വംശീയതയുടെ കറുപ്പും വെളുപ്പും നിറഞ്ഞാടിയ കളിയരങ്ങ്
text_fieldsഫ്രാൻസ് ചാമ്പ്യന്മാരായ 21ാമത് ഫിഫ ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങളുടെ സെമിഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നതിനു തൊട്ടുമുമ്പ് സെമിഫൈനലിസ്റ്റുകളായ നാലു ടീമുകളുടെയും യൂറോപ്യൻ ഐഡൻറിറ്റിയെക്കുറിച്ച ചർച്ചയും പൊടിപൊടിക്കുന്നുണ്ടായിരുന്നു. ആ സന്ദർഭത്തില്‍ നാറ്റോ ഔദ്യോഗികമായി പോസ്റ്റ് ചെയ്ത ഒരു ട്വീറ്റ് ഇങ്ങനെ വായിക്കാം: ‘‘ഫിഫ ലോകകപ്പില്‍ ഇപ്പോള്‍ അവശേഷിക്കുന്ന നാല് ടീമുകളും നാറ്റോ സഖ്യരാജ്യങ്ങളില്‍നിന്ന്. എല്ലാ ടീമുകള്‍ക്കും വിജയസൗഭാഗ്യം നേരുന്നു.’’വാസ്തവത്തില്‍ ലോകകപ്പിലെ ഒന്നാം റൗണ്ട് മത്സരങ്ങള്‍ പാതിവഴിയെത്തിയപ്പോൾതന്നെ വിവിധ രാജ്യങ്ങളുടെ ടീമംഗങ്ങളില്‍ ചിലരുടെ വംശീയപശ്ചാത്തലവും മൈതാനത്തിലെ അവരുടെ പ്രകടനങ്ങളും ലോകത്തെങ്ങുമുള്ള മുഖ്യധാരാ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ചർച്ചക്ക് വിധേയമായിരുന്നു. കുടിയേറ്റക്കാരായ ജനതയെ തദ്ദേശീയ സംസ്കാരവുമായി അടുപ്പിക്കുന്നതിന് ഈ പ്രകടനങ്ങള്‍ എത്രമാത്രം സഹായകമാകുന്നുവെന്നതും ഈ ചർച്ചയിലെ മുഖ്യവിഷയമായിരുന്നു.
ഫ്രാൻസും ബെല്‍ജിയവും ഏറ്റുമുട്ടിയ ആദ്യ സെമിഫൈനല്‍ മത്സരം വീക്ഷിക്കുന്നതിന് സ്റ്റേഡിയത്തിലെത്തിയവരില്‍ പലരുടെയും പക്കല്‍ ഇരു യൂറോപ്യൻരാജ്യങ്ങളുടെയും പതാകകള്‍ക്കുമൊപ്പം ചില ആഫ്രിക്കൻ-ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ പതാകകളുമുണ്ടായിരുന്നു. അതിന് കാരണം, ഫ്രാൻസും ബെല്‍ജിയവുമാണ് ഇത്തവണ വൈവിധ്യമാർന്ന വംശീയപശ്ചാത്തലമുള്ളവരെ ഏറ്റവുമധികം തങ്ങളുടെ ടീമുകളിലേക്ക് തെരഞ്ഞെടുത്തിരുന്നത്. പാവപ്പെട്ട കുടിയേറ്റക്കാർ തിങ്ങിപ്പാർക്കുന്ന ചേരികളില്‍നിന്ന് വന്നവരടക്കം ഇരു ടീമുകളിലും ഉണ്ടായിരുന്നു. ഫ്രാൻസിെൻറ 23 കളിക്കാരില്‍ 17 പേരുടെയും മാതാപിതാക്കള്‍ ആ രാജ്യത്തേക്ക് കുടിയേറിപ്പാർത്തവരാണ്.
