത്തി വെടിവെക്കാൻ സാധിക്കുന്നത് അത്തരമൊരു അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കപ്പെട്ടതുകൊണ്ടാണ്. പൗരത്വഭേദഗതി നിയമത്തിനെതിരായ സമരം രൂപപ്പെട്ടതു മുതൽ ബി.ജെ.പിയുടെ ഉന്നത നേതാക്കളും മന്ത്രിമാരും നടത്തുന്ന പ്രസ്താവനകൾ അത്യന്തം പ്രകോപനപരവും അക്രമത്തെ മഹത്ത്വവത്കരിക്കുന്നതുമാണ്. അനുരാഗ് ഠാകുറിെൻറ ‘ഗോലി മാരോ’ പ്രസംഗത്തിന് ഏതാനും ദിവസം മുമ്പാണ് ബി.ജെ.പി നേതാവായ പർവേഷ് വർമ എം.പി ശാഹീൻ ബാഗ് പ്രക്ഷോഭകരെക്കുറിച്ച് അത്യന്തം അപകീർത്തികരവും വിദ്വേഷം ജനിപ്പിക്കുന്നതുമായ പ്രസംഗം നടത്തിയത്. രാജ്യത്ത് വലിയ രീതിയിൽ ജനകീയ സമരങ്ങൾ നടക്കുന്നതു മാത്രമല്ല ബി.ജെ.പിയെയും കേന്ദ്ര ഭരണകൂടത്തെയും അലട്ടുന്നത്. ആ സമരങ്ങൾ സമാധാനപരമായി നടക്കുന്നു എന്നതുകൂടിയാണ് അവരെ കൂടുതൽ പ്രയാസപ്പെടുത്തുന്ന കാര്യം. അതിനാൽ സമരങ്ങൾ നടക്കുന്നിടങ്ങളിൽ കലാപമുണ്ടാക്കാനുള്ള പണികൾ ആകുംവിധം അവർ എടുത്തുനോക്കുന്നുണ്ട്. പൗരത്വഭേദഗതി നിയമത്തിനെതിരായ സമരങ്ങളിൽ പൊലീസ് വെടിവെപ്പും അനുബന്ധ പ്രശ്നങ്ങളുമുണ്ടായത് പ്രധാനമായും ഉത്തർപ്രദേശിലും കർണാടകയിലും ഡൽഹിയിലുമാണ്. ഇതിൽ യു.പിയും കർണാടകയും ഭരിക്കുന്നത് ബി.ജെ.പിയാണ്. ഡൽഹിയിലാകട്ടെ, പൊലീസിെൻറ നിയന്ത്രണം കേന്ദ്ര ആഭ്യന്തര വകുപ്പിനും. അതായത്, പൊലീസിനെ ഉപയോഗിച്ച് കുഴപ്പം സൃഷ്ടിച്ച് ജനകീയസമരം ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിച്ചുകൊണ്ടിരുന്നത്. അതുകൊണ്ടുമാത്രം മതിയാവില്ലെന്നുകണ്ടപ്പോഴാണ് തങ്ങളെ പിന്തുണക്കുന്നവർക്കിടയിൽ വൈകാരികത ഇളക്കി പ്രശ്നമുണ്ടാക്കാൻ പറഞ്ഞുവിടുന്നത്. ‘ഗോലി മാരോ’ മുദ്രാവാക്യങ്ങൾ അങ്ങനെയാണ് വരുന്നത്.
ഡൽഹിയിൽ ജാമിഅ വിദ്യാർഥികൾക്കുനേരെ വെടിവെച്ചയാൾ പ്രായപൂർത്തിയാകാത്തയാളാണ് എന്നൊരു സിദ്ധാന്തം പൊലീസും ഭരണാനുകൂല മാധ്യമങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. ഇതിെൻറ വസ്തുത ഇനിയും ഉറപ്പുവരുത്തിയിട്ടു വേണം. പൊതുവെ ഇത്തരം അതിക്രമങ്ങളിൽ ഏർപ്പെടുന്ന സംഘ്പരിവാറുകാരെ മനോരോഗികളായി പ്രഖ്യാപിക്കുക എന്നതാണ് പൊതുവെ പൊലീസും സംഘ് അനുകൂല മാധ്യമങ്ങളും ചെയ്യാറുള്ളത്. ഇത് ഉത്തരേന്ത്യയിൽ മാത്രം നടക്കുന്ന കലാപരിപാടിയാണ് എന്നു വിചാരിക്കരുത്. രണ്ടു ദിവസം മുമ്പാണ് തൃശൂരിലെ മണ്ണുത്തിയിൽ പ്രഭാത സവാരിക്കിറങ്ങിയ ഒരു മുസ്ലിം സ്ത്രീയെ ഇന്ത്യ വിട്ടോളൂ എന്ന് ആേക്രാശിച്ച് ഒരു സംഘ്പരിവാറുകാരൻ ആക്രമിച്ച് പരിക്കേൽപിച്ചത്. ഇയാളും മാനസിക േരാഗിയാണെന്നാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഈ സംഭവം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച പൊതുപ്രവർത്തകനായ സജീദ് ഖാലിദിനെതിരെ 153ാം വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു എന്നതാണ് ഇതിലെ ഏറ്റവും വിചിത്രമായ കാര്യം.
