Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightദ ഡയറക്ടർ

ദ ഡയറക്ടർ

text_fields
bookmark_border
latin-american-director
cancel

ചരിത്രവും കഥകളും നിരന്തരമായി ആവർത്തിക്കപ്പെടുേമ്പാൾ ഭൂമിയിലെ ജീവിതം വിരസമാ യിപ്പോകുമെന്നാണ്. അതിനാൽ, വ്യത്യസ്തതകളുടെ പുതിയ ആശയ പ്രപഞ്ചങ്ങളാണ് അയാൾ എന്നും അഭ്രപാളിയിലെത്തിച്ചത്. ചരിത്രവും മിത്തും ഭാവനയും ശാസ്ത്രവും പച്ചയായ ജീവിതവുമൊക്കെ ഇടകലർന്ന രസക്കൂട്ടുകളും പരീക്ഷണങ്ങളുമായിരുന്നു ഒാരോ ചലച്ചിത്രാന്വേഷണങ്ങളും. ഏറ്റവും ഒടുവിൽ അത് പ്രപഞ്ചത്തിനു പുറത്തുള്ള പ്രപഞ്ചത്തിെൻറ നിഗൂഢതകൾ തേടിയുള്ള ഒരു യാത്രയായിരുന്നു. ചലച്ചിത്ര ലോകം അത്യാവേശത്തോടെ കണ്ടുനിന്ന ആ യാത്ര കഴിഞ്ഞ് അൽഫോൺസോ ക്യൂറോൺ എന്ന താരകം മടങ്ങിയെത്തിയത് ഒരുപിടി ഒാർമകളുമായാണ്. സ്വന്തത്തെക്കുറിച്ചുള്ള ഒാർമകൾ; പിന്നെ ജനിച്ചുവളർന്ന വീടിെൻറയും നാടിെൻറയും സംഭവബഹുലമാെയാരു ഫ്ലാഷ് ബാക്ക്. ആ ഒാർമകളൊക്കെയും തന്നിലേക്കുതന്നെ ചുരുങ്ങിയപ്പോൾ പിന്നെ ചിട്ടപ്പെടുത്തിയ കഥയും തിരക്കഥയും സ്റ്റോറി േബാർഡുമെല്ലാം അപ്രസക്തം. അതും ക്യൂറോണിെൻറ മറ്റൊരു പരീക്ഷണമായെന്നിരിക്കാം. തിരശ്ശീലയിൽ മിന്നിമറഞ്ഞ രംഗങ്ങളിൽ 90 ശതമാനവും തെൻറ ബാല്യകാല സ്മരണകളുടെ കൊളാഷ്. അതായിരുന്നു ക്ലിയോ എന്ന വീട്ടുജോലിക്കാരിയിലൂടെ മെക്സികോയുടെ സംഘർഷഭരിത ഭൂതകാലത്തിെൻറ കഥപറഞ്ഞ ‘റോമ’. അക്കാദമി അവാർഡ് വേദിയിൽ ആ ചലച്ചിത്ര പരീക്ഷണത്തിന് എതിരാളികളില്ലാതായപ്പോൾ ക്യൂറോൺ ഒരിക്കൽകൂടി മികച്ച സംവിധായക പട്ടം നേടി. അക്കാദമി അവാർഡ് നേടുന്ന ആദ്യ ലാറ്റിനമേരിക്കൻ ഡയറക്ടർ.

