Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightയോഗി...

യോഗി ഏകാധിപതിയാകുേമ്പാൾ 

text_fields
bookmark_border
യോഗി ഏകാധിപതിയാകുേമ്പാൾ 
cancel

യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത് അതിജീവനം ദുസ്സാധ്യമാക്കുംവിധം ദുരന്തങ്ങളുടെ നാന്ദിയാകുമെന്ന് അന്ന് ഞാൻ പ്രവചിച്ചിരുന്നു. അതുതന്നെയല്ലേ, ഇപ്പോൾ നമുക്കു മുന്നിൽ ചുരുൾ നിവരുന്നത്? നവജാതർ ഉൾപ്പെടെ നൂറുകണക്കിന് കുഞ്ഞുങ്ങൾ ആശുപത്രികളിൽ മരിച്ചുവീഴുന്നു. എങ്ങും ഏറ്റുമുട്ടൽ കൊലകൾ. കാരണങ്ങൾക്കും അല്ലാതെയും വർഗീയ കലാപങ്ങൾ. അതിക്രൂരമാംവിധം വേട്ടയാടപ്പെടുന്ന ന്യൂനപക്ഷങ്ങൾ. ഇനിയൊരു വിഭജനത്തിനുകൂടി കേളികൊട്ടുണർത്തി വിഷം ചീറ്റുന്ന തീവ്ര വലതുപക്ഷ ബ്രിഗേഡുകൾ. നാശം വിതച്ച് ആഭ്യന്തര കലഹങ്ങൾ. കാസ്ഗഞ്ചും ഗ്രാമവാസികളും ഒടുവിലെ ഇരകൾ മാത്രം. 

ഭരണനിർവഹണത്തിൽതന്നെ ഇരട്ടത്താപ്പാണ്. അധികാരമനുഭവിക്കുന്ന വർഗീയ ശക്തികളാരും കൈയാമം വെക്കപ്പെടുന്നേയില്ല. വിനയ് കത്യാർമാർക്കും നിരഞ്ജൻ ജ്യോതിമാർക്കുമെതിരെ കേസ് എടുക്കുമെന്ന് കരുതുകപോലും വയ്യ. സത്യത്തിൽ, അവരാണല്ലോ ഇന്നത്തെ ‘ഹീറോകൾ’! സ്വന്തം സേനയായ ‘ഹിന്ദു യുവവാഹിനി’ക്ക് തിടംവെച്ചുവളരാൻ യോഗി വേണ്ടതൊക്കെ ചെയ്യുന്നത് ചോദ്യംചെയ്യാൻ ആർക്കുണ്ട് ധൈര്യം? പൊലീസ് സംവിധാനം സമ്പൂർണമായി യോഗിയുടെ കൈയിലിരിക്കെയാണ് ഇതെല്ലാം. ഹിന്ദുത്വയുടെ മറ്റു സേനകളും യോഗിക്ക് വിളിപ്പുറത്തുതന്നെയുണ്ട്. ശത്രുവിനെ നിഗ്രഹിക്കാൻ ഇൗ ‘വാഹിനികൾ’ക്കൊക്കെ മതിയാവോളം പരിശീലനം ലഭിക്കുന്നുണ്ട്. അധികമായി വേണേൽ സൈനികരെയും അർധ സൈനികരെയും വിന്യസിക്കുകയുമാവാം. കൊല്ലാനും ഇല്ലാതാക്കാനും ഏത് ഉപായവും അദ്ദേഹത്തിന് ആവാം. 

