Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightദൈവമേ വരണമേ!

ദൈവമേ വരണമേ!

text_fields
bookmark_border
ദൈവമേ വരണമേ!
cancel

ക്രിസ്മസ് ഡിസംബർ 25ാം തീയതി ആയത് അതു ക്രിസ്തുവിെൻറ ജന്മദിനം ആയതുകൊണ്ടല്ല. റോ മാ ചക്രവർത്തിയായിരുന്ന കോൺസ്റ്റൻറയിൻ സാമ്രാജ്യത്തിെൻറ ദൈവമായ സൂര്യദേവെൻറ പിറന്നാൾ ഡിസംബർ 25ന് ആഘോഷിച്ചിരുന്നതുകൊണ്ടാണ്. ചക്രവർത്തി യേശുവിനെ സൂര്യദേവനാക്കുകയായിരുന്നു. അങ്ങനെ സ്വന്തമായി ജന്മദിനമില്ലാത്തവനായി യേശു. അവർ ബത്ലേഹമിൽ ജനിക്കാൻ കാരണം അക്കാലത്തു പൗരത്വത്തിനുവേണ്ടി നടത്തിയ സെൻസസിൽ പേരു ചേർക്കാനാണ് യേശുവിെൻറ മാതാപിതാക്കൾ ബത്ലേഹമിലേക്കു പോയത്. യേശുവിനു പൗരാവകാശം ഏതെങ്കിലും ദേശത്തുണ്ടായിരുന്നോ എന്നതു സംശയമാണ്. അവനു ജനിക്കാൻ പോലും ഒരു ജാതിയുടെയാ ഗോത്രത്തിെൻറയോ ദേശത്തിെൻറയോ സംരക്ഷണം കിട്ടിയില്ല. അവനു അങ്ങനെ ഒരു തനിമയും ആരും െവച്ചു നീട്ടിയുമില്ല. ജാതി^ഗോത്ര^കുടുംബ^ദേശ മഹിമകളുടെ തനിമയുടെ ആഢ്യലോകത്തിനു പുറത്തു കാലികളുടെ ഇടയിലാണ് അവന് അഭയം കിട്ടിയത്. സത്രങ്ങളിൽ പോലും അവന് ഇടം കിട്ടിയില്ല എന്ന് ലൂക്കാ സുവിശേഷകൻ വ്യക്തമായി എഴുതി. മാന്യമായ സ്വത്വബോധത്തിെൻറ മണ്ഡലത്തിനു പുറത്ത് അവൻ ജനിച്ചു. മനുഷ്യാവകാശങ്ങളുടെ വേലിപ്പുറത്തു പിറന്നവനാണ് യേശു.

അവനെ കണ്ടതും അവൻ ദൈവത്തിെൻറ പുത്രനാണ് എന്ന് നിരീക്ഷിച്ചതും ആർജവത്വത്തിെൻറ ആട്ടിടയന്മാരും, നക്ഷത്ര നിരീക്ഷകരായി കിഴക്കുനിന്നു വന്ന വിജ്ഞാനികളുമായിരുന്നു. ‘‘അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി, ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം’’ എന്ന മാലാഖമാരുടെ കീർത്തനം കേട്ടവർ അവനെ താണു വണങ്ങി. വിജ്ഞാനികൾ ആ ശിശുവിെൻറ മുഖത്തു നക്ഷത്രശോഭ കണ്ട് അവരുടെ നിക്ഷേപങ്ങൾ തുറന്ന് കാഴ്ചകൾ അർപ്പിച്ചു. തനിക്കൊരു പ്രതിയോഗി ജനിച്ചിരിക്കുന്നു എന്നു കണ്ടു ഹേറോദേശ് രാജാവ് അവനെ വെട്ടിനീക്കി പ്രതിബന്ധം ഒഴിവാക്കാനാണ് ശ്രമിച്ചത്. ജന്മം മുതൽ അവൻ വേട്ടയുടെ ഇരയായി, അവനു നാടുവിടേണ്ടി വന്നു; അവൻ അഭയാർഥിയായി. സ്വന്തം നാടും മതവും അവനെ തള്ളിപ്പറഞ്ഞു, പൗരനല്ലാത്തവനെ ദേശാധികാരികൾ കുരിശിൽ തൂക്കിക്കൊന്നു.

ക്രിസ്മസ് ഈ വർഷം നാം ആചരിക്കുന്നത് ആരാണ് പൗരൻ എന്ന ഗൗരവമായ ചോദ്യം ഉന്നയിക്കുകയും പൗരത്വം മതാടിസ്ഥാനത്തിൽ നിർവചിക്കപ്പെടുന്നു എന്ന പ്രതിഷേധത്തിൽ നാടു കലുഷിതമായിരിക്കുകയും ചെയ്യുമ്പോഴാണ്. മനുഷ്യനെ വെറും മനുഷ്യനായി കാണാൻ തയാറില്ലാത്ത ഒരു ലോകത്തിലാണ് നാം.

ജാതി, മതം, ഗോത്രം, ദേശീയത എന്നീ വിശേഷണങ്ങളുടെ ആവരണങ്ങളുടെ തനിമയുടെ വലിയ പ്രതിസന്ധിയിലാണ് നാം. സ്വന്തമായി തട്ടിക്കൂട്ടുന്ന തനിമകളുടെ ആഢ്യത്വത്തിൽ മനുഷ്യനെ മനുഷ്യനായി കാണാനും സ്വീകരിക്കാനും വിസമ്മതിക്കുന്ന കാഴ്ചപ്പാടുകൾ വളരുകയാണ്. നവോത്ഥാനത്തിെൻറയും മനുഷ്യപുരോഗതിയിലുള്ള വിശ്വാസത്തിെൻറയും പുരോമനമാണ് എന്ന് അഹങ്കരിക്കുന്നവരാണ് നാം. 