പറയാനുള്ളത് ക്യൂറോണിെൻറ ചരിത്രമാകുേമ്പാൾ അത് ഭൂതകാലത്തിലെ ഏതെങ്കിലും സംഭവമാകില്ലെന്നുറപ്പാണ്. ഇനിയും എട്ടു വർഷം കഴിഞ്ഞ് സംഭവിക്കേണ്ട ഒരു കഥയാണത്. അനിയന്ത്രിതമായ ജനസംഖ്യ വർധന, ആൻറിബയോട്ടിക് റെസിസ്റ്റൻറ് ബാക്ടീരിയ തുടങ്ങി നിരവധി പ്രശ്നങ്ങളാൽ ഇൗ ഭൂഗോളം തകരാൻ പോകുന്നു. ഹോമോസാപ്പിയൻസ് നാമാവശേഷമാകാൻ ഇനിയധികം കാലമില്ല. സർവ രാജ്യങ്ങളിലും സർക്കാറുകൾ നിലംപൊത്തി; അവിടങ്ങളിലാകെട്ട, തികഞ്ഞ അരാജകത്വവും. ഒന്നോ രണ്ടോ രാജ്യങ്ങളിൽ മാത്രമാണ് അൽപമെങ്കിലും ഭേദം. അവിടെയാകെട്ട, അഭയാർഥികളുടെ പ്രളയവും. അങ്ങനെയൊരു കലുഷിത കാലത്തെ രാഷ്ട്രീയവും മനുഷ്യ ബന്ധങ്ങളും ശാസ്ത്ര ഗവേഷണവുമൊക്കെ എങ്ങനെയായിരിക്കും? ഇൗ ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ് ‘ചിൽഡ്രൻ ഒാഫ് മെൻ’ (2006) എന്ന ചിത്രം. പി.ഡി ജെയിംസിെൻറ നോവലാണത്. പേക്ഷ, ക്യൂറോൺ അതിന് അഭ്രഭാഷ്യം ചമച്ചപ്പോൾ അത് മറ്റൊരു അനുഭവംതന്നെയായി. പിന്നെ ഏഴു വർഷത്തെ ഗവേഷണം വേണ്ടിവന്നു അടുത്ത ചിത്രത്തിന്. അങ്ങനെയാണ് ‘ഗ്രാവിറ്റി’ യാഥാർഥ്യമാകുന്നത്.

റയാൻ സ്റ്റോൺ (സാന്ദ്ര ബുള്ളോക്) എന്ന മെഡിക്കൽ എൻജിനീയറുടെ ശൂന്യാകാശ യാത്രയും അതിനിടെയുണ്ടാകുന്ന അപകടങ്ങളും പിന്നെ അവരുടെ സാഹസികമായ തിരിച്ചെത്തലും ഉദ്വേഗജനകമായി അവതരിപ്പിെച്ചന്നു മാത്രമല്ല ഗ്രാവിറ്റിയെ പ്രസക്തമാക്കുന്നത്. ശീതയുദ്ധകാലത്ത് നടന്ന സോവിയറ്റ്-യു.എസ് ‘സ്പേസ് റേസിെൻറ’ ചരിത്രംകൂടിയുണ്ട് അതിൽ. ഒാർക്കുക, റയാൻ സ്റ്റോണിെൻറ യാത്രക്ക് തടസ്സം സൃഷ്ടിക്കുന്നത് സോവിയറ്റ് മിസൈലുകളാണ്. തീർന്നില്ല, വർത്തമാനകാലത്തെ ‘ബഹിരാകാശ യുദ്ധ’ത്തിലേക്കും അതിെൻറ രാഷ്ട്രീയത്തിലേക്കും ഗ്രാവിറ്റി കടന്നുചെന്നു. എല്ലാം നഷ്ടപ്പെട്ട റയാൻ ഭൂമിയിൽ തിരിച്ചെത്തുന്നത് ചൈനീസ് സാേങ്കതിക വിദ്യയുടെ സഹായത്തോടെയാണെന്ന് വരുേമ്പാൾ, ഭാവിയിലെ ബഹിരാകാശ പര്യവേക്ഷണങ്ങളുടെ കേന്ദ്രം എവിടെയായിരിക്കുമെന്ന സൂചനയുണ്ട് അതിൽ. ക്യൂറോണിനടക്കം ഏഴ് അക്കാദമി അവാർഡുകളാണ് ഗ്രാവിറ്റി വാരിക്കൂട്ടിയത്. അഞ്ച് വർഷങ്ങൾക്കിപ്പുറം, തൊട്ടടുത്ത ചിത്രത്തിലൂടെ വീണ്ടും മികച്ച സംവിധായകനുള്ള അവാർഡ് വാങ്ങി പുതിയൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ക്യൂറോൺ.

