Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2019 2:09 AM GMT Updated On
date_range 23 Feb 2019 2:09 AM GMTതിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം; സ്വകാര്യവത്കരണ നീക്കം ആത്മഹത്യാപരം
text_fieldsbookmark_border
കേരളത്തിെൻറ പൈതൃക സ്വത്താണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. ചരിത്ര പ്രാധാന്യമുള്ള ഈ വിമാനത്താ വളം 1932ൽ തിരുവിതാംകൂറിൽ സ്ഥാപിതമായി. അന്ന് തിരുവനന്തപുരത്തുണ്ടായിരുന്ന ഒരു ഫ്ലയിങ് ക്ലബാണ് വിമാനത്താവളമായി രൂപാന്തരപ്പെട്ടത്. അതിനു നേതൃത്വം വഹിച്ചത് തിരുവനന്തപുരത്തിെൻറ മുഖച്ഛായ മാറ്റിയ കേണൽ ഗോദവർമ രാജയാണ്. പിൽ ക്കാലത്ത് കേന്ദ്ര സർക്കാറിെൻറ കീഴിലുള്ള ഒരു അന്താരാഷ്ട്ര വിമാനത്താവളമായെങ്കിലും തിരുവിതാംകൂറിെൻറ തിര ുശേഷിപ്പ് ഇന്നും ഈ വിമാനത്താവളത്തിൽ നിലനിൽക്കുന്നു.
ശ്രീപത്്മനാഭസ്വാമി ക്ഷേത്രത്തിൽനിന്നുള്ള ആറാട്ടു ഘോഷയാത്ര ഇന്നും കടന്നുപോകുന്നത് വിമാനത്താവളത്തിെൻറ റൺവേയിൽ കൂടിയാണ്. എല്ലാ വർഷവും രണ്ടു തവണ വിമാനത്താവ ളം ഇതിനു വേണ്ടി അടച്ചിടുന്നു. വിമാനത്താവളം സർക്കാർ ഏറ്റെടുത്തപ്പോഴുള്ള കരാറിെൻറ ഭാഗമായാണ് അത്.
1932ൽ സ് ഥാപിതമായ തിരുവനന്തപുരം വിമാനത്താവളത്തിെൻറ പടിപടിയായുള്ള വികസനം തിരുവിതാംകൂറിെൻറയും തിരുകൊച്ചിയുടേ യും കേരളത്തിെൻറയും വികസന ചരിത്രം കൂടിയാണ്. 1935 മുതലാണ് ഇവിടെ ആഭ്യന്തര വിമാന സർവിസുകൾ ആരംഭിക്കുന്നത്. 1970കളുടെ അവസാനം കേന്ദ്രത്തിൽ അധികാരത്തിൽ വന്ന മൊറാർജി സർക്കാറിെൻറ കാലത്താണ് തിരുവനന്തപുരത്തു നിന്ന് അന്തർദേശീയ സർവിസുകൾ തുടങ്ങുന്നത്.
സ്വാതന്ത്ര്യത്തിനു മുമ്പ് ഇന്ത്യയിൽ ഉണ്ടായിരുന്നത് നാലു അന്തർദേശീയ വിമാനത്താവളങ്ങളാണ.് ഡൽഹി, മുംബൈ, കൽക്കത്ത,ചെന്നൈ എന്നിവയാണ്. 1991ൽ പ്രധാനമന്ത്രിയായിരുന്ന വി.പി. സിങ് തിരുവനന്തപുരം വിമാനത്താവളത്തെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഇ.കെ. നായനാർ അധ്യക്ഷനായ ഒരു പൗരസ്വീകരണത്തിൽെവച്ചാണ് സുപ്രധാനമായ ആ പ്രഖാപനം ഉണ്ടായത്. വി.പി. സിങ് സർക്കാറിന് പ്രഖ്യാപനം മാത്രമേ നടത്താൻ സാധിച്ചുള്ളൂ.
ഇടതുപക്ഷത്തിന് നിർണായക സ്വാധീനമുള്ള ഒരു ഭരണമാറ്റം കേന്ദ്രത്തിൽ വന്നു. ഒന്നാം യു.പി.എ സർക്കാർ അധികാരത്തിൽ വന്നു. വിമാനത്താവളത്തിന് ചിറകുമുളച്ചു. നമുക്ക് ഒരു പുതിയ ഇൻറർനാഷനൽ ടെർമിനൽ അനുവദിച്ചു കിട്ടി. 2006ൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാർ അതിനു ആക്കം കൂട്ടി. ചാക്കയിൽ പുതിയ ടെർമിനലിന് 290 കോടി രൂപ കേന്ദ്രം അനുവദിച്ചു.
