Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2018 9:12 AM GMT Updated On
date_range 18 Oct 2018 9:12 AM GMTജനാധിപത്യം കവിതയാകണമെങ്കിൽ
text_fieldsbookmark_border
ഇന്ത്യയിലെ ഇന്നത്തെ ധീരനൂതന രാഷ്ട്രീയത്തിൽ (Brave new politics) മനുഷ്യാവകാശങ്ങൾക്കോ ജാതി–മത–വർഗചിന്തകൾക്ക് അതീതമായ നീതിക്കോ ഇടമുണ്ടെന്ന് തോന്നുന്നില്ല. നമ്മുടെ ‘പൊതുബോധം’ ആൾക്കൂട്ടത്തിനും അതിെൻറ ഹിംസക്കും നേരെ കണ്ണടക്കുന്നു. (അ)സംഘടിതരായ ആൾക്കൂട്ടം നിസ്സഹായരായ മനുഷ്യരെ തല്ലികൊല്ലുന്നു. നിസാരമായ ആരോപണങ്ങളാണ് പലപ്പോഴും ഇതിനു പിന്നിൽ ഉള്ളത്. ബീഫ് കൈവശം െവച്ചു/ഭക്ഷിച്ചു, മോഷണം നടത്തി, അതുമല്ലെങ്കിൽ വ്യത്യസ്ത ജാതിയിൽ/മതത്തിൽപെട്ടവർ തമ്മിലുള്ള പ്രണയം/വിവാഹബന്ധം – ഇങ്ങനെ പോകുന്നു അവ. ഗൗരവമേറിയ കാരണങ്ങളാണെങ്കിലും ജനക്കൂട്ടത്തിന് നിയമം കൈയിലെടുക്കാൻ അവകാശം ഉണ്ടോ എന്ന ചോദ്യവും പ്രസക്തം തന്നെ.
കഴിഞ്ഞ ഒമ്പതു മാസങ്ങൾക്കുള്ളിൽ ഇത്തരത്തിൽപ്പെട്ട 47 കൊലപാതകങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 24 എണ്ണവും ഹിന്ദി ഹൃദയഭൂമിയിലാണ് നടന്നത്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻറർനാഷനലിെൻറ കണക്കുപ്രകാരം, 2017ൽ മാത്രം 200 ഹേറ്റ് ൈക്രംസ് ഇന്ത്യയിൽ നടന്നിരിക്കുന്നു. ഇതിൽ ഗണ്യമായ സംഖ്യ – 76 എണ്ണം – നടന്നത് കേവലം മൂന്നു സംസ്ഥാനങ്ങളിലാണ് – ഉത്തർപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്. ഇതിൽ 141 എണ്ണം ദലിതർക്കെതിരെയും 44 എണ്ണം മുസ്ലിംകൾക്കെതിരെയുമാണ് ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്.
ഇതിനോടു ചേർത്തുവായിക്കാവുന്നതാണ് പല സംസ്ഥാനങ്ങളിലും – വിശേഷിച്ച് ഉത്തർപ്രദേശിൽ – പൊലീസുകാർ ‘ഏറ്റുമുട്ടൽ’ എന്ന വ്യാജേന മനുഷ്യനെ പച്ചക്ക് വെടിെവച്ചു കൊല്ലുന്ന ഏർപ്പാട്. ധീരതക്കുള്ള മെഡൽ ഇത്തരം കൊലപാതകങ്ങളിൽ ഏർപ്പെടുന്ന െപാലീസുകാർക്ക് ഭരണകൂടം എന്നാണ് ഏർപ്പെടുത്താൻ പോകുന്നത് എന്നാണ് ഇനി നമുക്ക് അറിയാനുള്ളത്.
അതുപോലെതന്നെയാണ് ആൾക്കൂട്ടകൊലപാതകങ്ങളിൽ ഏർപ്പെടുന്നവരെതേടി ദേശീയ ബഹുമതികൾ എന്നാണ് വരാൻപോകുന്നത് എന്ന ചോദ്യവും. ‘മനുഷ്യൻ മരണത്തെ സൃഷ്ടിച്ചു’ എന്ന് പ്രശസ്ത ഇംഗ്ലീഷ് കവി യീറ്റ്സ് പറഞ്ഞത് ഓർമവരുന്നു. അദ്ദേഹം ഇതുകൊണ്ട് ഉദ്ദേശിച്ചത്, മനുഷ്യർ മരണത്തെക്കുറിച്ച് ബോധവാന്മാരും മൃഗങ്ങൾ അതിനെക്കുറിച്ച് അജ്ഞരുമാണ് എന്നാണെന്ന വസ്തുത ഇവിടെ വിസ്മരിക്കുന്നില്ല. എന്നാൽ, യീറ്റ്സിെൻറ ആശയം നമ്മെ സംബന്ധിച്ചിടത്തോളം വാച്യാർഥത്തിൽതന്നെ ശരിയായിരിക്കുകയാണ്. നാം മരണത്തെ സൃഷ്ടിക്കുന്നു, സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു.
