Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനമ്മുടെ തടവിലായ...

നമ്മുടെ തടവിലായ മുറിവേറ്റ ഹൃദയങ്ങൾ

text_fields
bookmark_border
KASHMIR-23
cancel

ദശകങ്ങളായി മുൻ സർക്കാറുകൾ ഏറക്കുറെ അത്ഭുതകരമായി കൈകാര്യം ചെ യ്ത് വിജയം കൈവരിച്ച ഒരു വിഷയമാണ് നേരന്ദ്ര മോദി ബാലാകോട്ട് ആക്രമണത്തിലൂടെ ചിന്താശൂന്യമായി സങ്കീർണമാക്കിയത്. കശ്മീർ പ്രശ്നം ആഭ്യന്തര വിഷയമാണെന്നും അന്താരാഷ്ട്ര തർക്കപരിഹാരത്തിന് തങ്ങൾ വഴങ്ങില്ലെന്നും 1947 മുതൽ ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളതാണ്. പ്രത്യാക്രമണത്തിന് പാകിസ്താനുമേൽ പ്രേരണ ചെലുത്തുകയും ആണവശക്തികളായ ഇന്ത്യയും പാകിസ്താനും പരസ്പരം ബോംബ് വർഷിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിക്കുകയും ചെയ്തതിലൂടെ നരേന്ദ്ര മോദി കശ്മീർ തർക്കം അന്താരാഷ്ട്രവത്കരിച്ചിരിക്കുന്നു. കശ്മീർ ഭൂമിയിലെ ഏറ്റവും അപകടകരമായ പ്രദേശമാണെന്നും ആണവയുദ്ധത്തിന് വഴിതുറക്കാവുന്ന മേഖലയാണിതെന്നും മോദി ലോകത്തിന് മുമ്പാകെ ബോധ്യപ്പെടുത്തിക്കഴിഞ്ഞു.

ഫെബ്രുവരി 14ന് പുൽവാമയിൽ 2500 അർധസൈനികർ സഞ്ചരിച്ച വാഹനവ്യൂഹത്തിനുനേരെ ആദിൽ മുഹമ്മദ് ഡാർ എന്ന 20കാരൻ ചാവേർ ആക്രമണം നടത്തിയെന്നത് സത്യം. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജയ്ശെ മുഹമ്മദിൽപെട്ടയാളാണ് ചാവേറെന്ന് പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. ആക്രമണത്തിൽ 40 സൈനികർ കൊല്ലപ്പെട്ടതോടെ കശ്മീർ ദുരന്തത്തിന് പുതിയ അധ്യായം കൂടി രചിക്കപ്പെട്ടിരിക്കുകയാണ്. താഴ്വരയിലെ സംഘർഷത്തിൽ 1990 മുതൽ 70,000ത്തിലധികം പേർ കൊല്ലെപ്പടുകയും ആയിരക്കണക്കിന് പേരെ കാണാതാവുകയും അതിലുമേറെപ്പേർ കൊടിയ പീഡനത്തിന് വിധേയരാവുകയും ചെയ്തിട്ടുണ്ട്. പെല്ലറ്റുകൾ പതിച്ച് അംഗവൈകല്യം വന്നവരും കാഴ്ച നഷ്ടപ്പെട്ടവരും വേറെയുമുണ്ട്. 2009നുശേഷം കശ്മീരിൽ ഏറ്റവും കൂടുതൽ മരണമുണ്ടായത് കഴിഞ്ഞ 12 മാസത്തിനിടയിലാണ്. ‘അസോസിയേറ്റഡ് പ്രസി’െൻറ കണക്കുപ്രകാരം 260 തീവ്രവാദികളും 160 സിവിലിയന്മാരും 150 ഇന്ത്യൻ സൈനികരും ഉൾപ്പെടെ താഴ്വരയിൽ ഇൗ കാലയളവിൽ 570 പേർക്കാണ് ജീവഹാനി സംഭവിച്ചത്.

