Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2018 2:17 AM GMT Updated On
date_range 1 Dec 2018 4:51 AM GMTഅനായാസമല്ല കോൺഗ്രസിന്; വർഗീയ അട്ടിമറിക്ക് ബി.ജെ.പി
text_fieldsbookmark_border
രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് മുമ്പേ ജയിച്ചമട്ടിലായിരുന്നു കോൺഗ്രസ്. നിയമസഭ തെരഞ്ഞെടുപ്പിെൻറ കഴിഞ്ഞകാല ചരിത്രം അതാണ്. അത് ആവർത്തിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്ന കോൺഗ്രസുകാർക്കുപോലും ഇത്തവണ പലവിധ ആശങ്കകളുണ്ട്. ജാഗ്രത കാട്ടിയില്ലെങ്കിൽ അപകടം ഉണ്ടെന്നാണ് അവർ പറയുന്നത്.എണ്ണയിട്ട യന്ത്രംപോലെ സംഘ്പരിവാർ താേഴത്തട്ടിൽ പ്രവർത്തനം നടത്തുന്നു. സംസ്ഥാന ഭരണത്തിനുപുറമെ കേന്ദ്രഭരണവും ബി.ജെ.പിയുടെ കൈയിലാണ്. ഇതിനോട് മത്സരിക്കുന്ന കോൺഗ്രസിന് അത്രത്തോളംപോന്ന ചിട്ടയായ പ്രവർത്തനമില്ല. പക്ഷേ, ആശങ്ക അവിടെയല്ല. വർഗീയ കാർഡ് മുമ്പെന്നത്തേക്കാൾ ശക്തമായി രാജസ്ഥാനിൽ ചെലവാക്കാൻ ശ്രമിക്കുകയാണ് ബി.ജെ.പി.
ആൾവാറിലും മറ്റുമായി പശുവിെൻറ പേരിലുള്ള ആൾക്കൂട്ടക്കൊലകൾ പലത് നടന്നു. ഈ വർഗീയ വൈരം ഏറ്റവും കൂടുതൽ ഉയർത്തിക്കാട്ടേണ്ട സമയമാണ് തെരഞ്ഞെടുപ്പ്. പക്ഷേ, അതേക്കുറിച്ച് പറയാൻകഴിയാത്ത സ്ഥിതിയാണ് കോൺഗ്രസിന്. പറഞ്ഞാൽ മുതലാക്കുന്നത് ബി.ജെ.പിയായിരിക്കും. ന്യൂനപക്ഷവിരുദ്ധത പറഞ്ഞ് ഹൈന്ദവ വോട്ടുകളെ സ്വാധീനിക്കാൻ ബി.ജെ.പി തുനിഞ്ഞിറങ്ങും. അതുകൊണ്ട് ആൾക്കൂട്ടക്കൊലകൾ തെരഞ്ഞെടുപ്പ് ചർച്ചയാവുന്നില്ല. 10 ശതമാനത്തോളം വോട്ടുള്ള മുസ്ലിംകളെക്കാൾ കോൺഗ്രസിന് കിട്ടേണ്ടത് ഹിന്ദു വോട്ടാണ്. ന്യൂനപക്ഷങ്ങൾ സ്വാഭാവികമായും തങ്ങൾക്ക് വോട്ടുചെയ്യാൻ ബാധ്യസ്ഥമാണെന്ന് ഉറപ്പിച്ചാണ് കോൺഗ്രസിെൻറ പോക്ക്.
എന്നിട്ടും വർഗീയതതന്നെ ബി.ജെ.പിയുടെ തുറുപ്പുശീട്ട്. ആൾക്കൂട്ടക്കൊല നടന്ന ആൾവാറിൽനിന്നാണ് പ്രധാനമന്തി നരേന്ദ്ര മോദി രാജസ്ഥാനിലെ പ്രചാരണം ആരംഭിച്ചത്. അയോധ്യയിലെ രാമക്ഷേത്ര നിർമാണം, ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റം എന്നിവയെല്ലാമാണ് സംഘ്പരിവാർ ഇവിടെ ചർച്ചക്കുവെക്കുന്നത്. ഹനുമാൻ ദലിതനാണെന്നുവരെ പറഞ്ഞുവെച്ചത് യു.പി മുഖ്യമന്ത്രി ആദിത്യനാഥാണ്. ഭരണനേട്ടങ്ങൾ വിശദീകരിച്ച് വോട്ടാക്കി മാറ്റാൻപാകത്തിൽ ബി.ജെ.പിയുടെ ആവനാഴിയിൽ ഒന്നുമില്ല. വോട്ടു ചോദിച്ച് ഇറങ്ങുന്ന മുഖ്യമന്ത്രി വസുന്ധര രാജെക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒരുപോലെ അത് ബാധകം.