ആൾക്കൂട്ടകൊലപാതകങ്ങളെ കേവലം ക്രമസമാധാന തകർച്ചയായിട്ടല്ല കാണേണ്ടത്. അത് ക്രമസമാധാന പ്രശ്നമല്ല, പിന്നെയോ ക്രമസമാധാനത്തിലെ പ്രശ്നമാണ്. നിയമം നടപ്പാക്കുന്നതിൽ ഉള്ള ബോധപൂർവമായ ഭരണകൂടവീഴ്ചയും, ഇരകൾ ഇത്തരം മരണം അർഹിക്കുന്നു എന്ന ആൾക്കൂട്ടത്തിെൻറ വിശ്വാസവും കൂടിചേരുമ്പോൾ ഉണ്ടാകുന്ന അവസ്ഥയിൽനിന്നാണ് അത് ഉടലെടുക്കുന്നത്.
വി.എസ്. നയ്പോൾ കൊലപാതകങ്ങളെക്കുറിച്ച് പറഞ്ഞത് അവ ഒരുതരം സെൻസർഷിപ് ആണെന്നാണ്. അങ്ങനെയെങ്കിൽ ഇന്ത്യയിൽ ഇത്തരം സെൻസർഷിപ്പിെൻറ പുഷ്കലകാലമാണ്. ഇതിെൻറ ഇരകൾ ദലിത് – ന്യൂനപക്ഷവിഭാഗങ്ങളിൽപ്പെടുന്നവരും ഇതിലെ വേട്ടക്കാർ, അപവാദങ്ങൾ മാറ്റിെവച്ചാൽ, സംഘ്പരിവാർ അനുഭാവികളുമാണെന്നത് കേവലം യാദൃച്ഛികമല്ല. അത് അതിെൻറ പിന്നിലെ രാഷ്ട്രീയത്തെ കുറിക്കുന്നു. പ്രശസ്ത അമേരിക്കൻ സാമൂഹികശാസ്ത്രജ്ഞനായിരുന്ന സി. റൈറ്റ്മിൽസ് ആൾക്കൂട്ടവും വ്യക്തിയും, ഭരണകൂടവും നിരാലംബരായ മനുഷ്യരും – പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളും കീഴാളരും – തമ്മിൽ നിലനിൽക്കുന്ന അധികാരാന്തരത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ഈ അന്തരം നിലനിർത്താൻ ഇന്ത്യൻ വരേണ്യവർഗവും ഭരണകൂടവും ഉപയോഗിക്കുന്ന മാർഗങ്ങളിൽ ഒന്നാണ് ആൾക്കൂട്ടഭീകരത. ഇതു മനുഷ്യെൻറ സ്വാഭിമാനത്തെ ഇല്ലാതാക്കുന്ന അട്ടിമറി പ്രവർത്തനമാണ്.
ജനാധിപത്യത്തിെെൻറ തുറസ്സ് നൽകുന്ന ഇടങ്ങൾ ഉപയോഗിച്ചുകൊണ്ട് സ്വയം സംഘടിച്ച് അധികാരവർഗത്തിെൻറ നൃശംസകൃത്യങ്ങൾക്കെതിരെ തന്ത്രപരമായ പ്രതിരോധം തീർക്കുന്നതിൽനിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുക എന്നതാണ് ഇതിെൻറ പിന്നിലെ ഉദ്ദേശ്യം. ഒരർഥത്തിൽ ഇത് ഒരുതരം തൊഴിൽവിഭജനം കൂടിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി ഭരിക്കുന്നു. ഹിന്ദുത്വശക്തികൾ തെരുവു ഭരിക്കുന്നു. ഇതിനായി വെറുപ്പിെൻറ ചരിത്രവും പാരമ്പര്യവും കിളച്ചെടുത്ത് രാഷ്ട്രീയത്തെ അതിെൻറ പ്രതിരൂപമാക്കി മാറ്റുന്നു.
