ഖാദർ-കസ്തൂരിരംഗൻ റിപ്പോർട്ടുകൾ ഇരട്ടകളോ?
text_fieldsവിദ്യാഭ്യാസത്തിെൻറ ഭാവിയെ സംബന്ധിക്കുന്ന രണ്ടു റിപ്പോർട്ടുകൾ പൊതുസമൂഹത്തിനു മുന്നിലിരിക്കുന്നു. ഒന്നാ മത്തേത്, വിദ്യാഭ്യാസാവകാശ നിയമത്തിെൻറ അടിസ്ഥാനത്തിൽ മൈനസ് ടു മുതൽ പ്ലസ് ടു വരെയുള്ള പൊതുവിദ്യാഭ്യാസമേഖ ലയിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദേശിക്കാൻ നിയോഗിക്കപ്പെട്ട ഡോ. എം.എ. ഖാദർ കമ്മിറ്റിയുടെ റിപ്പോർട്ട്. ഏതാനും നി ർദേശങ്ങൾ നടപ്പാക്കിയെങ്കിലും അത് താൽക്കാലികമായി കോടതി സ്റ്റേ ചെയ്തിരിക്കുന്നു. രണ്ടാമത്തേത്, മുൻ ഐ.എസ്.ആ ർ.ഒ ചെയർമാൻ ഡോ. കസ്തൂരിരംഗൻ അധ്യക്ഷനായ സമിതി തയാറാക്കിയ ദേശീയ വിദ്യാഭ്യാസനയത്തിെൻറ കരട്. വിപുലമായ ചർച്ചകൾക ്കും സംവാദങ്ങൾക്കും ആശയരൂപവത്കരണങ്ങൾക്കും ശേഷം തയാറാക്കിയതെന്ന് രണ്ടു റിപ്പോർട്ടുകളും അവകാശപ്പെടുന്നുണ ്ടെങ്കിലും അതെങ്ങനെയെന്ന് വ്യക്തമാക്കുന്നില്ല.
കേരളത്തിനുവേണ്ടി തയാറാക്കിയ ഖാദർകമ്മിറ്റി റിപ്പോർട്ട ും കേന്ദ്രവിദ്യാഭ്യാസ നയത്തിെൻറ കരടും തമ്മിൽ ഉള്ളടക്കത്തിലും നിർദേശങ്ങളിലും പുലർത്തുന്ന സമാനതകൾ സൂക്ഷ്മാന ്വേഷണം ആവശ്യപ്പെടുന്നുണ്ട്. കേന്ദ്ര വിദ്യാഭ്യാസനയത്തിന് അനുപൂരകമായി സംസ്ഥാനങ്ങൾ പിന്നീട് സമീപനങ്ങളും പാഠ് യപദ്ധതിയുമൊക്കെ ആവിഷ്കരിക്കാറുണ്ടെങ്കിലും ദേശീയനയം രൂപവത്കരിക്കുന്നതിനു മുമ്പു കേരളത്തിൽ മാത്രം ധിറുതി പിടിച്ച് കമ്മിറ്റിയെ നിയോഗിക്കുകയും പാതി വെന്ത റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തതെന്തിനെന്ന ചോദ്യമുയരുന്നുണ്ട്. കേരളത്തിലും കേന്ദ്രത്തിലും അടിയന്തരമായ ഘടനമാറ്റത്തിെൻറ സാംഗത്യമെന്തെ ന്നതിനെക്കുറിച്ച് ഖാദർ കമ്മിറ്റി റിപ്പോർട്ടും കസ്തൂരിരംഗൻ റിപ്പോർട്ടും നിലപാട് വ്യക്തമാക്കിയിട്ടുമില്ല.
