ആരോടും വിധേയത്വമില്ലാത്തൊരാള്
text_fieldsഎം.ഐ. തങ്ങള്‍ എനിക്ക് സഹോദരനായിരുന്നു. പതിറ്റാണ്ടുകള്‍ നീണ്ട സൗഹൃദത്തിെൻറ ഓർമ കളുണ്ട്. വടകര പഴങ്കാവിലെ എെൻറ വീട്ടില്‍ എത്രയോ തവണ താമസിച്ചിട്ടുണ്ട്. രണ്ടാഴ്ച മു മ്പും വിളിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ക്കിടയിലും നാടിെൻറ നാനാവിധ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനാണ് സമയം ചെലവഴിച്ചത്. തെൻറ ഒൗപചാരിക വിദ്യാഭ്യാസയോഗ്യതക ളെ അപ്രസക്തമാക്കി വിജ്ഞാനത്തിെൻറ വലിയ ശേഖരം കൊണ്ടുനടന്ന മനുഷ്യസ്നേഹിയായിരു ന്നു. ഗവേഷകവിദ്യാര്‍ഥികള്‍ വരെ പഠനസഹായിയായി തങ്ങളുടെ പുസ്തകത്തെ ആശ്രയിച്ചിരുന്നു. വലിയ പ്രയാസങ്ങള്‍ അനുഭവിച്ച കുട്ടിക്കാലമായിരുന്നു തങ്ങളുടേത്. അങ്ങനെ, നാടുവിട്ട് വടക്കേ ഇന്ത്യയിലൊക്കെ അവധൂതനെപ്പോലെ അലഞ്ഞു. ആ യാത്രയില്‍ നിരവധി ഭാഷകള്‍ പഠിച്ചു. ഹോമിയോപ്പതി പഠിച്ചു. കുറച്ചുകാലം ഹോമിയോപ്പതി പ്രാക്ടിസ് ചെയ്തു. ഉർദു, ഇംഗ്ലീഷ് ഭാഷകളില്‍ അപാരമായ അറിവും അറബിയില്‍ സാമാന്യധാരണയുമുണ്ടായിരുന്നു. മലയാളത്തില്‍ നല്ല ഗദ്യശൈലി സ്വന്തമാക്കി. വേദങ്ങളിലും ഉപനിഷത്തുകളിലും നല്ല അറിവുണ്ടായിരുന്നു. എഴുതിത്തുടങ്ങിയത് പി.പി. കമ്മുവിെൻറ പത്രാധിപത്യത്തിൽ മലപ്പുറത്തുനിന്നു പുറത്തിറങ്ങിയിരുന്ന ‘മാപ്പിള നാട്’ പത്രത്തിലൂടെയാണ്. അക്കാലത്ത്, മുസ്ലിംലീഗില്‍ തീവ്രനിലപാട് സ്വീകരിച്ച ചെറുപ്പക്കാരുടെ ഹരമായിരുന്നു ‘മാപ്പിളനാട്’. അതിനൊത്ത ഭാഷയിലാണ് അന്ന്, തങ്ങള്‍ എഴുതിയത്. കാലം കഴിഞ്ഞതോടെ ഭാഷയില്‍ സൗമ്യത പാലിക്കാന്‍ തുടങ്ങി. അത്ഭുതകരമായിരുന്നു ആ മാറ്റം.
മുസ്ലിം ലീഗിെൻറ പ്രമേയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും ബൗദ്ധികമായ വ്യാഖ്യാനം നല്കുന്നതില് മുന്‍പന്തിയിലായിരുന്നു. ലീഗിെൻറ പ്രമേയങ്ങളെ മതനിയമങ്ങളുമായി കൂട്ടിയിണക്കി അവതരിപ്പിക്കുന്നതില്‍ പ്രത്യേക പ്രാവീണ്യം കാട്ടി. പ്രത്യേകിച്ച് തീവ്രവാദം പോലുള്ള വിഷയങ്ങളില്‍. ഇസ്ലാമില്‍ തീവ്രവാദമില്ലെന്നും സമാധാനപരമായ സഹവര്‍ത്തിത്വമാണ് ഇസ്ലാം മുന്നോട്ടുവെക്കുന്നതെന്നും തങ്ങൾ ആധികാരികമായി ചൂണ്ടിക്കാണിച്ചു.
