Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightജേത്രി

ജേത്രി

text_fields
bookmark_border
Efther-Duflo
cancel

മറ്റു നൊബേൽ പുരസ്കാരങ്ങളെപ്പോലെയല്ല സാമ്പത്തിക നൊബേൽ. ഇക്കാര്യത്തിൽ വൈദ്യശ ാസ്ത്രത്തിെൻറയും ഉൗർജതന്ത്രത്തിെൻറയുമൊന്നും നൂറ്റാണ്ടിെൻറ പാരമ്പര്യമില്ല പ ാവം സാമ്പത്തികത്തിന്. കൊടുത്തു തുടങ്ങിയിട്ട് 50 വർഷമേ ആയിട്ടുള്ളൂ. റോയൽ സ്വീഡിഷ് അ ക്കാദമിയാണ് അവാർഡ് പ്രഖ്യാപനവും പുരസ്കാര ദാനവുമൊക്കെ നിർവഹിക്കുന്നതെങ്കി ലും സംഗതി ഇത് വേറെതന്നെ. പണ്ട് ആൽഫ്രഡ് നൊബേൽ ബാങ്കിൽ നിക്ഷേപിച്ച തുകയുടെ പലിശയി ൽ നിന്നുമല്ല സാമ്പത്തിക നൊബേൽ ജേതാക്കൾക്ക് പണം നൽകുന്നത്. അതിന് വേറെ ആളുകളുണ്ട്. പക്ഷേ, അതുകൊണ്ടൊന്നും ഇത് നൊബേൽ ആകാതിരിക്കുന്നില്ല. അമർത്യസെന്നിനെയും വെങ്കിട്ടരാമൻ രാമകൃഷ്ണനെയും കൈലാശ് സത്യാർഥിയെയുമെല്ലാം നമുക്ക് വേർതിരിച്ച് കാണാനാകുമോ? ആർക്കും ‘സാമ്പത്തിക’ത്തിെൻറ പേരിൽ അമർത്യ സെന്നിനെ മാറ്റിനിർത്താനാവില്ല. എന്നാലും ചിലർക്ക് സംശയമാണ്; മറ്റു ചിലർക്ക് ഒരുതരം ബഹുമാനക്കുറവും.

ഇക്കുറി സാമ്പത്തിക നൊബേലിെൻറ കാര്യത്തിൽ നമുക്ക് നന്നായി ആഘോഷിക്കാനുള്ള വകയുണ്ടായിരുന്നു. ജേതാക്കളിലൊരാൾ ഇന്ത്യക്കാരനാണ്. എന്നിട്ടും സംശയരോഗികൾ കാരണം ആഘോഷത്തിെൻറ പൊലിമ കുറഞ്ഞു. ഒരു സംഘ്പരിവാർ നേതാവിെൻറ സംശയം, വിദേശിയെ രണ്ടാം വിവാഹം ചെയ്യുന്ന സാമ്പത്തിക ശാസ്ത്രജ്ഞർക്ക് സംവരണം ചെയ്യെപ്പട്ടതാണോ ഈ അവാർഡ് എന്നാണ്. അവാർഡ് പങ്കിട്ട അഭിജിത് ബാനർജിയുടെ സഹപ്രവർത്തകയും സഹധർമിണിയും സർവോപരി വിദേശിയുമായ എസ്തറിനെയാണ് നേതാവ് ലക്ഷ്യം വെക്കുന്നതെന്ന് വ്യക്തം. ഇടതുബോധം തലക്കുപിടിച്ച സംശയരോഗികളുടെ പരാതി മറ്റൊന്നാണ്. ദാരിദ്ര്യനിർമാർജനത്തെക്കുറിച്ചുള്ള അവരുടെ അന്വേഷണങ്ങളൊക്കെ നല്ലതാണെങ്കിലും ദാരിദ്ര്യത്തിന് കാരണം തേടുന്ന വർഗവിശകലനങ്ങളിലേക്ക് ദമ്പതികൾ കടന്നുചെന്നില്ലത്രേ. അതുകൊണ്ട് മുതലാളിത്തത്തിെൻറ ‘ടൂൾസ് ആൻഡ് ടെക്നിക്സ്’ ഉപയോഗിച്ചുള്ള ഈ പരിപാടിയിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചിരിക്കയാണ് അവർ. മാധ്യമങ്ങളുടെ കാര്യമാണ് ഇക്കൂട്ടത്തിൽ ഏറ്റവും രസകരം. അഭിജിത് ബാനർജിക്ക് ഏതായാലും അവാർഡ് കൊടുക്കുകയാണല്ലോ; എന്നാൽപിന്നെ, ഭാര്യക്കും കിടക്കട്ടെ ഒരെണ്ണം. അതുകൊണ്ട് ‘അഭിജിത് ബാനർജിക്കും ഭാര്യക്കും നൊബേൽ’ എന്ന് തലക്കെട്ട് കുറിച്ചു. അഭിജിത്തിെൻറ ഭാര്യക്കല്ല, സഹപ്രവർത്തകക്കാണ് പുരസ്കാരം ലഭിച്ചിരിക്കുന്നതെന്ന് ഈ മാധ്യമങ്ങളെ ആരെങ്കിലുമൊന്ന് ഉപദേശിക്കൂ എന്ന് ഒടുവിൽ അവർക്ക് വിളിച്ചുപറയേണ്ടി വരുന്നിടംവരെയെത്തി ആ ചർച്ചകൾ.

