പ്രധാനമന്ത്രിയുടെ പ്രതികാരം
text_fieldsഅറിയാനുള്ള അവകാശത്തിെൻറ കടക്കൽ മോദി സർക്കാർ കത്തിവെച്ച കറുത്ത ദിനം. വിവരാവകാ ശനിയമത്തെ കൊന്നുകളയാനുള്ള വിവാദ നിയമഭേദഗതി ലോക്സഭക്കുശേഷം രാജ്യസഭയും പാസാ ക്കിയ ജൂൈല 25. പ്രമുഖ വിവരാവകാശപ്രവർത്തക അഞ്ജലി ഭരദ്വാജിെൻറ നേതൃത്വത്തിൽ അന്ന് രാ വിലെ 11 മുതൽ ജന്തർമന്തറിൽ പ്രതിഷേധം നടക്കുകയാണ്. ഉച്ചക്ക് രണ്ടിന് വിവാദ ബിൽ തിരക് കിട്ട് പാസാക്കാനായി രാജ്യസഭ പരിഗണിക്കാനിരിക്കെ സർക്കാർ പിന്തിരിയണമെന്നാണ് സമര ക്കാരുടെ ആവശ്യം. നിയമഭേദഗതിയോടെ വിവരാവകാശത്തിെൻറ കഥ കഴിയുമെന്ന് വിശദീകരി ച്ച അഞ്ജലി ഇത്തരമൊരു കടുംകൈക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രേരിപ്പിച്ച മനുഷ് യനെ ആ ആൾക്കൂട്ടത്തിനിടയിൽ കാണിച്ചുതന്നു. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത പുറത്തുകൊണ്ടുവരാൻ നിയമയുദ്ധം തുടരുന്ന നീരജ് ശർമയെ. ഭൂരിഭാഗവും സ്ത്രീകളായ സമരക്കാർക്കിടയിൽനിന്ന് ‘‘വിവരാവകാശം രക്ഷിക്കൂ, ജനാധിപത്യം രക്ഷിക്കൂ’’ എന്ന പ്ലക്കാർഡുമേന്തി അടുേത്തക്കു വന്ന ആ വിവരാവകാശപ്രവർത്തകൻ തെൻറ നിയമയുദ്ധത്തിെൻറ നാൾവഴി പറഞ്ഞുതന്നു.
നീരജിെൻറ അപേക്ഷ
നീരജിെൻറ വിവരാവകാശ അപേക്ഷയെ തുടർന്ന് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയുടെ ബിരുദരേഖകൾ കാണിക്കാൻ അദ്ദേഹം പൂർവവിദ്യാർഥിയായിരുന്നുവെന്ന് പറയുന്ന ഡൽഹി സർവകലാശാലക്ക് 2016 ഡിസംബർ 21ന് കേന്ദ്ര വിവരാവകാശ കമീഷണറായിരുന്ന ശ്രീധർ ആചാര്യലു നോട്ടീസ് നൽകി. പ്രധാനമന്ത്രിയുടെ ബിരുദരേഖകൾ ചോദിക്കുന്നതിനു പകരം ഡൽഹി സർവകലാശാലയിൽനിന്ന് മോദി ബി.എ ബിരുദമെടുത്തുവെന്ന് പറയുന്ന 1978ലെ ബി.എ കോഴ്സ് പാസായവരുടെ രേഖകളാണ് നീരജ് ചോദിച്ചത്. മോദിയുടെ ബിരുദം വ്യാജമാണെന്ന തരത്തിലുള്ള പ്രചാരണം വ്യാപകമായ സമയത്തായിരുന്നു ഇത്. ഇൗ വിവരം നൽകാനാവില്ലെന്ന ഡൽഹി സർവകലാശാല വിവരാവകാശ ഒാഫിസറുടെ തീരുമാനം റദ്ദാക്കിയായിരുന്നു ആചാര്യലുവിെൻറ ഉത്തരവ്.