വിദ്യാർഥിക്കുമേൽ വ്യവസ്ഥയുടെ ആധിപത്യം
വിദ്യാർഥിക്കുമേലുള്ള ഘടനയുടെയും വ്യവസ്ഥയുടേയും ആധിപത്യമാണ് ഖാദർ കമ്മിറ്റി റിപ്പോർട്ടിനെയും കസ്തൂരി രംഗൻ റിപ്പോർട്ടിനേയും ഒരേ തുവൽപക്ഷികളാക്കുന്നത്. ഘടനമാറ്റത്തിലൂടെ ഗുണനിലവാരം ഉയർത്താമെന്ന അയുക്തിയോ കേവല യുക്തിയോ ആണ് രണ്ടു റിപ്പോർട്ടുകളെയും നയിക്കുന്നത്. വിദ്യാർഥിയല്ല, ഘടനയാണ് പ്രധാനമെന്ന വാദം വിദ്യാഭ്യാസചിന്തകളെ ന്യൂനീകരിക്കലാണ്. ഒന്നു മുതൽ പന്ത്രണ്ടുവരെയുള്ള വിദ്യാഭ്യാസത്തിനായി 4+3+5 എന്ന ഘടന ഖാദർ കമ്മിറ്റി നിർദേശിക്കുേമ്പാൾ ദേശീയ നയത്തിെൻറ കരടിൽ അത് 5+3+3+4 എന്ന പ്രീ–ൈപ്രമറിയുടെ മൂന്നു വർഷങ്ങൾ കൂടി ചേർത്ത ഘടനയായി മാറുന്നു. ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ എട്ടാം ക്ലാസ് സെക്കൻഡറിയാണെങ്കിൽ കരട് നയത്തിൽ ൈപ്രമറിയാണ് എന്നതു മാത്രമാണ് ആകെയുള്ള വ്യത്യാസം. ഘടനാമാറ്റത്തിന് ആധാരമായി മനഃശാസ്ത്ര സിദ്ധാന്തങ്ങളോ പഠനങ്ങളോ അവതരിപ്പിക്കുന്നില്ല.
മുൻ കമീഷൻ റിപ്പോർട്ടുകളെയും 2009–ലെ ദേശീയ വിദ്യാഭ്യാസനയം നിർദേശിച്ച ഘടനയേയും ഖാദർ–കസ്തൂരിരംഗൻ റിപ്പോർട്ടുകൾ തിരസ്കരിക്കുന്നു. ഹയർ സെക്കൻഡറി എന്നോ സീനിയർ സെക്കൻഡറിയെന്നോ ജൂനിയർ കോളജെന്നോ വ്യത്യസ്തപേരുകളിൽ അറിയപ്പെടുന്ന ഹയർ സെക്കൻഡറി ഘട്ടം ഇല്ലാതാക്കണമെന്നതിൽ രണ്ടു റിപ്പോർട്ടുകൾക്കും ഏകാഭിപ്രായമാണ്. കൗമാരപൂർവ ഘട്ടം, കൗമാരം, കൗമാരാനന്തര ഘട്ടം എന്നീ സൂക്ഷ്മവ്യത്യാസം പരിഗണിച്ചാണ് കോത്താരി കമീഷനും മറ്റുള്ളവയും 10+2+3 എന്ന ഘടന നിർദേശിച്ചത്. അക്കാദമികമായും മനഃശാസ്ത്രപരമായും ഗുണപരമായും ബോധനശാസ്ത്രപരമായും സെക്കൻഡറിയും ഹയർ സെക്കൻഡറിയും തമ്മിലുള്ള വ്യത്യാസങ്ങൾ ഖാദർ– കസ്തൂരി രംഗൻ റിപ്പോർട്ടുകൾ തമസ്കരിക്കുന്നു.
മികവും ഗുണമേന്മയും മരീചികകൾ
ദേശീയതലത്തിൽ നടക്കുന്ന പഠനങ്ങളിലും സർവേകളിലും റിപ്പോർട്ടുകളിലും മത്സരപ്പരീക്ഷകളിലും കേരളത്തിലെ വിദ്യാഭ്യാസത്തിെൻറ അക്കാദമികനിലവാരം അത്ര ആശാവഹമല്ല എന്ന സൂചനകളാണ് ലഭിക്കുന്നത്. ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ മികവിനെ സംബന്ധിക്കുന്ന തൽസ്ഥിതിയോ മികവ് ഉയർത്തുന്നതിനുള്ള പ്രായോഗികനിർദേശങ്ങളോ അവതരിപ്പിക്കുന്നില്ല. കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസം നേരിടുന്ന വലിയ വെല്ലുവിളി ഓരോ ഘട്ടത്തിലും പഠനം ഉറപ്പാക്കാനാവുന്നില്ല എന്നതാണ്. വായന, എഴുത്ത്, ഗണിതം എന്നിവയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ൈപ്രമറിയെയും ൈപ്രമറിയുടെ നിലവാരത്തകർച്ച സെക്കൻഡറി–ഹയർ സെക്കൻഡറി തലത്തെയും പിന്നീട് കോളജ് ഉന്നത വിദ്യാഭ്യാസത്തേയും ബാധിക്കുന്നു.
