Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightതെരഞ്ഞെടുപ്പ്...

തെരഞ്ഞെടുപ്പ് വിജയത്തിന് രാഷ്ട്രീയവിശുദ്ധി മതിയാവില്ല

text_fields
bookmark_border
തെരഞ്ഞെടുപ്പ് വിജയത്തിന്  രാഷ്ട്രീയവിശുദ്ധി മതിയാവില്ല
cancel

അഗർതലയിൽ നിന്ന് ഉജ്ജയിനി ഹലീം

ത്രിപുരയിൽ 25 വർഷത്തെ ഇടതുഭരണത്തിന് അന്ത്യംകുറിച്ചപ്പോൾ വടക്കുകിഴക്കൻ രാഷ്ട്രീയം കൃത്യമായി പിന്തുടരുന്നവർക്ക് ആശ്ചര്യമൊന്നുമുണ്ടായില്ല. എങ്കിലും, ഇൗ കൊച്ചു സംസ്ഥാനത്തുണ്ടായ മാറ്റം എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ജനങ്ങൾക്കും മുന്നിൽ ചില ചോദ്യങ്ങൾ ഉയർത്തുന്നു. ഇടതുപക്ഷം എവിടെയാണ് പിഴച്ചതെന്നു കണ്ടുപിടിക്കാനുള്ള ആത്മപരിശോധന തുടങ്ങിയിട്ടുണ്ട്. ത്രിപുരയിൽ അടിത്തറ കുത്തിയൊലിച്ചുപോയ കോൺഗ്രസാവെട്ട, അന്ധാളിച്ചിരിപ്പാണ്. മറുവശത്ത് ബി.ജെ.പിക്കും സഖ്യകക്ഷിയായ ഇൻഡിജനസ് പീപ്പ്ൾസ് ഫ്രണ്ട് ഒാഫ് ത്രിപുരക്കും (െഎ.പി.ടി.എഫ്) സങ്കീർണമായ സാമൂഹികപ്രശ്നങ്ങൾ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യുമെന്നതും തെരഞ്ഞെടുപ്പ് വാഗ്ദാനപാലനവും വെല്ലുവിളിയായുണ്ട്.പ്രതീക്ഷകൾ വളരെ വലുതാണ്. എന്നാൽ തെരഞ്ഞെടുപ്പ്വിജയത്തിന് ധ്രുവീകരണരാഷ്ട്രീയം കളിക്കാൻ മിടുക്കുള്ള ബി.ജെ.പിയുടെ ഭരണപ്രകടനം മോശമാണെന്നാണ് അധികാരത്തിലുള്ള 21 സംസ്ഥാനങ്ങളിലെയും അനുഭവം. ചലോ പാൽതായ് (നമുക്കു മാറാം) എന്ന ഒറ്റ മുദ്രാവാക്യമായിരുന്നു സഖ്യത്തിേൻറത്. ആ ആഹ്വാനം അവർ ആഗ്രഹിച്ച വിസ്മയം തന്നെ കൊണ്ടുവന്നു. ത്രിപുര ചുവപ്പിൽനിന്ന് കാവിയിലേക്ക് മാറിയിരിക്കുന്നു. 