പത്തുവർഷം മുമ്പ്, ലോകത്ത് ജീവിച്ചിരിക്കുന്ന 100 ബുദ്ധിജീവികളിൽ ഒരാളായി ‘ഫോറിൻപോളിസി’ മാഗസിൻ തിരഞ്ഞെടുത്ത ആളെയാണ് മാധ്യമങ്ങൾ ഇങ്ങനെ ‘ഭാര്യ’യാക്കി തളച്ചിടാൻ നോക്കിയത്. ആഗോളതലത്തിൽ ദാരിദ്ര്യനിർമാർജനത്തിനായി നടത്തിയ പരീക്ഷണാത്മക സമീപനങ്ങൾക്കാണ് എസ്തറിനും സംഘത്തിനും നൊബേൽ ലഭിച്ചിരിക്കുന്നത്. ‘ഡെവലപ്മെൻറ് ഇക്കണോമിക്സി’ൽ രണ്ടു പതിറ്റാണ്ടിനിടെ അടിമുടി മാറ്റങ്ങൾ സൃഷ്ടിക്കാൻ ഇവരുടെ ഗവേഷണങ്ങളിലൂടെ കഴിഞ്ഞുവെന്നാണ് നൊബേൽ കമ്മിറ്റിയും അവരെ അടുത്തറിയുന്നവരും ഒരുപോലെ സമ്മതിക്കുന്നത്. ഒരു ജനതയുടെ പട്ടിണിയെയും ദാരിദ്ര്യത്തെയും കേവലം സമ്പത്തിെൻറ മാനദണ്ഡങ്ങളിൽ പരിമിതപ്പെടുത്താതെ അതിെൻറ ആരോഗ്യ, വിദ്യാഭ്യാസ മാനങ്ങളിലേക്കുകൂടി കടന്നുചെന്നു അവർ. വെറും അക്കാദമിക താൽപര്യങ്ങൾക്ക് പുറത്തുതുടങ്ങിയ പരിപാടിയായിരുന്നില്ല അത്. എസ്തറിെൻറ മാതാവ് പാരിസിലെ അറിയപ്പെടുന്ന ഡോക്ടറായിരുന്നു. അവിടുത്തെ പാവപ്പെട്ട ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ചിരുന്ന ആരോഗ്യ പ്രവർത്തക. കുഞ്ഞു എസ്തർ ഇതൊക്കെ കണ്ടാണ് വളർന്നത്. ആഘോഷിക്കപ്പെടുന്ന ജനതയുടെയും ദേശത്തിെൻറയും പുറേമ്പാക്കുകളിൽ എന്തു സംഭവിക്കുന്നുവെന്നാണ് എക്കാലത്തും അവർ അന്വേഷിച്ചത്. ബിരുദവിദ്യാർഥിയായിരിക്കേ, സോവിയറ്റ് യൂനിയനിലെത്തിയ എസ്തർ സ്റ്റാലിൻഗ്രാഡിലെ വ്യവസായ ശാലകളാണ് ആദ്യം സന്ദർശിച്ചത്. സോവിയറ്റ് രാഷ്ട്രത്തിെൻറ ഐക്കണായി കമ്യൂണിസ്റ്റുകൾ അക്കാലത്ത് ഉയർത്തിക്കാട്ടിയ സ്റ്റാലിൻഗ്രാഡിെൻറ യഥാർഥ അവസ്ഥ എസ്തർ ലോകത്തിന് കാണിച്ചുകൊടുത്തു. നമ്മുടെ രാജ്യത്തേക്ക് വരുേമ്പാഴും അവരുടെ ലക്ഷ്യം ഇതുതന്നെയായിരുന്നു. ഇവിടെ മെട്രോ നഗരങ്ങൾ തീർത്ത ചേരികളിലേക്കാണ് അവർ പോയത്. ചേരികളിലെ ഇന്ത്യൻ യാഥാർഥ്യമാണ് ലോകത്തിെൻറ ദാരിദ്ര്യത്തെക്കുറിച്ച് പഠിക്കാൻ അവരെ പ്രേരിപ്പിച്ചത്.