kasganj Communal Clash


എന്നിട്ടും എന്തുകൊണ്ടാണ് നാം സമകാലിക സത്യങ്ങളിൽനിന്ന് ഒളിച്ചോടുന്നത്?  കൊന്നും വേട്ടയാടിയും അറസ്റ്റ് ചെയ്തും ഭീഷണിപ്പെടുത്തിയും നൂറുകണക്കിന് നിരപരാധികൾ ഇവരുടെ ഇരകളാകുേമ്പാഴും നാം മൗനത്തിെൻറ വല്മീകങ്ങളിൽ തല പൂഴ്ത്തുന്നു. ധീരത മുദ്രയായ  വല്ല ഉദ്യോഗസ്ഥനും പ്രതികരണവുമായി എത്തിയാൽ മാപ്പുപറയാനും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കാനും നിർബന്ധിതമാകുന്നു. ബറേലി ജില്ല മജിസ്ട്രേറ്റ് രാഘവേന്ദ്ര വിക്രം സിങ്ങിനെ കുറിച്ചാണ് ഞാൻ പറയുന്നത്. കാസ്ഗഞ്ചിൽ  കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു: ‘‘ഒരു പുതിയ പ്രവണതക്ക് തുടക്കമായിട്ടുണ്ട്. മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ ചെന്ന് പാക് വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുക. എന്തിനാണിത്? അവർ (മുസ്ലിംകൾ) പാകിസ്താനികളാണോ?’’കാസ്ഗഞ്ച് വർഗീയകലാപത്തിെൻറ പശ്ചാത്തലത്തിൽ ഒരു ഉദ്യോഗസ്ഥനെന്ന നിലക്ക് അദ്ദേഹം പ്രതികരിച്ചിട്ടുണ്ടെങ്കിൽ എന്താണ് തെറ്റ്?  നഗ്ന യാഥാർഥ്യമാണ് ഏറെ പണിപ്പെട്ട് അദ്ദേഹം പുറംലോകത്തോട് വിളിച്ചുപറഞ്ഞത്-മുസ്ലിംകൾ വസിക്കുന്നിടത്ത് പ്രകടനം വെറുതെ നടത്തി പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുക. 

കഴിഞ്ഞ വർഷവും സിങ് ഇതേ വാക്കുകൾ സമൂഹമാധ്യമത്തിൽ കുറിച്ചിട്ടിരുന്നു. ബറേലിയിലെ ഖേലം പ്രദേശത്ത് മുസ്ലിം ഭൂരിപക്ഷ ഗ്രാമത്തിൽ കൻവരിയ വിഭാഗക്കാർ അനാവശ്യമായി പ്രകടനം നടത്തി പാകിസ്താനെതിരെ മുദ്രാവാക്യം വിളിച്ച സംഭവമുണ്ടായപ്പോഴായിരുന്നു അത്. കാസ്ഗഞ്ചിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ചുരുങ്ങിയത് രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെങ്കിലും ചാനൽ ചർച്ചകളിൽ പറയുന്നതു കേട്ടു, മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കാസ്ഗഞ്ചിൽ യുവാക്കളുടെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്താൻ ഒരുങ്ങുന്നതിനിടെ വി.എച്ച്.പിയുടെയും മറ്റു ഹിന്ദുത്വ സംഘങ്ങളുടെയും അനുഭാവികൾ പ്രകടനമായെത്തി പരിപാടി തടസ്സപ്പെടുത്തുകയും  പ്രകോപനം സൃഷ്ടിച്ച് മുദ്രാവാക്യം മുഴക്കുകയും ചെയ്യുകയായിരുന്നു. ബി.ജെ.പിയുടെ കാവി പതാക വഹിച്ച ഇവർ അവിടെ കൂടിയ മുസ്ലിംകളോട് ഹിന്ദുത്വ മുദ്രാവാക്യങ്ങൾ മുഴക്കാനും നിർബന്ധിച്ചു. 
 

കാസ്ഗഞ്ചിൽ കൊല്ലപ്പെട്ട ചന്ദൻ ഗുപ്തയുടെ ശരീരം.
 


യോഗി ആദിത്യനാഥ് അമരത്തിരിക്കുേമ്പാൾ ഒരുതരം ഏകാധിപത്യമാണ് നാട്ടുനടപ്പെന്ന് തോന്നുന്നു. സ്വതന്ത്രവും സത്യസന്ധവുമായ അഭിപ്രായങ്ങൾക്ക് സമ്പൂർണമായി കൂച്ചുവിലങ്ങിടുകയാണ്. കാസ്ഗഞ്ച് കലാപത്തിനു പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് സത്യം പറഞ്ഞ ജില്ല പൊലീസ് മേധാവി സുനിൽ കുമാർ സിങ്ങിനെപ്പോലും യോഗി സർക്കാർ സ്ഥലംമാറ്റി. സത്യസന്ധനായ കാസ്ഗഞ്ച് ജില്ല മജിസ്ട്രേറ്റിന് ഇനി എന്താണാവോ സംഭവിക്കാനിരിക്കുന്നത്? മാധ്യമങ്ങൾ അദ്ദേഹത്തെ ഉദ്ധരിക്കുന്നു: ‘‘ന്യൂനപക്ഷങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിൽ ദേശീയതയുടെ ലേബലുമായി പ്രകോപനം ഇളക്കിവിടാൻ തീവ്ര വിഭാഗങ്ങൾ ഉറഞ്ഞുതുള്ളുന്ന കാഴ്ച സംസ്ഥാനത്തിെൻറ എല്ലാ ഭാഗത്തുമുണ്ട്’’. 