ഈ ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും അർജൻറീനക്കെതിരായ പ്രീ-ക്വാർട്ടർ മത്സരത്തില്‍ നേടിയ ഇരു ഗോളുകളടക്കം മൊത്തം നാലു ഗോളുകളടിച്ച 19കാരനായ കെയ്ലിയൻ എംബാപെയുടെ പിതാവ് കാമറൂണ്‍കാരനും മാതാവ് അള്‍ജീരിയക്കാരിയുമാണ്. പാരിസ് നഗരപരിസരത്തെ, ദാരിദ്ര്യവും കുറ്റകൃത്യങ്ങളും നിറഞ്ഞ ചേരിപ്രദേശങ്ങളില്നിന്നാണ് 19കാരനായ എംബാപെയടക്കമുള്ള ഏഴുപേർ ദേശീയ ടീമിലെത്തുന്നത്. ഫ്രഞ്ച് ടീമിന് വാസ്തവത്തില്‍ ഇതൊരു പുതിയ സംഗതിയല്ല. 1998ലെ ലോകകപ്പില്‍ ചാമ്പ്യന്മാരായപ്പോള് ആ വിജയത്തെ കൈപ്പിടിയിലെത്തിക്കുന്നതിനു പിന്നില്‍ പഴയ ഫ്രഞ്ച് കോളനികളില്‍നിന്ന് കുടിയേറിയ സിനദിൻ സിദാനും ലിലിയൻ തുറാമും കൂട്ടരുമുണ്ടായിരുന്നു. വൈവിധ്യത്തെ പുല്കിയ രാജ്യത്തിെൻറ നിലപാടുകള്‍ക്ക് ലഭിച്ച ചരിത്രപരമായ അംഗീകാരമായി ഫ്രാൻസിെൻറ അന്നത്തെ വിജയവുംലോകമെങ്ങും ആഘോഷിക്കപ്പെട്ടിരുന്നു.
2018 എത്തിനില്ക്കുമ്പോൾ ചാമ്പ്യന്മാരായ ഫ്രഞ്ച് ടീം ഒരിക്കല്‍കൂടി ബഹുസ്വരസംസ്കാരത്തിെൻറ പ്രതീകമായി ആഘോഷിക്കപ്പെടുന്നുണ്ട്. എന്നാല്‍, 98ലെ വിജയത്തിന് ശേഷം നടന്നതുെവച്ച് മനസ്സിലാക്കുമ്പോള്‍ ഈ ആഘോഷത്തിെൻറ അല്‍പായുസ്സിനെക്കുറിച്ചും പലർക്കും ബോധ്യമുണ്ട്. അന്നത്തെ ലോകകപ്പ് വിജയത്തിനു ശേഷം തുടർച്ചയായി പരാജയങ്ങളേറ്റുവാങ്ങിയ ഫ്രഞ്ച് ടീമിലെ ‘വെള്ളക്കാരല്ല്ലാത്തവരുടെ’ രാജ്യസ്നേഹവും കൂറും ചോദ്യം ചെയ്തു തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാർ രംഗത്തുവന്നു. വലതുപക്ഷ പാർട്ടിയായ നാഷനല്‍ റാലിയുടെ സ്ഥാപകയും ഇപ്പോഴത്തെ അതിെൻറ നേതാവ് മരിയൻ ലീ പെന്നിെൻറ മാതാവുമായ ജീൻ-മേരീ ലീപെൻ കടുത്ത വിമർശനമാണ് ടീമിലെ വെള്ളക്കാരല്ലാത്തവർക്കെതിരെ നടത്തിയത്.
റഷ്യയിലേക്ക് പുറപ്പെടുന്നതിനുമുമ്പുതന്നെ ഇപ്പോഴത്തെ ഫ്രഞ്ച് ടീമംഗങ്ങള്‍ക്കെതിരെ അവരുടെ വംശീയ പശ്ചാത്തലം നോക്കി വലതുപക്ഷക്കാർ വിമർശനങ്ങളുന്നയിച്ചിരുന്നു. ഫ്രഞ്ച് ടീമെന്നതിനേക്കാള് ഇതൊരു ആഫ്രിക്കൻ ടീമെന്നതായിരുന്നു അവരുടെ മുഖ്യപരിഹാസം. എന്നാല്‍, ലോകകപ്പ് കൈപ്പിടിയിലായതിനാല്‍ തല്ക്കാലം ഈ വംശീയവാദികൾക്ക് അടങ്ങിയിരിക്കുകയേ നിർവാഹമുള്ളൂ. ഇത്തരം ഇരട്ടത്താപ്പിനെ കളിയാക്കി ബെല്ജിയത്തിെൻറ സ്ട്രൈക്കർ റൊമേലു ലുകാകു പറഞ്ഞ ഒരു വർത്തമാനമുണ്ട്: ‘‘കാര്യങ്ങളൊക്കെ നല്ല നിലക്ക് നടക്കുമ്പോള്‍ പത്രങ്ങളില്‍ അവർ എന്നെക്കുറിച്ച് ‘ബെല്‍ജിയൻ സ്ട്രൈക്കർ റൊമേലു ലുകാകു’ എന്നെഴുതും. എന്നാല്‍, കാര്യങ്ങള്‍ അത്ര പന്തിയല്ലെങ്കില്‍ അവർ എന്നെക്കുറിച്ചെഴുതുക,‘കോംഗളീസ് വംശജനായ ബെല്‍ജിയൻ സ്ട്രൈക്കർ റൊമേലു ലുക്കാക്കു’ എന്നാകും.”
