Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമണിപ്പൂരിൽ...

മണിപ്പൂരിൽ ബി.ജെ.പിയുടെ സഖ്യസർക്കാർ ഉലയുന്നു

text_fields
bookmark_border
manipur-20-7-19
cancel

മണിപ്പൂരിൽ ഭാരതീയ ജനത പാർട്ടിക്കും സഖ്യകക്ഷികളായ പ്രാദേശിക പാർട്ടികൾക്കുമി ടയിലെ ഭിന്നത കൂടുതൽ പ്രകടമായിക്കൊണ്ടിരിക്കുകയാണ്. പ്രത്യേക നാഗാ ഭൂമിയെന്ന ആവശ്യത് തിനായി പോരാടുന്ന നാഷനൽ സോഷ്യലിസ്റ്റ് കൗൺസിൽ ഫോർ നാഗലിമിെൻറ െഎസക്-മുയ്വ വ ിഭാഗം (എൻ.എസ്.സി.എൻ-െഎ.എം), ഇവരുടെ ഉന്നതാധികാര സമിതിയായ യുനൈറ്റഡ് നാഗ കൗൺസിൽ (യ ു.എൻ.സി) എന്നിവയുടെ പിന്തുണയുള്ള നാഗ പീപ്പിൾസ് ഫ്രണ്ടുമായി (എൻ.പി.എഫ്) 2017 മാർച്ചിൽ ബി. ജെ.പി രൂപവത്കരിച്ച സർക്കാർ ഇപ്പോൾ നിലനിൽപ് ഭീഷണി നേരിടുകയാണ്. മണിപ്പൂർ, അസം, അരുണാചൽപ്രദേശ് എ ന്നിവിടങ്ങളിൽ നിന്നുള്ള ഭാഗങ്ങൾ ചേർത്ത് പ്രത്യേക നാഗാമേഖല രൂപവത്കരിക്കാനുള്ള വാജ് പേയി സർക്കാറിെൻറ തീരുമാനത്തിെനതിരെ 2001 ജൂൺ 18ന് താഴ്വരയിൽ നടന്ന വമ്പിച്ച പ്രക്ഷോഭത്തെ തുടർന്ന് നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ കോൺഗ്രസ് ഭരണത്തിലേറുകയായിരുന്നു. 15 വർഷം ഏറക്കുറെ സ്ഥിരതയോടെ ഭരിച്ച കോൺഗ്രസ് സർക്കാറിനുശേഷമാണ് സഖ്യസർക്കാർ അധികാരത്തിലെത്തുന്നത്. മുഖ്യമന്ത്രി എൻ. ബിരേൻസിങ് കൃത്യമായ ഭൂരിപക്ഷമില്ലാതെ രൂപവത്കരിച്ച സഖ്യസർക്കാർ മണിപ്പൂരിലെ ആദ്യ ബി.ജെ.പി സർക്കാറായി. മണിപ്പൂരിെൻറ അതിർത്തി സമ്പൂർണമായി സംരക്ഷിക്കപ്പെടണമെന്ന കാര്യം പ്രകടനപത്രികയിൽ ഉൾപ്പെടുത്താത്ത എൻ.പി.എഫുമായുള്ള സഖ്യം തുടക്കത്തിലേ വിചിത്രമായിരുന്നു.