ഗോസംരക്ഷണത്തിന് നിലകൊള്ളുന്ന സംഘ്പരിവാർ രാഷ്ട്രീയത്തെ സൂക്ഷ്മവിശകലനം ചെയ്താൽ അതിലടങ്ങിയിരിക്കുന്ന മറ്റൊരു ഗുരുതരമായ വസ്തുതകൂടി വെളിവാകും. ഹിന്ദുത്വഭാവനയിൽ മുസ്ലിമും ദലിതനും– പ്രത്യേകിച്ച് ആദ്യത്തെ കൂട്ടർ– കശാപ്പുകാരനും പശു മനുഷ്യനുമാണ്. ഗോ മാതാവാണല്ലോ. പശു ‘വ്യക്തിയും’, മുസ്ലിമും ദലിതനും വ്യക്തി അല്ലാതാവുകയും ചെയ്യുകയാണ് ഇവിടെ. ഇതോടെ ഇവർ (മുസ്ലിമും ദലിതനും) എല്ലാവിധ ജനാധിപത്യാവകാശങ്ങൾക്കും വെളിയിലാവുന്നു. ഹിന്ദുത്വമോഡൽ രാഷ്ട്രീയത്തിെൻറ യുക്തി ഇതാണ്.
സുപ്രധാനമായ മറ്റൊരു കാര്യം, ആൾക്കൂട്ട ആക്രമണത്തിെൻറ ഇരകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും പലപ്പോഴും നിയമത്തിെൻറ സംരക്ഷണം ലഭിക്കുന്നില്ലെന്നതാണ്. ഉദാഹരണമായി ദാദ്രിയിൽ അഖ്ലാഖ് ഖാൻ കൊല്ലപ്പെട്ടപ്പോൾ പൊലീസുകാരുടെ വ്യഗ്രത കൊലപാതകികളെ നിയമത്തിെൻറ മുന്നിൽ കൊണ്ടുവരാനായിരുന്നില്ല, പിെന്നയോ അദ്ദേഹം ബീഫ് കഴിച്ചിരുന്നു എന്ന വാദത്തിെൻറ നിജസ്ഥിതി ഉറപ്പാക്കാനായിരുന്നു. മഹാരാഷ്ട്രയിലെ ഭീമ കെറേഗാവിൽ ദലിതർക്കെതിരെ ആക്രമണം നടത്തിയ സംഭവത്തിൽ, വ്യക്തമായ തെളിവുണ്ടായിട്ടുപോലും, കുറ്റക്കാർക്കെതിരെ ഉണ്ടായിരുന്ന കേസ് സർക്കാർ പിൻവലിച്ചത് ഇതിെൻറ മറ്റൊരുദാഹരണമാണ്.
ഇത്തരം നൃശംസകൃത്യങ്ങൾക്കെതിരെ പൊതുസമൂഹത്തിൽനിന്ന് (അപവാദങ്ങൾ മാറ്റിെവച്ചാൽ രാഷ്ട്രീയ പാർട്ടികളിൽ നിന്നും) ശക്തമായ എതിർപ്പ് ഉണ്ടാവുന്നില്ലെന്ന വസ്തുതയും അവശേഷിക്കുന്നു. മനുഷ്യനെ പച്ചക്ക് കൊല്ലുമ്പോൾ കണ്ണടച്ച് ഇരുട്ടാക്കുന്നൊരു സമൂഹമായി മാറിയിരിക്കുകയാണ് നാം. പീഡനങ്ങൾക്കെതിരെ നിലകൊള്ളുന്ന മനുഷ്യാവകാശ സങ്കൽപം പക്ഷേ, ആൾക്കൂട്ടത്തിെൻറ സംഘടിത ഹിംസക്കെതിരെ നിശ്ശബ്്ദമാകുന്നു എന്നാണ് സൂചിപ്പിക്കുന്നത്.