തീവ്രവാദം വരുന്നവഴി

കശ്മീരിൽ പോരാട്ടം നടത്തുന്നവരെ ഒാരോരുത്തരുടെ വീക്ഷണമനുസരിച്ച് ‘ഭീകരർ’, ‘തീവ്രവാദികൾ’ ‘സ്വാതന്ത്ര്യസമര ഭടന്മാർ’, ‘മുജാഹിദുകൾ’ എന്നിങ്ങനെയാണ് വിവക്ഷിക്കുന്നത്. പോരാട്ടം നടത്തുന്നവർ കൊല്ലപ്പെടുേമ്പാൾ മിക്ക കശ്മീരികളും അവരെ മുജാഹിദുകളായി കരുതുന്നു. എന്തൊക്കെ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും അവരുടെ ശവസംസ്കാര ചടങ്ങുകളിൽ പെങ്കടുക്കുകയും വിരോചിതമായ അന്ത്യയാത്ര നേരുകയും ചെയ്യുന്നു. സൈനികരിൽനിന്ന് തീവ്രവാദികൾക്ക് രക്ഷപ്പെടാൻ സൗകര്യം നൽകുന്നതിനിടെയാണ് കൂടുതൽ സിവിലിയന്മാരും കൊല്ലപ്പെടുന്നത്.

പുൽവാമയിലെ ചാവേർ ആക്രമണം തീർച്ചയായും കരാളവും പൈശാചികവുമായ സംഭവം തന്നെ. ആദിൽ മുഹമ്മദ് ഡാറിനെപ്പോലെ കണ്ടും കേട്ടും വരുന്ന സാഹചര്യങ്ങളാൽ ജീവത്യാഗത്തിന് തയാറാവുന്ന നൂറുകണക്കിന് പേർ കശ്മീരിലുണ്ട്. പുൽവാമയെക്കാൾ ശക്തി കുറഞ്ഞതോ കൂടിയതോ ആയ മറ്റൊരു ആക്രമണം ഏതു സമയത്തും ഉണ്ടാവാം. എന്തുകൊണ്ട് കേന്ദ്രസർക്കാർ ഇത്തരമൊരു സാഹചര്യം ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നില്ല? പൊള്ളയായ നാടകീയ നീക്കങ്ങളാണ് നരേന്ദ്ര മോദിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. രാജ്യത്തിെൻറ സ്വാതന്ത്ര്യ സമ്പാദനത്തിനായി ബ്രിട്ടീഷുകാരോട് സുധീരം പോരാടിയവരെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെങ്കിലും കശ്മീരിൽ അവരുടെ ഭാഗധേയത്തിനായി സമരം നടത്തിയവർക്ക് നാം അസ്പശ്യത കൽപിക്കുന്നുണ്ട്് എന്നതാണ് പരമാർഥം.

‘ഇന്ത്യൻ ഭരണത്തിനെതിരായ സമരം’ എന്ന് ജനങ്ങൾ കരുതുന്ന ഇൗ സായുധ പോരാട്ടത്തിന് ഏറക്കുറെ 30 വർഷം പഴക്കമുണ്ട്. കശ്മീരികളുടെ പോരാട്ടത്തിന് പാകിസ്താൻ ആയുധങ്ങളും സൈനിക പിന്തുണയും മാത്രമല്ല, ആളുകളെയും നൽകുന്നുവെന്നത് രഹസ്യമല്ല. അതേസമയം, തദ്ദേശവാസികളുടെ പിന്തുണയില്ലാതെ യുദ്ധമേഖലയായ കശ്മീരിൽ തീവ്രവാദികൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല, ധിറുതിപിടിച്ച സൈനിക നീക്കങ്ങളിലൂടെ നാം ഇതിനെ പ്രതിരോധിക്കുന്നത് ശരിയല്ല, 2016ൽ ഉറി സൈനിക ക്യാമ്പിനുനേരെ പാക് ആക്രമണമുണ്ടായപ്പോൾ ഇതേ രീതിയിൽ ‘സർജിക്കൽ സ്ൈട്രക്’ നടത്തിയത് ബോളിവുഡിലെ ആക്ഷൻ ചിത്രത്തിനുള്ള പ്രചോദനത്തേക്കാൾ കവിെഞ്ഞാന്നും നമുക്ക് സമ്മാനിച്ചിട്ടില്ല. ബാലാകോട്ട്  ആക്രമണം പ്രമേയമായി പുതിയ സിനിമകളെടുക്കാനുള്ള ക്യൂവിലാണ് ബോളിവുഡ് നിർമാതാക്കളെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുമുണ്ട്.

