Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഒാർമയിൽ ഇന്നും ആ...

ഒാർമയിൽ ഇന്നും ആ കുഞ്ഞു പ്രതിഭ

text_fields
bookmark_border
ഒാർമയിൽ ഇന്നും ആ കുഞ്ഞു പ്രതിഭ
cancel

അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്ത് തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയുടെ മത്സരത്തിൽ പെങ്കടുക്കാൻ ഞാനും ചേച്ചി എസ്.ആർ. രാജശ്രീയും കൂടി പോയ സമയത്ത് അഞ്ചുവയസ്സുകാരനായ ഒരു ഒന്നാം ക്ലാസ് വിദ്യാർഥിയും ഉണ്ടായിരുന്നു മത്സരിക്കാൻ. എനിക്ക് 11ഉം ചേച്ചിക്ക് 12 വയസ്സുമാണ് പ്രായം. അന്ന് മത്സരത്തിൽ പെങ്കടുക്കാനെത്തിയവരുടെയെല്ലാം ശ്രദ്ധ ആ കുട്ടിയിലായിരുന്നു. പേരുപോലെ ഒാമനത്തമുള്ള കുട്ടിയായിരുന്നു ബാലഭാസ്കർ അന്ന്. കുട്ടിയാണെങ്കിലും അവനെക്കാൾ പ്രായമുള്ളവരുമായി മത്സരിക്കാനെത്തിയിരിക്കുന്നു. അന്നാണ് ഞാനറിയുന്നത് പ്രശസ്ത വയലിനിസ്റ്റായ ബി. ശശികുമാർ സാറിെൻറ അനന്തരവനും ശിഷ്യനുമാണ് ആ കുട്ടിയെന്ന്. ഞങ്ങൾ പരിചയപ്പെട്ടു.

വയലിൻ പഠിച്ചുതുടങ്ങിയ കാര്യമൊക്കെ പറഞ്ഞു. ഞങ്ങൾക്കാണ് അന്ന് സമ്മാനം കിട്ടിയതെങ്കിലും ബാലഭാസ്കറിെൻറ വായന എല്ലാവരും ശ്രദ്ധിച്ചു. ചെറുപ്രായത്തിൽത്തെന്ന കർണാടക സംഗീതം നന്നായി മനസ്സിലാക്കിയിരുന്നു ബാലഭാസ്കർ. അന്നുതന്നെ മെറ്റാരു കാര്യവും മനസ്സിലായി, കുട്ടിക്ക് സിനിമാ ഗാനങ്ങളോടുള്ള പ്രിയം. അത് വായിക്കാനാണ് അന്ന് താൽപര്യം കൂടുതൽ. ആ താൽപര്യവും ഇഷ്ടവും അദ്ദേഹം അകാലത്തിൽ മരണം സംഭവിക്കുന്ന കാലത്തോളം നന്നായി ഉപയോഗിക്കുകയും അതിൽനിന്ന് അസൂയാവഹമായ പ്രശസ്തി നേടിയെടുക്കുകയും ചെയ്തു.

പിന്നീട് ഞങ്ങൾ നേരിൽ കാണുന്നത്, അഞ്ചു വർഷത്തിനുശേഷം സ്കൂൾ കലോത്സവത്തിെൻറ ജില്ലാതല മത്സരം നടക്കുന്ന കാലത്താണ്. അന്ന് തിരുവനന്തപുരം മോഡൽ സ്കൂളിൽനിന്ന് മത്സരിക്കാൻ വന്ന അഞ്ചാം ക്ലാസുകാരനാണ് ബാലഭാസ്കർ. വൃന്ദവാദ്യത്തിനായിരുന്നു ഞങ്ങൾ ഒന്നിച്ചു മത്സരത്തിൽ വന്നത്. ഞാൻ അന്ന് അട്ടക്കുളങ്ങര സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു. ബാലഭാസ്കർ യു.പി വിദ്യാർഥിയായിരുന്നെങ്കിലും അന്ന് വൃന്ദവാദ്യത്തിന് മത്സരാർഥികൾ കുറവായിരുന്നതിനാൽ ഒന്നിച്ചായിരുന്നു മത്സരം. അന്ന് പൂർണചന്ദ്രിക രാഗത്തിലുള്ള ‘തെലിസിരാമ’ എന്ന ത്യാഗരാജ കീർത്തനമാണ് ബാലഭാസ്കർ വായിച്ചതെന്ന് ഒാർക്കുന്നു. അന്നുതന്നെ ഡ്രംസ് ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ അകമ്പടിയോടെയാണ് വായിച്ചതെന്നും ഒാർക്കുന്നു.