മറുവശത്ത്, ഇപ്പോഴിതാ 98നു ശേഷമുള്ള ഫ്രഞ്ച് ടീമിെൻറ അനുഭവത്തിെൻറ തനിയാവർത്തനമെന്നോണം അതേ ചോദ്യങ്ങള്‍ ജർമനിയില്‍ ഉയർത്തപ്പെടുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ജർമൻ ടീമിനെ താങ്ങി നിർത്തുന്നതിലും (2014-ലെ ലോകകപ്പ് വിജയമടക്കം) ഉയരങ്ങളിലെത്തിച്ചതിലും ആ രാജ്യത്തിലെ വ്യവസായ നഗരങ്ങളിലേക്ക് കുടിയേറിയ വിവിധ രാജ്യങ്ങളിലെ യുവാക്കള്‍ക്ക് നല്ല പങ്കുണ്ട്. എന്നാൽ, അതൊക്കെ വിസ്മരിച്ച്, ഈ ലോകകപ്പില്‍ ഒന്നാം റൗണ്ടില്‍ത്തന്നെ ജർമൻ ടീം പതാകമടക്കിയപ്പോള് അതിെൻറ പേരില്‍ വലിയ പഴികേട്ടത് തുർക്കി വംശജരായ മെസ്യൂത് ഒാസിലും ഇല്‍ക്കായ് ഗുണ്ടാഗനുമാണ്.
കഴിഞ്ഞ മേയില്‍ അവർ തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനുമായി ലണ്ടനില്‍ കൂടിക്കാഴ്ച നടത്തിയെന്നതാണ് ജർമൻ വലതുപക്ഷം വലിയ അപരാധമായി എടുത്തുപറഞ്ഞ് വംശീയ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞുകൊണ്ടിരിക്കുന്നത്. തീവ്രവലതുപക്ഷ പാർട്ടിയായ ‘ആള്‍ട്ടർനേറ്റീവ് ഫോർ ജർമനി’(എ.എഫ്.ഡി)യുടെ നേതാവ് ഒലിവർ മല്‍തൂഷ് പറഞ്ഞു: ‘‘ജർമൻ സമൂഹവുമായി ഇഴുകിച്ചേരാൻ കുടിയേറ്റക്കാർക്ക് കഴിയില്ലെന്നതിെൻറ തെളിവാണ് മെസൂദ് ഒാസില്‍. പൂർണമായും ജർമൻ സ്വത്വം ഉള്‍ക്കൊണ്ടിരുന്നുവെങ്കില്‍ അദ്ദേഹത്തിെൻറ വ്യക്തിത്വം ഒന്നുകൂടി നന്നാകുമായിരുന്നു. പക്ഷേ, അതിൽ അവൻ പരാജയപ്പെട്ടു.’’ ഏത് അവസരങ്ങളെയും തെരഞ്ഞെടുപ്പ് വിജയമാക്കി പരിവർത്തിപ്പിക്കാൻ വംശീയ-വർഗീയ വാദികള്‍ പരിശ്രമിക്കുന്നതിന് ഇനിയും നല്ല ഉദാഹരണങ്ങള്‍ കിട്ടാനുണ്ടാകില്ല! ഇതിലും ഭീകരമായ മറ്റൊരു സംഗതി: ഈ ലോകകപ്പില്‍ ജർമനിക്ക് നേടാൻ കഴിഞ്ഞ ഒരേയൊരു വിജയം സ്വീഡനെതിരെയായിരുന്നു. സ്വീഡിഷ് കളിക്കാരനായ ജിമ്മി ഡുർമാസിെൻറ പിഴവ് മുതലെടുത്താണ് ആ 2-1 വിജയം ജർമനി സ്വന്തമാക്കിയത്.
