Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഈദുൽ ഫിത്ർ;...

ഈദുൽ ഫിത്ർ; ആത്മസായുജ്യത്തിെൻറ പൊൻപിറ

text_fields
bookmark_border
ഈദുൽ ഫിത്ർ; ആത്മസായുജ്യത്തിെൻറ പൊൻപിറ
cancel

ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മീയശുദ്ധിയിൽ വിശ്വാസികളുടെ ഹൃ ദയം ആഹ്ലാദിക്കുന്ന ദിനമാണ് ഈദുൽ ഫിത്ർ. കഠിനവ്രതത്തിലൂടെ വിശ്വാസികൾ നേടിയ വിജയത ്തിൽ മണ്ണും വിണ്ണും ജീവജാലങ്ങളും മാലാഖമാരും സന്തോഷിക്കുന്ന അപൂർവനിമിഷങ്ങൾ. റമദ ാൻ മാസത്തിൽ പാപമോചനവും നരകമുക്തിയും നേടിയെടുത്ത സത്യവിശ്വാസികൾക്ക് നാഥൻ നൽ കിയ ഉത്തമ മുഹൂർത്തം. തെൻറ അടിമകളുടെ പ്രാർഥനക്ക് ഉത്തരം നൽകിയതിന് അല്ലാഹുവും ആ ത്മീയവിശുദ്ധി നേടിയതിൽ വിശ്വാസികളും ഒരുപോലെ സന്തോഷിക്കുന്ന ദിനം എന്ന സവിശേഷത യും പെരുന്നാളിനുണ്ട്.

കണ്ണീരിെൻറയും പുഞ്ചിരിയുടെയും അകമ്പടിയോടെയാണ് ശവ്വാ ലിെൻറ പൊന്നമ്പിളി മിഴിതുറക്കുന്നത്. ആരാധനകളുടെ വസന്തമായ റമദാൻ മാസത്തിെൻറ വ േർപാടിൽ വിശ്വാസികളുടെ കവിളിൽ കണ്ണീർതുള്ളികൾ അവശേഷിപ്പിക്കുമ്പോൾ ലക്ഷ്യസാക് ഷാത്കാരത്തിെൻറ ചൈതന്യം അതേ മുഖങ്ങളിൽ പുഞ്ചിരി വിടർത്തുന്നു. വ്രതാനുഷ്ഠാനത്തിലൂടെ വിശ്വാസികൾ നേടിയെടുക്കുന്ന ആത്മീയ പുരോഗതിയുടെയും മാനസികസംതൃപ്തിയുടെയും സന്തോഷപ്രകടനമാണ് ഇൗദുൽ ഫിത്ർ. അടുത്ത ഒരു വർഷത്തെ ജീവിതസാഹചര്യങ്ങളെ നേരിടാനുള്ള ശാരീരിക തയാറെടുപ്പും മനഃശക്തിയും പ്രദാനം ചെയ്യുകയായിരുന്നു വിശുദ്ധ റമദാൻ. ഭക്ഷ്യവിഭവങ്ങൾക്കൊപ്പം ദുഷ്ചിന്തകളും ദൂരീകരിച്ചുള്ള കഠിനവ്രതവും പാതിരാത്രിവരെ നീളുന്ന നമസ്കാരവും നന്മയെ മാത്രം സ്വീകരിക്കാനും തിന്മയെ തിരസ്കരിക്കാനും വിശ്വാസികളെ പാകപ്പെടുത്തിയെടുക്കുകയുമായിരുന്നു.
റമദാൻ പകർന്ന ചൈതന്യത്തിെൻറ പൂർണതയാണ് കാതുകളിൽ അലയടിക്കുന്ന തക്ബീർ ധ്വനികൾ. ‘അല്ലാഹു അക്ബർ’ എന്നു തുടങ്ങുന്ന മധുരമന്ത്രത്തിൽ ‘ദൈവമാണ് ഏറ്റവും വലിയ മഹാൻ’ എന്ന പ്രഖ്യാപനം. തക്ബീർ ധ്വനികൾ മുഴക്കിയും പെരുന്നാൾ നമസ്കാരം നിർവഹിച്ചും ഫിത്ർ സകാത്ത് വിതരണംചെയ്തും മറ്റു പുണ്യകർമങ്ങൾ അനുഷ്ഠിച്ചും പുത്തനുടയാടകൾ അണിഞ്ഞും പെരുന്നാൾസദ്യ കഴിച്ചും ഈ ദിനത്തെ വിശ്വാസികൾ ആഹ്ലാദപൂർണമാക്കുന്നു.