കഴിഞ്ഞ ഏതാനും മാസങ്ങളായി രാഷ്ട്രീയത്തെക്കുറിച്ചും ഇടതു ഗവൺമെൻറിെൻറ ഭാവിയെ കുറിച്ചും ചർച്ചചെയ്യുേമ്പാഴൊക്കെ അത്യാവേശക്കാരായ ഇടതു പാർട്ടിക്കാർപോലും സന്ദേഹികളായിരുന്നു. യുവാക്കൾ ബി.ജെ.പിക്കുള്ള പിന്തുണ മറച്ചുവെച്ചില്ല. ഗോത്രമേഖല നിശ്ശബ്ദമായിരുന്നെങ്കിലും ‘മാറ്റം’ പ്രത്യക്ഷമായിരുന്നു. ത്രിപുരയിൽ രാഷ്ട്രീയ, സാമൂഹികസ്ഥിരത കൊണ്ടുവരുന്നതിൽ ഇടതുപക്ഷം വഹിച്ച സംഭാവനയൊക്കെ മുതിർന്ന തലമുറക്കുമാത്രം അറിയാവുന്ന കാര്യങ്ങളാണ്. എന്നാൽ, യുവാക്കളായ ഭൂരിഭാഗം വോട്ടർമാരും ‘ചലോ പാൽതായ്’ എന്ന മാറ്റത്തിെൻറ ആഹ്വാനത്തിന് അനുകൂലമായി തലയാട്ടി. ഇവിടെയാണ് ചോദ്യമുയരുന്നത്- എന്തു മാറ്റമാണ് ത്രിപുരക്കു വേണ്ടത്? എന്തുകൊണ്ടാണ് ഇടതുപക്ഷം ത്രിപുര ജനതയുടെ പകുതിയുടെയും ആഗ്രഹങ്ങൾ നേടിക്കൊടുക്കുന്നതിൽ വീഴ്ച വരുത്തിയത്?

Manik-Sarkar
മണിക് സർക്കാർ
 

രേഖകൾ പരിശോധിച്ചാൽ, ഇടതുഭരണത്തിനു കീഴിൽ സംസ്ഥാനം വിവിധ സാമൂഹിക-സാംസ്കാരിക, ആരോഗ്യമേഖലകളിൽ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. സാക്ഷരനിരക്ക് വളരെ ഉയർന്നതാണ്. വനിതസാക്ഷരത അതിലും മീതെ. 16 ക്ഷേമപദ്ധതികൾ നടപ്പാക്കി ദാരിദ്ര്യം ഫലപ്രദമായി കുറച്ചിട്ടുണ്ട്. പോഷകാഹാരക്കുറവ് നിർമാർജനം ചെയ്തു. ലിംഗസമത്വവും വനിത ശാക്തീകരണവും അടിസ്ഥാനനയമായി അംഗീകരിച്ചു. ഭൂപരിഷ്കരണം കൊണ്ടുവന്നു. ചെറുകിട കർഷകർക്ക് താങ്ങാവുകയും പാവങ്ങൾക്ക് പട്ടയം നൽകുകയും ചെയ്തു. വനാവകാശ നിയമപ്രകാരം ഒേട്ടറെ ഗോത്രവർഗ വിഭാഗങ്ങൾക്ക് ഭൂവുടമാവകാശം ലഭിച്ചു. ഗോത്രവർഗ സ്വയംഭരണ സമിതിയുടെ പേരിൽ ആദിവാസിജനതയുടെ അവകാശങ്ങളെ ഗവൺമെൻറ് അംഗീകരിച്ചു. വംശീയസംഘർഷം നടക്കുന്ന സംസ്ഥാനമായിട്ടും കർക്കശമായ സായുധസേന പ്രത്യേകാധികാര നിയമം (അഫ്സ്പ) പിൻവലിച്ച ഒരേയൊരു സംസ്ഥാനമായി. ഗോത്രവർഗ-ബംഗാളി സംഘർഷങ്ങളെ അനുരഞ്ജനത്തിലെത്തിച്ചു. കിഴക്കൻ സംസ്ഥാനങ്ങളിൽ വലതുപക്ഷ വർഗീയസംഘടനകൾ ശക്തിപ്രാപിച്ചുകൊണ്ടിരിക്കെ, വിദ്വേഷരാഷ്ട്രീയത്തെ ചിറകെട്ടി തടയാൻ മണിക് സർക്കാറിനു കഴിഞ്ഞു. സംസ്ഥാനത്തെ വളരെ താഴ്ന്നനിലയിൽ ജീവിച്ച് ഭരിച്ച മുഖ്യമന്ത്രിയായിരിക്കും മണിക് സർക്കാർ. ശാന്തമായ വ്യക്തിത്വവും ലളിതജീവിതവുമായിരുന്നു അദ്ദേഹത്തിെൻറ മുഖമുദ്ര. ഒരു മൊബൈൽ ഫോൺപോലും സ്വന്തമായി ഇല്ല. എന്നാൽ ഇപ്പോൾ ഒന്നു വ്യക്തമായി. തെരഞ്ഞെടുപ്പ് വിജയത്തിന് സത്യസന്ധതയും വിശ്വസ്തതയും മതിയാവില്ല. പ്രചാരണത്തിൽ ബി.ജെ.പി കാഴ്ചവെച്ച വീറും വാശിയും ഇടതുക്യാമ്പിൽ എന്തുകൊണ്ടോ നഷ്ടമായിരുന്നു. 34 വർഷം ഭരിച്ച ഇടതിെൻറ പതനം കണ്ട പശ്ചിമബംഗാളിൽനിന്ന് വരുന്ന ഞാൻ ഇക്കാര്യം തുടക്കത്തിലേ ശ്രദ്ധിച്ചിരുന്നു. ഒേട്ടറെ മാസങ്ങൾക്കുശേഷം ആ അപ്രിയസത്യം  വീണ്ടും കാണുകയാണ്. 