ദാരിദ്ര്യത്തെക്കുറിച്ചുള്ള ഈ സംഘത്തിെൻറ പഠനങ്ങൾ വ്യത്യസ്തമാകുന്നത് അവരുടെ സമീപനവും വ്യതിരിക്തമായതുകൊണ്ടാണ്. എസ്തറിെൻറ നേതൃത്വത്തിൽ നടത്തിയ രണ്ട് പരീക്ഷണങ്ങൾതന്നെ ഉദാഹരണം. ദാരിദ്ര്യത്തിന് സാധാരണ നാം കൽപിക്കാറുള്ള മാനങ്ങൾക്കപ്പുറത്തേക്ക് കടക്കുന്നുണ്ട് അവ. കെനിയയിലെ ഏതാനും ഗ്രാമങ്ങളായിരുന്നു ഒരു പരീക്ഷണ സ്ഥലം. മലേറിയമൂലം നൂറുകണക്കിന് ആളുകൾ ദിനംപ്രതി മരിച്ചുവീഴുന്ന രാജ്യമായിരുന്നു അക്കാലത്ത് കെനിയ. ലോകാരോഗ്യ സംഘടനയടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളുടെ ഇടപെടലുകളോ സാമ്പത്തിക സഹായമോ ഇല്ലാഞ്ഞിട്ടല്ല ഈ ദുരന്തം. എസ്തറും കൂട്ടരും അതിനെ മറ്റൊരു രീതിയിൽ സമീപിച്ചു. ഗ്രാമത്തിലെ ഓരോ വീട്ടിലും കൊതുകുവലകൾ സൗജന്യമായി നൽകി. അത് എങ്ങനെ ഉപയോഗിക്കണമെന്ന് അവരെ പഠിപ്പിച്ചു. തുടർന്ന് വലകൾ കിട്ടിയ വീടുകളിലേയും കിട്ടാത്ത വീടുകളിലേയും അവസ്ഥ പരിശോധിച്ചുനോക്കി. രാജസ്ഥാനിലെ ഉദയ്പൂരിൽ നടത്തിയ പരീക്ഷണം ഇതിനേക്കാൾ കൗതുകകരമാണ്. അവിടെ പ്രതിരോധ കുത്തിവെപ്പാണ് വിഷയമായി സ്വീകരിച്ചത്. ഗ്രാമങ്ങളിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുണ്ടായിട്ടും വാക്സിനേഷൻ നിരക്ക് ചിലയിടങ്ങളിൽ ഒരു ശതമാനമൊക്കെയാണ്. അഥവാ, സൗകര്യമുണ്ടായിട്ടും പല കാരണങ്ങളാൽ അത് ഉപയോഗപ്പെടുത്താൻ അവർ കൂട്ടാക്കുന്നില്ല. കിലോമീറ്ററുകൾ നടന്ന് വാക്സിനെടുക്കാൻ എത്തിയാൽ രക്ഷിതാക്കൾക്ക് ഒരുദിവസത്തെ ജോലി നഷ്ടപ്പെടുമെന്നായിരുന്നു അവരുടെ ഒരു കണ്ടെത്തൽ. അതിനാൽ, വാക്സിനെടുക്കാൻ വരുന്ന രക്ഷിതാക്കൾക്കെല്ലാം അവർ വിത്തുകളടങ്ങിയ പാക്കറ്റ് സൗജന്യമായി നൽകി. ഇങ്ങനെ വിത്ത് നൽകിയ ഇടങ്ങളിൽ വാക്സിനേഷൻ നിരക്ക് 38 ശതമാനം വരെ വർധിച്ചു. കൊടുത്തയച്ച വിത്തുകളുപയോഗിച്ച് അവർ നന്നായി കൃഷി ചെയ്യുന്നതായും എസ്തർ മനസ്സിലാക്കി.