എഴുപതു സംവത്സരങ്ങൾ പിന്നിടുന്ന നമ്മുടെ പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കിെൻറ ഏറ്റവും ദയനീയ മുഖമാണിത്. നമ്മൾ ഇനിയും മൗനം വെടിഞ്ഞില്ലെങ്കിൽ കൈയിലെ രക്തക്കറ കഴുകിക്കളയാൻ ടോയ്ലറ്റ് സോപ്പ് ഉള്ളിടത്തോളംകാലം ആൾക്കൂട്ടം മനുഷ്യരെ തല്ലിക്കൊന്നുകൊണ്ടിരിക്കും. വൈജാത്യം ഇല്ലാത്ത സമൂഹം വെറും മരീചികയാണെന്ന വാസ്തവം നാം തിരിച്ചറിയണം. മനുഷ്യെൻറ മുഖം ഒരുപോലെ ഇരിക്കുമ്പോഴും സമൂഹത്തിെൻറ അടിസ്ഥാനം വൈജാത്യമാണ്. അതുകൊണ്ടുതന്നെ, ഭിന്നതകളെ സംഗമങ്ങളാക്കി മാറ്റാൻ നമുക്ക് ആവണം. അപ്പോഴാണ് ജനാധിപത്യം കവിതയാകുന്നത്.
(രാഷ്ട്രീയ നിരീക്ഷകനും വിദ്യാഭ്യാസ വിചക്ഷണനുമാണ് ലേഖകൻ)
കഴിഞ്ഞ ഒമ്പതു മാസങ്ങൾക്കുള്ളിൽ ഇത്തരത്തിൽപ്പെട്ട 47 കൊലപാതകങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 24 എണ്ണവും ഹിന്ദി ഹൃദയഭൂമിയിലാണ് നടന്നത്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻറർനാഷനലിെൻറ കണക്കുപ്രകാരം, 2017ൽ മാത്രം 200 ഹേറ്റ് ൈക്രംസ് ഇന്ത്യയിൽ നടന്നിരിക്കുന്നു. ഇതിൽ ഗണ്യമായ സംഖ്യ – 76 എണ്ണം – നടന്നത് കേവലം മൂന്നു സംസ്ഥാനങ്ങളിലാണ് – ഉത്തർപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്. ഇതിൽ 141 എണ്ണം ദലിതർക്കെതിരെയും 44 എണ്ണം മുസ്ലിംകൾക്കെതിരെയുമാണ് ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്.
ഇതിനോടു ചേർത്തുവായിക്കാവുന്നതാണ് പല സംസ്ഥാനങ്ങളിലും – വിശേഷിച്ച് ഉത്തർപ്രദേശിൽ – പൊലീസുകാർ ‘ഏറ്റുമുട്ടൽ’ എന്ന വ്യാജേന മനുഷ്യനെ പച്ചക്ക് വെടിെവച്ചു കൊല്ലുന്ന ഏർപ്പാട്. ധീരതക്കുള്ള മെഡൽ ഇത്തരം കൊലപാതകങ്ങളിൽ ഏർപ്പെടുന്ന െപാലീസുകാർക്ക് ഭരണകൂടം എന്നാണ് ഏർപ്പെടുത്താൻ പോകുന്നത് എന്നാണ് ഇനി നമുക്ക് അറിയാനുള്ളത്.
അതുപോലെതന്നെയാണ് ആൾക്കൂട്ടകൊലപാതകങ്ങളിൽ ഏർപ്പെടുന്നവരെതേടി ദേശീയ ബഹുമതികൾ എന്നാണ് വരാൻപോകുന്നത് എന്ന ചോദ്യവും. ‘മനുഷ്യൻ മരണത്തെ സൃഷ്ടിച്ചു’ എന്ന് പ്രശസ്ത ഇംഗ്ലീഷ് കവി യീറ്റ്സ് പറഞ്ഞത് ഓർമവരുന്നു. അദ്ദേഹം ഇതുകൊണ്ട് ഉദ്ദേശിച്ചത്, മനുഷ്യർ മരണത്തെക്കുറിച്ച് ബോധവാന്മാരും മൃഗങ്ങൾ അതിനെക്കുറിച്ച് അജ്ഞരുമാണ് എന്നാണെന്ന വസ്തുത ഇവിടെ വിസ്മരിക്കുന്നില്ല. എന്നാൽ, യീറ്റ്സിെൻറ ആശയം നമ്മെ സംബന്ധിച്ചിടത്തോളം വാച്യാർഥത്തിൽതന്നെ ശരിയായിരിക്കുകയാണ്. നാം മരണത്തെ സൃഷ്ടിക്കുന്നു, സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു.