ദേശീയതലത്തിൽ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്ന കാര്യത്തിൽ ബി.ജെ.പി പരാജയപ്പെട്ടിരിക്കുന്നു. അഴിമതി കുറയുകയല്ല, കൂടുകയാണ് ചെയ്തത്. സംഘടിത, അസംഘടിത മേഖലകളിൽ തൊഴിലില്ലായ്മ വർധിച്ചു.  നോട്ടുനിരോധവും ജി.എസ്.ടിയും ചെറുകിട ബിസിനസുകാരെയും മധ്യവർഗ ശമ്പളക്കാരെയും ചെറുകിട വ്യാപാരികളെയും കാര്യമായി ബാധിച്ചു. കർഷകർ മരിച്ചുകൊണ്ടിരിക്കുന്നു, സ്ത്രീകൾ സുരക്ഷഭീഷണി നേരിടുന്നു. ആൾക്കൂട്ട അതിക്രമങ്ങളും ന്യൂനപക്ഷങ്ങൾക്കും ഹിന്ദുത്വ അജണ്ടയെ എതിർക്കുന്നവർക്കുമെതിരായ അസഹിഷ്ണുതയും പതിവു വാർത്തയായി. ചുരുക്കത്തിൽ നാലുകൊല്ലത്തെ ഭരണംകൊണ്ട്, അഛേ ദിൻ കൊണ്ടുവരുന്നതിൽ ബി.ജെ.പി പരാജയപ്പെട്ടിരിക്കുന്നു. ഒരു രാജ്യമെന്ന നിലയിൽ ആഗോള വികസനസൂചികയിൽ ഇന്ത്യ പിന്നെയും പിന്നെയും താഴേക്കു പോയിരിക്കുന്നു. അപ്പോൾപിന്നെ, ഹിന്ദി ബെൽറ്റിലെ പാർട്ടിയായി ഗണിക്കപ്പെട്ടിരുന്ന ബി.ജെ.പിക്ക് ഉത്തരേന്ത്യൻ ഹിന്ദുത്വയുമായി ഒരു സാംസ്കാരിക ബന്ധവുമില്ലാത്ത ഒരു അഹിന്ദി സംസ്ഥാനത്ത് വേരോട്ടം കിട്ടിയതെങ്ങനെ?

