ഇന്ത്യയുടെ ഫലസ്തീൻ െഎക്യദാർഢ്യം ഇനിയെത്ര കാലം?
text_fieldsഫെബ്രുവരി 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലസ്തീൻ അതോറിറ്റി ആസ്ഥാനമായ റാമല്ല സന്ദർശിക്കുകയാണ്. ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഫലസ്തീനിലെത്തുന്നതെന്ന ചരിത്രപ്രാധാന്യം ഇതിനുണ്ട്. ഒമാൻ, യു.എ.ഇ എന്നീ അറബ് രാജ്യങ്ങളും സന്ദർശിക്കുന്ന പ്രധാനമന്ത്രി ജോർഡൻ വഴിയാവും റാമല്ലയിലെത്തുക. ഫലസ്തീനിൽ അധിനിവേശം സമ്പൂർണമാക്കാനുള്ള യു.എസ്-ഇസ്രാേയൽ പദ്ധതി സജീവമായ ഘട്ടത്തിലാണ് ഇൗ സന്ദർശനം. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ജറൂസലമിനെ ഇസ്രായേലിെൻറ തലസ്ഥാനമായി അംഗീകരിച്ചതിെൻറ ആഘാതങ്ങൾ ലോകത്ത് കെട്ടടങ്ങിയിട്ടില്ല. ബാൽഫർ പ്രഖ്യാപനത്തിന് ഒരു നൂറ്റാണ്ടും ഇസ്രായേൽ^അറബ് യുദ്ധത്തിന് അരനൂറ്റാണ്ടും പൂർത്തിയായ 2017ൽ കൂടുതൽ നിലനിൽപ് ഭീഷണിയിലേക്കാണ് ഫലസ്തീൻ എടുത്തെറിയപ്പെട്ടിരിക്കുന്നത്. ഇൗ സാഹചര്യത്തിൽ മൂന്നാം ലോകത്തെ പ്രധാന ശക്തിയായ ഇന്ത്യയുടെ പ്രധാനമന്ത്രി രാജ്യത്തെത്തുന്നത് ഫലസ്തീന് പ്രതീക്ഷ നൽകേണ്ടതാണ്. എന്നാൽ ഇന്ത്യൻ ഭരണകൂടത്തിെൻറ ഇസ്രായേൽ ചങ്ങാത്തം ഒരു ഭാഗത്ത് ശക്തിപ്പെടുന്നത് ആ പ്രതീക്ഷകൾക്ക് മങ്ങലേൽപിക്കുന്നു. ഇൗയവസരത്തിൽ ഏഴു പതിറ്റാണ്ടുകാലത്തെ ഇന്ത്യയുടെ ഫലസ്തീൻ ബന്ധം വിശകലനമർഹിക്കുന്നതാണ്. സയണിസത്തോട് ജനിതകമായിത്തന്നെ അനുരാഗാത്മക സമീപനമുള്ള ഹിന്ദുത്വ ബ്രിഗേഡിെൻറ ഭാഗമായൊരാൾ പ്രധാനമന്ത്രി പദമേറിയതോടെ ഏതുതരം മാറ്റമാണ് ഇക്കാര്യത്തിൽ ഉണ്ടാവുകയെന്ന് സൂക്ഷ്മ നോട്ടങ്ങൾക്ക് വിധേയമാകേണ്ടതുണ്ട്. എങ്കിൽ മാത്രമേ മോദിയുടെ സന്ദർശനത്തെ ശരിയായ രീതിയിൽ നോക്കിക്കാണാനാവൂ.