സമാനമായി ദേശീയ നയത്തിെൻറ കരട് റിപ്പോർട്ടിൽ ഇന്ത്യൻ വിദ്യാഭ്യാസം നേരിടുന്ന ഗുരുതരപ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ ശ്രമിക്കുന്നില്ല. 2011ലെ സെൻസസ് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ നിരക്ഷര യുവാക്കളും മുതിർന്നവരും ഇന്ത്യയിലാണ്. ഓരോ പത്ത് കുട്ടികളിലും നാലുപേർ വീതം എട്ടാം ക്ലാസിനു മുമ്പ് കൊഴിഞ്ഞുപോകുന്നു. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരുടെയും പെൺകുട്ടികളുടെയും കൊഴിഞ്ഞുപോക്കു നിരക്ക് വളരെ കൂടുതലാണ്. സ്കൂളുകളുടെയും അടിസ്ഥാനസൗകര്യങ്ങളുടെയും കുറവ്, യോഗ്യരായ അധ്യാപകരുടെ അഭാവം, ഫണ്ടില്ലായ്മ, സ്വകാര്യവിദ്യാലയങ്ങളുടെ അതിപ്രസരം, ആസൂത്രണമില്ലാതെ നടപ്പാക്കുന്ന പദ്ധതികൾ എന്നിവയും വിദ്യാഭ്യാസമേഖലയിലെ വെല്ലുവിളികളായി തുടരുകയാണ്. ഇത്തരം പ്രശ്നങ്ങളെ മുറിച്ചുകടക്കാൻ പുതിയ വിദ്യാഭ്യാസനയം നിർദേശിക്കുന്ന പരിഹാരങ്ങൾ സെമസ്റ്ററൈസേഷനും, പൗരാണിക– ധാർമിക–മതവിദ്യാഭ്യാസവും, യോഗ–വാസ്തു–വേദഗണിതം എന്നിവയെ കരിക്കുലത്തിെൻറ ഭാഗമാക്കലും, സിലബസ് ലഘൂകരണവുമൊക്കെയാണ്. വിചിത്രവും അപ്രായോഗികവുമായ നിർദേശങ്ങൾ അന്തർദേശീയ വിദ്യാഭ്യാസക്രമത്തിൽ ഇന്ത്യയെ എവിടെയാവും അടയാളപ്പെടുത്തുക എന്നത്
ആലോചിക്കേണ്ടതാണ്.
അറിവിനു പകരം ശേഷികൾ
ദേശീയ വിദ്യാഭ്യാസ കമീഷനുകളും 1968 ലെയും 1986 ലെയും ദേശീയനയങ്ങളും അറിവ് ആർജിക്കുകയെന്ന മുഖ്യലക്ഷ്യത്തിന് അനുസൃതമായാണ് വിദ്യാഭ്യാസത്തെ നിർവചിക്കാൻ ശ്രമിച്ചിട്ടുള്ളത്. എന്നാൽ, പുതിയ ദേശീയനയത്തിെൻറ കരടിൽ ‘അറിവ്’ അപ്രസക്തമാവുകയും നൈപുണികളും ശേഷികളും കടന്നുവരുകയും ചെയ്യുന്നു. തൊഴിൽ പഠനം എട്ടാം ക്ലാസ് മുതൽ ആരംഭിക്കുമെന്നാണ് നിർദേശം. വിദ്യാഭ്യാസം തൊഴിലധിഷ്ഠിതമാവണമെന്നും വിദ്യാലയങ്ങളെ തൊഴിലിടങ്ങളുമായി ബന്ധിപ്പിക്കണമെന്നുമുള്ള വാദങ്ങൾ എക്കാലത്തും ഉണ്ടാവാറുള്ളതാണ്. തൊഴിൽ അഭിരുചിയും സംരംഭകത്വ മനോഭാവവും തൊഴിൽസംസ്കാരവും രൂപപ്പെടേണ്ടത് അനിവാര്യമാണെങ്കിലും അത് കോർപറേറ്റുകൾക്ക് കുറഞ്ഞ കൂലിക്ക് തൊഴിൽശക്തിയെ പ്രദാനം ചെയ്യുന്ന കേന്ദ്രങ്ങ ളാക്കി സ്കൂളുകളെ മാറ്റിത്തീർക്കാൻ പാടില്ല.