വികസന സാധ്യതകളും പ്രത്യേകതകളും
വിമാനത്താവളത്തിന് നഗരത്തിെൻറ ഹൃദയ ഭാഗത്ത് 635 ഏക്കർ സ്ഥലമുണ്ട്. അതിെൻറ മതിപ്പുവില 25,000 കോടി രൂപ. ആധുനിക വിമാനത്താവളമായപ്പോൾ അതു 30,000 കോടിയുടെ സ്വത്തായി മാറി. ഇന്ന് ഈ വിമാനത്താവളം വികസനത്തിെൻറ പാതയിലാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 170 കോടിയുടെ ലാഭമുണ്ടാക്കി. വരും വർഷങ്ങളിൽ ലാഭം പതിന്മടങ്ങ് വർധിക്കും. കഴിഞ്ഞ അഞ്ചു വർഷമായി ഈ വിമാനത്താവളം ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ െറക്കോഡ് വർധന രേഖപ്പെടുത്തിയിരിക്കുന്നു.
വിദേശ രാജ്യങ്ങളുമായി ബന്ധമുള്ള അന്തർദേശീയ വ്യോമയാനപാതയിലാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. അന്തർദേശീയ വിമാനങ്ങൾക്കുള്ള റീഫ്യുവലിങ് സൗകര്യം ഇവിടെ ഏർപ്പെടുത്തിയാൽ ഇന്ത്യാ ഗവൺമെൻറിനു തന്നെ വൻ വിദേശനാണ്യം നേടാൻ സാധിക്കും.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളമായ തിരുവനന്തപുരം ഉൾെപ്പടെ ലാഭകരമായി പ്രവർത്തിക്കുന്ന ആറു വിമാനത്താവളങ്ങളെ സ്വകാര്യവത്കരിക്കാനുള്ള മോദി സർക്കാറിെൻറ തീരുമാനം തികച്ചും ആത്്മഹത്യാപരമാണ്. കോർപറേറ്റ് താൽപര്യങ്ങൾ മാത്രം ലക്ഷ്യം െവച്ചുള്ളതുമാണ്. അതോടൊപ്പം പ്രസ്തുത നടപടി നിയമ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. നിലവിലുള്ള കേന്ദ്രസർക്കാർ ഉത്തരവുകൾക്കും വിരുദ്ധമാണ്.
എയർപോർട്ട് സ്വകാര്യവത്കരണത്തിന് തുടക്കം കുറിച്ചത് കഴിഞ്ഞ യു.പി.എ സർക്കാറാണ്. രാജ്യത്തെ ഏറ്റവും പ്രമുഖമായ രണ്ടു വിമാനത്താവളങ്ങൾ ഡൽഹിയും മുംബൈയും അന്നു സ്വകാര്യവത്കരിച്ചു. വൻ വിവാദങ്ങൾക്കതു വഴി തെളിയിച്ചു. സ്വകാര്യ വത്കണ നടപടി അന്നു പരിശോധിച്ച ഭരണഘടന സ്ഥാപനമായ സി.എ.ജി ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് പുറത്തുകൊണ്ടുവന്നിട്ടുള്ളത്. വൻ സാമ്പത്തിക നഷ്ടവും അഴിമതിയും നടന്നതായി സി.എ.ജി അന്ന് കണ്ടെത്തി. അതിനെപ്പറ്റി അന്വേഷിക്കാൻ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ഉത്തരവിട്ടു. പ്രധാനമന്ത്രി നിയോഗിച്ച സമിതി സി.എ.ജി റിപ്പോർട്ട് സ്ഥിരീകരിക്കുകയും മേലിൽ ഒരു വിമാനത്താവളവും സ്വകാര്യവത്കരിക്കാൻ പാടില്ല എന്ന റിപ്പോർട്ട് നൽകുകയും ചെയ്തു. ഈ റിപ്പോർട്ട് ഡോ. മൻമോഹൻ സിങ് ഗവൺമെൻറ് അംഗീകരിക്കുകയും ചെയ്തു.