Manik-sarkaar

ബി.ജെ.പിയുടെ ഉയർച്ച
ത്രിപുരയിലെ ബി.ജെ.പിയുടെ ഉയർച്ചക്ക് അനിവാര്യമായ കാരണങ്ങളുണ്ട്. പ്രഥമവും പ്രധാനവുമായത് തൃണമൂല തലത്തിലെ സംഘടനയുടെ സജീവത തന്നെ. 2014 മുതൽ ത്രിപുരയിൽ തങ്ങളുടെ കേഡർ ബേസ് വികസിപ്പിക്കാനായി പാർട്ടിപ്രവർത്തകർ അശ്രാന്തപരിശ്രമം നടത്തിവരുന്നു. കേഡർ സംവിധാനത്തിനു പേരുകേട്ട സി.പി.എം ഇതാദ്യമായിരിക്കും തുല്യഅളവിൽ അച്ചടക്കവും കരുത്തുമുള്ള മറ്റൊരു കേഡർ പാർട്ടിയുമായി തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുന്നത്. ‘ഹിന്ദു അപകടത്തിൽ’ എന്ന ആഖ്യാനമാണ് വിജയത്തിെൻറ രണ്ടാമത്തെ കാർഡ്. രാജ്യത്ത് 80 ശതമാനത്തോളം ഹിന്ദുക്കളായിട്ടും ഇന്നും നന്നായി ഏശുന്ന നമ്പറാണിത്. ബംഗ്ലാദേശിൽനിന്ന് വൻതോതിലുള്ള അനധികൃത മുസ്ലിം കുടിയേറ്റക്കാരുടെ കടന്നുകയറ്റവും ഇടതുപക്ഷത്തിെൻറ ‘ന്യൂനപക്ഷ പ്രീണന’വും എന്ന വ്യാജപ്രചാരണത്തിെൻറ വർഗീയകാർഡ് അതിർത്തിസംസ്ഥാനമെന്ന നിലയിൽ ത്രിപുരയിൽ നല്ലപോലെ ചെലവായി. വിഭജനത്തിെൻറ മുറിവിൽ ഭൂരിപക്ഷവർഗീയത ഉണങ്ങാതെ കിടക്കുന്നുണ്ട്. അത് ഉണരാതെ സൂക്ഷിക്കാൻ ഇടതിന് കഴിഞ്ഞിരുന്നു. എന്നാൽ, ഇസ്ലാമോഫോബിയയുടെ പേരിൽ അതിനെ ഉദ്ദീപിപ്പിക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. അതുവഴി ഇന്ത്യയിൽ വികസനരംഗത്തെ തങ്ങളുടെ പരാജയം അവർക്ക് മറച്ചുവെക്കാൻ കഴിഞ്ഞു. വിഘടനവാദികളും വർഷങ്ങളായി ഇൗ കൊച്ചു സംസ്ഥാനം വിഭജിച്ച് സ്വതന്ത്ര സംസ്ഥാനം വേണമെന്ന് വാദിക്കുന്നവരുമായ െഎ.പി.ടി.എഫുമായി സഖ്യമുണ്ടാക്കി ബി.ജെ.പി ബംഗാളി-ഗോത്രവർഗ സംഘർഷത്തിന് വീണ്ടും വഴിതുറന്നിരിക്കുകയാണ്. ഇൗ മത-വംശീയധ്രുവീകരണം യഥാർഥ പ്രശ്നങ്ങളിൽനിന്ന് യുവാക്കളുടെ ശ്രദ്ധ തിരിച്ചു. 