വിചിത്രമെന്നു മാത്രമല്ല,  അത്യന്തം അപകടകരം കൂടിയാണ് ഇത്. ഏതു വേഷത്തിലും ഭരണകൂടം കൊലപാതകത്തിനൊരുങ്ങുന്നു. വല്ല ഉദ്യോഗസ്ഥനുമെതിരെ പ്രതികരിച്ചാൽ അയാളും ഇരയാക്കപ്പെേട്ടക്കും. എന്തുകൊണ്ടാകും സത്യസന്ധരായ ഉദ്യോഗസ്ഥർ വേട്ടയാടപ്പെടുന്നത്? രാജ്യത്തോടും സ്വന്തം പൗരന്മാരോടുമുള്ള ഉത്കണ്ഠയല്ലേ അവർ പങ്കുവെക്കുന്നത്? പൊതുജനസേവകരായ അവർ ഉദ്യോഗസ്ഥരെന്ന നിലക്ക് തങ്ങളുടെ ആശങ്കകൾ പൊതുജനത്തെ അറിയിക്കാൻ ബാധ്യസ്ഥരല്ലേ? കരിയറിനല്ല പ്രാധാന്യം നൽകുന്നതെങ്കിൽ, ഇൗ രാഷ്ട്രീയ മാഫിയയുടെ പിടിയിൽ കുടുങ്ങി ആത്മാവ് കളയാതെ രാജി നൽകുന്നതാകും ഇത്തരം നല്ല ഉദ്യോഗസ്ഥർക്ക് ചേർന്ന പണി. 
 

രാഘവേന്ദ്ര വിക്രം സിങ്, ജ്യോതിർമയ ശർമ
 


ആക്രമണം പഠിപ്പിക്കാൻ ഹിന്ദുത്വ ബ്രിഗേഡുകൾ പരിശീലനക്യാമ്പുകൾ സംഘടിപ്പിക്കുന്നുവെന്ന വസ്തുത അവഗണിക്കാനാവില്ല. 2016ൽ വി.എച്ച്.പി, ബജ്റംഗ്ദൾ കക്ഷികൾ ഗ്രേറ്റർ നോയിഡ, വാരാണസി, അയോധ്യ എന്നിവിടങ്ങളിൽ നടത്തിയ ആയുധ പരിശീലന ക്യാമ്പുകളുടെ ചിത്രങ്ങളും വാർത്തകളും മുഖ്യധാര മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. മനുഷ്യരുടെ ഡമ്മി തലയോട്ടി ഉപയോഗിച്ച് ‘ശത്രു’വിനെ വെടിവെക്കാൻ വരെ ഇൗ ക്യാമ്പുകളിൽ പരിശീലനം നൽകിയിരുന്നു. കാസ്ഗഞ്ചിലെ സ്ഥിതിഗതികൾ, കലാപങ്ങളിൽ പരിക്കേറ്റവർ, അറസ്റ്റ് ചെയ്യപ്പെട്ടവർ എന്നിവരെക്കുറിച്ച യഥാർഥ റിപ്പോർട്ട് ദേശീയ മാധ്യമങ്ങൾ പുറത്തുവിടേണ്ടതാണെന്ന് രാജ്യത്തെ പൗരന്മാരെന്ന നിലക്ക് നാം ആവശ്യപ്പെേടണ്ടതല്ലേ? വി.എച്ച്.പി, ബജ്റംഗ്ദൾ പ്രവർത്തകരും യോഗിയുടെ സ്വന്തം സേനയിലുള്ളവരും പ്രശ്നത്തിെൻറ പേരിൽ അറസ്റ്റിലായിട്ടുണ്ടോ? ഇല്ലെങ്കിൽ എന്തുകൊണ്ടെന്ന് ഉറക്കെ ചോദിക്കാനാകണം. കലാപം ഇത്രയും രൂക്ഷമാക്കിയ രാഷ്ട്രീയക്കാരുടെ പേരുകളും അറിയണം. കാസ്ഗഞ്ചിൽ പരിക്കേറ്റ ആർക്കും ഇതുവരെയും നഷ്ടപരിഹാരമൊന്നും പ്രഖ്യാപിക്കപ്പെട്ടതായി അറിവില്ല. 
 