ആൾക്കൂട്ടകൊലപാതകങ്ങളെ കേവലം ക്രമസമാധാന തകർച്ചയായിട്ടല്ല കാണേണ്ടത്. അത് ക്രമസമാധാന പ്രശ്നമല്ല, പിന്നെയോ ക്രമസമാധാനത്തിലെ പ്രശ്നമാണ്. നിയമം നടപ്പാക്കുന്നതിൽ ഉള്ള ബോധപൂർവമായ ഭരണകൂടവീഴ്ചയും, ഇരകൾ ഇത്തരം മരണം അർഹിക്കുന്നു എന്ന ആൾക്കൂട്ടത്തിെൻറ വിശ്വാസവും കൂടിചേരുമ്പോൾ ഉണ്ടാകുന്ന അവസ്ഥയിൽനിന്നാണ് അത് ഉടലെടുക്കുന്നത്.
വി.എസ്. നയ്പോൾ കൊലപാതകങ്ങളെക്കുറിച്ച് പറഞ്ഞത് അവ ഒരുതരം സെൻസർഷിപ് ആണെന്നാണ്. അങ്ങനെയെങ്കിൽ ഇന്ത്യയിൽ ഇത്തരം സെൻസർഷിപ്പിെൻറ പുഷ്കലകാലമാണ്. ഇതിെൻറ ഇരകൾ ദലിത് – ന്യൂനപക്ഷവിഭാഗങ്ങളിൽപ്പെടുന്നവരും ഇതിലെ വേട്ടക്കാർ, അപവാദങ്ങൾ മാറ്റിെവച്ചാൽ, സംഘ്പരിവാർ അനുഭാവികളുമാണെന്നത് കേവലം യാദൃച്ഛികമല്ല. അത് അതിെൻറ പിന്നിലെ രാഷ്ട്രീയത്തെ കുറിക്കുന്നു. പ്രശസ്ത അമേരിക്കൻ സാമൂഹികശാസ്ത്രജ്ഞനായിരുന്ന സി. റൈറ്റ്മിൽസ് ആൾക്കൂട്ടവും വ്യക്തിയും, ഭരണകൂടവും നിരാലംബരായ മനുഷ്യരും – പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളും കീഴാളരും – തമ്മിൽ നിലനിൽക്കുന്ന അധികാരാന്തരത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ഈ അന്തരം നിലനിർത്താൻ ഇന്ത്യൻ വരേണ്യവർഗവും ഭരണകൂടവും ഉപയോഗിക്കുന്ന മാർഗങ്ങളിൽ ഒന്നാണ് ആൾക്കൂട്ടഭീകരത. ഇതു മനുഷ്യെൻറ സ്വാഭിമാനത്തെ ഇല്ലാതാക്കുന്ന അട്ടിമറി പ്രവർത്തനമാണ്.
ജനാധിപത്യത്തിെെൻറ തുറസ്സ് നൽകുന്ന ഇടങ്ങൾ ഉപയോഗിച്ചുകൊണ്ട് സ്വയം സംഘടിച്ച് അധികാരവർഗത്തിെൻറ നൃശംസകൃത്യങ്ങൾക്കെതിരെ തന്ത്രപരമായ പ്രതിരോധം തീർക്കുന്നതിൽനിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുക എന്നതാണ് ഇതിെൻറ പിന്നിലെ ഉദ്ദേശ്യം. ഒരർഥത്തിൽ ഇത് ഒരുതരം തൊഴിൽവിഭജനം കൂടിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി ഭരിക്കുന്നു. ഹിന്ദുത്വശക്തികൾ തെരുവു ഭരിക്കുന്നു. ഇതിനായി വെറുപ്പിെൻറ ചരിത്രവും പാരമ്പര്യവും കിളച്ചെടുത്ത് രാഷ്ട്രീയത്തെ അതിെൻറ പ്രതിരൂപമാക്കി മാറ്റുന്നു.
ഗോസംരക്ഷണത്തിന് നിലകൊള്ളുന്ന സംഘ്പരിവാർ രാഷ്ട്രീയത്തെ സൂക്ഷ്മവിശകലനം ചെയ്താൽ അതിലടങ്ങിയിരിക്കുന്ന മറ്റൊരു ഗുരുതരമായ വസ്തുതകൂടി വെളിവാകും. ഹിന്ദുത്വഭാവനയിൽ മുസ്ലിമും ദലിതനും– പ്രത്യേകിച്ച് ആദ്യത്തെ കൂട്ടർ– കശാപ്പുകാരനും പശു മനുഷ്യനുമാണ്. ഗോ മാതാവാണല്ലോ. പശു ‘വ്യക്തിയും’, മുസ്ലിമും ദലിതനും വ്യക്തി അല്ലാതാവുകയും ചെയ്യുകയാണ് ഇവിടെ. ഇതോടെ ഇവർ (മുസ്ലിമും ദലിതനും) എല്ലാവിധ ജനാധിപത്യാവകാശങ്ങൾക്കും വെളിയിലാവുന്നു. ഹിന്ദുത്വമോഡൽ രാഷ്ട്രീയത്തിെൻറ യുക്തി ഇതാണ്.