ന്യൂനപക്ഷ രാഷ്ട്രീയത്തെക്കുറിച്ച് തങ്ങള്‍ എഴുതിയ ‘ന്യൂനപക്ഷ രാഷ്ട്രീയം, ദര്‍ശനവും ദൗത്യവും’ എന്ന പുസ്തകം മലയാളത്തിലെ അപൂര്‍വമായ ഒന്നാണ്. ഇന്ത്യപോലുള്ളൊരു ബഹുസ്വര സമൂഹത്തില്‍ ന്യൂനപക്ഷത്തിെൻറ രാഷ്ട്രീയം എങ്ങനെയാവണമെന്ന് കൃത്യമായി പറയാന്‍ ഈ പുസ്തകത്തിലൂടെ കഴിഞ്ഞു. ഫാഷിസം വികാസം പ്രാപിച്ച ലോകസാഹചര്യങ്ങളും ഇന്ത്യന്‍ അവസ്ഥയും ഒരേ രൂപത്തിലുള്ളവയല്ലെന്നും ഇന്ത്യയിലെ ഭൂരിപക്ഷമാളുകള്‍ വിശ്വസിക്കുന്ന ഹിന്ദുമതവുമായി ചേര്‍ത്തുപിടിക്കുന്നതില്‍ ഇന്ത്യന്‍ ഫാഷിസിറ്റുകള് കാണിച്ച കുത്സിത ബുദ്ധി തുറന്നുകാണിക്കാനും തങ്ങളുടെ എഴുത്തിന് കഴിഞ്ഞു.ന്യൂനപക്ഷ രാഷ്ട്രീയം ഇന്ത്യയില്‍ തെറ്റിദ്ധരിക്കപ്പെടുകയാണെപ്പോഴും. വര്ഗീയരാഷ്ട്രീയമായാണ് അത് ചിത്രീകരിക്കപ്പെടുന്നത്. അത്, വര്ഗീയരാഷ്ട്രീയമല്ലെന്ന് സമർഥിക്കാന്‍ അേദ്ദഹത്തിന് കഴിഞ്ഞിട്ടുണ്ട്. മുസ്ലിം എന്ന പേരുള്ളതുകൊണ്ടു മാത്രം ആ രാഷ്ട്രീയം വര്ഗീയമാവുന്നില്ലെന്ന് എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും സമർഥിച്ചു.
എന്നും മുസ്ലിം ലീഗിെൻറ ബൗദ്ധിക മുഖമായിരുന്നു തങ്ങള്‍. ഒരു പഞ്ചായത്ത് മെംബര്‍ പോലും ആവാന്‍ ആഗ്രഹിക്കാത്തയാൾ. അതുകൊണ്ടുതന്നെ, ആരോടും വിധേയത്വമില്ലാത്ത ആളായിരുന്നു. നിലവില്‍ വഹിച്ചിരുന്ന മുസ്ലിംലീഗിെൻറ സംസ്ഥാന വൈസ് പ്രസിഡൻറ് സ്ഥാനം പോലും അടിച്ചേൽപിക്കപ്പെട്ടതായിരുന്നുവെന്നു വേണം പറയാന്‍. അധികാരസ്ഥാനങ്ങളോട് എന്നും നിസ്സംഗത പുലര്‍ത്തി. തങ്ങളുടെ വിയോഗം മുസ്ലിം ലീഗിെൻറ ബൗദ്ധിക രംഗത്ത് വലിയ ശൂന്യതസൃഷ്ടിക്കും. ലീഗിെൻറ പഠനക്ലാസുകളിലെ ഗൗരവ സാന്നിധ്യമായിരുന്നു. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ ഗതിവിഗതികളില്‍ എല്ലാവരെയും പോലെ ആശങ്കാകുലനായി അദ്ദേഹം. ന്യൂനപക്ഷത്തിെൻറ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് ദേശീയാവശ്യം തന്നെയാണെന്ന് തങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. ന്യൂനപക്ഷ പിന്നാക്കവിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നത് വര്ഗീയരാഷ്ട്രീയമായി ചിത്രീകരിക്കുന്നതില്‍ ഏറെ വിഷമിച്ചിരുന്നു. ന്യൂനപക്ഷ രാഷ്ട്രീയത്തെക്കുറിച്ച് ധാരാളം സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. ന്യൂനപക്ഷ വിഭാഗത്തിെൻറ പ്രശ്നങ്ങള്‍ പൊതുസമൂഹം ഏറ്റെടുക്കണമെന്ന് ചിന്തിച്ചയാളായിരുന്നു.