ലോകത്ത് ഏറ്റവും കൂടുതൽ സൈനിക സന്നാഹമുള്ള പ്രദേശമാണ് കശ്മീർ. 50 ലക്ഷം ഇന്ത്യൻ ഭടന്മാർ അവിടെ നിലയുറപ്പിച്ചിട്ടുണ്ട്. കേന്ദ്ര ഇൻറലിജൻസ് ബ്യൂറോ, റോ, എൻ.െഎ.എ, ബി.എസ്.എഫ്, കേന്ദ്ര റിസർവ് പൊലീസ് എന്നിവയെല്ലാം അവരുടെ കർത്തവ്യങ്ങൾ നിർവഹിക്കുന്നു. സൈന്യത്തിന് പുറമെ ചാരന്മാരുടെയും ഇരട്ട ഏജൻറുമാരുടെയുമൊക്കെ ഇടയിലാണ് ജനങ്ങൾ കഴിയുന്നത്. ഇൗ ചാരന്മാർ പഴയ സഹപാഠികളും കുടുംബങ്ങളോ ഒക്കെ ആയിരിക്കാം. ഇത്തരത്തിൽ സൈനികരും ചാരന്മാരും മുക്കിലും മൂലയിലുമുള്ള കശ്മീരിൽ പുൽവാമയിലേതു പോലെയുള്ള ഭീകരാക്രമണം എങ്ങനെ നടന്നുവെന്നത് അത്ഭുതമാണ്. മൂന്നു കിലോ മാട്ടിറച്ചി കണ്ടെത്താൻ കഴിയുന്ന ബി.ജെ.പിക്ക് 350 കിലോ സ്ഫോടകവസ്തുക്കൾ കണ്ടെത്താൻ കഴിയാതെപോയതെന്തേ എന്നാണല്ലോ ഒരാൾ ട്വീറ്റ് ചെയ്തത്.

വാർത്തകളിലെ തെറ്റും ശരിയും
ആക്രമണം നടന്നയുടൻ ഇൻറലിജൻസ് പരാജയമാണ് ഇതിനു പിന്നിലെന്ന് ജമ്മു-കശ്മീർ ഗവർണർ പ്രതികരിച്ചു. കശ്മീർ പൊലീസ് ജാഗ്രത നിർദേശം നൽകിയിരുന്നതായി ചില പോർട്ടലുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇൗ മുന്നറിയിപ്പിനെക്കുറിച്ച് മാധ്യമങ്ങൾ മൗനം പാലിക്കുകയാണ്.
പുൽവാമ ആക്രമണത്തിനുശേഷം രാജ്യത്തിെൻറ മറ്റ് ഭാഗങ്ങളിൽ കഴിയുന്ന കശ്മീരികൾക്കു േനരെ രോഷാകുലരായ ജനക്കൂട്ടം ആക്രമണം നടത്തുന്ന കാഴ്ചയാണ് കാണുന്നത്. കശ്മീരികളെ സംരക്ഷിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ട ശേഷം മാത്രമാണ് നരേന്ദ്ര മോദി ഇൗ വിഷയത്തിൽ പ്രതികരിച്ചത്. അതേസമയം, ബാലാാകോട്ട് ആക്രമണത്തിനുശേഷം അദ്ദേഹം തിടുക്കപ്പെട്ട് ടെലിവിഷനിൽ പ്രത്യക്ഷപ്പെടുകയും ബോംബിട്ടത് താനാണെന്ന മട്ടിൽ ഉൗറ്റം കൊള്ളുകയുമായിരുന്നു. തുടർന്ന് ചാനൽ അവതാരകരുടെ ഉൗഴമായിരുന്നു. പഴയ വിഡിയോ രംഗങ്ങളും വ്യാജവസ്തുതകളും ചേർത്ത് അവർ ഉന്മാദംപൂണ്ടു. ജയ്ശെ മുഹമ്മദിെൻറ ഭീകര ഫാക്ടറി നിശ്ശേഷം തുടച്ചുനീക്കിയെന്നും 300 ലധികം ഭീകരരെ വധിച്ചുവെന്നും അവർ വിളിച്ചുപറഞ്ഞു.