എൻ.പി.എഫ്/യു.എൻ.സി
വീക്ഷണം

ലോക്സഭ തെരഞ്ഞെടുപ്പിെൻറ ഫലം പ്രഖ്യാപിക്കുന്നതിന് ദിവസങ്ങൾക്കു മുമ്പാണ് എൻ.പി.എഫ് സംസ്ഥാന അധ്യക്ഷൻ അവങ്ബോയ് ന്യുമായ്, മുൻ നാഗാലാൻഡ് മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ടി.ആർ. സെലിയാങ് എന്നിവർ മണിപ്പൂരിലെ ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാറിന് പിന്തുണ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. കേന്ദ്രത്തിൽ വൻ ഭൂരിപക്ഷത്തോടെ ബി.ജെ.പി സർക്കാർ വരുമെന്ന് മുൻകൂട്ടിക്കാണാൻ എൻ.പി.എഫിനും യു.എൻ.സിക്കും സാധിച്ചില്ല. പ്രത്യേക നാഗാ മേഖല എന്ന പ്രശ്നത്തിന് പരിഹാരം കാണാമെന്ന ആവേശത്തിൽ കേന്ദ്രത്തിൽ ഭൂരിപക്ഷത്തോടെ അധികാരം കൈയാളുന്ന ബി.ജെ.പിയുമായി കൈകോർത്ത് 2017ൽ സഖ്യസർക്കാർ രൂപവത്കരിച്ചതും ഇതുപോലെ വൈകാരികാവേശത്തിലായിരുന്നു. മുമ്പ് കേന്ദ്രത്തിലെ യു.പി.എ സർക്കാറിന് തലവേദനയുണ്ടാക്കിയതുപോലെ സാമ്പത്തിക ഉപരോധത്തിന് യു.എൻ.സി ആഹ്വാനം ചെയ്തെങ്കിലും സർക്കാർ രൂപവത്കരിച്ച് ദിവസങ്ങൾക്കകം അത് പിൻവലിച്ചു. വൈകാതെ മന്ത്രിസഭയിൽ എൻ.പി.എഫിന് കാബിനറ്റ് പദവി ലഭിക്കുകയും ചെയ്തു. പ്രത്യേക നാഗ മേഖലയെന്ന വിഷയത്തിൽ തീർപ്പുണ്ടാക്കുന്നതിനായി അവർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തിക്കൊണ്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് 2015ൽ കേന്ദ്ര സർക്കാറും എൻ.എസ്.സി.എൻ-െഎ.എമ്മും തമ്മിൽ ഒപ്പുവെച്ച ഫ്രെയിംവർക്ക് എഗ്രിമെൻറിലെ (എഫ്.എ) വ്യവസ്ഥകൾ വെളിപ്പെടുത്തണമെന്ന ആവശ്യം പൊതുസമൂഹത്തിൽനിന്ന് ഉയർന്നതോടെ പ്രശ്നങ്ങൾ പൊട്ടിപ്പുറപ്പെട്ടു. 2018 ഒക്ടോബർ 31ന് താഴ്വരയിലെ പൊതുജന കൂട്ടായ്മയായ യുനൈറ്റഡ് കമ്മിറ്റി മണിപ്പൂർ (യു.സി.എം) ഇൗ ആവശ്യമുന്നയിച്ച് സംഘടിപ്പിച്ച വൻ റാലിയിൽ ഒേട്ടറെ സാമൂഹികസംഘടനകൾക്കും കൂട്ടായ്മകൾക്കുമൊപ്പം ബി.ജെ.പിയുൾപ്പെടെ 15 രാഷ്ട്രീയ പാർട്ടികളും പെങ്കടുത്തു. എന്നാൽ, റാലിയിൽ യു.എൻ.സിയുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു.

പൗരത്വ ഭേദഗതി ബില്ലും
അനന്തരഫലങ്ങളും

2019െല പൊതുതെരഞ്ഞെടുപ്പിന് മാസങ്ങൾക്കുമുമ്പ് ലോക്സഭയിൽ 2016ലെ പൗരത്വ ഭേദഗതി ബിൽ പാസാക്കിയത് ബി.ജെ.പി കാണിച്ച രാഷ്ട്രീയ മണ്ടത്തമായി. രാജ്യത്തിെൻറ വടക്കുകിഴക്കൻ മേഖലയിൽനിന്ന് ബില്ലിനെതിരെ രൂക്ഷമായ എതിർപ്പാണ് ഉയർന്നത്. ബില്ലിനെ എതിർത്ത് രംഗത്തുവന്ന വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകളുടെ മുൻനിരയിൽ യു.എൻ.സിയും എൻ.പി.എഫുമുണ്ടായിരുന്നു. ഇതിെൻറ ഫലമായി ബിൽ രാജ്യസഭയിൽ പാസാക്കാനായില്ല. ബില്ലുണ്ടാക്കിയ പ്രതിഷേധത്തിെൻറ ചൂടിലാണ്, ദേശീയ പൗരത്വ രജിസ്റ്റർ കാർഡുമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ തുടക്കംകുറിച്ചത്. ഇതുൾപ്പെടെ ബി.ജെ.പി എടുക്കുന്ന രാഷ്ട്രീയചുവടുകളുമായി ഒരുനിലക്കും യോജിക്കാനാവില്ലെന്ന് ബോധ്യമായതോടെ മണിപ്പൂരിലെ ബി.ജെ.പി സഖ്യസർക്കാറിൽ തുടരുന്നതിനെക്കുറിച്ച് എൻ.പി.എഫ് പുനരാലോചിച്ചത്. പിന്തുണ പിൻവലിച്ചാലും സഖ്യസർക്കാർ ന്യൂനപക്ഷമാകാൻ സാധ്യതയില്ലെങ്കിലും ബി.ജെ.പിയും തങ്ങളും ഒരേ വഴിക്കല്ല നീങ്ങുന്നതെന്ന് എൻ.പി.എഫ് തിരിച്ചറിഞ്ഞു.