മതം അനുശാസിക്കുന്ന നിബന്ധനകളിൽ ഒതുങ്ങിനിന്നുള്ള ആഘോഷവും ആഹ്ലാദവുമാണ് ഇൗദുൽ ഫിത്റിൽ വേണ്ടത്. ഇസ്ലാം മുന്നോട്ടുവെക്കുന്ന സാഹോദര്യസന്ദേശത്തിെൻറയും മാനവികതയുടെയും ഐക്യത്തിെൻറയും ഉത്തമോദാഹരണമാണ് ഈദുൽ ഫിത്ർ. പരസ്പരം ആലിംഗനം ചെയ്ത്, ആശംസകൾ കൈമാറി സ്നേഹബന്ധത്തെ ഒന്നുകൂടി ഉറപ്പിച്ചുനിർത്താനാണ് ഇൗദ് ആഹ്വാനം ചെയ്യുന്നത്. അയൽവാസികൾ തമ്മിൽ സ്നേഹബന്ധം ചുരുങ്ങിച്ചുരുങ്ങിവരുകയും മതിൽക്കെട്ടുകൾ ഉയർന്നുവലുതാവുകയും ചെയ്യുമ്പോൾ സൗഹൃദത്തിെൻറയും സാഹോദര്യത്തിെൻറയും വീണ്ടെടുപ്പാണ് ഇൗദ് ആഘോഷത്തിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. ഉയർത്തിക്കെട്ടിയ കരിങ്കൽക്കെട്ടിനപ്പുറത്തെ സഹജീവി സംതൃപ്ത ജീവിതമാണോ നയിക്കുന്നതെന്ന് അന്വേഷിക്കാനുള്ള സാമൂഹിക ബാധ്യത പെരുന്നാൾ ദിനം ഓർമപ്പെടുത്തുന്നു.

സമ്പന്നരുടെ മക്കൾ പുത്തനുടുപ്പുകളണിഞ്ഞ് ആഹ്ലാദത്തോടെ പെരുന്നാൾ ആഘോഷങ്ങളിലേക്കിറങ്ങുമ്പോൾ, ഇല്ലായ്മക്കു നടുവിലെ കണ്ണീർക്കയത്തിൽ വീണുപിടയുന്ന കുരുന്നുകളെക്കൂടി ഓർക്കണമെന്ന സന്ദേശമാണ്ഈദുൽ ഫിത്ർ നൽകുന്നത്. കരയുന്ന മക്കളുടെ മുഖത്തേക്കു നോക്കാൻ കഴിയാതെ പൊറുതിമുട്ടുന്ന പാവപ്പെട്ടവെൻറ കുടിലുകളിലേക്ക് കണ്ണയക്കണമെന്ന ഓർമപ്പെടുത്തലാണത്. സാന്ത്വനവും സഹായവും അവിടെ എത്തിക്കാനുള്ള അവസരമാണ് ഈ ആഘോഷം.

ആർഭാടങ്ങളുടെ വർണപ്പൊലിമയിൽ പെരുന്നാൾദിനവും വെറുമൊരു ആഘോഷമായിപ്പോകരുത്. സത്യവിശ്വാസികൾക്കു ദൈവം കൽപിച്ചുനൽകിയ ആഘോഷദിനമാണിത്. ആർഭാടങ്ങളുടെ മേളയാക്കി ഇതിെൻറ മഹത്വം കുറക്കുന്നത് ഒട്ടും അഭികാമ്യമല്ല. വ്യക്തികൾക്ക് അല്ലാഹുവിനോടുള്ള ബാധ്യതയും കുടുംബത്തോടുള്ള ഉത്തരവാദിത്തവും നിർവഹിക്കേണ്ട ദിനമാണിത്.

കമ്പോള സംസ്കാരത്തിനെതിരായ പോരാട്ടമാണല്ലോ വിശുദ്ധ റമദാൻ വിളിച്ചുപറഞ്ഞത്. സമൂഹത്തിലെ അസന്തുലിതാവസ്ഥയും അസമത്വവും അവസാനിപ്പിക്കാനുള്ള പ്രചോദനമാണ് ഈദുൽ ഫിത്ർ നൽകേണ്ടത്. ആഘോഷങ്ങൾ സഹകരണത്തിെൻറയും സമഭാവനയുടെയും സഹാനുഭൂതിയുടെയും പ്രതീകങ്ങളാവണമെന്ന ഇസ്ലാമികവീക്ഷണത്തിെൻറ പ്രകാശനമാണ് പെരുന്നാൾ ദിനത്തിലെ ഫിത്ർ സകാത്ത്. അന്ന് പട്ടിണി കിടക്കുന്ന ഒരു കുടുംബവും ഉണ്ടാകാൻ പാടില്ല എന്നതാണ് ഇസ്ലാമിെൻറ പക്ഷം. സമ്പത്തിെൻറ ശുദ്ധീകരണമാണ് സകാത്തിെൻറ സന്ദേശമെങ്കിൽ വ്രതത്തിെൻറ പൂർണതയാണ് ഫിത്ർ സകാത്തിെൻറ ലക്ഷ്യം.