പിറ്റേന്ന് നമ്മുടെ ദേശീയ മാധ്യമങ്ങൾ അത് ഏറ്റുപിടിച്ചു. എന്നാൽ, ബാലാകോട്ടിലേക്ക് മാധ്യമ പ്രവർത്തകരെ അയച്ച ‘റോയിേട്ടഴ്സ്’ വെളിപ്പെടുത്തിയത് പാറകളും കല്ലുകളുമാണ് നശിച്ചതെന്നും ഒരു ഗ്രാമീണന് പരിക്കേറ്റുവെന്നുമാണ്. ‘അസോസിയേറ്റഡ് പ്രസും’ ഇതേ രീതിയിൽ തന്നെയാണ് റിപ്പോർട്ട് ചെയ്തത്. ‘ന്യൂയോർക് ടൈംസ്’ പറഞ്ഞത് ഇങ്ങനെ: ‘എവിടെയാണ് ലക്ഷ്യമിട്ടെതന്ന് വ്യക്തമല്ലെന്നാണ് ന്യൂഡൽഹിയിലെ വിശകലന വിദഗ്ധരും നയതന്ത്ര പ്രതിനിധികളും പറയുന്നത്. കശ്മീർ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിജ്ഞ ചെയ്തതിനാൽ അടുത്ത ദിവസങ്ങളിൽ അതിർത്തിയിലെ ഭീകരകേന്ദ്രങ്ങൾ തുടച്ചുനീക്കുമെന്നും അവർ വെളിപ്പെടുത്തുന്നു’’. ‘റോയിേട്ടഴ്സി’െൻറ റിപ്പോർട്ട് ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങൾ തമസ്കരിക്കുകയായിരുന്നു. ഇന്ത്യയിലെ വോട്ടർമാർ ‘ന്യൂയോർക്ക് ടൈംസ്’ വായിക്കുകയില്ല. 56 ഇഞ്ച് നെഞ്ചളവുള്ള തങ്ങളുടെ പ്രധാനമന്ത്രി ഭീകരരെ എന്നന്നേക്കുമായി തുടച്ചുനീക്കിയിട്ടുണ്ടല്ലോ.

ധീരന്മാരായ പൈലറ്റുകളെ വാഴ്ത്തി ട്വീറ്റ് ചെയ്യുന്നതിലേക്ക് ചുരുങ്ങിപ്പോയ തെൻറ രാഷ്ട്രീയ എതിരാളികളെ നിഷ്പ്രഭമാക്കാൻ മോദിക്ക് തൽക്കാലത്തേക്കെങ്കിലും കഴിഞ്ഞിട്ടുണ്ട്. വിമതശബ്ദങ്ങളെ ഹിന്ദുത്വേട്രാളുകൾ ഭീകരവാദികളാക്കിയിരിക്കുകയാണ്. ദേശവിരുദ്ധരായി മുദ്ര കുത്തപ്പെടുമെന്ന ഭയപ്പാടിലാണ് അവർ. ഉത്തരേന്ത്യയിൽ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് ഇരയാവുമെന്നു പോലും അവർ പേടിക്കുന്നു.

എന്നാൽ, ഒരു ദിവസം കൊണ്ട് കാര്യങ്ങൾ പാടെ മാറി. പാകിസ്താൻ ഇന്ത്യൻ യുദ്ധവിമാനം വെടിവെച്ചുവീഴ്ത്തുകയും വിങ്കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടുകയും ചെയ്തതോടെ ഇന്ത്യയുടെ വ്യാജവിജയത്തിന് മങ്ങലേറ്റു. തെരഞ്ഞെടുപ്പ് വിജയത്തിനുള്ള മാർഗം തേടാനുള്ള നീക്കത്തിലായി ബി.ജെ.പി.
തെരെഞ്ഞടുപ്പിൽ ആരുതന്നെ വിജയിച്ചാലും നേരന്ദ്ര മോദിയുടെ നടപടികൾ മാപ്പർഹിക്കാത്തതാണ്. 100 േകാടിയിലേറെ വരുന്ന ജനങ്ങളെ അപകടത്തിൽ പെടുത്തിയ അദ്ദേഹം കശ്മീരിനെ യുദ്ധത്തിെൻറ പടിവാതിൽക്കൽ എത്തിച്ചിരിക്കുകയാണ്. സാധാരണജനങ്ങളെ ജാതിമത ഭേദെമന്യേ ദുരിതത്തിലാക്കിയിരിക്കുകയാണ്.