സുപ്രധാനമായ മറ്റൊരു കാര്യം, ആൾക്കൂട്ട ആക്രമണത്തിെൻറ ഇരകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും പലപ്പോഴും നിയമത്തിെൻറ സംരക്ഷണം ലഭിക്കുന്നില്ലെന്നതാണ്. ഉദാഹരണമായി ദാദ്രിയിൽ അഖ്ലാഖ് ഖാൻ കൊല്ലപ്പെട്ടപ്പോൾ പൊലീസുകാരുടെ വ്യഗ്രത കൊലപാതകികളെ നിയമത്തിെൻറ മുന്നിൽ കൊണ്ടുവരാനായിരുന്നില്ല, പിെന്നയോ അദ്ദേഹം ബീഫ് കഴിച്ചിരുന്നു എന്ന വാദത്തിെൻറ നിജസ്ഥിതി ഉറപ്പാക്കാനായിരുന്നു. മഹാരാഷ്ട്രയിലെ ഭീമ കെറേഗാവിൽ ദലിതർക്കെതിരെ ആക്രമണം നടത്തിയ സംഭവത്തിൽ, വ്യക്തമായ തെളിവുണ്ടായിട്ടുപോലും, കുറ്റക്കാർക്കെതിരെ ഉണ്ടായിരുന്ന കേസ് സർക്കാർ പിൻവലിച്ചത് ഇതിെൻറ മറ്റൊരുദാഹരണമാണ്.
ഇത്തരം നൃശംസകൃത്യങ്ങൾക്കെതിരെ പൊതുസമൂഹത്തിൽനിന്ന് (അപവാദങ്ങൾ മാറ്റിെവച്ചാൽ രാഷ്ട്രീയ പാർട്ടികളിൽ നിന്നും) ശക്തമായ എതിർപ്പ് ഉണ്ടാവുന്നില്ലെന്ന വസ്തുതയും അവശേഷിക്കുന്നു. മനുഷ്യനെ പച്ചക്ക് കൊല്ലുമ്പോൾ കണ്ണടച്ച് ഇരുട്ടാക്കുന്നൊരു സമൂഹമായി മാറിയിരിക്കുകയാണ് നാം. പീഡനങ്ങൾക്കെതിരെ നിലകൊള്ളുന്ന മനുഷ്യാവകാശ സങ്കൽപം പക്ഷേ, ആൾക്കൂട്ടത്തിെൻറ സംഘടിത ഹിംസക്കെതിരെ നിശ്ശബ്്ദമാകുന്നു എന്നാണ് സൂചിപ്പിക്കുന്നത്.
എഴുപതു സംവത്സരങ്ങൾ പിന്നിടുന്ന നമ്മുടെ പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കിെൻറ ഏറ്റവും ദയനീയ മുഖമാണിത്. നമ്മൾ ഇനിയും മൗനം വെടിഞ്ഞില്ലെങ്കിൽ കൈയിലെ രക്തക്കറ കഴുകിക്കളയാൻ ടോയ്ലറ്റ് സോപ്പ് ഉള്ളിടത്തോളംകാലം ആൾക്കൂട്ടം മനുഷ്യരെ തല്ലിക്കൊന്നുകൊണ്ടിരിക്കും. വൈജാത്യം ഇല്ലാത്ത സമൂഹം വെറും മരീചികയാണെന്ന വാസ്തവം നാം തിരിച്ചറിയണം. മനുഷ്യെൻറ മുഖം ഒരുപോലെ ഇരിക്കുമ്പോഴും സമൂഹത്തിെൻറ അടിസ്ഥാനം വൈജാത്യമാണ്. അതുകൊണ്ടുതന്നെ, ഭിന്നതകളെ സംഗമങ്ങളാക്കി മാറ്റാൻ നമുക്ക് ആവണം. അപ്പോഴാണ് ജനാധിപത്യം കവിതയാകുന്നത്.
(രാഷ്ട്രീയ നിരീക്ഷകനും വിദ്യാഭ്യാസ വിചക്ഷണനുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story