കമ്യൂണിസ്റ്റ് കരിനിയമത്തെ ഹോേങ്കാങ് ചെറുത്തവിധം
text_fields‘സമാധാനത്തിനുള്ള ഇൗ വർഷത്തെ നൊേബൽ പുരസ്കാരം ഹോേങ്കാങ് ജനതക്ക് നൽകുക’- ദക് ഷിണ പൂർവേഷ്യയിലെ പ്രമുഖ പത്രങ്ങളിലൊന്നായ ‘സൗത്ത് ചൈനാ മോണിങ് പോസ്റ്റി’െൻറ ഇൗ നിർദേശം വസ്തുതകളുടെ വെളിച്ചത്തിലായിരുന്നു. ഹോേങ്കാങ്ങിൽ ചൈനീസ് ഭരണകൂടം നട ത്തുന്ന അധികാര കൈയേറ്റങ്ങളിൽ പ്രതിഷേധിച്ച് സംഘടിപ്പിച്ച ബഹുജന റാലിക്ക് സാക്ഷി യായ പത്രത്തിെൻറ അഭിപ്രായ പ്രകടനം. അമ്പരപ്പിക്കുന്ന അച്ചടക്കവും സംയമനവും പ്രസ്ത ുത റാലിയെ ശ്രദ്ധേയമാക്കി. ജനനിബിഡമായ ഹോേങ്കാങ് തെരുവിലൂടെ മൂന്നു കിലോമീറ്റർ സ ഞ്ചരിച്ച റാലിക്കിടെ ഒരു അനിഷ്ടസംഭവവും അരങ്ങേറിയില്ല. ഒരു കടയുടെയും ഒറ്റ ജനൽച്ച ില്ലും തകർക്കപ്പെട്ടില്ല. ഒറ്റ വാഹനവും കൈയേറ്റം ചെയ്യപ്പെട്ടില്ല. ഒൗദ്യോഗികമോ അനൗദ്യോഗികമോ ആയ ഒരു ഒാഫിസിന് നേർക്കുപോലും കല്ലേറുണ്ടായില്ല. എന്നാൽ, പിന്നീട് നടന്ന പ്രക്ഷോഭങ്ങളിൽ കൂടുതൽ വിദ്യാർഥികളും യുവജനങ്ങളും പ്രഫഷനലുകളും അണിനിരന്നു. ആ സമരവീര്യത്തെ അടിച്ചൊതുക്കാൻ കണ്ണീർവാതകവും ജലപീരങ്കികളും പ്രയോഗിക്കപ്പെട്ടു. പക്ഷേ, ജനരോഷം ശമിപ്പിക്കുന്നതിൽ അവയത്രയും പരാജയപ്പെട്ടു.
സാമ്രാജ്യത്വ വ്യാമോഹങ്ങൾ
156 വർഷത്തെ കോളനി വാഴ്ചക്കുശേഷം 1997ൽ ബ്രിട്ടൻ ചൈനക്ക് വിട്ടുകൊടുത്ത സമ്പദ്സമൃദ്ധമായ പ്രദേശമാണ് ഹോേങ്കാങ്. ‘ഒരു രാജ്യം, രണ്ട് വ്യവസ്ഥ’ എന്ന ഉപാധി 50 കൊല്ലത്തേക്ക് പാലിക്കണമെന്ന ധാരണ പ്രകാരമായിരുന്നു ഹോേങ്കാങ്ങിെൻറ കൈമാറ്റം. അഥവാ, ഹോേങ്കാങ്ങിൽ ജനാധിപത്യ വ്യവസ്ഥ നിലനിർത്തുക; ചൈനയിൽ കമ്യൂണിസവും. ഹോേങ്കാങ്ങിന് ഹൈ ഡിഗ്രി സ്വയം നിർണയാവകാശം നൽകണമെന്നും വ്യവസ്ഥയായി. എന്നാൽ, ഇത്തരം വ്യവസ്ഥകൾ ഇടക്കിടെ ലംഘിച്ചു ഹോേങ്കാങ് നിവാസികളെ വഞ്ചിക്കുന്ന ചരിത്രമാണ് അന്നാട്ടുകാർ ലോകജനതയെ ആശങ്കകളോടെ ഒാർമിപ്പിച്ചുകൊണ്ടിരുന്നത്.