മോദിയുടെ ബിരുദവിവരം വെളിപ്പെടാതിരിക്കാൻ രണ്ടു നീക്കങ്ങളാണ് പിന്നീടുണ്ടായത്. ആദ്യം ഡൽഹി സർവകലാശാല അടക്കം മാനവവിഭവശേഷി മന്ത്രാലയവുമായി ബന്ധപ്പെട്ട അപേക്ഷകളുടെ ചുമതലയിൽനിന്ന് ആചാര്യലുവിനെ മാറ്റി. രണ്ടാമതായി ഡൽഹി കോടതിയെ സമീപിച്ച സർവകലാശാല 2017 ഏപ്രിൽ 27ന് ഉത്തരവിന്മേൽ സ്റ്റേ വാങ്ങി. മുഖ്യ കമീഷണറുടെ ഉത്തരവ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് സർവകലാശാലക്കുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബോധിപ്പിച്ചതിനെ തുടർന്നായിരുന്നു അത്. വിവരാവകാശ അപേക്ഷ നൽകിയ നീരജിന് ഡൽഹി ഹൈകോടതി നോട്ടീസ് അയക്കുകയും ചെയ്തു.
സ്റ്റേ വാങ്ങിയ ഡൽഹി സർവകലാശാലക്ക് ആറു മാസം കിട്ടിയിട്ടും ഒരു സത്യവാങ്മൂലം തയാറാക്കാൻ കഴിഞ്ഞില്ല. അതോടെ കേസ് നീട്ടിവെപ്പിക്കാനുള്ള നീക്കങ്ങളായി. ‘ഇന്ന് ഉച്ചക്കുശേഷം 2.15ന് ഡൽഹി ഹൈകോടതി കേസ് വീണ്ടും പരിഗണിക്കുകയാണ്. കഴിഞ്ഞ രണ്ടു വർഷം കാണിച്ച പോലെ ഇനിയൊരു മൂന്നു മാസത്തേക്കോ ആറു മാസേത്തക്കോ കേസ് നീട്ടിവെക്കും’ എന്നു പറഞ്ഞാണ് നീരജ് സംസാരം അവസാനിപ്പിച്ചത്. നീരജിന് പിഴച്ചില്ല. രണ്ടു വർഷമായി തുടരുന്ന മോദിയുടെ ബിരുദകേസ് നാലു മാസം കഴിഞ്ഞ് നവംബർ 27ന് പരിഗണിക്കാനായി വീണ്ടും നീട്ടി.
പ്രതികാരത്തിനു പിന്നിൽ
നീരജുമായി സംസാരിച്ചശേഷമാണ് രാജ്യസഭയിലെത്തി ജയ്റാം രമേശിെൻറ പ്രസംഗം കേൾക്കുന്നത്. വിവരാവകാശ കമീഷനോടുള്ള പ്രധാനമന്ത്രിയുടെ പ്രതികാരത്തിെൻറ ഒന്നാമത്തെ കാരണമായി ജയറാം രമേശ് എണ്ണിയത് നീരജിെൻറ അപേക്ഷയിൽ മുഖ്യ വിവരാവകാശ കമീഷണർ പുറപ്പെടുവിച്ച ഉത്തരവാണ്. മോദിയുടെ പ്രതികാരദാഹത്തിൽ ആസൂത്രണ കമീഷൻ ബലിയാടായ കഥ പറഞ്ഞശേഷമാണ് വിവരാവകാശ കമീഷനോട് പ്രതികാരമുദിച്ചതിെൻറ അഞ്ചു കാരണങ്ങളിലേക്ക് ജയറാം രമേശ് കടന്നത്. 2003നും 2013നുമിടയിൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ആസൂത്രണകമീഷനു മുമ്പാകെ വന്നിരുന്നു. മോദിക്ക് അസ്വസ്ഥതയുണ്ടാക്കുന്ന കുറെ ചോദ്യങ്ങൾ കമീഷൻ ചോദിച്ചു. ഗുജറാത്തിലെ ആരോഗ്യ, വിദ്യാഭ്യാസ മേഖലയെക്കുറിച്ചും സാമ്പത്തിക വികസനമുള്ള ഗുജറാത്തിൽ സാമൂഹിക വികസനം നടക്കാത്തതിനെക്കുറിച്ചുമായിരുന്നു ചോദ്യങ്ങൾ. 2014ൽ ഗുജറാത്ത് മുഖ്യമന്ത്രിപദത്തിൽനിന്ന് പ്രധാനമന്ത്രിപദത്തിലെത്തിയ മോദി അനിഷ്ടകരമായ ചോദ്യങ്ങളുന്നയിച്ച ആസൂത്രണകമീഷനോട് പ്രതികാരം ചെയ്യുന്നതാണ് കണ്ടത്.