1994ലെ എയർപോർട്ട് അതോറിറ്റി നിയമം അനുസരിച്ചാണ് ഇന്ത്യയിലെ വിമാനത്താവളങ്ങൾ പ്രവർത്തിക്കുന്നത്. എയർപോർട്ടുകൾ സ്വകാര്യവത്കരിക്കണമെങ്കിൽ ആദ്യം നിലവിലുള്ള നിയമങ്ങൾ ഭേദഗതി ചെയ്ത് പാർലെമൻറ് പാസാക്കണം. അതുകൊണ്ട് തന്നെ മന്ത്രിസഭായോഗത്തിെൻറ സ്വകാര്യവത്കരണ തീരുമാനം നിയമപരമായി നിലനിൽക്കുന്നതല്ല. നിയമവിരുദ്ധമാണ് ഈ നടപടി. അതോടൊപ്പം ഈ നടപടി പാർലമെൻററി ജനാധിപത്യവിരുദ്ധവുമാണ്. പാർലെമൻറിെൻറ ഇതു സംബന്ധമായ രണ്ടു കമ്മിറ്റികളും ഡോ. മനോഹർ ജോഷി ചെയർമാനായ പാർലമെൻറിെൻറ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയും മേലിൽ ഒരു വിമാനത്താവളവും സ്വകാര്യവത്കരിക്കാൻ പാടിെല്ലന്നും വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുന്നത് രാജ്യ താൽപര്യങ്ങൾക്ക് ദോഷകരമാെണന്നും തീരുമാനിക്കുകയുണ്ടായി.വികസനത്തിന് സ്വകാര്യവത്കരണമാണ് പോംവഴി എന്നു പറയുന്നത് ഒരു കോർപറേറ്റ് പ്രചാരവേലയാണ്. ഭരണകൂടം ആയാൽ പോലും അതിനു കൂട്ടുനിൽക്കുന്നത് കോർപറേറ്റ് താൽപര്യത്തിനും കൊള്ളലാഭത്തിനും കൂട്ടുനിൽക്കുന്നതിനു തുല്യമാണ്.
170 കോടി രൂപ ലാഭത്തിലുള്ള തിരുവനന്തപുരം വിമാനത്താവളത്തിെൻറ ലാഭം കുറച്ചു കാണിക്കാൻ ഇന്നു സംഘടിത ശ്രമം നടക്കുകയാണ്. ഇവിടെനിന്നു ഇതിനകം നാല് െെഫ്ലറ്റുകൾ മാറ്റി കഴിഞ്ഞു. സ്വകാര്യവത്കരണം പാടില്ല എന്ന തരത്തിലുള്ള ജനങ്ങളുടെ വികാരവും പ്രതിഷേധവും ശക്തമായിക്കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ കേരളത്തിലെ പിണറായി സർക്കാറിെൻറ ഉറച്ച നിലപാട് നമുക്ക് ആശ്വാസം നൽകുന്ന കാര്യമാണ്.
(എയർപോർട്ട് ആക്ഷൻ കൗൺസിൽ ചെയർമാനും മുൻ മന്ത്രിയുമാണ് ലേഖകൻ)
ശ്രീപത്്മനാഭസ്വാമി ക്ഷേത്രത്തിൽനിന്നുള്ള ആറാട്ടു ഘോഷയാത്ര ഇന്നും കടന്നുപോകുന്നത് വിമാനത്താവളത്തിെൻറ റൺവേയിൽ കൂടിയാണ്. എല്ലാ വർഷവും രണ്ടു തവണ വിമാനത്താവ ളം ഇതിനു വേണ്ടി അടച്ചിടുന്നു. വിമാനത്താവളം സർക്കാർ ഏറ്റെടുത്തപ്പോഴുള്ള കരാറിെൻറ ഭാഗമായാണ് അത്.
1932ൽ സ് ഥാപിതമായ തിരുവനന്തപുരം വിമാനത്താവളത്തിെൻറ പടിപടിയായുള്ള വികസനം തിരുവിതാംകൂറിെൻറയും തിരുകൊച്ചിയുടേ യും കേരളത്തിെൻറയും വികസന ചരിത്രം കൂടിയാണ്. 1935 മുതലാണ് ഇവിടെ ആഭ്യന്തര വിമാന സർവിസുകൾ ആരംഭിക്കുന്നത്. 1970കളുടെ അവസാനം കേന്ദ്രത്തിൽ അധികാരത്തിൽ വന്ന മൊറാർജി സർക്കാറിെൻറ കാലത്താണ് തിരുവനന്തപുരത്തു നിന്ന് അന്തർദേശീയ സർവിസുകൾ തുടങ്ങുന്നത്.
