Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഇരുളിൽ...

ഇരുളിൽ പ്രത്യാശയായി ഇൗസ്റ്റർ

text_fields
bookmark_border
easter-23
cancel

എല്ലാവർക്കും ഉയിർപ്പ് തിരുനാളിെൻറ
ആശംസകൾ.

അപ്പോസ്തലപ്രവർത്തനങ്ങളി ൽ വിശുദ്ധ പത്രോസ് ശ്ലീഹ ഇസ്രായേൽ ജനത്തോടു വിളിച്ചുപറയുന്നത് ഇപ്രകാരമാണ്: ‘‘ഇസ്ര ായേൽ ജനങ്ങളേ, ഈ വാക്കുകൾ കേൾക്കുവിൻ... അധർമികളുടെ കൈകളാൽ നിങ്ങൾ അവനെ കുരിശിൽ തറ ച്ചുകൊന്നു. ആ യേശുവിനെ ദൈവം ഉയിർപ്പിച്ചു. ഞങ്ങളെല്ലാവരും അതിനു സാക്ഷികളാണ്. (അപ്പൊ : 2 : 22, 23, 32). യേശുവിെൻറ ഉത്ഥാനതിരുനാൾ നൽകുന്ന സന്ദേശം പ്രത്യാശയുടേതാണ്. മരണം ഒരു അവസാന മല്ല, മറിച്ച് മരണത്തിനപ്പുറം നിത്യമായ ഒരു ജീവിതമുണ്ടെന്ന് യേശു തെൻറ ഉത്ഥാനത്തിലൂടെ വെളിപ്പെടുത്തി. ഇപ്രകാരം ഈ ലോകത്തിനപ്പുറമുള്ള ഒരു ജീവിതം ഉണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയാണ് യേശുവിെൻറ ഉത്ഥാനം. മരണമില്ലാതെ ഉയിർപ്പില്ല, കുരിശില്ലാതെ രക്ഷയില്ല.

അനുദിനം ജീവിതത്തിലുണ്ടാകുന്ന സഹനങ്ങൾ ഏറ്റെടുക്കാൻ തയാറാകണമെന്ന് യേശു ശിഷ്യന്മാരെ ഓർമപ്പെടുത്തുന്നുണ്ട്. ജീവിതത്തിലുണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങൾ നമ്മെ തളർത്തരുത്. കൊറോണ വൈറസിെൻറ വ്യാപനം നമ്മുടെ ജീവിതങ്ങളെ വല്ലാതെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. ഭയം നമ്മെ പിടികൂടുന്നു. എന്നാൽ, ഇവിടെയാണ് നമ്മൾ ദൈവത്തിൽ കൂടുതൽ ആശ്രയിച്ച് രോഗബാധിതരായ സഹോദരങ്ങൾക്ക് പ്രത്യാശ നൽകേണ്ടത്. ഈ വേദനകൾക്ക് അപ്പുറം പ്രത്യാശയുടെ പുലരിയുണ്ട് എന്ന ബോധ്യം അവർക്കു നൽകണം. പല വിധത്തിൽവേദനിക്കുന്ന നമ്മുടെ സഹോദരങ്ങൾക്കു നല്ല വാക്കുകൊണ്ടും സാധിക്കുന്ന സഹായങ്ങൾകൊണ്ടും നമുക്ക് പിന്തുണ നൽകാം.