ആസൂത്രണ കമീഷനെ തന്നെ ഇല്ലാതാക്കിയപോലെയാണ് വിവരാവകാശ കമീഷനെയും കൊല്ലുന്നതെന്ന് പറഞ്ഞ ജയ്റാം രമേശ് കമീഷെൻറ അഞ്ചു ഇടപെടലുകളാണ് പ്രധാനമന്ത്രിയുടെ പകയുടെ കാരണമെന്ന് എണ്ണിപ്പറഞ്ഞു. ഒന്ന്) പ്രധാനമന്ത്രിക്ക് ബിരുദം ലഭിച്ചെന്നു പറയുന്ന 1978ലെ ഡൽഹി സർവകലാശാലയുടെ ബിരുദരേഖകൾ പരിേശാധിക്കാനുള്ള ഉത്തരവ്. രണ്ട്) കറൻസി നിരോധനം പ്രഖ്യാപിക്കുന്നതിെൻറ തൊട്ട് മുമ്പ് അത് വിപരീതഫലമുണ്ടാക്കുമെന്നും കള്ളപ്പണവും കള്ളനോട്ടും തടയില്ലെന്നും റിസർവ് ബാങ്കിെൻറ ബോർഡ് ഒാഫ് ഡയറക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രസ്തുത യോഗത്തിെൻറ മിനിറ്റ്സ് പുറത്തുവിടണമെന്ന ഉത്തരവ്. മൂന്ന്) മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമർപ്പിച്ച കിട്ടാക്കടം വരുത്തിവെച്ച കോടീശ്വരന്മാരുടെ പട്ടിക പുറത്തുവിടണമെന്ന ഉത്തരവ്. നാല്) വിദേശ ബാങ്കുകളിൽ ഇന്ത്യക്കാരുടെ കള്ളപ്പണം അന്വേഷിക്കാൻ മോദി സർക്കാർ നിയോഗിച്ച സംഘം ഇതുവരെ കണ്ടെത്തിയ കള്ളപ്പണത്തിെൻറ കണക്ക് വെളിപ്പെടുത്താനുള്ള ഉത്തരവ്. അഞ്ച്) രാജ്യത്ത് നാലു കോടി വ്യാജ റേഷൻകാർഡുകൾ കണ്ടെത്തിയെന്ന മോദിയുടെ അവകാശവാദം നുണയാണെന്ന് തെളിയിച്ച വിവരാവകാശ മറുപടി. വാസ്തവത്തിൽ 2.3 കോടി വ്യാജ റേഷൻകാർഡുകൾ മാത്രമാണ് കണ്ടെത്തിയിരുന്നത്.
പ്രതിപക്ഷത്തെ പേടിപ്പിച്ചവിധം
വിവാദ വിവരാവകാശ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ശക്തമായ വാഗ്വാദമാണ് രാജ്യസഭയിൽ നടന്നത്. ബിൽ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന 15 പ്രതിപക്ഷ പാർട്ടികളുടെ പ്രമേയത്തിനുള്ള നോട്ടീസ് ആദ്യം പരിഗണിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അത് പരാജയപ്പെെട്ടങ്കിൽ മാത്രം വിവാദബിൽ പാസാക്കാനായി പരിഗണിച്ചാൽ മതിയല്ലോ എന്നായിരുന്നു പ്രതിപക്ഷം പറഞ്ഞത്. സർക്കാർ ന്യൂനപക്ഷമായ രാജ്യസഭയിൽ ഇൗ 15 പാർട്ടികൾ ഉറച്ചുനിന്നാൽ വിവരാവകാശ നിയമഭേദഗതി ബിൽ പാസാക്കാനാവില്ല എന്ന ആത്മവിശ്വാസത്തിലായിരുന്നു ഇത്. ബഹളത്തിനും കൂക്കിവിളികൾക്കും ഇടയിൽ സർക്കാറിനൊപ്പം മാത്രം നിൽക്കാറുള്ള ഉപാധ്യക്ഷൻ ഹരിവംശ് റായ് ബില്ലിലെ ചർച്ചയുമായി മുന്നോട്ടുപോയപ്പോൾ പ്രതിപക്ഷ അംഗങ്ങൾ ഒന്നര മണിക്കൂർ നടുത്തളത്തിലിറങ്ങി മുദ്രാവാക്യംവിളിച്ചത് അവസാന വിജയം തങ്ങൾക്കാകുമെന്ന ഉറപ്പിലായിരുന്നു.