സ്കൂൾ തലത്തിൽ പല വർഷങ്ങളിലായി ബാലഭാസ്കർ ധാരാളം സമ്മാനങ്ങൾ നേടിയതായി അറിഞ്ഞിരുന്നു. പിന്നീട് കോളജിലെത്തിയപ്പോഴേക്കും യുവാക്കളുടെ ഇടയിൽ ശ്രദ്ധേയനായിക്കഴിഞ്ഞു ബാലഭാസ്കർ. ക്ലാസിക്കലിൽ പൂർണമായി നിൽക്കാതെ വെസ്റ്റേൺ കൂടി പ്രാക്ടീസ് ചെയ്ത് ഫ്യൂഷൻസംഗീതത്തിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. അന്ന് ഫ്യൂഷൻ സംഗീതം കേരളത്തിൽ എത്തിത്തുടങ്ങിയിട്ടുണ്ടെങ്കിലും അത് കൂടുതൽ ജനകീയമാക്കി യുവാക്കളുടെ ഇടയിൽ വലിയ പ്രചാരം സൃഷ്ടിക്കുന്നതിന് ബാലഭാസ്കറിെൻറ സംഭാവന ചെറു പ്രായത്തിൽതന്നെ വലുതായിരുന്നു.

അദ്ദേഹത്തിെൻറ അമ്മാവൻ ശശികുമാർ സാർ ആകാശവാണിയിൽ ആർട്ടിസ്റ്റ് ആയിരുന്നു. എനിക്ക് പിന്നീട് അദ്ദേഹത്തോടൊപ്പം അവിടെ ജോലിചെയ്യാൻ കഴിഞ്ഞു. പത്തുവർഷം മുമ്പ് അദ്ദേഹം റിട്ടയർ ചെയ്തു. അവിടെ ചിലപ്പോഴൊക്കെ ബാലഭാസ്കർ വരുമ്പോൾ ഞങ്ങൾ പരിചയം പുതുക്കും. സംഗീതത്തെക്കുറിച്ച് സംസാരിക്കും. അന്ന് ഒരു സ്വകാര്യദുഃഖം ബാലഭാസ്കർ ഞാനുമായി പങ്കുവെച്ചു. കർണാടക സംഗീതത്തിൽമാത്രം ഉറച്ചുനിന്ന് കച്ചേരികളും മറ്റും ധാരാളമായി ചെയ്യാൻ കഴിഞ്ഞില്ല, താൻ മറ്റൊരു ലൈനിലേക്ക് തിരിയുകയായിരുന്നു എന്ന കാര്യം ബാലഭാസ്കർ പറഞ്ഞിട്ടുണ്ട്. ആ മേഖലയിൽനിന്ന് പ്രശസ്തിയും മറ്റ് നേട്ടങ്ങളുമുണ്ടാക്കാൻ കഴിഞ്ഞു എങ്കിലും കർണാടക സംഗീതേത്താട് അദ്ദേഹത്തിന് അത്രത്തോളം താൽപര്യമായിരുന്നു. എന്നാൽ, ഇടക്ക് കച്ചേരികളും ചെയ്തിരുന്നു.

ശശികുമാർ സാറിനോട് ഒപ്പം ചേർന്ന് ധാരാളം വയലിൻ കച്ചേരികളും ചെയ്തിട്ടുണ്ട്. നിരവധി പ്രതിഭാധനരായ സംഗീതജ്ഞരോടൊപ്പം ഇന്ത്യയിലെ വിവിധ നഗരങ്ങളിലും വിദേശത്തുമൊക്കെ ഫ്യൂഷൻ സംഗീതം അവതരിപ്പിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. നിരവധി സിനിമാ ഗാനങ്ങൾക്ക് സംഗീതം പകരാനും കഴിഞ്ഞു. എന്നാൽ, ഇൗശ്വരൻ ആ കലാകാരന് നല്ല ആയുസ്സുമാത്രം നൽകിയില്ല. അത് വലിയ ദുഃഖമാകുന്നു. നാൽപതു വയസ്സ് കഴിഞ്ഞൊക്കെയാണ് ഒരു വയലിനിസ്റ്റ് തെൻറ മേഖലയിൽ ആധികാരികമായ ജ്ഞാനമൊക്കെ നേടുന്നത്. അതിന് അനുവദിക്കതെ കാലം തിരിെക വിളിച്ചു. അപകടവിവരം വലിയ ഷോക്കായാണ് അറിഞ്ഞത്. കഴിഞ്ഞ ദിവസവും എെൻറ ഒരു ശിഷ്യൻ വന്നു പറഞ്ഞു; നില മെച്ചപ്പെടുന്നുണ്ട്, കൂടുതൽ മെച്ചപ്പെട്ട ചികിത്സ നൽകാനുള്ള ശ്രമത്തിലാണ് വീട്ടുകാർ എന്ന്. എന്നാൽ, വളരെ വേഗമായിരുന്നു ഇനിയും എത്രയോ മേഖലകൾ താണ്ടേണ്ട ആ പ്രതിഭ പൊലിഞ്ഞുപോയത്.

(വയലിനിസ്റ്റും ആകാശവാണി ആർടിസ്റ്റുമാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionmalayalam newsviolinistbala bhaskar
News Summary - violinist bala bhaskar death- opinion
Next Story