‘റോമ’യെ ക്യൂറോൺ വിശേഷിപ്പിച്ചത് ഇങ്ങനെ: ഒരു രാജ്യത്തിെൻറയും അതിലെ ഒരു കുടുംബത്തിെൻറയും ഒരു വർഷത്തെ ജീവിതമാണ് ഇൗ സിനിമ. ‘റോമ’ ഒരു പ്രതികാരത്തിെൻറ കൂടി കഥയാണ്. ആ കഥയറിയണമെങ്കിൽ അദ്ദേഹത്തിെൻറ ‘ഒാൺലി വിത്ത് യുവർ പാർട്ണർ’ (1991) എന്ന സിനിമയുടെ പിന്നാമ്പുറ കഥ കൂടി മനസ്സിലാക്കേണ്ടതുണ്ട്. ക്യൂറോണിെൻറ ആദ്യ സ്വതന്ത്ര സിനിമയായിരുന്നു അത്. സിനിമ നിർമാണത്തിനുവേണ്ടി, മെക്സിക്കൻ സർക്കാർ പണം മുടക്കാമെന്നേറ്റതായിരുന്നു. പേക്ഷ, ചിത്രത്തിെൻറ പ്രമേയം ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞ് അവസാന നിമിഷം സർക്കാർ കാലുമാറി; എന്നല്ല പ്രദർശനാനുമതി ലഭിച്ചതുമില്ല.

പേക്ഷ, രാജ്യത്തിനു പുറത്ത് ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ സർക്കാറിന് നിലപാട് മാറ്റേണ്ടിവന്നു. എന്നിട്ടും രണ്ട് വർഷം കഴിഞ്ഞാണ് ആ സിനിമ ആദ്യമായി സ്വന്തം രാജ്യത്ത് പ്രദർശിപ്പിച്ചത്. അന്ന്, മെക്സികോയുമായുള്ള ബന്ധം മുറിച്ചതാണ്. പിന്നെ, ഹോളിവുഡിലേക്കും തുടർന്ന് ബ്രിട്ടനിലേക്കും ചേക്കേറി. അങ്ങനെയാണ് ലോകം ആവേശത്തോടെ വരുവേറ്റ ചലച്ചിത്രങ്ങൾ പിറവിയെടുത്തത്. വ്യത്യസ്ത പ്രമേയങ്ങൾ തേടിയുള്ള ആ യാത്ര ഏറ്റവും ഒടുവിൽ എത്തിനിന്നത് സ്വന്തം ഒാർമയിൽ തന്നെയാകുേമ്പാൾ, ജന്മരാജ്യത്തിെൻറയും ബാല്യകാലത്തിെൻറയും ഗൃഹാതുരതകളാണ് അതിൽ പ്രതിഫലിക്കുന്നത്.
1961 നവംബർ 28ന് മെക്സികോ സിറ്റിയിൽ ജനനം. ന്യൂക്ലിയർ മെഡിസിനിൽ സ്പെഷലൈസ് ചെയ്ത ഡോക്ടർ ആൽഫ്രെഡോയുടെയും ബയോ കെമിസ്റ്റായിരുന്ന ക്രിസ്റ്റീനയുടെയും മകൻ. ഫിലോസഫിയിൽ ബിരുദം നേടിയ ശേഷമാണ് ഫിലിം മേക്കിങ് അക്കാദമിക് തലത്തിൽ പഠിച്ചത്. ടെലിവിഷൻ പരിപാടികൾ സംവിധാനം ചെയ്താണ് തുടക്കം. ‘ഒാൺലി വിത്ത് യുവർ പാർട്ണറി’നുശേഷം ഹോളിവുഡിലായിരുന്നു. ‘എ ലിറ്റിൽ പ്രിൻസസ്’ (1995) അന്താരാഷ്ട്ര പ്രശസ്തി നേടിയതോടെ ഹോളിവുഡിലെ ശ്രദ്ധിക്കപ്പെടുന്ന താരമായി. ഇക്കാലത്തുതന്നെ കാമറയും ചലിപ്പിച്ചു; പല ചിത്രങ്ങൾക്കും എഡിറ്റിങ്ങും നിർവഹിച്ചു. രണ്ട് ഭാര്യമാരിലായി മൂന്ന് മക്കൾ. വിഖ്യാത ചലച്ചിത്രകാരൻ ജോനാസ് ക്യൂറോൺ ആണ് അതിലൊരാൾ. 20 വർഷമായി ലണ്ടനിലാണ് താമസം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionmalayalam newsAcademy AwardsAlfonso CuaronLatin american director
News Summary - The Director-Opnion
Next Story