ശാസ്ത്രവും സാങ്കേതികവിദ്യയും അനന്തവിഹായസ്സിലേക്ക് കുതിച്ചുയരുമ്പോൾ സ്നേഹവും കാരുണ്യവും മനുഷ്യത്വവും ഭൂമിയുടെ അഗാധതയിലേക്ക് ആണ്ടുപോകുകയാണോ? പെറ്റുമ്മയെ വിശ്വസിക്കാൻ കഴിയാത്ത കാലത്തെ നാമെന്ത് പേരിട്ടാണ് വിളിക്കേണ്ടത്? തെൻറ രക്തവും മജ്ജയുമായ പിഞ്ചോമനയെ കാമുകെൻറ കാമപൂർത്തീകരണത്തിന് വലിച്ചെറിഞ്ഞു കൊടുക്കാൻ ഒരു മടിയുമില്ലാത്ത മാതാവ്. അവശയും അബലയും വാർധക്യത്തിെൻറ അങ്ങേത്തലക്കൽ എത്തിയവരുമായ മാതാക്കളെ എത്ര ക്രൂരമായിട്ടാണ് മക്കൾ േദ്രാഹിക്കുന്നത്! ക്രൂരതയെ സൂചിപ്പിക്കാൻ നാം സാധാരണയായി മൃഗീയത എന്ന വാക്കാണ് ഉപയോഗിക്കാറുള്ളത്. പെറ്റുമ്മയെയും തെൻറ ചോരയിൽ പിറന്ന പിഞ്ചോമനയേയും തിരിച്ചറിയാത്ത ക്രൂരതയെ നാം ഈ ഓമനപ്പേരിട്ടാണ് പരിചയപ്പെടുത്താറുള്ളത്. പക്ഷേ, ഏതെങ്കിലും ഒരുമൃഗം തന്നെ നൊന്തു പ്രസവിച്ച അമ്മയോട് ഇത്ര ക്രൂരമായി പെരുമാറിയിട്ടുണ്ടാവുമോ? ഏതെങ്കിലും വന്യജീവി തെൻറ പിഞ്ചോമനയെ കാമവെറിയന്മാർക്കും രാക്ഷസ ദുർഭൂതങ്ങൾക്കും വലിച്ചെറിഞ്ഞു കൊടുത്തിട്ടുണ്ടാകുമോ? ഇവിടെയാണ് പെരുന്നാൾപോലെയുള്ള ആഘോഷങ്ങൾ വിളംബരംചെയ്യുന്ന മാനവികതയുടെ സന്ദേശങ്ങൾക്ക് പ്രസക്തിയും പ്രാധാന്യവും വർധിപ്പിക്കുന്നത്. മതത്തിനും ജാതിക്കും വിശ്വാസത്തിനും ആദർശത്തിനുമപ്പുറം മനുഷ്യനെന്ന ഏകത്വത്തിലേക്കുള്ള പാലമായി ഈ വക ആഘോഷങ്ങൾ മാറണം. തന്നെപ്പോലെ രക്തവും മജ്ജയും ഹൃദയവും തലച്ചോറുമുള്ളവരാണ് ചുറ്റിലുമെന്നും അവരും തന്നെപ്പോലെ വികാരവും വിചാരവുമുണ്ടെന്നുമുള്ള ബോധ്യം വരാതെ ഏതു സാങ്കേതികവിദ്യയാണ് മനുഷ്യനെ പുരോഗതിയിലേക്ക് നയിക്കുക.
പെരുന്നാൾ ദിവസം കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിന് വലിയ പ്രാധാന്യമാണ് പ്രവാചകൻ നൽകിയത്. എല്ലാവരും മതിൽക്കെട്ടിനകത്ത് ഒതുങ്ങിക്കൂടുന്ന പുതിയ കാലത്ത് കുടുംബബന്ധം ഉൗട്ടിയുറപ്പിക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്. ഐശ്വര്യപൂർണമായ ജീവിതത്തിനും ദീർഘായുസ്സിനും പ്രവാചകൻ ഒറ്റമൂലിയായി അവതരിപ്പിക്കുന്നത് കുടുംബബന്ധത്തിെൻറ ഉൗഷ്മളതയാണ്.

മാനവ മൈത്രിയുടെയും സർവലോക സാഹോദര്യത്തിെൻറയും സാമുദായിക ഐക്യത്തിെൻറയുമെല്ലാം മഹിതസന്ദേശമാണ് ഒാരോ പെരുന്നാൾ ദിനവും കൈമാറുന്നത്. പരസ്പരം കലഹിക്കുന്ന വർത്തമാനകാല സാഹചര്യത്തിൽ ശാന്തിയുടേയും സമാധാനത്തിെൻറയും പാഠങ്ങളായിരിക്കണം ഈ പെരുന്നാൾദിനത്തിൽ കൈമാറേണ്ടത്.
എല്ലാവർക്കും ഹൃദയംനിറഞ്ഞ ഈദ് ആശംസകൾ.
‘അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, വലില്ലാഹിൽഹംദ്’

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionEid Ul Fitarcelebration of love
News Summary - Eid Ul Fitar - celebration of love - Opinion
Next Story