സ്വാതന്ത്ര്യത്തിനു മുമ്പ് ഇന്ത്യയിൽ ഉണ്ടായിരുന്നത് നാലു അന്തർദേശീയ വിമാനത്താവളങ്ങളാണ.് ഡൽഹി, മുംബൈ, കൽക്കത്ത,ചെന്നൈ എന്നിവയാണ്. 1991ൽ പ്രധാനമന്ത്രിയായിരുന്ന വി.പി. സിങ് തിരുവനന്തപുരം വിമാനത്താവളത്തെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഇ.കെ. നായനാർ അധ്യക്ഷനായ ഒരു പൗരസ്വീകരണത്തിൽെവച്ചാണ് സുപ്രധാനമായ ആ പ്രഖാപനം ഉണ്ടായത്. വി.പി. സിങ് സർക്കാറിന് പ്രഖ്യാപനം മാത്രമേ നടത്താൻ സാധിച്ചുള്ളൂ.
ഇടതുപക്ഷത്തിന് നിർണായക സ്വാധീനമുള്ള ഒരു ഭരണമാറ്റം കേന്ദ്രത്തിൽ വന്നു. ഒന്നാം യു.പി.എ സർക്കാർ അധികാരത്തിൽ വന്നു. വിമാനത്താവളത്തിന് ചിറകുമുളച്ചു. നമുക്ക് ഒരു പുതിയ ഇൻറർനാഷനൽ ടെർമിനൽ അനുവദിച്ചു കിട്ടി. 2006ൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാർ അതിനു ആക്കം കൂട്ടി. ചാക്കയിൽ പുതിയ ടെർമിനലിന് 290 കോടി രൂപ കേന്ദ്രം അനുവദിച്ചു.
വികസന സാധ്യതകളും പ്രത്യേകതകളും
വിമാനത്താവളത്തിന് നഗരത്തിെൻറ ഹൃദയ ഭാഗത്ത് 635 ഏക്കർ സ്ഥലമുണ്ട്. അതിെൻറ മതിപ്പുവില 25,000 കോടി രൂപ. ആധുനിക വിമാനത്താവളമായപ്പോൾ അതു 30,000 കോടിയുടെ സ്വത്തായി മാറി. ഇന്ന് ഈ വിമാനത്താവളം വികസനത്തിെൻറ പാതയിലാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 170 കോടിയുടെ ലാഭമുണ്ടാക്കി. വരും വർഷങ്ങളിൽ ലാഭം പതിന്മടങ്ങ് വർധിക്കും. കഴിഞ്ഞ അഞ്ചു വർഷമായി ഈ വിമാനത്താവളം ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ െറക്കോഡ് വർധന രേഖപ്പെടുത്തിയിരിക്കുന്നു.
വിദേശ രാജ്യങ്ങളുമായി ബന്ധമുള്ള അന്തർദേശീയ വ്യോമയാനപാതയിലാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. അന്തർദേശീയ വിമാനങ്ങൾക്കുള്ള റീഫ്യുവലിങ് സൗകര്യം ഇവിടെ ഏർപ്പെടുത്തിയാൽ ഇന്ത്യാ ഗവൺമെൻറിനു തന്നെ വൻ വിദേശനാണ്യം നേടാൻ സാധിക്കും.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളമായ തിരുവനന്തപുരം ഉൾെപ്പടെ ലാഭകരമായി പ്രവർത്തിക്കുന്ന ആറു വിമാനത്താവളങ്ങളെ സ്വകാര്യവത്കരിക്കാനുള്ള മോദി സർക്കാറിെൻറ തീരുമാനം തികച്ചും ആത്്മഹത്യാപരമാണ്. കോർപറേറ്റ് താൽപര്യങ്ങൾ മാത്രം ലക്ഷ്യം െവച്ചുള്ളതുമാണ്. അതോടൊപ്പം പ്രസ്തുത നടപടി നിയമ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. നിലവിലുള്ള കേന്ദ്രസർക്കാർ ഉത്തരവുകൾക്കും വിരുദ്ധമാണ്.