പുതുതലമുറയുടെ ആഗ്രഹാഭിലാഷങ്ങൾ അറിയുന്ന യുവാക്കൾ നേതൃത്വം നൽകുന്ന ഒരു രണ്ടാം നിര നേതൃനിരയെ സൃഷ്ടിക്കുന്നതിൽ ഇടതുപക്ഷം പരാജയപ്പെട്ടു എന്നത് യാഥാർഥ്യമാണ്. സോഷ്യൽ മീഡിയ രാഷ്ട്രീയകാമ്പയിനുകളുടെ മുഖ്യവേദിയായ ഇക്കാലത്ത് അതിൽ പാർട്ടിയുടെ അസാന്നിധ്യവും മൊബൈൽ ഫോൺ ഇല്ലാത്ത മുഖ്യമന്ത്രിയും യുവതയെ തൃപ്തിപ്പെടുത്തില്ല. പരിവ്രാജക ശൈലി പ്രശംസിക്കപ്പെടാം പക്ഷേ, അനുകരിക്കപ്പെടില്ല. ജനങ്ങളുമായി, വിശേഷിച്ചും യുവജനങ്ങളുമായി മികച്ച ആശയവിനിമയത്തിന് അവസരമുണ്ടാക്കിയെടുക്കുന്നതിൽ നേരിട്ട പരാജയം ഇടതുപക്ഷത്തിന് വലിയ പോരായ്മ തന്നെയായി. യുവാക്കളാണ് സംസ്ഥാനത്തെ വോട്ടർമാരിലെ ബഹുഭൂരിഭാഗവും എന്നോർക്കണം. ഇൗ യുവതലമുറ ത്രിപുരയിലെ വംശീയസംഘട്ടനങ്ങളുടെയോ കർക്കശനിയമമായ അഫ്സ്പ നിയമം പിൻവലിച്ചതിെൻറയോ സംഘർഷങ്ങൾക്ക് ഇടതുപക്ഷമുണ്ടാക്കിയ അനുരഞ്ജനത്തിെൻറയോ ചരിത്രമറിയുന്നവരല്ല. പുതുതലമുറയുടെ പുത്തൻ അഭിരുചികളെ തൃപ്തിപ്പെടുത്തുന്ന സ്വപ്നങ്ങളൊന്നും നൽകാൻ ഇടതിെൻറ കൈയിലുണ്ടായിരുന്നില്ല. 

തൊഴിലില്ലായ്മയെന്ന ബി.ജെ.പി ഉയർത്തിക്കാട്ടിയ വലിയ വാഗ്ദാനം (അതു പൊള്ളയാണെന്നത് മറ്റൊരു കാര്യം) വോട്ടർമാരെ സ്വാധീനിച്ചു. പണവും പേശീബലവും ജയത്തിൽ പ്രധാന പങ്കുവഹിച്ചു. ഇതു രണ്ടും കൊണ്ട് തെരഞ്ഞെടുപ്പിനു മുമ്പ് പച്ചയായി കുതിരക്കച്ചവടം നടത്തി കോൺഗ്രസിെൻറയും തൃണമൂൽ കോൺഗ്രസിെൻറയും നിരവധി നേതാക്കളെ അവർ തട്ടിയെടുത്തു. ബി.ജെ.പി സ്ഥാനാർഥികളിൽ ഭൂരിപക്ഷവും മുൻ കോൺഗ്രസ് നേതാക്കളായിരുന്നു. വോട്ടു ശതമാനം കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലേക്കുണ്ടായ ചോർച്ച വ്യക്തമാക്കുന്നുണ്ട്. കോൺഗ്രസ് കുറച്ചുകൂടി താൽപര്യമെടുത്തിരുന്നെങ്കിൽ പാർട്ടിക്ക് ഇത്ര വലിയൊരു പരാജയം ഒഴിവാക്കാനും ഇടതിന് വീണ്ടും അധികാരത്തിൽ വരാനും കഴിഞ്ഞേനെ എന്ന് പലരും സ്വകാര്യസംഭാഷണത്തിൽ പറഞ്ഞു. ഇടതിെൻറ പരമ്പരാഗത വോട്ടുബാങ്കിൽ കാര്യമായ വിള്ളലില്ലെന്നാണ് 25വർഷം കഴിഞ്ഞും കേവലം രണ്ടു ശതമാനത്തോളം മാത്രം കുറഞ്ഞ അവരുടെ വോട്ടുവിഹിതം സൂചിപ്പിക്കുന്നത്. 