ചെറുപ്പത്തില്‍തന്നെ മുസ്ലിം ലീഗ് രാഷ്ട്രീയത്തിെൻറ വക്താവായി. സാധാരണ രാഷ്ട്രീയക്കാരില്‍ കാണുന്ന ഒന്നും തങ്ങളില്‍ കണ്ടില്ല. സി.എച്ച്. മുഹമ്മദ് കോയയാണ് തങ്ങളുടെ രാഷ്ട്രീയ ഗുരു. സീതി സാഹിബും ഏറെ സ്വാധീനം ചെലുത്തി. ഇന്ത്യയില്‍ ഒരു ഫാഷിസ്റ്റ് വിരുദ്ധ നിര രൂപപ്പെടണമെന്നും കോണ്‍ഗ്രസ് അതിന് നേതൃത്വം നല്‍കണമെന്നും ആഗ്രഹിച്ചിരുന്നു. ഇപ്പോഴത്തെ സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങളുമായി വലിയ ആത്മബന്ധം പുലര്‍ത്തി. നിലവാരം കുറഞ്ഞതും വിറ്റഴിക്കാന്‍ വേണ്ടിയുള്ളതുമായി ഒന്നും അദ്ദേഹം എഴുതിയിട്ടില്ല. 1970ല്‍ ചരല്‍ക്കുന്നിലെ പ്രസിദ്ധമായ യൂത്ത്ലീഗ് ക്യാമ്പില്‍ മൂന്ന് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിരുന്നു. അതിലൊന്ന് തങ്ങളും മറ്റൊന്ന് ഞാനും പിന്നെ, പി.എ. റഷീദുമായിരുന്നു. പിന്നീടിങ്ങോട്ട് മുസ്ലിം ലീഗിെൻറ നൂറുകണക്കിന് ക്യാമ്പുകളില്‍ ഞങ്ങള്‍ ഒന്നിച്ചു. വല്ലാത്തൊരു ഊര്‍ജമായിരുന്നു തങ്ങളുടെ സാന്നിധ്യം നല്‍കിയത്.
ഗള്‍ഫിലെ സുഹൃത്തുക്കള്‍ ചേര്‍ന്ന് സമഗ്ര സംഭാവനകള്‍ക്കുള്ള പുരസ്കാരം നല്കി. അനാരോഗ്യം കണക്കിലെടുത്ത് അദ്ദേഹത്തിെൻറ വീട്ടില്‍വെച്ചാണ് പുരസ്കാരം സമ്മാനിച്ചത്. ഒടുവില്‍ അദ്ദേഹത്തോടൊപ്പം പങ്കെടുത്ത ചടങ്ങും അതായിരുന്നു. തങ്ങള്‍ കോഴിക്കോട് ആശുപത്രിയിലെത്തുമ്പോൾ പലപ്പോഴായി പോയി കണ്ടിരുന്നു. സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്നുവെന്നത് തങ്ങളെ സംബന്ധിച്ചിടത്തോളം വിശേഷണമല്ല; യാഥാർഥ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.