ശാസ്ത്രസാങ്കേതിക പുരോഗതികളുടെ വലിയ മുന്നേറ്റകാലമാണ് പിന്നിലുള്ളത്. പുരോഗതിയെ ആർക്കും തടുക്കാനാവില്ല എന്ന നേതാക്കളുടെ വീരവാദവും കേൾക്കാം. പക്ഷേ, രണ്ടു ലോകയുദ്ധങ്ങളും ഫാഷിസം, നാസിസം, കമ്യൂണിസം തുടങ്ങിയ പ്രത്യയശാസ്ത്രങ്ങളും തീർത്ത ശവപ്പറമ്പുകളുടെ തരിശുഭൂമിയിലാണ് നാം നിൽക്കുന്നത്. വേട്ടയുടെ കമ്പോള സംസ്കാരത്തിൽ നാം ജീവിക്കുന്നു. എല്ലാവരും അവരവരുടെ സ്വകാര്യതാൽപര്യങ്ങളുടെ വേട്ടയിലാകുമ്പോൾ ആരാണ് ഇരയാക്കപ്പെടാത്തത്? ഇരയാകാതിരിക്കാൻ വേട്ടക്കാരനാകാതെ നിവൃത്തിയില്ലാത്ത കാലം. കളപറിയുടെ പ്രത്യയശാസ്ത്രങ്ങൾ മനുഷ്യനെ മതജാതി േഗാത്രദേശീയതകളുടെ പേരിൽ വിഭജിച്ചും വെട്ടിനീക്കി സ്വന്തക്കാരുടെ ലോകം സൃഷ്ടിക്കുകയാണ്.

ഈ പശ്ചാത്തലത്തിൽ ക്രിസ്മസ് നൽകുന്നത് ആദിമ ൈക്രസ്തവരുടെ തീർത്തും ലളിതമായ ഒരു പ്രാർഥനയാണ്. ‘‘കർത്താവേ, വരണമേ!’’ ദൈവമില്ലാത്ത ലോകത്തിൽ ദൈവം അവതരിക്കുന്നതു നീതിയായി, സ്നേഹമായി, കരുണയായി, മനുഷ്യനായിട്ടാണ്. ഈ മനുഷ്യത്വത്തിെൻറ പിറവിയാണ് ക്രിസ്മസ്. പുൽത്തൊട്ടിയിലെ കുഞ്ഞിെൻറ മുഖത്തു ദൈവത്തെ കണ്ടവർക്കാണ് ക്രിസ്മസ് ഉണ്ടായത്.

അയൽക്കാരൻറ മുഖത്തും, അന്യെൻറയും പരിദേശിയുടെയും മുഖത്തും ദൈവികത ദർശിക്കാൻ കഴിയുന്ന സൗഭാഗ്യം ഈ ക്രിസ്മസ് ജനിപ്പിക്കട്ടെ. ഏതു മനുഷ്യനും ദൈവത്തിെൻറ ഛായയിലും രൂപത്തിലും സൃഷ്ടിക്കപ്പെട്ടവനാണ്. അപരൻറ മുഖം മൊഴിയുന്നതും ചോദിക്കുന്നതും എന്താണ്? ധർമം തരണേ എന്നാണ് നാടിെൻറ യാചകൻ ചോദിക്കുന്നത്. ഏതു മനുഷ്യെൻറ മുന്നിലും നിൽക്കുമ്പോൾ ചോദിക്കുന്നതു ധർമമാണ്. ദൈവം സ്വന്തം ഹൃദയത്തിലുള്ളവരാണ് ആന്തരികതയിൽ നിന്നു ജീവിക്കുന്നവർ. അവർ അപരെൻറ മുഖത്ത് ദൈവികതയുടെ വിളി കേൾക്കും. അതു ധർമത്തിനായുള്ള വിളിയാണ്. അതിനു നൽകേണ്ട ഉത്തരം ആതിഥ്യമാണ്. ആതിഥ്യം എെൻറ മനസ്സിലേക്ക് നിനക്കു പ്രവേശനം നൽകുന്നതാണ്. നിനക്കു ഞാൻ ആതിഥ്യം നൽകുമ്പോഴാണ് ഞാൻ ഉത്തരവാദിത്തമുള്ളവനായി മാറുന്നത്.

മതം ആത്യന്തികമായി ആവശ്യപ്പെടുന്നതു ഉത്തരവാദിത്തമാണ്. ഈ ആതിഥ്യത്തിെൻറയും അഭയത്തിെൻറയും നാടായിരുന്നു ഇത്. അതിഥി ദേവോ ഭവഃ എന്ന സൂക്തം ഈ നാടിെൻറ സംസ്കാരത്തിേൻറതായിരുന്നു. നാം അതു മറക്കുന്നു എന്നതാണ് നമ്മുടെ നാടിെൻറ പ്രതിസന്ധി. മനുഷ്യനാണ് ദൈവത്തിെൻറ മുഖമുള്ളത്. അതു കാണാൻ കണ്ണില്ലാത്തവർക്ക് ധർമമില്ല. ദൈവത്തിെൻറ അഥവാ നീതിയുടെയും ആതിഥ്യത്തിെൻറയും അഭാവത്തിെൻറ നിലവിളികൾ, പ്രാർഥനകൾ ഈ നാട്ടിൽ ഉയരുന്നു – ദൈവമേ വരണമേ!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionChristmaspaul thelakkattu
News Summary - God please come -opinion
Next Story