കൊളോണിയൽ വിരുദ്ധ സമീപനമാണ് ഇന്ത്യയുടെ ഫലസ്തീൻ നിലപാടിെൻറ അടിസ്ഥാനമായത്. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലേക്ക് മുസ്ലിം ജനസാമാന്യത്തെ അടുപ്പിക്കാൻ ഖിലാഫത്ത് പ്രസ്ഥാനത്തെ ഗാന്ധി ഉപയോഗപ്പെടുത്തുന്നതിന് സമാന്തരമായാണ് ഫലസ്തീനുള്ള െഎക്യദാർഢ്യവും രൂപപ്പെടുന്നത്. ഇൗ സാഹചര്യത്തിലാണ് ‘ബ്രിട്ടൻ ബ്രിട്ടീഷുകാർക്കും ഫ്രാൻസ് ഫ്രഞ്ചുകാർക്കുമെന്നതുപോലെ ഫലസ്തീൻ ഫലസ്തീനികൾക്കുള്ളതാണ്’ എന്ന പ്രഖ്യാപനം ഗാന്ധിജി നടത്തുന്നത്. സ്വാതന്ത്ര്യാനന്തരം ഫലസ്തീെൻറ സ്വയംനിർണയാധികാരത്തെ പിന്തുണക്കുന്ന നിലപാട് നെഹ്റുവിെൻറ നേതൃത്വത്തിലുള്ള സർക്കാറും സ്വീകരിച്ചു. 1988ൽ ഫലസ്തീൻ രാഷ്ട്രപ്രഖ്യാപനം വന്നയുടൻ ഇന്ത്യ അത് അംഗീകരിച്ചു. അതിനും മുമ്പ് 1975ൽ തന്നെ യാസർ അറഫാത്തിെൻറ പി.എൽ.ഒയുടെ (ഫലസ്തീൻ ലിബറേഷൻ ഒാർഗനൈസേഷൻ) ഒാഫിസ് ന്യൂഡൽഹിയിൽ തുറക്കാൻ ഇന്ത്യ അനുമതി നൽകിയിരുന്നു. പി.എൽ.ഒയെ ഫലസ്തീൻ ജനതയുടെ യഥാർഥ പ്രാതിനിധ്യമായി അംഗീകരിച്ച ആദ്യ അറബ് ഇതര രാജ്യവും ഇന്ത്യയായിരുന്നു. ഇത്തരത്തിൽ വളർന്ന ബന്ധത്തിൽ പിന്നീട് ഒന്നരപ്പതിറ്റാണ്ടിനു ശേഷം നരസിംഹറാവു സർക്കാറിെൻറ കാലത്താണ് മാറ്റത്തിെൻറ സൂചനകൾ കണ്ടുതുടങ്ങിയത്. എങ്കിലും യു.എൻ അടക്കമുള്ള ലോകേവദികളിലും നയതന്ത്രതലത്തിലും ഫലസ്തീന് ഇന്ത്യ പിന്തുണ നൽകിപ്പോന്നു. യാസർ അറഫാത്തും പിൻഗാമി മഹ്മൂദ് അബ്ബാസും നിരവധി തവണ ഇന്ത്യ സന്ദർശിച്ചു. ഒാരോ സന്ദർശനത്തിലും സ്വതന്ത്ര ഫലസ്തീനായുള്ള പോരാട്ടത്തിന് ഇന്ത്യ െഎക്യദാർഢ്യം ആവർത്തിച്ചു. ഏറ്റവും അവസാനം ജറൂസലം ഇസ്രായേൽ തലസ്ഥാനമാക്കിയ യു.എസ് നടപടിക്കെതിരായ യു.എൻ പ്രമേയത്തിലും ഇന്ത്യ ഫലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ചു.
ഒരു ഭാഗത്ത് ഫലസ്തീൻ െഎക്യദാർഢ്യമെന്ന ജനാധിപത്യ സമീപനം ഉയർത്തിപ്പിടിക്കെ തന്നെ ഇസ്രായേലുമായി ചങ്ങാത്തത്തിന് ഒളിഞ്ഞും തെളിഞ്ഞും ഇന്ത്യയിലെ കോൺഗ്രസ് സർക്കാറുകളടക്കം ശ്രമംനടത്തിയിരുന്നു. 1950ൽ തന്നെ ഇസ്രായേലിനെ ഇന്ത്യ ഒൗദ്യോഗികമായി അംഗീകരിച്ചിരുന്നെങ്കിലും നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത് നരസിംഹറാവു സർക്കാറിെൻറ കാലത്താണ്. എന്നാൽ, നയതന്ത്ര ബന്ധമില്ലാത്തപ്പോഴും ഇസ്രായേലിൽനിന്ന് ഇന്ത്യ ആയുധങ്ങൾ വാങ്ങിയിരുന്നു. ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിൽ 1971ലാണ് ആയുധക്കച്ചവടത്തിന് ഇസ്രായേലിനെ സമീപിക്കുന്നത്. ഇൗ ബന്ധത്തിെൻറ തുടർച്ചയിലാണ് പിന്നീട് ഇസ്രായേലുമായി ചങ്ങാത്തം ശക്തിപ്പെടുന്നത്. പ്രത്യേകിച്ച് ശീതയുദ്ധാനന്തരം രൂപപ്പെട്ട ലോക സാഹചര്യവും നരസിംഹറാവുവിെൻറ നിലപാടും ഇതിന് ഏറെ സഹായകമായി. സോവിയറ്റ് യൂനിയെൻറ തകർച്ചക്കുശേഷം യു.എസിലേക്ക് എത്താനുള്ള വഴിയായാണ് ഇസ്രായേൽ ബന്ധത്തെ ഇന്ത്യ കണ്ടത്. ഇന്ത്യ 1998ൽ ആണവ പരീക്ഷണം നടത്തിയതിനെ തുടർന്ന് അമേരിക്ക സാമ്പത്തിക^സൈനിക ഉപരോധം ഏർപ്പെടുത്തി. ഇൗയവസരത്തിലെ കാർഗിൽ യുദ്ധത്തിന് ആയുധങ്ങൾക്കായി ഇന്ത്യ സമീപിച്ചതും ഇസ്രായേലിനെയായിരുന്നു. കേന്ദ്രത്തിൽ ആദ്യ ബി.ജെ.പി നേതൃത്വത്തിലുള്ള വാജ്പേയ് സർക്കാർ നിലവിൽവന്നതോടെ ‘ആയുധബന്ധം’ ‘ചങ്ങാത്ത’ത്തിലേക്ക് വളർന്നു. വാജ്പേയ് കാലത്ത് 2000ത്തിലാണ് ആദ്യമായി ഇന്ത്യയിലെ മുതിർന്ന മന്ത്രി ഇസ്രാേയൽ സന്ദർശിക്കുന്നത്. ഉപപ്രധാനമന്ത്രിയായിരുന്ന എൽ.കെ. അദ്വാനിയാണ് അന്ന് തെൽ അവീവിൽ പറന്നിറങ്ങിയത്. തുടർന്ന് 2003ൽ ഇസ്രായേൽ പ്രധാനമന്ത്രി ഏരിയൽ ഷാരോൺ ഇന്ത്യയിലെത്തി. പിന്നീട് ആയുധക്കച്ചവടത്തിലും നയതന്ത്ര ബന്ധത്തിലും വലിയ വളർച്ചയുണ്ടായി.
