Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightആര്യൻ ഖണ്ഡികയും...

ആര്യൻ ഖണ്ഡികയും പൗരത്വ ബില്ലും

text_fields
bookmark_border
cab-bill-opinion
cancel

അസമിലെ ഇൻറർനെറ്റ് സംവിധാനം മുഴുവൻ റദ്ദ് ചെയ്ത ശേഷം അവിടത്തെ ജനങ്ങളോട് ആശങ്കപ്പെടേണ്ടതില്ല എന്ന് ട്വീറ്റ് ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രിയുടെെ ബുദ്ധി വൈഭവത്തിെൻറ കാര്യത്തിൽ നമുക്ക് ഇനിയും വ്യക്തത വന്നിട്ടില്ല. ഇൗ അവ്യക്തതയിലാണ് ബി.ജെ.പി രാഷ്ട്രീയമൂലധനം നിക്ഷേപിക്കുന്നത് എന്ന്, പാകിസ്താൻ കാണാതിരിക്കാൻ ബാലാകോട്ടിലേക്ക് മേഘങ്ങൾക്ക് മുകളിലൂടെ മിസൈൽ അയക്കാൻ താനാണ് നിർദേശിച്ചെതന്ന് പരസ്യമായി പറഞ്ഞതോടെ വ്യക്തമായിരുന്നു. ചില കാര്യങ്ങൾക്ക് വിഡ്ഢിദിനംതന്നെ തെരഞ്ഞെടുക്കുകയെന്നതാണ് ബുദ്ധിമാന്മാരുടെ തന്ത്രം. 1993 ഏപ്രിൽ ഒന്നിനാണ് ജർമനിയിൽ സിവിൽ സർവിസ് സംവിധാനത്തിെൻറ പുനഃക്രമീകരണം സംബന്ധിച്ച നിയമം പാർലമെൻറിൽ പാസാക്കിയെടുത്തത്. പുതിയ ജർമൻ രാഷ്ട്രത്തിനു വേണ്ടി എല്ലാവിധ ഉന്മൂലന സിദ്ധാന്തങ്ങളും ആവിഷ്കരിച്ച് അധികാരം നേടിയെടുത്ത ഹിറ്റ്ലറുടെ പുതിയ പദ്ധതിയായിരുന്നു പ്രഫഷനൽ സിവിൽ സർവിസ് രംഗത്തെ അഴിച്ചുപണിക്കായുള്ള നിയമ ഭേദഗതി. ഇൗ പുതിയ നിയമത്തിലെ മൂന്നാമത്തെ വകുപ്പാണ് ആര്യൻ ഖണ്ഡിക. നമ്മുടെ പൗരത്വ ബിൽ ഭേദഗതി നിയമത്തിെൻറ പശ്ചാത്തലത്തിൽ ആ കഥ സ്മരിക്കുന്നത് നന്നാകും. തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ ജർമനിയിൽനിന്ന് ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇൗ ‘പാരഗ്രാഫ്’ പുതിയ നിയമത്തിൽ കൂട്ടിചേർത്തത്.