ഉയിർെത്തഴുന്നേറ്റ യേശു ശിഷ്യന്മാരോട് പറഞ്ഞത്, നിങ്ങൾക്ക് സമാധാനം എന്നാണ് (യോഹ ; 20 : 20). വേദനയിലും രോഗത്തിലും വല്ലാതെ ഇരുണ്ടുപോയ ഈ ഭൂമിയിലെ മനുഷ്യരുടെ ജീവിതത്തിലേക്ക് സമാധാനത്തിെൻറയും സ്നേഹത്തിെൻറയും വക്താക്കളായി നമുക്ക് കടന്നുചെല്ലാം. ഉയിർത്തെഴുന്നേറ്റ യേശു ആദ്യമായി പ്രത്യക്ഷപ്പെട്ടത് മഗ്ദലനമറിയത്തിനായിരുന്നു. അവളാകട്ടെ, ലോകദൃഷ്ടിയിൽ വലിയ പാപിനിയാണ്. യേശു ഒരാളെപ്പോലുംതള്ളിക്കളയുന്നില്ല. പാപിയെ നന്മയിലേക്ക് കൊണ്ടുവരാനും പാപത്തെ വെറുക്കാനും യേശു പഠിപ്പിച്ചു. പരസ്പരമുള്ള കരുതലിെൻറ സമയമാണിത്. നമ്മുടെ സഹോദരങ്ങൾതന്നെയാണ് കോവിഡ് ബാധിച്ചും നിരീക്ഷണത്തിലും ഉള്ളതെന്ന് മറക്കരുത്. ഐസൊലേഷനിൽ ഉള്ളവരുമായി ശാരീരിക അകലം പാലിക്കുമ്പോഴും മാനസികമായി അവരെ ഒറ്റപ്പെടുത്താതിരിക്കുക. ‘രോഗാവസ്ഥയിൽ ഞങ്ങൾ എല്ലാവരാലും വെറുക്കപ്പെട്ടവരും മാനസികമായി ഒറ്റപ്പെട്ടവരുമായി മാറിയതുപോലെ അനുഭവപ്പെട്ടു’ എന്ന് ചിലർ പങ്കുവെച്ചത് നമ്മെ വേദനിപ്പിക്കുന്നുണ്ട്. പ്രാർഥനയുമായി നമ്മൾ കൂടെയുണ്ട് എന്നുള്ള ബോധ്യം അവർക്കു നൽകാം.

യേശുവിൽനിന്നു ഉയിർപ്പിെൻറ സന്തോഷവും സമാധാനവും സ്വീകരിച്ച മഗ്ദലനമറിയം അത് മറ്റുള്ളവരെ അറിയിക്കാനായി ഓടുന്ന ചിത്രം സുവിശേഷങ്ങളിലുണ്ട്. അതുകൊണ്ട് അവളെ ‘അപ്പോസ്തോല’ എന്നാണ് ഫ്രാൻസിസ് പാപ്പാ വിളിക്കുന്നത്. ഇന്ന് കോവിഡ്ബാധിതരെ ശുശ്രൂഷിക്കുന്ന ആശുപത്രികളിൽ ഒരു രോഗിയുടെ അടുത്തുനിന്ന് മറ്റൊരാളുടെ അടുത്തേക്ക് വിശ്രമമില്ലാതെ സാന്ത്വനമായി ഓടിയെത്തുന്ന, രോഗീ ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന ഓരോരുത്തരും നന്മയുടെ അപ്പോസ്തോലന്മാരാണ്. വിദേശികളടക്കം രോഗം ഭേദമായവർ ഇക്കാര്യം എടുത്തുപറഞ്ഞു.
പലവിധ പ്രശ്നങ്ങളാലും രോഗങ്ങളാലും, പ്രേത്യകിച്ചും കൊറോണ വൈറസിെൻറ വ്യാപനംമൂലം ഇരുൾമൂടിയ ലോകത്തിലേക്ക് പുതിയ പ്രതീക്ഷയും ആശ്വാസത്തിെൻറ വാർത്തയുമായി ഈസ്റ്റർ പുലരി കടന്നുവരട്ടെ. നമുക്ക് ഓരോരുത്തർക്കും ഈ പ്രതീക്ഷയുടെ തിരിനാളം ഉയർത്തിപ്പിടിക്കാം. ഓരോരുത്തരും നല്ല അയൽക്കാരനാകേണ്ട സമയമാണിത്. ഭക്ഷണവും മരുന്നുമടക്കം ആവശ്യവസ്തുക്കൾ നമ്മുടെ സഹോദരങ്ങൾക്കു ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കോവിഡിെൻറ വ്യാപനം തടയുന്നതിന് അഹോരാത്രം വിശ്രമമില്ലാതെ ജോലിചെയ്യുന്ന എല്ലാ ഡോക്ടർമാരെയും നഴ്സുമാരെയും ആരോഗ്യപ്രവർത്തകരെയും ക്രമസമാധാന പാലകരെയും നന്ദിയോടെ, അഭിമാനത്തോടെ ഓർക്കുന്നു.
(വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പാണ്
ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinioneastermalayalam newsCoronaviruscovid 19
News Summary - Easter in lockdown-Kerala news
Next Story