tripura-lenin

ആശങ്കയുടെ നാളെ
ദേശീയരാഷ്ട്രീയത്തിൽ വിവിധ കക്ഷികളുടെ നിലപാടുകൾ സംസ്ഥാന രാഷ്ട്രീയത്തെ ഭാവിയിൽ പരുവപ്പെടുത്തും. ബി.ജെ.പിയും ആർ.എസ്.എസും അവരുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ ഉറച്ചുനിന്ന് തെരഞ്ഞെടുപ്പ് കാമ്പയിനിൽ സജീവമാകുേമ്പാൾ ഇതര പാർട്ടികൾ ദിശാബോധം നഷ്ടമായ നിലയിലാണ്. തെരഞ്ഞെടുപ്പ് സഖ്യത്തെ ചൊല്ലി ഇടതുപക്ഷം രണ്ടു ലൈനുകളിലായി പിളർന്നു. ഇത് നേരത്തേ പശ്ചിമ ബംഗാളിലും ഇപ്പോൾ ത്രിപുരയിലും ഫലത്തെ സ്വാധീനിച്ചു. പ്രതിപക്ഷശബ്ദങ്ങൾ യോജിപ്പിലെത്താതെവന്നതും അവരുടെ ഏകോപനം നഷ്ടമായതും തന്ത്രപ്രധാന സഖ്യങ്ങളൊരുക്കാൻ കഴിഞ്ഞതും കാവിപ്പടക്ക് കാര്യങ്ങൾ എളുപ്പമാക്കി. 

സംസ്ഥാനത്ത് പുതിയ ഭരണം വന്നു കഴിഞ്ഞിരിക്കുന്നു. തുടക്കം അത്ര സന്തോഷകരമല്ല. ബി.ജെ.പി അനുയായികളുടെ അക്രമവും അഴിഞ്ഞാട്ടവും ഇടതുപക്ഷക്കാർക്കും മറ്റു പാർട്ടിപ്രവർത്തകർക്കും നേരിടേണ്ടിവന്ന ആക്രമണങ്ങൾ, രക്തച്ചൊരിച്ചിലുകൾ, ഗവർണറുടെയും ബി.ജെ.പി കേന്ദ്ര-സംസ്ഥാനനേതാക്കളുടെയും അനുമതിയോടെയുള്ള ആൾക്കൂട്ട ആക്രമണങ്ങൾ- എല്ലാംകൂടി ബി.ജെ.പിക്കാർക്കിടയിൽതന്നെ വിജയത്തിെൻറ മധുരം കുറച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തെക്കൻ ത്രിപുരയിലെ സുഹൃത്തുക്കൾ ഫോണിൽ വിളിച്ച് സഹായം തേടി. അവരുടെ ആശങ്കകൾ പൊലീസിലും അധികാരകേന്ദ്രങ്ങളിലും ജനങ്ങളിലും എത്തിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. അഗർത്തലയിൽ ഇരിക്കുന്ന ഞാൻ നിസ്സഹായയായിരുന്നു. ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഏതാണ്ടെല്ലായിടത്തും 144 വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞയായിരുന്നു. ഗ്രാമപ്രദേശങ്ങളിൽ പ്രതികാരദാഹികളായി ബി.ജെ.പിക്കാർ അഴിഞ്ഞാടി. പ്രതിമധ്വംസനത്തിെൻറയും കോളജ് ആക്രമണത്തിെൻറയും കടകൾ കൊള്ളയടിക്കുന്നതിെൻറയും വാർത്തകളായിരുന്നു എവിടെയും. സംസ്ഥാനം മൊത്തമായി അരാജകത്വത്തിലായ സ്ഥിതി. ഇതാണ് മാറ്റത്തിെൻറ ലക്ഷണമെങ്കിൽ, ഇതാണ് ജനം കാത്തിരുന്ന ഭരണമെങ്കിൽ ത്രിപുരക്ക് വരാനിരിക്കുന്നത് ഭീതിദമായ നാളുകളാണ്.  