നവജർമനിയിൽ വംശ ശുദ്ധിയില്ലാത്തവരെ ഡോക്ടർ, അധ്യാപകർ, അഭിഭാഷകർ ഉൾെപ്പടെയുള്ള തൊഴിലിൽനിന്ന് ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. ഭരണകൂടത്തിന് സംശയമുള്ള പൗരന്മാർ ഇൗ നിയമത്തിൽ ഒപ്പുവെക്കണം. എങ്കിൽ മാത്രമേ അവർക്ക് നാസിജർമനിയുടെ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂവെന്നാണ് നിയമത്തിെൻറ കാതൽ. ജർമനിയെ ശുദ്ധീകരിക്കാൻ ജൂതന്മാർ പുറത്തുപോകണമെന്ന് നിയമത്തിലൂടെ ആവശ്യപ്പെടാതെ ‘ആര്യൻ പാരഗ്രാഫ്’ സൃഷ്ടിക്കുകയായിരുന്നു ഹിറ്റ്ലർ എന്ന് സോൾ ഫ്രീഡ്ലാൻഡർ തെൻറ ‘നാസി ജർമനി ആൻഡ് ദ ജ്യൂസ്’ എന്ന കൃതിയിൽ പറയുന്നു. ഇൗ നിയമത്തിൽ ഒപ്പുവെക്കാതിരുന്നതോടെയാണ് മാർട്ടിൻ നീമൊള്ളോർ (1892-1984) എന്ന ലൂഥറൻ പാസ്റ്റർ ലോകമറിയപ്പെടുന്ന ഫാഷിസ്റ്റ് വിരുദ്ധ കവിതയുടെ പ്രവാചകനായത്. ജർമൻ യുദ്ധക്കപ്പലിൽ ജോലി ചെയ്ത നീമൊള്ളോർ, ഹിറ്റ്ലർ എന്തു തീരുമാനമെടുത്താലും അതിൽ നല്ലതു മാത്രം കണ്ടിരുന്ന ദൈവ വിശ്വാസിയായിരുന്നു. ഹിറ്റ്ലറുടെ ഓരോ നടപടിയെയും, കൂട്ടക്കൊലയടക്കം, ദൈവത്തിെൻറ തീരുമാനമായി കണ്ട നീമൊള്ളോർ ആര്യൻ ഖണ്ഡിക വന്നപ്പോഴാണ് താൻ പെട്ടുപോയ കാര്യം തിരിച്ചറിഞ്ഞത്. അപ്പോഴേക്കും അദ്ദേഹത്തെ പിന്തുണക്കാൻ ആരുമുണ്ടായിരുന്നില്ല. ആര്യൻ പാരഗ്രാഫിൽ ഒപ്പുവെക്കാൻ വിസമ്മതിച്ച പ്രൊട്ടസ്റ്റൻറ് ചർച്ചുകളെയെല്ലാം നാസിഫൈ ചെയ്യാനുള്ള തീരുമാനത്തെ എതിർത്തതോടെ നീമൊള്ളോറെ കോൺസൺട്രേഷൻ ക്യാമ്പിൽ തടവിലാക്കി. സൈനികസേവനം കണക്കിലെടുത്ത് അദ്ദേഹത്തെ കൊല്ലാതെ വെറുതെ വിട്ടു.

‘ആദ്യം അവർ കമ്യൂണിസ്റ്റുകളെ തേടി വന്നു
ഞാൻ ഒന്നും മിണ്ടിയില്ല
കാരണം, ഞാൻ കമ്യൂണിസ്റ്റ് ആയിരുന്നില്ല.
പിന്നീട് അവർ തൊഴിലാളികളെ തേടി വന്നു
അപ്പോഴും ഞാൻ മിണ്ടിയില്ല
കാരണം, ഞാൻ ഒരു
തൊഴിലാളി ആയിരുന്നില്ല
പിന്നീട് അവർ ജൂതരെ തേടി വന്നു
ഞാനൊന്നും മിണ്ടിയില്ല
കാരണം ഞാനൊരു ജൂതനായിരുന്നില്ല.
ഒടുവിൽ അവർ എന്നെ തേടി വന്നു
അപ്പോൾ എനിക്കുവേണ്ടി സംസാരിക്കാൻ
ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല’