രാജസ്ഥാെൻറ മണ്ണിൽ വർഗീയതയുടെ വിളവെടുപ്പ് മുമ്പില്ലാത്തവിധം നടത്തുമെന്ന ആശങ്കകൾക്കൊപ്പം െറബൽ ശല്യവും കോൺഗ്രസിനെ വേട്ടയാടുന്നുണ്ട്. അവരിൽ നാലഞ്ചു പേർ ജയിച്ചുവരാനുള്ള സാധ്യതയുമുണ്ട്. മുഖ്യമന്ത്രി സ്ഥാനാർഥി സംബന്ധിച്ച ആശയക്കുഴപ്പവും കോൺഗ്രസ് ഇതിനിടയിൽ സൃഷ്ടിച്ചു. മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, യുവനേതാവ് സചിൻ പൈലറ്റ് എന്നിവർ തമ്മിലുള്ള കിടമത്സരത്തിൽ നേടിയത് ഗെഹ് ലോട്ട് തന്നെ. സ്ഥാനാർഥിനിർണയം കഴിഞ്ഞപ്പോൾ അദ്ദേഹത്തെ അനുകൂലിക്കുന്നവർക്കാണ് കൂടുതൽ സീറ്റ്. കോൺഗ്രസുകാരാണ്; പാരവെപ്പുകൾ ഉണ്ടാകാമെന്ന ആശങ്ക ബാക്കി.വസുന്ധര രാജെയും മോദിയുമായി നല്ല ബന്ധമല്ല. വസുന്ധരയുടെ ഭരണം, കഴിഞ്ഞ തവണെത്തക്കാൾ മോശവുമാണ്.
പക്ഷേ, വസുന്ധര ജയിച്ചില്ലെങ്കിൽ ലോക്സഭ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാൽ ഗോദയിൽ അരയും തലയും മുറുക്കുകയാണ് മോദി. പക്ഷേ, പണ്ടേപ്പോലെ ഫലിക്കുന്നില്ലെന്നു മാത്രം. പ്രചാരണയോഗങ്ങൾ വോട്ടർമാരിൽ ആവേശം ഉണർത്തുന്നില്ല. നോട്ട് അസാധുവാക്കൽ, ജി.എസ്.ടി, ഇന്ധന വിലവർധന എന്നിവയെല്ലാം വഴി തകർന്നുനിൽക്കുന്ന കർഷകരും വ്യാപാരികളും അമർഷംപൂണ്ടു നിൽക്കുന്നത് ബി.ജെ.പിയുടെ ഉറക്കം കെടുത്തുന്നു. ബി.ജെ.പിയുടെ വോട്ടു ബാങ്കായ മധ്യവർഗം അസ്വസ്ഥർ . അത് വോട്ടെടുപ്പിൽ ഏശിയാൽ ബി.ജെ.പി ഭരണത്തിനു പുറത്ത്. വിളമ്പുന്ന വർഗീയവികാരം വോട്ടർമാർ അതേപടി വിഴുങ്ങിയാൽ കോൺഗ്രസ് വിഷമിക്കും. അഥവാ, രാജസ്ഥാനിൽ കോൺഗ്രസ് ജയിക്കുന്നില്ല. കണ്ടറിയേണ്ടത് ബി.ജെ.പിയുടെ ഭരണശൈലിയും വർഗീയ രാഷ്ട്രീയവും തോൽക്കുന്നുണ്ടോ എന്നാണ്.
ആൾവാറിലും മറ്റുമായി പശുവിെൻറ പേരിലുള്ള ആൾക്കൂട്ടക്കൊലകൾ പലത് നടന്നു. ഈ വർഗീയ വൈരം ഏറ്റവും കൂടുതൽ ഉയർത്തിക്കാട്ടേണ്ട സമയമാണ് തെരഞ്ഞെടുപ്പ്. പക്ഷേ, അതേക്കുറിച്ച് പറയാൻകഴിയാത്ത സ്ഥിതിയാണ് കോൺഗ്രസിന്. പറഞ്ഞാൽ മുതലാക്കുന്നത് ബി.ജെ.പിയായിരിക്കും. ന്യൂനപക്ഷവിരുദ്ധത പറഞ്ഞ് ഹൈന്ദവ വോട്ടുകളെ സ്വാധീനിക്കാൻ ബി.ജെ.പി തുനിഞ്ഞിറങ്ങും. അതുകൊണ്ട് ആൾക്കൂട്ടക്കൊലകൾ തെരഞ്ഞെടുപ്പ് ചർച്ചയാവുന്നില്ല. 10 ശതമാനത്തോളം വോട്ടുള്ള മുസ്ലിംകളെക്കാൾ കോൺഗ്രസിന് കിട്ടേണ്ടത് ഹിന്ദു വോട്ടാണ്. ന്യൂനപക്ഷങ്ങൾ സ്വാഭാവികമായും തങ്ങൾക്ക് വോട്ടുചെയ്യാൻ ബാധ്യസ്ഥമാണെന്ന് ഉറപ്പിച്ചാണ് കോൺഗ്രസിെൻറ പോക്ക്.