kasganj


പ്രത്യേക ന്യൂനപക്ഷ സമുദായത്തെ മാത്രം ഭീകരമുദ്ര ചാർത്താനുള്ള നീക്കങ്ങൾക്ക് എന്തുകൊണ്ട് അറുതിയാകുന്നില്ല? സഞ്ജയ് ലീല ഭൻസാലിയുടെ ചിത്രം  ‘പത്മാവത്’ ഞാൻ കണ്ടിട്ടില്ലെങ്കിലും കണ്ടവർ പറഞ്ഞത് അലാവുദ്ദീൻ ഖിൽജി ഏറ്റവും മോശം കഥാപാത്രമായാണ് അതിൽ എത്തുന്നതെന്നാണ്. അയാൾ കീഴടക്കാനായി എത്തിയ ഒരാളാണെന്നത് നേരാണ്. അയാൾ കൊല നടത്തിയിട്ടുമുണ്ട്. പക്ഷേ, അത് യുദ്ധമുഖത്തായിരുന്നു. ഇന്നത്തെ പലരെയുംപോലെ മുഖംമൂടിയണിഞ്ഞ ഭീരുവായല്ല. കഴിഞ്ഞ ദിവസം ജ്യോതിർമയ ശർമയുടെ പെൻഗ്വിൻ പ്രസിദ്ധീകരിച്ച ‘ടെറിഫയിങ് വിഷൻ- എം.എസ്. ഗോൾവാൾക്കർ, ആർ.എസ്.എസ് ആൻഡ് ഇന്ത്യ’ എന്ന പുസ്തകം വായിച്ചതോടെ എെൻറ ആധി പിന്നെയും ഉയർന്നു. പുസ്തകത്തിൽ അദ്ദേഹം പറയുന്നു: ‘ബാബരി മസ്ജിദ് തകർച്ചയും 2002ലെ ഗുജറാത്ത് കലാപവും ഗോൾവാൾക്കറുടെ നയം ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളുടെ ചില സാമ്പിളുകൾ മാത്രം. ഗോൾവാൾക്കറുടെ മനോമണ്ഡലത്തിൽ രണ്ടു ശത്രുക്കളാണ് ശാശ്വതമായുള്ളത്, മുസ്ലിംകളും രാഷ്ട്രീയവും. ഹിന്ദു രാഷ്ട്ര നിർമാണത്തിൽ ഇവ രണ്ടുമാണ് തടസ്സമാകുകയെന്ന് അദ്ദേഹം വിശ്വസിച്ചു. 

തീവ്ര ഹിന്ദുത്വമനസ്സിനെ കുറിച്ച വിശദമായ അപഗ്രഥനത്തിനൊടുവിൽ ശർമ പറയുന്നത്, രാജ്യത്ത് വർഗീയ വിഷം വ്യാപിക്കുന്നത് ചെറിയ സമയം കൊണ്ടല്ല, പതിറ്റാണ്ടുകളായി തുടരുന്ന ഒരു പ്രക്രിയയുടെ ഭാഗമായാണ്. പ്രചാരണ വേലകളെക്കുറിച്ച ലഘുചിത്രം പുസ്തകം നൽകുന്നത് ഇങ്ങനെ വായിക്കാം: ‘‘രാജ്യത്തിെൻറ പല ഭാഗങ്ങളിലും മുസ്ലിം പോക്കറ്റുകൾ അഥവ ‘മിനി പാകിസ്താനുകൾ’ ഉണ്ട്. അവിടങ്ങളിൽ ‘പാക് അനുകൂല ശക്തികളുടെ ശൃംഖലകൾ’ ശക്തിയാർജിച്ചതാണ്. അതായത്, ഇവിടങ്ങളിലെ മുസ്ലിംകൾ എപ്പോഴും പാകിസ്താനുമായി ട്രാൻസിസ്റ്റർ വഴി ബന്ധം നിലനിർത്തുന്നു. ഡൽഹി മുതൽ രാംപൂർ മുതൽ ലഖ്നോ വരെ മുസ്ലിംകൾ രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തുന്നു. ആയുധങ്ങൾ സ്വരുക്കൂട്ടിയും ആളുകളെ സംഘടിപ്പിച്ചും തരം കിട്ടിയാൽ രാജ്യത്തിനെതിരെ കലാപം നടത്തിയും ഇവർ ഉപജാപം പൂർത്തിയാക്കുന്നു.’’

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionmalayalam newsKasganj clashYogi Adityanath
News Summary - yogi adityanath and kasganj clash
Next Story