ഒന്നാം ലോക യുദ്ധത്തിനെന്ന പോലെ ഒരു കൊലപാതകമായിരുന്നു ഹോേങ്കാങ്ങിൽ ജൂൺ-ജൂലൈ മാസങ്ങളിൽ അരങ്ങേറിയ പ്രക്ഷോഭങ്ങളുടെ ആസന്നകാരണമെന്ന് പറയാം. കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു ഹോേങ്കാങ്ങുകാരൻ തായ്വാനിൽ ഉല്ലാസയാത്രക്കിടെ കാമുകിയെ വധിക്കുന്നു. കൊലയാളി തൽക്ഷണം ഹോേങ്കാങ്ങിലേക്ക് മടങ്ങി. തായ്വാനും ഹോേങ്കാങ്ങും തമ്മിൽ കുറ്റവാളി കൈമാറ്റ കരാർ ഒപ്പുവെച്ചിട്ടില്ലാത്ത സാഹചര്യത്തിൽ കൊലയാളിയെ തായ്വാന് വിചാരണക്കായി വിട്ടുകിട്ടുക അസാധ്യമായിരുന്നു. ഇൗ പശ്ചാത്തലത്തിൽ നടന്ന സംഭാഷണങ്ങൾക്കൊടുവിൽ തായ്വാൻ, ചൈന തുടങ്ങിയ രാജ്യങ്ങളുമായി കുറ്റവാളികളെ കൈമാറാൻ വ്യവസ്ഥചെയ്യുന്ന ബില്ലിന് ഹോേങ്കാങ് െലജിസ്ലേറ്റിവ് അസംബ്ലി രൂപംനൽകി. അത്തരമൊരു ബില്ലിെൻറ ഭവിഷ്യത്തുകൾ തിരിച്ചറിഞ്ഞ േഹാേങ്കാങ് ജനത പ്രക്ഷോഭങ്ങളുമായി തെരുവിലിറങ്ങിയതോടെ വിവാദ ബില്ലിന് പിന്നിലെ ദുഷ്ടലാക്ക് ലോകശ്രദ്ധയിലെത്തി. ബില്ലിെൻറ മറവിൽ വിമതരെയും ബുദ്ധിജീവികളെയും രാഷ്ട്രീയ പ്രതിയോഗികളെയും ചൈനയിലേക്ക് കയറ്റി വിട്ടു നിതാന്ത പീഡനത്തിനിരയാക്കാനുള്ള സാധ്യത വിദ്യാർഥികൾ നേതൃത്വം നൽകിയ ജനകീയ പ്രക്ഷോഭം തുറന്നുകാട്ടി. മാത്രമല്ല, ഹോേങ്കാങ് അനുഭവിക്കുന്ന ജനാധിപത്യ സ്വാതന്ത്ര്യത്തെയും സാമ്പത്തിക മുന്നേറ്റങ്ങളെയും ബിൽ തുരങ്കംവെക്കുമെന്ന ആശങ്കയും ജനങ്ങൾ പങ്കുവെച്ചു.
ഒടുവിൽ ലെജിസ്ലേറ്റിവ് അസംബ്ലിയുടെ കവാടം തകർക്കപ്പെടുമെന്ന രീതിയിൽ സമര പരിപാടികൾ ശക്തി പ്രാപിച്ചപ്പോൾ കുറ്റവാളി കൈമാറ്റ ബിൽ അധികൃതർ പിൻവലിക്കുകയായിരുന്നു. ചൈനീസ് പാവയായ ചീഫ് എക്സിക്യൂട്ടീവ് കാരി ലാമിെൻറ പ്രഖ്യാപനം ഇപ്രകാരമായിരുന്നു: ‘‘കുറ്റവാളി കൈമാറ്റ ബിൽ മരണമടഞ്ഞിരിക്കുന്നു.’’ കാരിലാമിെൻറ പ്രഖ്യാപനത്തിൽ പൂർണ സംതൃപ്തരല്ലെങ്കിലും പ്രക്ഷോഭകർ അതോടെ പിരിഞ്ഞുപോകാൻ തുടങ്ങി. കരിനിയമത്തെ ചെറുത്തുതോൽപിച്ചതിൽ ആഹ്ലാദ ചിത്തരാണെങ്കിലും റദ്ദാക്കപ്പെട്ട ബിൽ വേഷം മാറി പുതിയ പദാവലികളിൽ വീണ്ടും പ്രത്യക്ഷപ്പെടുമോ എന്ന ആശങ്കയോടെയാണ് ജനങ്ങൾ തെരുവ് വിടുന്നത്. ‘കാരിലാം രാജിവെക്കുക, ഹോേങ്കാങ്ങിന് പൂർണ സ്വാതന്ത്ര്യം’ തുടങ്ങിയ അവരുടെ മുദ്രാവാക്യങ്ങൾ ഭാവി പ്രതിസന്ധികളിലേക്കുള്ള ചൂണ്ടുപലകകൂടിയാണ്.
ലെജിസ്ലേറ്റിവ് അസംബ്ലി അംഗങ്ങളെ പൂർണമായും സ്വതന്ത്ര തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്ന വ്യവസ്ഥ പാലിക്കാൻ ചൈനീസ് അധികൃതർ ഇതുവരെ തയാറായില്ല എന്നത് കമ്യൂണിസ്റ്റ് ഏകകക്ഷി ഭരണത്തിലെ ജനാധിപത്യ വിരുദ്ധത വെളിപ്പെടുത്തുന്നുണ്ട്. 40 ശതമാനത്തിലേറെ പ്രതിനിധികളെയും നോമിനേഷനിലൂടെ നിയമിക്കപ്പെടുകയും സ്ഥാനാർഥി നിർണയങ്ങളിൽ സർക്കാർ പ്രത്യക്ഷമായി ഇടപെടുകയും ചെയ്യുേമ്പാൾ ജനാഭിലാഷങ്ങൾക്കു പകരം ഭരണകൂട താൽപര്യങ്ങൾക്ക് മേൽൈക്ക ലഭിക്കുന്ന സാഹചര്യം സംജാതമാകുന്നു.