എയർപോർട്ട് സ്വകാര്യവത്കരണത്തിന് തുടക്കം കുറിച്ചത് കഴിഞ്ഞ യു.പി.എ സർക്കാറാണ്. രാജ്യത്തെ ഏറ്റവും പ്രമുഖമായ രണ്ടു വിമാനത്താവളങ്ങൾ ഡൽഹിയും മുംബൈയും അന്നു സ്വകാര്യവത്കരിച്ചു. വൻ വിവാദങ്ങൾക്കതു വഴി തെളിയിച്ചു. സ്വകാര്യ വത്കണ നടപടി അന്നു പരിശോധിച്ച ഭരണഘടന സ്ഥാപനമായ സി.എ.ജി ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് പുറത്തുകൊണ്ടുവന്നിട്ടുള്ളത്. വൻ സാമ്പത്തിക നഷ്ടവും അഴിമതിയും നടന്നതായി സി.എ.ജി അന്ന് കണ്ടെത്തി. അതിനെപ്പറ്റി അന്വേഷിക്കാൻ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ഉത്തരവിട്ടു. പ്രധാനമന്ത്രി നിയോഗിച്ച സമിതി സി.എ.ജി റിപ്പോർട്ട് സ്ഥിരീകരിക്കുകയും മേലിൽ ഒരു വിമാനത്താവളവും സ്വകാര്യവത്കരിക്കാൻ പാടില്ല എന്ന റിപ്പോർട്ട് നൽകുകയും ചെയ്തു. ഈ റിപ്പോർട്ട് ഡോ. മൻമോഹൻ സിങ് ഗവൺമെൻറ് അംഗീകരിക്കുകയും ചെയ്തു.
1994ലെ എയർപോർട്ട് അതോറിറ്റി നിയമം അനുസരിച്ചാണ് ഇന്ത്യയിലെ വിമാനത്താവളങ്ങൾ പ്രവർത്തിക്കുന്നത്. എയർപോർട്ടുകൾ സ്വകാര്യവത്കരിക്കണമെങ്കിൽ ആദ്യം നിലവിലുള്ള നിയമങ്ങൾ ഭേദഗതി ചെയ്ത് പാർലെമൻറ് പാസാക്കണം. അതുകൊണ്ട് തന്നെ മന്ത്രിസഭായോഗത്തിെൻറ സ്വകാര്യവത്കരണ തീരുമാനം നിയമപരമായി നിലനിൽക്കുന്നതല്ല. നിയമവിരുദ്ധമാണ് ഈ നടപടി. അതോടൊപ്പം ഈ നടപടി പാർലമെൻററി ജനാധിപത്യവിരുദ്ധവുമാണ്. പാർലെമൻറിെൻറ ഇതു സംബന്ധമായ രണ്ടു കമ്മിറ്റികളും ഡോ. മനോഹർ ജോഷി ചെയർമാനായ പാർലമെൻറിെൻറ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയും മേലിൽ ഒരു വിമാനത്താവളവും സ്വകാര്യവത്കരിക്കാൻ പാടിെല്ലന്നും വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുന്നത് രാജ്യ താൽപര്യങ്ങൾക്ക് ദോഷകരമാെണന്നും തീരുമാനിക്കുകയുണ്ടായി.വികസനത്തിന് സ്വകാര്യവത്കരണമാണ് പോംവഴി എന്നു പറയുന്നത് ഒരു കോർപറേറ്റ് പ്രചാരവേലയാണ്. ഭരണകൂടം ആയാൽ പോലും അതിനു കൂട്ടുനിൽക്കുന്നത് കോർപറേറ്റ് താൽപര്യത്തിനും കൊള്ളലാഭത്തിനും കൂട്ടുനിൽക്കുന്നതിനു തുല്യമാണ്.
170 കോടി രൂപ ലാഭത്തിലുള്ള തിരുവനന്തപുരം വിമാനത്താവളത്തിെൻറ ലാഭം കുറച്ചു കാണിക്കാൻ ഇന്നു സംഘടിത ശ്രമം നടക്കുകയാണ്. ഇവിടെനിന്നു ഇതിനകം നാല് െെഫ്ലറ്റുകൾ മാറ്റി കഴിഞ്ഞു. സ്വകാര്യവത്കരണം പാടില്ല എന്ന തരത്തിലുള്ള ജനങ്ങളുടെ വികാരവും പ്രതിഷേധവും ശക്തമായിക്കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ കേരളത്തിലെ പിണറായി സർക്കാറിെൻറ ഉറച്ച നിലപാട് നമുക്ക് ആശ്വാസം നൽകുന്ന കാര്യമാണ്.
(എയർപോർട്ട് ആക്ഷൻ കൗൺസിൽ ചെയർമാനും മുൻ മന്ത്രിയുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story