ഇന്ന് ഇസ്രായേലിൽനിന്ന് ഏറ്റവും കൂടുതൽ ആയുധം വാങ്ങുന്ന രാജ്യം ഇന്ത്യയാണ്. 2012നും 2016നും ഇടയിലെ ഇസ്രായേൽ ആയുധ കയറ്റുമതിയുടെ 41 ശതമാനവും ഇന്ത്യയിലേക്കായിരുന്നു. 2017 ഏപ്രിലിൽ ഇന്ത്യ 200 കോടി ഡോളറിെൻറ സൈനിക ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള കരാറാണ് ഇസ്രായേലുമായുണ്ടാക്കിയത്. 2014ൽ മോദിസർക്കാർ അധികാരമേറ്റ ശേഷം ഇസ്രായേലിനോടുള്ള നിലപാടിലും ബന്ധത്തിലും പ്രത്യക്ഷമായ ചില മാറ്റങ്ങളുണ്ടായിട്ടുണ്ട്. ശക്തമായ മോദി^നെതന്യാഹു സൗഹൃദം തന്നെ ശക്തിപ്പെടുന്ന ഇന്ത്യ^ഇസ്രായേൽ ചങ്ങാത്തത്തിെൻറ സൂചനയാണ് നൽകുന്നത്. തെരഞ്ഞെടുപ്പ് വിജയിച്ച മോദിയെ ആദ്യമായി അഭിനന്ദനമറിയിച്ച ലോക നേതാവ് നെതന്യാഹുവായിരുന്നു. കഴിഞ്ഞ വർഷം ജൂലൈ ആദ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിച്ചു. ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പദവിയിലിരിക്കെ ഇസ്രായേലിലെത്തുന്നതെന്ന പ്രത്യേകത ആ സന്ദർശനത്തിനുണ്ടായിരുന്നു. ഇസ്രായേൽ സന്ദർശിക്കുന്ന ഒരിന്ത്യൻ നേതാവ് ഫലസ്തീൻ സന്ദർശിക്കാതെ മടങ്ങിയതും വാർത്തയായിരുന്നു. കടുത്ത വംശീയവാദിയും സയണിസ്റ്റ് അനുകൂലിയുമായ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പോലും ഇസ്രായേൽ സന്ദർശന വേളയിൽ ഫലസ്തീൻ സന്ദർശിച്ചിരുന്നു എന്നോർക്കണം. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധത്തിൽ ഫലസ്തീൻ വിഷയത്തിന് സ്ഥാനമില്ലെന്ന് പറയാതെ പറയുന്നതായിരുന്നു മോദിയുടെ ബഹിഷ്കരണം. വരാനിരിക്കുന്ന ഫലസ്തീൻ സന്ദർശനം ഇസ്രായേൽ ഭാഗത്തേക്ക് പ്രവേശിക്കാതെ ജോർഡൻ വഴിയാക്കിയതും ഇതിനോട് ചേർത്തുവായിക്കണം. ഫലസ്തീനോടും ഇസ്രായേലിനോടും രണ്ടു വ്യത്യസ്ത രാഷ്ട്രങ്ങളെന്ന രീതിയിൽ പെരുമാറുന്നതിലൂടെ ‘നിഷ്പക്ഷത’ എന്ന നയതന്ത്ര സമീപനത്തിലേക്ക് ഇന്ത്യ എത്തിച്ചേരുകയാണ്. പരമ്പരാഗതമായി ഇന്ത്യ തുടർന്നുവന്ന െഎക്യദാർഢ്യത്തിെൻറ രാഷ്ട്രീയമാണ് ഇൗ നിലപാടിലൂടെ ചോരുന്നത്.