തങ്ങളുടെ പ്രസക്തി ബോധ്യപ്പെടുത്താൻ സംസ്ഥാനത്ത് ബി.ജെ.പിയോ കോൺഗ്രസോ ആരു സർക്കാർരൂപവത്കരിച്ചാലും അതിെൻറ ഭാഗമാകുകയാണ് എൻ.പി.എഫിെൻറ രീതി. ബി.ജെ.പിയുമായി എൻ.പി.എഫ് കലഹമുണ്ടാക്കാൻ കാരണം മുഖ്യമന്ത്രിയുടെ കഴിവുകേടാണെന്നാരോപിച്ച് മറ്റൊരു ഘടകകക്ഷിയായ നാഷനലിസ്റ്റ് െഡമോക്രാറ്റിക് പ്രോഗ്രസിവ് പാർട്ടി (എൻ.ഡി.പി.പി) രംഗത്തെത്തി. നാഗാലാൻഡിലും ബി.ജെ.പിയുടെ സഖ്യകക്ഷിയായ എൻ.ഡി.പി.പിയുടെ ആരോപണം ശസ്ത്രക്രിയ കഴിഞ്ഞ് സുഖംപ്രാപിച്ചുവരുന്ന മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന് പുതിയ തലവേദനയായി. എന്നാൽ ഇൗ ബഹളങ്ങൾക്കിടയിൽ വൻ ഭൂരിപക്ഷത്തോടെ ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിൽ തിരിച്ചെത്തിയതോടെ സംസ്ഥാന സർക്കാറിന് പിന്തുണ പിൻവലിക്കാനുള്ള എൻ.പി.എഫ് തീരുമാനം പൊടുന്നനെ നിശ്ശബ്ദമായി. വടക്കുകിഴക്കൻ മേഖല ചുമതലയുള്ള ബി.ജെ.പി നേതാവ് റാം മാധവ് നൽകിയ ഉറപ്പിലായിരുന്നു അത്. അെതന്താണെന്ന് ഇതുവരെ വ്യക്തമല്ല.

മുഖ്യമന്ത്രിയുടെ വിഷമസന്ധി
െഡമോക്രാറ്റിക് റവലൂഷനറി പാർട്ടിയിലൂടെ 2002ൽ രാഷ്ട്രീയത്തിലിറങ്ങിയ ബിരേൻസിങ് തുടർന്ന്, 13 വർഷം കോൺഗ്രസിലായിരുന്നു. കോൺഗ്രസിലെ ആദ്യ ഒമ്പതു വർഷം പാർട്ടിയിലും സർക്കാറിലും ഉയർച്ചയുടെ കാലമായിരുന്നു. മകൻ വാഹനാപകടക്കേസിൽ അഞ്ചുവർഷം ജയിലിലായതോടെ അതിന് മങ്ങലേറ്റു. ഇതിനിടെ അന്നത്തെ മുഖ്യമന്ത്രി ഒ. ഇബോബി സിങ് ഒതുക്കാൻ തുടങ്ങിയതോടെ പാർട്ടി വിട്ട് 2016ൽ ബി.ജെ.പിയിൽ ചേർന്നു. കുതിരക്കച്ചവടത്തിലൂടെ കോൺഗ്രസ് എം.എൽ.എമാരെയടക്കം ചാക്കിട്ടുപിടിച്ചാണ് 2017 മാർച്ച് 15ന് ബിരേൻ മുഖ്യമന്ത്രിയായി അധികാരമേറ്റെടുക്കുന്നത്. ഭരണത്തിലേറിയ ശേഷം നേരിട്ട ആദ്യപ്രശ്നം, ഇബോബി സിങ് സർക്കാർ പുതുതായി രൂപവത്കരിച്ച ഏഴു ജില്ലകളുമായി ബന്ധപ്പെട്ടായിരുന്നു. ജില്ലകളുടെ രൂപവത്കരണം കുന്നിൻമുകളിൽ ജീവിക്കുന്നവരും താഴെ സമതലങ്ങളിൽ ജീവിക്കുന്നവരും തമ്മിൽ സംഘർഷത്തിന് കാരണമായിരുന്നു. യു.എൻ.സിയുടെ നേതൃത്വത്തിൽ കുന്നിൻപ്രദേശത്തെ ജനത നാലര മാസത്തോളം സാമ്പത്തിക ഉപരോധ സമരം നടത്തുകയും ചെയ്തു.