(ത്രിപുരയിലെ മനുഷ്യാവകാശ പ്രവർത്തകയും ഗവേഷകയുമാണ് ലേഖിക)

rahul-gandhi


അഗർതലയിൽനിന്ന് കൊൽക്കത്തയിലേക്കുള്ള ദൂരം
കൊൽക്കത്തയിൽ നിന്ന് ശബീന അഖ്തർ

ത്രിപുരയിലെ സാമാന്യം വലിയ വിജയത്തിനുശേഷം, അതിഭീകരമായ ആക്രമണ പരമ്പരകൾക്കാണ് പശ്ചിമബംഗാൾ സാക്ഷ്യം വഹിച്ചത്. അതേക്കുറിച്ച് കൊൽക്കത്തയിലെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും കോളമിസ്റ്റുമായ ബിശ്വനാഥ് ചക്രവർത്തിയുടെ വാക്കുകൾ ഇങ്ങനെ: ‘‘ത്രിപുരയിെല ആക്രമണ പരമ്പരകൾക്ക് പ്രഥമ ഉത്തരവാദികൾ നരേന്ദ്ര മോദിയും അമിത് ഷായുമാണ്. ഒരു ഭരണമാറ്റം ഉണ്ടാകു
േമ്പാൾ അക്രമസംഭവങ്ങൾ ഉണ്ടാകാറുണ്ട്. പക്ഷേ, ഇത്രയധികം ദിവസം അത് തുടരരുതായിരുന്നു. മാർച്ച് മൂന്നുമുതൽ ഒമ്പത് വരെയുള്ള ഏഴ് ദിവസങ്ങളിൽ ജനങ്ങൾ തെരുവുകളിൽ അഴിഞ്ഞാടി. പൊലീസിനും മറ്റും നിർദേശങ്ങൾ നൽകാൻ ആരുമില്ലാത്ത അവസ്ഥ’’. അഗർതലയിൽ ലെനിൻ പ്രതിമ പിഴുതെറിയപ്പെട്ട സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ, തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം റിക്രൂട്ട് ചെയ്യപ്പെട്ട ബി.ജെ.പി പ്രവർത്തകരായിരിക്കാം അത് എന്നാണ് അദ്ദേഹം പറഞ്ഞത്.

ത്രിപുരയിൽനിന്ന് ഏകദേശം 500 മൈൽ അകലെ, ഒരു കാലത്ത് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ രാജധാനി ആയിരുന്ന കൊൽക്കത്തയിലും ലെനിൻ പ്രതിമ തകർത്തതിെൻറ അനുരണനങ്ങൾ ഉണ്ടായിട്ടുണ്ട്. ജാദവ്പൂർ സർവകലാശാലയിെല തീവ്ര ഇടതുപക്ഷ പാർട്ടിയുടെ വിദ്യാർഥി സംഘടനയിലെ ഏതാനും അംഗങ്ങൾ ജനസംഘം സ്ഥാപകനേതാവ് ശ്യാമ പ്രസാദ് മുഖർജിയുടെ പ്രതിമ തകർക്കുേമ്പാൾ ബി.ജെ.പിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. ലെനിൻ പ്രതിമ തകർത്തതിെൻറ തൊട്ടടുത്ത ദിവസമാണ് ഇൗ നടപടിയെന്ന് ഒാർക്കണം. ചൊവ്വാഴ്ച  കൊൽക്കത്തക്കടുത്ത ധർമാത്തലയിൽ എസ്.യു.സി.െഎയും പ്രതിഷേധ പ്രകടനം നടത്തി. 

പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. അവിടെ സംഘടനയുടെ ജില്ല സെക്രട്ടറി അമിതാവ് ചാറ്റർജി നടത്തിയ പ്രസംഗത്തിൽനിന്ന്: ‘‘ത്രിപുരയിൽ പുതിയ ഭരണവർഗം നടത്തുന്ന ആക്രമണങ്ങൾക്കെതിരെയാണ് ഞങ്ങളുടെ പ്രതിേഷധം. അഗർതലയിൽ ലെനിെൻറ പ്രതിമ തകർത്തത് െഎ.എസിെൻറയും താലിബാെൻറയും ചെയ്തികൾക്കു സമാനമാണ്. ചരിത്രസ്മാരകങ്ങൾ തകർക്കുകയാണ് അവരും ചെയ്യുന്നത്. വർഗീയവാദികൾ പേയിളകിയവരെപ്പോലെയാണ്. അവരെ തളച്ചില്ലെങ്കിൽ രാജ്യം കനത്തവില നൽകേണ്ടിവരും. ലെനിൻ ലോക നേതാവായിരുന്നു. അദ്ദേഹത്തെപ്പോലെ ഒരാളുടെ സ്മാരകം നശിപ്പിക്കുേമ്പാൾ, രാജ്യം എേങ്ങാട്ടാണ് പോകുന്നതെന്ന ഗൗരവമായ  ചോദ്യം ഉയരുന്നു. ലെനിനല്ല, മറ്റേതൊരു ലോക നേതാവിെൻറ പ്രതിമയും ഇതുപോലെ തകർക്കപ്പെട്ടാലും ഞങ്ങൾ പ്രതിഷേധിക്കുമായിരുന്നു’’.ഇതിനിടയിലും രാജ്യത്ത് ഇടതു പ്രത്യയശാസ്ത്രം തകർച്ചയിലാണെന്ന യാഥാർഥ്യം അമിതാവ് നിഷേധിക്കുന്നില്ല. പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ താഴേതട്ടിലുള്ള പ്രവർത്തനമാണ്ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. 

വീണ്ടും ബിശ്വനാഥ് ചക്രവർത്തിയുടെ വാക്കുകളിലേക്ക്: ‘‘കമ്യൂണിസ്റ്റ്^ആർ.എസ്.എസ് പ്രത്യയശാസ്ത്ര സംഘട്ടനങ്ങൾ എക്കാലത്തും ഇവിടെ നടന്നിട്ടുണ്ട്. ബംഗാളിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇല്ലാതാകുന്നതിനെ മറ്റൊന്നുമായും തുലനം ചെയ്യാനാവില്ല. പടിപടിയായി സംഭവിച്ച തകർച്ചയാണത്. 2011ൽ മമത ബാനർജി അധികാരത്തിൽ വരുേമ്പാൾതന്നെ, ആ പാർട്ടി തകർന്നിരുന്നു. കമ്യൂണിസ്റ്റുകാർ അവരുടെ കർമപരിപാടികളിൽ കാലോചിതമായ മാറ്റംവരുത്തേണ്ട സമയം എേന്നാ അതിക്രമിച്ചിരിക്കുന്നു. ലോകത്തെ മിക്ക കമ്യൂണിസ്റ്റ് പാർട്ടികളും സോഷ്യൽ ഡെമോക്രസിയിലേക്ക് മാറിയിരിക്കുന്നു. ഇന്ത്യയിലും അങ്ങനെത്തന്നെയാണ്.കമ്യൂണിസത്തിന് ഇന്ത്യൻ രാഷ്ട്രീയഭൂമികയിൽ സവിശേഷമായ ഒരു സ്ഥാനവുമില്ല. അതിനാൽ, ഇന്ത്യൻ രാഷ്ട്രീയത്തിൽ അതിജീവനം സാധ്യമാകണമെങ്കിൽ പോളിറ്റ് ബ്യൂറോ കാര്യമായ പരിഷ്കരണങ്ങൾക്കുതന്നെ മുതിരേണ്ടി വരും’’.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionmalayalam newsTripura electionBJPBJP
News Summary - tripura election- opinion
Next Story