‘മനോരോഗ സിദ്ധാന്തം’ ആളുകൾക്ക് വിരസമായിത്തുടങ്ങിയതുകൊണ്ടായിരിക്കണം ഇപ്പോൾ ‘പ്രായപൂർത്തി സിദ്ധാന്തം’ പ്രയോഗിച്ചുനോക്കുന്നത്. ജാമിഅയിൽ വെടിവെച്ചയാളുടെ പ്രായവുമായി ബന്ധപ്പെട്ട് പരസ്പരവിരുദ്ധമായ വാർത്തകളാണ് വരുന്നത്. ഇനി, അവൻ പ്രായപൂർത്തിയാകാത്തവനാണെങ്കിൽ അത് കൂടുതൽ ഗൗരവപ്പെട്ട കാര്യമാണ്. പ്രായപൂർത്തിയെത്തിയിട്ടില്ലാത്തവരെ പോലും തോക്കെടുത്ത് റോഡിലിറങ്ങി വെടിവെക്കാൻ പ്രാപ്തമാക്കുന്ന പരുവത്തിൽ വർഗീയവിഷവും പരവെറിയും കുത്തിനിറക്കാൻ സംഘ്പരിവാറിന് സാധിക്കുന്നു എന്നതാണത്. അത്യന്തം അപകടകരമായ സാഹചര്യമാണത്. കേന്ദ്ര മന്ത്രിസഭയിൽ ഇരിക്കുന്ന ഒരാൾതന്നെ വെടിയുതിർക്കാൻ പരസ്യമായി ആഹ്വാനം ചെയ്യുക, എന്നിട്ട് അദ്ദേഹത്തെ തിരുത്താൻ പാർട്ടിയോ പ്രധാനമന്ത്രിയോ തയാറാകാതിരിക്കുക എന്നൊക്കെ വരുന്നത് എന്തുമാത്രം ഭയജനകമായ സാഹചര്യമാണ്?
പൗരത്വഭേദഗതി നിയമത്തിനെതിരായ സമരം സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ബൃഹത്തായ ജനകീയ സമരമാണ്. ഇരകളാക്കപ്പെടുന്ന ജനങ്ങളെ സംബന്ധിച്ചിടത്തോളം അത് അവരുടെ നിലനിൽപുമായി ബന്ധപ്പെട്ട പ്രശ്നമാണ്. അതിനാൽത്തന്നെ അത് അത്യന്തം ജൈവികമായ സമരമാണ്. പ്രകോപനങ്ങൾ സൃഷ്ടിച്ച് അത്തരമൊരു സമരത്തെ തകർക്കാൻ കഴിയില്ല. പക്ഷേ, സംഘ്പരിവാറും ഭരണകൂടവും അതിനെ തകർക്കാനാണ് ശ്രമിക്കുന്നത്. ഇത്രയും സമയമായിട്ടും സമരക്കാരുമായി സംസാരിക്കാൻപോലും ഭരണകൂടം സന്നദ്ധമായില്ല എന്നത് ശ്രദ്ധിക്കുക. ഇത് അഹന്ത മാത്രമല്ല, തെറ്റായ കണക്കുകൂട്ടൽ കൂടിയാണ്. തെരുവിൽ എന്തു നടക്കുന്നു, ജനങ്ങൾ എന്ത് ചിന്തിക്കുന്നു എന്ന് ഭരണകൂടത്തിന് മനസ്സിലാകുന്നില്ല എന്നതാണ് അതിെൻറ അർഥം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.