എന്നാൽ, ആ സമരവീര്യം അണഞ്ഞ് പ്രതിപക്ഷത്ത് മ്ലാനത പടരാനും ഭരണപക്ഷത്ത് സന്തോഷം പടരാനും അധികനേരം വേണ്ടിവന്നില്ല. നവീൻ പട്നായിക്കിനായി ഭുവനേശ്വറിലേക്കും ചന്ദ്രശേഖര റാവുവിനും ജഗനുമായി ഹൈദരാബാദിലേക്കും പാർലമെൻറിലെ പ്രധാനമന്ത്രിയുടെ ഒാഫിസിൽനിന്ന് വിളി പോയി. ഭൂപേന്ദ്ര യാദവിനെപ്പോലുള്ള സർക്കാർ ഇടനിലക്കാർ സമാജ് വാദി പാർട്ടിക്കും ബി.എസ്.പിക്കും എൻ.സി.പിക്കും കൊടുക്കാനുള്ള മുന്നറിയിപ്പും കൊടുത്ത് പ്രമേയത്തിൽ ഒപ്പിട്ട പാർട്ടികളെതന്നെ പാട്ടിലാക്കി. സുതാര്യതയുടെ അവസാന വഴിയുമടച്ച് വിവരാവകാശ കമീഷനെ തെൻറ നിർദേശപ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനമാക്കി മാറ്റി മോദിക്ക് പ്രതികാരംതീർക്കാൻ കഴിഞ്ഞത് ഇതുകൊണ്ടാണ്. പാർലമെൻറിെൻറ ഇടനാഴിയിൽ വെച്ചുകണ്ട ആന്ധ്രപ്രദേശിലെ വൈ.എസ്.ആർ കോൺഗ്രസിെൻറ എം.പിയോട് എന്തു നിലപാടാണിതെന്ന് ചോദിച്ചപ്പോൾ ഒന്നും മറച്ചുപിടിക്കാതെ, തങ്ങളുടെ മുഖ്യമന്ത്രി ജഗനെതിരെയുള്ളത് 19 കേസുകളാണെന്ന മറുപടിയാണ് ലഭിച്ചത്. മോദിയുടെ ബിരുദം നാട്ടുകാരറിയണമെന്ന ഉത്തരവിറക്കാൻ മടിശ്ശീലക്ക് കനമില്ലാത്ത ആചാര്യലുവിന് ആരെയും പേടിക്കാനുണ്ടാവില്ല. എന്നാൽ, മടിശ്ശീലക്ക് കനമുള്ള സംസ്ഥാന മുഖ്യമന്ത്രിമാരുടെയും പ്രതിപക്ഷനേതാക്കളുടെയും കാര്യം അതല്ലല്ലോ. പ്രധാനമന്ത്രിയുടെ പ്രതികാരത്തെക്കുറിച്ച് ജയ്റാം രമേശിെൻറ പ്രസംഗംകൂടി കേട്ടശേഷം എങ്ങനെ പ്രധാനമന്ത്രിക്കായി കൊണ്ടുവന്ന നിയമഭേദഗതിക്കെതിരെ അവരുടെ കൈകൾ െപാങ്ങും? ●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.