2015 ജൂലൈയിൽ യു.എൻ മനുഷ്യാവകാശ സമിതിയിൽ ഇസ്രായേലിനെതിരായ വോെട്ടടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നത് മോദിസർക്കാറിെൻറ നിലപാടുമാറ്റത്തിെൻറ ആദ്യ സൂചനയായിരുന്നു. 2014ൽ ഗസ്സയിൽ ഇസ്രായേൽ നടത്തിയ നരമേധത്തിൽ യുദ്ധക്കുറ്റങ്ങൾ ചെയ്തതായി കണ്ടെത്തിയ റിപ്പോർട്ടിലായിരുന്നു അന്നത്തെ വോെട്ടടുപ്പ്. മിക്ക ലോകരാജ്യങ്ങളും ഇസ്രായേൽ വിരുദ്ധ നിലപാട് സ്വീകരിച്ചപ്പോൾ ഇന്ത്യ സയണിസ്റ്റ് ചേരിയെ സഹായിക്കുന്ന നിലപാടിലെത്തി. അന്ന് വിമർശനമുയർന്നപ്പോൾ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിദേശനയത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയെങ്കിലും പിന്നീടും ഇതേ വിഷയത്തിലെ വോെട്ടടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നു. എന്നാൽ, ഇതിനിടയിൽ ഇസ്രായേൽ കൈയേറ്റത്തിനെതിരായും ജറൂസലം വിഷയത്തിലും നടന്ന വിവിധ വോെട്ടടുപ്പുകളിൽ ഫലസ്തീൻ അനുകൂല നിലപാട് ഇന്ത്യ സ്വീകരിച്ചിരുന്നു. 2017 മേയിൽ മഹ്മൂദ് അബ്ബാസ് ഇന്ത്യ സന്ദർശിച്ച ഘട്ടത്തിലും സ്വതന്ത്ര ഫലസ്തീനുള്ള പിന്തുണ സർക്കാർ ആവർത്തിച്ചു. എന്നാൽ, സൂക്ഷ്മമായ തലത്തിൽ, അതിപ്രാധാന്യമുള്ള ഒരു മാറ്റത്തോടെയായിരുന്നു അത്. മഹ്മൂദ് അബ്ബാസിനെ അരികിൽ നിർത്തി മോദി നടത്തിയ പ്രസ്താവനയിലാണ് ഇത് പ്രകടമായത്. മുൻകാലങ്ങളിൽ ‘സ്വതന്ത്രവും പരമാധികാരമുള്ളതുമായ കിഴക്കൻ ജറൂസലം ആസ്ഥാനമായുള്ള ഫലസ്തീൻ’ രൂപപ്പെടാനാണ് ഇന്ത്യ പിന്തുണ നൽകിവന്നത്. എന്നാൽ, മോദിയുടെ പ്രസ്താവനയിൽ ‘കിഴക്കൻ ജറൂസലം തലസ്ഥാനമായുള്ള’ എന്ന വാക്കുണ്ടായിരുന്നില്ല. ഇത് സുപ്രധാനമായൊരു നിലപാടുമാറ്റമായി അന്നുതന്നെ വിലയിരുത്തപ്പെട്ടതാണ്. കാരണം ജറൂസലം ഫലസ്തീൻ പ്രശ്നത്തിെൻറ ആത്മാവാണ്. ലോക മുസ്ലിം സമൂഹം പവിത്രമെന്നു കരുതുന്ന പ്രദേശങ്ങളടങ്ങിയ ജറൂസലമില്ലാതെ ഒരു സ്വതന്ത്ര ഫലസ്തീൻ ഭാവന ചെയ്യപ്പെടുന്നില്ല. മറിച്ചുള്ള വാഗ്ദാനങ്ങളെല്ലാം പൊള്ളയാണെന്ന് മാത്രമല്ല, ഇസ്രായേൽ അനുകൂല നിലപാടുമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോൾ അതേ ജറൂസലമിെൻറ പേരിൽ ഫലസ്തീൻ വിഷയം കലങ്ങിമറിയുേമ്പാഴാണ് മോദി റാമല്ലയിലെത്തുന്നത്. സന്ദർശനത്തിൽ പ്രധാനമന്ത്രി ഫലസ്തീനികൾക്ക് ഇന്ത്യയുടെ പിന്തുണ അറിയിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, െഎക്യദാർഢ്യത്തിെൻറ കരുത്തില്ലാത്ത നിഷ്പക്ഷതയുടെ മുഖാവരണമണിഞ്ഞായിരിക്കും അത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.