സൗത്ത് ചൈന കടൽമേഖലയിലെ സ്വതന്ത്ര ദ്വീപുകൾ കൈക്കലാക്കാൻ ശ്രമിച്ചുകൊണ്ട് ദക്ഷിണ കൊറിയ, ഫിലിപ്പീൻസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളെയും അരുണാചലിൽ കൈയേറ്റത്തിന് മുതിർന്ന് ഇന്ത്യയെയും നിരന്തരം അലോസരപ്പെടുത്തുന്ന ചൈനയുടെ സാമ്രാജ്യവിപുലീകരണ മോഹങ്ങളെ ഇതിനകം ആഗോള സമൂഹം അപലപിക്കുകയുണ്ടായി. സിൻജ്യങ്ങിലെ മുസ്ലിം മേഖലകളിൽ നോമ്പനുഷ്ഠാനം നിരോധിക്കാൻ ഉദ്യുക്തരായ ചൈനീസ് അധികാരികളുടെ ഉരുക്ക് കരങ്ങൾ ഹോേങ്കാങ് ജനതയുടെ ചുമലുകളിൽ കൂടുതൽ ശക്തിയായി പതിക്കാനുള്ള സാധ്യത ഏറെയാണ്.
അടിച്ചമർത്തപ്പെടുന്ന വിമത ശബ്ദങ്ങൾ
ഹോേങ്കാങ്ങിലെ ഗായികയും ആക്ടിവിസ്റ്റുമായ ഡിനൈസ് ഹോ യു.എൻ മനുഷ്യാവകാശസമിതിയിൽ ചൈനയുടെ ജനാധിപത്യവിരുദ്ധ നീക്കങ്ങൾ ശക്തമായി തുറന്നുകാട്ടുകയുണ്ടായി. എന്നാൽ, ആവർത്തിച്ച് ബഹളംവെച്ച് അവരുടെ പ്രഭാഷണം തടസ്സപ്പെടുത്താനായിരുന്നു ചൈനീസ്പ്രതിനിധിയുടെ ശ്രമം. ഏത് മാർഗേണയും ഹോേങ്കാങ്ങിെൻറ ജനായത്ത മുന്നേറ്റങ്ങൾക്ക് തടയിടാനാണ് ബെയ്ജിങ്പരിശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
യമപുരിയോ തടങ്കൽ പാളയമോ ലേബർ ക്യാേമ്പാ വിധിച്ച് എതിരഭിപ്രായങ്ങളെ നിശ്ശബ്ദമാക്കുന്ന ചൈനീസ് ഭരണകൂടം ഇൻറർനെറ്റ്, ട്വിറ്റർ, ഫേസ്ബുക്ക് എന്നിവക്ക് വിലക്കേർപ്പെടുത്തിയും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ടിരിക്കുകയാണ്. ഹോേങ്കാങ്ങിൽ അപ്രിയ പരാമർശങ്ങൾ നിറഞ്ഞ പുസ്തകങ്ങൾ കണ്ടെത്തിയാൽ പ്രസാധകരെപോലും തടവിലാക്കുന്ന രീതിയും അവലംബിക്കപ്പെടുന്നു. നിർലജ്ജം പ്രതിപക്ഷ ഹിംസകൾ നടത്തുകയും അവയെ ശക്തിയുടെ പ്രതിഫലനമായി കരുതുകയും ചെയ്യുക ലോകത്തെ സർവ കമ്യൂണിസ്റ്റ് പാർട്ടികളുടെയും പൊതു സവിശേഷതയായിരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും ഇതിൽ നിന്നൊഴിവല്ല. സാേങ്കതികവിദ്യയുടെ അപാരസാധ്യതകളെ ചൂഷണംചെയ്ത് പരിഷ്കൃത രാജ്യങ്ങളുടെ മുൻനിരയിൽ സ്ഥാനം പിടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കെതന്നെ ജനാധിപത്യം, ബഹുസ്വരത തുടങ്ങിയ മൂല്യങ്ങൾക്ക് അയിത്തം കൽപിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അധീശത്വം നിലനിർത്താൻ നടത്തുന്ന മാനവികവിരുദ്ധ നടപടികൾ സവിശേഷ പഠനമർഹിക്കുന്നു. മൗലികാവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും നിഷേധിക്കാൻ തുനിയുന്ന ഏതു ഭരണകൂടവും ജനകീയ ജാഗ്രതകൾക്ക് മുന്നിൽ അടിയറവ് പറയുമെന്നതാണ് ഹോേങ്കാങ് സംഭവവികാസങ്ങൾ നൽകുന്ന സന്ദേശം.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.