ഒറ്റ രാത്രികൊണ്ട് നോട്ടുകൾ പിൻവലിച്ച് ജനങ്ങളെ പൊറുതിമുട്ടിച്ച ഒരു പ്രധാനമന്ത്രിയെ നമുക്ക് താങ്ങാനാവില്ല. ഇതിനുമുമ്പ് ഇങ്ങനെയൊരു പ്രധാനമന്ത്രി നമുക്കുണ്ടായിട്ടുണ്ടോ? രാജ്യം കടുത്ത പ്രതിസന്ധിയിൽ അകപ്പെടുേമ്പാൾ ദേശീയ^പാർക്കിൽ സിനിമാ ചിത്രീകരണത്തിനായി മുഖംമിനുക്കുന്ന പ്രധാനമന്ത്രിയെ നമുക്കെന്തിന്? ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു നേതാവ് ഇങ്ങനെ ചെയ്ത ചരിത്രമുണ്ടോ? മോദി തീർച്ചയായും പോകേണ്ടതുണ്ട്. പരസ്പരം കലഹിക്കുന്നവരും വിഭജിച്ചുനിൽക്കുന്നവരും അസ്ഥിരവുമായ ഒരു മുന്നണി പകരം വന്നാൽപോലും പ്രശ്നമില്ല. അതിൽ ജനാധിപത്യത്തിെൻറ അന്തഃസത്തയുണ്ടാവും. അവർ കൂടുതൽ സൂക്ഷ്മത പാലിക്കുകയും മണ്ടൻ പ്രവൃത്തികൾ കുറക്കുകയും ചെയ്യും.

ഇൗ പ്രതിസന്ധിയിലുടനീളം അന്തസ്സോടെയും ആർജവത്തോടെയുമാണ് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ പ്രവർത്തിച്ചത്. യുദ്ധത്തടവുകാരെ സംബന്ധിച്ച് ജനീവ കൺവെൻഷൻ അനുസരിച്ച് അഭിനന്ദൻ വർധമാനെ തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെടാൻ ഇന്ത്യക്ക് അർഹതയുണ്ട്. അന്താരാഷ്്ട്ര റെഡ്ക്രോസ് കമ്മിറ്റി നിയമമനുസരിച്ച് വർധമാനെ മോചിപ്പിക്കുമെന്ന് ഇംറാൻ ഖാൻ ഉദ്ദേശ്യശുദ്ധിയോടെ വെളിപ്പെടുത്തുന്നതാണ് പിന്നീട് കാണുന്നത്. കശ്മീരിലെയും രാജ്യത്തെ മറ്റ് സ്ഥലങ്ങളിലെയും യുദ്ധത്തടവുകാരെ ഇതേ കീഴ്വഴക്കമനുസരിച്ച് വിട്ടയക്കാൻ ഇന്ത്യക്ക് സന്നദ്ധത പ്രകടിപ്പിക്കാവുന്നതാണ്. കശ്മീർ കത്തിക്കൊണ്ടിരുന്നാൽ ഏത് നിമിഷവും ആണവയുദ്ധം പൊട്ടിപ്പുറപ്പെടാം. ഇത് തടയുന്നതിന് ഫലപ്രദമായ നടപടികളാണ് വേണ്ടത്. തങ്ങൾ എന്തിനുവേണ്ടിയാണ് പോരാടുന്നതെന്നും എന്താണ് തങ്ങൾക്ക് വേണ്ടതെന്നും നിർഭയമായി പറയാൻ കശ്മീരികൾക്ക് അവസരം നൽകുക മാത്രമാണ് പ്രശ്നപരിഹാരത്തിനുള്ള പോംവഴി.
(കടപ്പാട്: ഹഫ് പോസ്റ്റ് ഇന്ത്യ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modikashmiropinionindia-pak issuemalayalam news
News Summary - india-pakisthan issue-Opnion
Next Story