സ്വീഡനിലെ അസീറിയൻ കുടിയേറ്റക്കാരുടെ പ്രതിനിധിയായ ഡുർമാസിെൻറ പിഴവിനെ ആ രാജ്യത്തെ തീവ്ര വലതുപക്ഷത്തിെൻറ പ്രതിനിധികള്‍ സോഷ്യല്‍ മീഡിയയില്‍ കൈകാര്യം ചെയ്തത്, ‘കറമ്പൻ’, ‘ബ്ലഡി അറബ്’, ‘താലിബാൻ’, ‘ഭീകരവാദി’ തുടങ്ങിയ പദാവലികളോടെയാണ്. പിറ്റേ ദിവസം മാധ്യമങ്ങള്‍ക്ക് നല്കിയ പ്രസ്താവനയിൽ ഡുർമാസ് പറഞ്ഞു: ‘‘ഞാനൊരു സ്വീഡിഷ് പൗരനാണ്. ദേശീയ ടീമിലിടം കിട്ടിയതില്‍ ഞാൻ അഭിമാനിക്കുന്നു. ഒരു ഫുട്ബാളറെന്ന നിലയില്‍ എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ സംഗതിയാണിത്. എെൻറ ഇൗ അഭിമാനത്തെ നശിപ്പിക്കാൻ ഒരു വംശീയവാദിയെയും ഞാൻ അനുവദിക്കില്ല’’. ആ കടുത്ത അന്ധകാരത്തിലും പക്ഷേ, തിളങ്ങിനിന്ന സംഗതിയെന്താണെന്നാല്‍, സ്വീഡിഷ് ടീമംഗങ്ങള്‍ ഒറ്റക്കെട്ടായി ഡുർമാസിനൊപ്പം നില്‍ക്കുകയും വംശീയവാദം നശിക്കട്ടെയെന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തുവെന്നതാണ്.
മറുഭാഗത്ത്, ഈ ലോകകപ്പിലെ ഏറ്റവും പ്രകടമായ വംശീയ വടംവലിയുടെ സമയമേതായിരുന്നുവെന്ന് ചോദിച്ചാല്‍ സ്വിറ്റ്സർലൻഡും സെർബിയയും തമ്മിലെ ഗ്രൂപ്മത്സരമായിരുന്നു അതെന്ന് നിഷ്പ്രയാസം പറയാം. നേരെ ചൊവ്വെ മത്സരം വീക്ഷിക്കുന്നവർക്ക് അതത്ര വലിയ രൂക്ഷമായി തോന്നിക്കാണില്ല. പക്ഷേ, ആ മത്സരത്തിെൻറ പ്രത്യേകത മനസ്സിലാകണമെങ്കില്‍ സ്വിറ്റ്സർലൻഡ് ടീമിലെ അംഗങ്ങളെ അടുത്തുനിന്ന് പരിചയപ്പെടേണ്ടിവരും. ഒരർഥത്തില്‍ പറഞ്ഞാല്‍, ബാള്‍ക്കൻ യുദ്ധങ്ങളുടെ അനന്തര ഫലമായാണ് സ്വിസ് ടീം ഇപ്പോഴത്തെ രൂപത്തില്‍ എത്തിപ്പെട്ടത്. ടീമിലെ രണ്ട് പ്രമുഖ കളിക്കാർ ഗ്രാനിറ്റ് ഷാക്കയും ഷെർദാൻ ഷക്കീരിയും കൊസോവയില്നിന്നുള്ള അല്‍ബേനിയൻ അഭയാർഥികളുടെ പിന്മുറക്കാരാണ്. ഷാക്കയുടെ പിതാവ് എണ്‍പതുകളില്‍ യുഗോസ്ലാവ്യൻതടവറകളില് ഏറെക്കാലം രാഷ്ട്രീയ തടവുകാരനായിരുന്നു. ഷക്കീരിയാകട്ടെ സ്വതന്ത്ര കൊസോവയുടെ പതാക തെൻറ കളിബൂട്ടുകളില് തയ്ച്ചുചേർത്ത കളിക്കാരനാണ്. തൊണ്ണൂറുകളില്‍ ഈ പ്രദേശത്തുണ്ടായ രാഷ്ട്രീയ-സാമ്പത്തിക അസ്ഥിരതയാണ് ഷാക്കയുടെയും ഷക്കീരിയുടെയുെമാക്കെ മാതാപിതാക്കളെ പലായനത്തിന് പ്രേരിപ്പിച്ചത്. അല്‍ബേനിയയിലെ ഏതാണ്ട് ഇരുപത് ശതമാനം ജനങ്ങളും അന്നാളുകളില്‍ സ്വിറ്റ്സർലൻഡിലേക്കും ജർമനിയിലേക്കുമൊക്കെയായി കുടിയേറി. ചിലരൊക്കെ അമേരിക്കയിലും തങ്ങളുടെ അഭയകേന്ദ്രം കണ്ടെത്തി.