പ്രേത്യക നാഗാ മേഖല വിഷയത്തിൽ മറ്റാരെയും പങ്കാളികളാക്കാതെ രഹസ്യമായി എഫ്.എ ഒപ്പുവെച്ചതുമായി ബന്ധപ്പെട്ടുയർന്ന പ്രതിസന്ധിയും കുന്നിൻമുകളിലെ ഭൂവിഭവങ്ങൾ ലഭ്യമാകുന്നത് സംബന്ധിച്ച് കുന്നിൻപ്രദേശത്തുള്ളവരും സമതലങ്ങളിലുള്ളവരും തമ്മിലുള്ള സംഘർഷത്തിെൻറ കാരണമായ ഇന്നർ ലൈൻ പെർമിറ്റ് സിസ്റ്റം (െഎ.എൽ.പി.എസ്) ബില്ലും ബിരേൻസിങ്ങിനെ കുഴക്കി. 2007ലും 2012ലും വെറും 2.12 ശതമാനം മാത്രം വോട്ടുണ്ടായിരുന്ന ബി.ജെ.പി 2017ൽ 36 ശതമാനം വോട്ടിെൻറ ബലത്തിലാണ് ഭരണത്തിലേറിയത്. സംസ്ഥാനത്തെ ശക്തനായ നേതാവും ധന-ഉൗർജ മന്ത്രിയുമായ ബിശ്വജിത് സിങ്ങിെൻറയും ഉപമുഖ്യമന്ത്രി വൈ. ജോയ്കുമാറിെൻറയും നേതൃത്വത്തിൽ 14 ബി.ജെ.പി എം.എൽ.എമാർ ന്യൂഡൽഹിയിൽ തമ്പടിച്ചതോടെ മണിപ്പൂരിലെ ബി.ജെ.പി കടുത്ത നേതൃപ്രതിസന്ധിയിലാണ്. അഴിമതിയാരോപിച്ച് ബിശ്വജിത് സിങ്ങിനെയും ജോയ്കുമാറിനെയും മന്ത്രിപദത്തിൽനിന്ന് മാറ്റിനിർത്താനുള്ള ശ്രമം നടന്നിരുന്നു. ഇതിനുപുറമെ, ലോക്സഭ തെരഞ്ഞെടുപ്പിൽ ‘മണിപ്പൂരി ഇതര’ വിഷയങ്ങൾ ഉന്നയിച്ചതിലുള്ള ഭിന്നതയും പാർട്ടിക്കുള്ളിൽ പുകയുന്നുണ്ട്.

(ജവഹർലാൽ നെഹ്റു വാഴ്സിറ്റിയിലെ ചരിത്രപഠന കേന്ദ്രത്തിൽ ഗവേഷകനാണ് മുഹമ്മദ് ചെങ്കിസ്ഖാൻ. അസമിലെ ഗുവാഹതി വാഴ്സിറ്റിയിൽ അസി. പ്രഫസറാണ് മുഹമ്മദ് ഇംതിയാജ് ഖാൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionmanipurBJPBJPNCR Registar
News Summary - Manipur BJP issue-Opinion
Next Story