എന്നിട്ടും വർഗീയതതന്നെ ബി.ജെ.പിയുടെ തുറുപ്പുശീട്ട്. ആൾക്കൂട്ടക്കൊല നടന്ന ആൾവാറിൽനിന്നാണ് പ്രധാനമന്തി നരേന്ദ്ര മോദി രാജസ്ഥാനിലെ പ്രചാരണം ആരംഭിച്ചത്. അയോധ്യയിലെ രാമക്ഷേത്ര നിർമാണം, ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റം എന്നിവയെല്ലാമാണ് സംഘ്പരിവാർ ഇവിടെ ചർച്ചക്കുവെക്കുന്നത്. ഹനുമാൻ ദലിതനാണെന്നുവരെ പറഞ്ഞുവെച്ചത് യു.പി മുഖ്യമന്ത്രി ആദിത്യനാഥാണ്. ഭരണനേട്ടങ്ങൾ വിശദീകരിച്ച് വോട്ടാക്കി മാറ്റാൻപാകത്തിൽ ബി.ജെ.പിയുടെ ആവനാഴിയിൽ ഒന്നുമില്ല. വോട്ടു ചോദിച്ച് ഇറങ്ങുന്ന മുഖ്യമന്ത്രി വസുന്ധര രാജെക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒരുപോലെ അത് ബാധകം.
കോൺഗ്രസ് പ്രകടനപത്രിക പാർട്ടി വക്താവ് രൺദീപ് സിങ് സൂരജ്വാല ജയ്പൂരിൽ പുറത്തിറക്കുന്നു
രാജസ്ഥാെൻറ മണ്ണിൽ വർഗീയതയുടെ വിളവെടുപ്പ് മുമ്പില്ലാത്തവിധം നടത്തുമെന്ന ആശങ്കകൾക്കൊപ്പം െറബൽ ശല്യവും കോൺഗ്രസിനെ വേട്ടയാടുന്നുണ്ട്. അവരിൽ നാലഞ്ചു പേർ ജയിച്ചുവരാനുള്ള സാധ്യതയുമുണ്ട്. മുഖ്യമന്ത്രി സ്ഥാനാർഥി സംബന്ധിച്ച ആശയക്കുഴപ്പവും കോൺഗ്രസ് ഇതിനിടയിൽ സൃഷ്ടിച്ചു. മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, യുവനേതാവ് സചിൻ പൈലറ്റ് എന്നിവർ തമ്മിലുള്ള കിടമത്സരത്തിൽ നേടിയത് ഗെഹ് ലോട്ട് തന്നെ. സ്ഥാനാർഥിനിർണയം കഴിഞ്ഞപ്പോൾ അദ്ദേഹത്തെ അനുകൂലിക്കുന്നവർക്കാണ് കൂടുതൽ സീറ്റ്. കോൺഗ്രസുകാരാണ്; പാരവെപ്പുകൾ ഉണ്ടാകാമെന്ന ആശങ്ക ബാക്കി.വസുന്ധര രാജെയും മോദിയുമായി നല്ല ബന്ധമല്ല. വസുന്ധരയുടെ ഭരണം, കഴിഞ്ഞ തവണെത്തക്കാൾ മോശവുമാണ്.
പക്ഷേ, വസുന്ധര ജയിച്ചില്ലെങ്കിൽ ലോക്സഭ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാൽ ഗോദയിൽ അരയും തലയും മുറുക്കുകയാണ് മോദി. പക്ഷേ, പണ്ടേപ്പോലെ ഫലിക്കുന്നില്ലെന്നു മാത്രം. പ്രചാരണയോഗങ്ങൾ വോട്ടർമാരിൽ ആവേശം ഉണർത്തുന്നില്ല. നോട്ട് അസാധുവാക്കൽ, ജി.എസ്.ടി, ഇന്ധന വിലവർധന എന്നിവയെല്ലാം വഴി തകർന്നുനിൽക്കുന്ന കർഷകരും വ്യാപാരികളും അമർഷംപൂണ്ടു നിൽക്കുന്നത് ബി.ജെ.പിയുടെ ഉറക്കം കെടുത്തുന്നു. ബി.ജെ.പിയുടെ വോട്ടു ബാങ്കായ മധ്യവർഗം അസ്വസ്ഥർ . അത് വോട്ടെടുപ്പിൽ ഏശിയാൽ ബി.ജെ.പി ഭരണത്തിനു പുറത്ത്. വിളമ്പുന്ന വർഗീയവികാരം വോട്ടർമാർ അതേപടി വിഴുങ്ങിയാൽ കോൺഗ്രസ് വിഷമിക്കും. അഥവാ, രാജസ്ഥാനിൽ കോൺഗ്രസ് ജയിക്കുന്നില്ല. കണ്ടറിയേണ്ടത് ബി.ജെ.പിയുടെ ഭരണശൈലിയും വർഗീയ രാഷ്ട്രീയവും തോൽക്കുന്നുണ്ടോ എന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story