പിന്നീട് ഈ പരിപാടി വിദ്യാലയങ്ങളിലേക്കുകൂടി വ്യാപിപ്പിച്ചു. ഇങ്ങനെ ലഭ്യമായ സൗകര്യങ്ങളിൽനിന്നുകൊണ്ട് സമീപനങ്ങളിൽ ചില്ലറ മാറ്റം വരുത്തി ദാരിദ്ര്യ നിർമാർജനം സാധ്യമാണെന്ന് ചെറിയ പരീക്ഷണങ്ങളിലൂടെ അവർ തെളിയിച്ചു. ആ പരീക്ഷണങ്ങൾക്കാണ് അവാർഡ്. 15 വർഷം മുമ്പ് മുംബൈയിൽ ‘അബ്ദുൽ ലത്തീഫ് ജമീൽ പോവർട്ടി ആക്ഷൻ ലാബ്’ തുടങ്ങിയതോടെ ഈ പരീക്ഷണങ്ങൾ വ്യത്യസ്ത മേഖലകളിലേക്ക് വ്യാപിച്ചു.
1972 ഒക്ടോബർ 25ന് പാരിസിൽ ജനനം. ചരിത്രപഠനത്തിൽ ഉന്നത ബിരുദമായിരുന്നു വിദ്യാർഥിയായിരിക്കെ ആഗ്രഹിച്ചത്. ഭാവിയിൽ രാഷ്ട്രീയക്കാരി ആകുന്നതും സ്വപ്നം കണ്ടു. പക്ഷേ, പിന്നീടെപ്പോഴോ അത് മറ്റു ചില ഇഷ്ടങ്ങളിലേക്ക് വഴിമാറി. അങ്ങനെയാണ് പാരിസ് സ്കൂൾ ഓഫ് ഇക്കണോമിക്സിൽ എത്തുന്നത്. 90കളുടെ മധ്യത്തിൽ മസാചൂസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഗവേഷണ ബിരുദത്തിന് ചേർന്നു. അഭിജിത് ബാനർജിയായിരുന്നു ഗൈഡുമാരിലൊരാൾ. 99ൽ ഗവേഷണം പൂർത്തിയാക്കി അവിടെതന്നെ അധ്യാപികയായി. 2015ലാണ് അഭിജിത്തുമായുള്ള വിവാഹം. ‘പുവർ ഇക്കണോമിക്സ്’ അടക്കം നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionnobel pricemalayalam newsEsther Duflo
News Summary - Nobel Winner-Opinion
Next Story