ഭാഷയിലും ശാസ്ത്രത്തിലും ഗണിതത്തിലും അടിത്തറയുറപ്പിക്കുന്നതിനു മുമ്പ് പ്രാദേശിക തൊഴിൽ പരിസരങ്ങളിലേക്ക് കുട്ടികളെ തള്ളിയിടുന്നത് അപകടകരമാണ്. പാർശ്വവത്കൃതവിഭാഗങ്ങൾ വിദ്യാഭ്യാസ പ്രക്രിയക്കു പുറത്താക്കാൻ ഇത് കാരണമാവും. സെക്കൻഡറി ക്ലാസുകളിൽ കരടുനയം നിർദേശിക്കുന്ന സെമസ്റ്ററൈസേഷനും മൾട്ടി എക്സിറ്റ്–എൻട്രൻസ് വ്യവസ്ഥയും കൂടിയാവുമ്പോൾ പഠനം ഉപേക്ഷിക്കുന്ന കുട്ടികളുടെ എണ്ണം പതിന്മടങ്ങ് വർധിക്കാനാണ് സാധ്യത. കേരളത്തിൽ എല്ലാ സ്കൂളുകളിലും ദേശീയനൈപുണി വിദ്യാഭ്യാസ പദ്ധതി യെന്ന കോർപറേറ്റ് അജണ്ട നടപ്പാക്കണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ട് നിർദേശിക്കുന്നതു കൂട്ടിവായിച്ചാൽ ഖാദർ- കസ്തൂരിരംഗൻ റിപ്പോർട്ടുകളുടെ ഉള്ളിലിരിപ്പ് വ്യക്തമാണ്.
അധികാരത്തിെൻറ കേന്ദ്രീകരണം
അധികാരവിഭജനത്തിനും ഉത്തരവാദിത്തത്തിെൻറ പങ്കുവെക്കലിനും പകരം ദേശീയനയവും ഖാദർകമ്മിറ്റിയും അധികാര കേന്ദ്രീകരണമാണ് മുന്നോട്ടുവെക്കുന്നത്. ഘടനയിൽ, ഭരണവ്യവസ്ഥയിൽ, അക്കാദമികതയിൽ, പരീക്ഷകളിൽ എല്ലാം കേന്ദ്രീകരണം നിർദേശിക്കുകയും കേരളത്തിനു മാതൃകയായി വികേന്ദ്രീകൃത വിദ്യാഭ്യാസവ്യവസ്ഥയി ലുള്ള ഫിൻലാൻഡിനെ ഉദാഹരിക്കുകയും ചെയ്യുന്നത് പ്രകടമായ വൈരുധ്യമാണ്. ദേശീയനയത്തിെൻറ കരടിൽ വിവിധ സ്ഥാപനങ്ങൾക്കും വ്യവസ്ഥകൾക്കും മുകളിൽ പ്രധാനമന്ത്രി അധ്യക്ഷനായ രാഷ്ട്രീയ ശിക്ഷ ആയോഗ് എന്ന ഉന്നതസമിതിയെ നിർദേശിക്കുന്നു. വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകേണ്ട ഫെഡറലിസത്തിെൻറയും വികേന്ദ്രീകൃത സമീപനത്തിെൻറയും ഇടങ്ങളെയാണ് കേന്ദ്ര–സംസ്ഥാന റിപ്പോർട്ടുകൾ ഏകതാനമാക്കാൻ ശ്രമിക്കുന്നത്. വിദേശമാതൃകകൾ പിൻപറ്റുന്നതു മതിയാക്കി രാജ്യത്തിെൻറ സവിശേഷ സാഹചര്യങ്ങൾക്കിണങ്ങുന്ന തനതായ ഒരു വിദ്യാഭ്യാസ വ്യവസ്ഥ രൂപവത്കരിക്കുന്നതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
(എസ്.സി.ഇ.ആർ.ടിയിലെ മുൻ റിസർച്ച് ഒാഫിസറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.