വംശീയ ഉന്മൂലനം ഭയന്ന് കൊസോവയിലെ ലക്ഷക്കണക്കിന് അല്‍ബേനിയൻ വംശജരും ഇങ്ങനെ പലായനം ചെയ്തവരിലുള്‍പ്പെടുന്നു. ഈ രാഷ്ട്രീയ വികാരമാണ് സെർബിയക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ഷാക്കയും ഷക്കീരിയും പ്രകടിപ്പിച്ചത്. കളിയുടെ തുടക്കത്തില്‍ സെർബിയ മുന്നിട്ടുനിന്നപ്പോള്‍ സെർബിയൻ കാണികള്‍ അവരിരുവരുമുള്‍പ്പെടുന്ന അല്‍ബേനിയൻ വംശജരെ നിരന്തരം കൂക്കിവിളിച്ചു. എന്നാല്‍, കാവ്യനീതിയെന്നോണം സമനില ഗോളും വിജയനിദാനമായ ഗോളും സെർബിയൻ വലയില്‍ അടിച്ചുകയറ്റിയ ശേഷം ഷാക്കയും ഷക്കീരിയും അല്‍ബേനിയൻ ദേശീയ ചിഹ്നമായ ഇരട്ടക്കഴുകനെ സൂചിപ്പിക്കുന്ന വണ്ണം ഇരുകൈകളും വിലങ്ങനെ പിടിച്ചതാഘോഷിച്ചു. തങ്ങളിലിപ്പോഴും ബാക്കി നില്ക്കുന്ന അല്‍ബേനിയൻ സ്വത്വത്തെ കളിക്കളത്തില്‍ ഉദ്ഘോഷിക്കുകയായിരുന്നു ഇരുവരും. ഇത് പക്ഷേ, പിന്നീട് വിവാദമാവുകയും ഫിഫ ഇരുവർക്കുമെതിരെ ലളിതമായ ചില ഉപരോധ നടപടികളെടുക്കുകയും ചെയ്തു. സ്വീഡനെതിരെ നടന്ന പ്രീ-ക്വാർട്ടർ മത്സരത്തില്‍ സ്വിറ്റ്സർലൻഡ് തോറ്റെങ്കിലും സെർബിയക്കെതിരായ ഗ്രൂപ് മത്സര വിജയത്തെ കൊസോവയുടെ തലസ്ഥാനമായ പ്രിസ്റ്റീനയില്‍ അല്ബേനിയൻവംശജരായ കാണികള്‍ ഗംഭീരമായി ആഘോഷിച്ച രീതിയും ഒരു യുദ്ധം ജയിച്ച ആവേശം ഇപ്പോഴും അവർ നിലനിർത്തുന്നതും കളിക്കളത്തിലെ രാഷ്ട്രീയത്തെ കൃത്യമായി എടുത്തുകാട്ടുന്നതായി.
ഇത്തരം രംഗങ്ങളായിരുന്നു തിരശ്ശീല വീണ ലോകകപ്പ് ഫുട്ബാളിെൻറ അനിർവചനീയമായ മറ്റൊരു മായാജാലം. ലോകമെങ്ങുമുള്ള കോടിക്കണക്കിന് ജനങ്ങള്‍ സ്വന്തം രാജ്യത്തിെൻറ മഹത്വമായും ദുരന്തമായും വിജയ-പരാജയങ്ങളെ നോക്കിക്കാണുന്ന മറ്റൊരു ടൂർണമെൻറോ കായികോത്സവമോ വേറെയില്ല. ഒരർഥത്തില്‍ ഈ ഫുട്ബാള്‍ മാമാങ്കം ലോകത്തിനു നേരെ തിരിച്ചുപിടിച്ച ഒരു കണ്ണാടിയാണ് –ചിലരതില്‍ തങ്ങളിലെ നന്മയുടെയും മഹത്ത്വത്തിെൻറയും പ്രതിബിംബം കാണുന്നു. മറ്റുചിലർ തങ്ങളുടെ സ്വത്വത്തിെൻറ പ്രതിഫലനം ദർശിക്കുന്നു. ഇനിയും ചിലർക്ക് അത് നഷ്ടപ്രതാപത്തിെൻറ വേദനയൂറുന്ന ഓർമകളാണ് പ്രതിഫലിപ്പിക്കുന്നത്. നേരിട്ടുനടന്നാല്‍ ജയിക്കാൻ സാധ്യതയില്ലാത്ത യുദ്ധത്തിനു പകരം കളിയില്‍ നേടുന്ന ചെറിയ വിജയങ്ങളെ യുദ്ധവിജയമായിക്കണ്ടവരുമുണ്ടായിരുന്നു അക്കൂട്ടത്തില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.