Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമുന്നിലോടി ടി.ആർ.എസ്

മുന്നിലോടി ടി.ആർ.എസ്

text_fields
bookmark_border
CHANDRASHEKAR-RAO
cancel

മറ്റു സംസ്ഥാനങ്ങെളപോലെ പൊതുതെരഞ്ഞെടുപ്പിെൻറ ആവേശത്തിലേക്ക് കടന്നിട്ടില്ല തെലങ്കാന. നാലു മാസമേ ആയി ട്ടുള്ളൂ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട്. അതിെൻറ ആലസ്യം മാറുന്നതിനു മുമ്പാണ് ലോക്സഭ തെരഞ്ഞെട ുപ്പും വരുന്നത്. നിയമസഭയിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ടി.ആർ.എസിന് (തെലങ്കാന രാഷ്ട്ര സമിതി) ലോക്സഭ തെരഞ്ഞെടുപ്പിലും വൻ ഭൂരിപക്ഷം ഉറപ്പാണ്. അതാണ് ആവേശക്കുറവിെൻറ ഒരു കാരണം.
17 സീറ്റാണ് സംസ്ഥാനത്ത്. ഒരെ ണ്ണം അസദുദ്ദീൻ ഉവൈസിയുടെ അഖിലേന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീെൻറ (എ.െഎ.എം.െഎ.എം) കുത്തകയായ ഹൈദരാബാദാണ് .

1984 മുതൽ ഇവിടെ ജയിക്കുന്നത് എം.െഎ.എമ്മാണ്. അവരാണെങ്കിൽ ടി.ആർ.എസിെൻറ സഖ്യവും. ബാക്കി 16ൽ 14 ലോക്സഭ മണ്ഡലങ ്ങൾക്കു കീഴിൽ വരുന്ന നിയമസഭ സീറ്റുകളിൽ ടി.ആർ.എസിനാണ് വൻ ഭൂരിപക്ഷം. ഒരു തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഭരണവിരുദ്ധ വികാരമൊന്നും കയറിവരാൻ സമയമായിട്ടില്ലാത്തതിനാൽ പാർട്ടി വലിയ ആത്മവിശ്വാസത്തിലുമാണ്. മൂന്നു ലോക്സഭ മണ്ഡലങ്ങളിൽ മൂന്നുലക്ഷവും മറ്റൊരു മൂന്നു മണ്ഡലങ്ങളിൽ രണ്ടുലക്ഷവും അഞ്ചു ലോക്സഭ മണ്ഡലങ്ങളിൽ ലക്ഷവും രണ്ടിടത്ത് അമ്പതിനായിരവും വോട്ടിനാണ് ടി.ആർ.എസ് മുന്നിൽ നിൽക്കുന്നത്. ഇത് മറികടക്കാൻ മറ്റു പാർട്ടികൾ ഇനി ശക്തിയാർജിച്ചിട്ടു വേണം.

ഖമ്മം, മഹ്ബൂബബാദ് മണ്ഡലങ്ങളിലാണ് പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന് മേൽക്കൈയുള്ളത്. ഖമ്മത്ത് കോൺഗ്രസിന് 34,490 വോട്ട് ലീഡുണ്ട്. മഹ്ബൂബബാദിൽ 8913 വോട്ട് ഭൂരിപക്ഷമാണുള്ളത്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ച സെക്കന്ദരാബാദിലെ അസംബ്ലി മണ്ഡലങ്ങളിലും നിയമസഭ തെരഞ്ഞെടുപ്പിൽ ടി.ആർ.എസ് 1,48,000 വോട്ടുകൾക്ക് മുന്നിലെത്തി. അതിനാൽ ബി.ജെ.പിക്ക് അവിടെയും പ്രതീക്ഷയില്ല. ഹൈദരാബാദ് മണ്ഡലത്തിനു കീഴിലെ നിയമസഭ സീറ്റുകളിൽ എം.െഎ.എം 2,98,000 വോട്ടിന് മുന്നിലാണ്.

മേദക്, കരീംനഗർ, മൽക്കാജ്ഗിരി എന്നിവയാണ് ടി.ആർ.എസിെൻറ സ്വന്തം മണ്ഡലങ്ങൾ. മേദകിൽ 3,60,000, കരീംനഗറിൽ 3,20,000, മൽക്കാജ്ഗിരിയിൽ 3,12,000 എന്നിങ്ങനെയാണ് ഭൂരിപക്ഷം. ഇതേ നില തുടരാൻ സാധിച്ചാൽ സംസ്ഥാനത്ത് 16 വരെ സീറ്റ് നേടാൻ ടി.ആർ.എസിന് സാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. ഇത് കോൺഗ്രസിന് വൻ തിരിച്ചടിയാവുകയും ചെയ്യും. ഖമ്മം ജില്ലയിലെ സ്വതന്ത്ര എം.എൽ.എ എൽ. രാമുലുവിനെ സ്വന്തം പാർട്ടിയിലേക്ക് കൊണ്ടുവരാനും ടി.ആർ.എസിന് കഴിഞ്ഞു. ഇതേ ജില്ലയിലെ കോൺഗ്രസ്, ടി.ഡി.പി എം.എൽ.എമാരെയും സ്വന്തം പാർട്ടിയിലെത്തിച്ച് നില മെച്ചപ്പെടുത്താനുള്ള നീക്കത്തിലാണ് പാർട്ടി.

സീറ്റുകൾ തൂത്തുവാരുമെന്നും തെരഞ്ഞെടുപ്പിനുശേഷം പാർട്ടി നേതാവ് കെ. ചന്ദ്രശേഖർ റാവു ദേശീയരാഷ്ട്രീയത്തിൽ സുപ്രധാന പങ്കുവഹിക്കുമെന്നും ടി.ആർ.എസ് വർക്കിങ് പ്രസിഡൻറ് കെ. താരക രാമറാവു പ്രഖ്യാപിച്ചുകഴിഞ്ഞു. ആന്ധ്രപ്രദേശിലും തെലങ്കാനയിലും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പിന് സാധ്യത. താരക രാമറാവു കഴിഞ്ഞ ദിവസം പാർട്ടി നേതാക്കളുമായി ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ ബുധനാഴ്ച സംസ്ഥാനത്തെത്തി. ഉത്തര തെലങ്കാനയിലെ നേതാക്കളുമായാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.

സി.പി.എമ്മും സി.പി.െഎയും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിച്ച് പൂർണ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിലും സഖ്യത്തിന് സാധ്യതയില്ല. എന്നാൽ, സമാന ചിന്താഗതിക്കാരുമായി ചർച്ചകൾ നടത്തുന്നുണ്ടെന്ന് സി.പി.െഎ നേതാവ് ചദ വെങ്കട് റെഡ്ഡി പറഞ്ഞു. ചന്ദ്രബാബു നായിഡുവിെൻറ ടി.ഡി.പിയും ജഗൻ മോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സീറ്റ് നേടിയെങ്കിലും ഇപ്പോൾ ചിത്രത്തിലില്ല. ഹൈദരാബാദിൽനിന്ന് നാലാം വട്ടവും ഉവൈസി തന്നെ ജനവിധി തേടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TelanganaopinionTRSmalayalam newsK.Chandrashekar raoLok Sabha Electon 2019
News Summary - TRS in loksabha elections-Opinion
Next Story