ഇൗ കവിത ഫാഷിസ്റ്റാനന്തര ലോകത്ത് അലയടിച്ച ഫാഷിസ്റ്റ് വിരുദ്ധ കവിതയായിരുന്നു. കവിതയെ കൈയിൽ കരുതുകയും ആത്മവഞ്ചനയുടെ പേരിൽ നീമൊേള്ളാറെ ലോകം കൈവെടിയുകയും ചെയ്തത് ചരിത്രം.
ഹിറ്റ്ലർ ചരിത്രമായി നൂറ്റാണ്ടോട് അടുക്കുേമ്പാൾ ഇൗ ഖണ്ഡിക ഇന്ത്യയിൽ മാതൃകയാകുന്നു. അല്ലെങ്കിൽ ഹിറ്റ്ലറുടെയും മുസ്സോളിനിയുടെയും അടുക്കൽ ചെന്ന് ഫാഷിസ്റ്റ് ആശയം പഠിച്ച് ഇന്ത്യയിൽ ആർ.എസ്.എസ് ഉണ്ടാക്കിയവർക്ക് അധികാരം ലഭിക്കാൻ വൈകിയെന്ന കാരണത്താൽ ഇൗ മാതൃകകൾ ഇപ്പോൾ നടപ്പാക്കുെന്നന്ന് പറയുന്നതാവും ശരി. ഇൗ ‘ആര്യൻ പാരഗ്രാഫിൽ’ ഇന്ത്യയിൽ ആദ്യം ഒപ്പുെവച്ചത് പരമോന്നത നീതിപീഠമായിരുന്നു. ബാബരി മസ്ജിദ് തകർത്ത കേസിൽ വീട് ആക്രമിച്ചവർക്ക് ആ വീട് താമസിക്കാൻ സൗകര്യമൊരുക്കി പ്രശ്നം പരിഹരിക്കുകയും വീട്ടുകാരന് കുറച്ച് അകലെ ഇവരെ ശല്യപ്പെടുത്താതിരിക്കാൻ വീട് വെച്ച് താമസിക്കാൻ ഭൂമി നൽകുകയും ചെയ്ത വിധി ഇന്ത്യയിൽ ആര്യൻ പാരഗ്രാഫിൽ മുദ്രവെക്കൽ ചടങ്ങായിരുന്നു. അതിെൻറ രണ്ടാംഘട്ടമായാണ് പൗരത്വ ഭേദഗതി ബിൽ പാർലമെൻറ് പാസാക്കിയത്. ഇതര രാജ്യങ്ങളിൽനിന്നു പുറത്താക്കപ്പെടുന്ന ന്യൂനപക്ഷ ഹിന്ദുക്കൾക്ക് പൗരത്വം നൽകുകയും മുസ്ലിംകളെ ഒഴിവാക്കുകയും ചെയ്യുന്നതോടെ ഇന്ത്യ ഹിന്ദുരാഷ്ട്രവും മുസ്ലിംവിരുദ്ധ രാഷ്ട്രവും എന്ന നിലയിലേക്കെത്തുകയാണ്.
‘നാം അഥവാ നമ്മുടെ രാഷ്ട്രം പുതുതായി നിർവചിക്കപ്പെടുകയാണ്’. ഹിന്ദുത്വത്തിന് സംഘടനാ രൂപം നൽകിയത് കേശവ ബലിറാം െഹഡ്ഗേവാറാണ്. ഹിന്ദുത്വത്തെ നിർവചിച്ചത് വി.ഡി. സവർക്കർ. അതിന് പ്രവർത്തനമാതൃക നൽകിയത് ഡോ.ബാലകൃഷ്ണ ശിവറാം മൂഞ്ചെ. എന്നാൽ, ഹിന്ദു രാഷ്ട്രത്തിെൻറ പ്രഖ്യാപനം നടത്തിയത് ‘വി, ഒാർ അവർ നാഷൻഹുഡ് ഡിഫൈൻഡ്’ എന്ന ഗ്രന്ഥത്തിലൂടെയാണ്. ആദ്യത്തെ മൂന്നു ഘട്ടവും പിന്നിട്ട് ആർ.എസ്.എസ് നാലാമത്തെ പരമമായ ഘട്ടത്തിലേക്ക് കടന്ന സുവർണാവസരമാണിത്. ആർ.എസ്.എസ് വിജയപദത്തിലേക്ക് കാലെടുത്തുവെക്കുെന്നന്ന ആവേശമാണ് പൗരത്വ ബിൽ പാസായശേഷം ഭയ്യാജി ജോഷിയും മോഹൻ ഭാഗവതും പങ്കു വെച്ചത്.

ഇനി വരാൻ പോകുന്നത് എന്തൊക്കെയാണെന്ന് അറിയണമെങ്കിൽ കുറച്ചു പിറകിലേക്ക് സഞ്ചരിക്കണം. രണ്ടാം വട്ടേമശ സമ്മേളനത്തിനുള്ള യാത്രക്കിടയിലാണ് ഡോ. ബി.എസ്. മൂഞ്ചെ ഇറ്റലിയിൽ മുസോളിനിയെ കാണുന്നത്. 1925 ൽ ആർ.എസ്.എസിനു രൂപം നൽകിയത് ഹെഡ്ഗേവാറാണെങ്കിലും അതിെൻറ പ്രവർത്തനമാതൃക കൊണ്ടുവന്നത് ഡോ. ബി.എസ്. മൂഞ്ചെയാണ്. ഹെഡ്ഗെവാറിെൻറ ഉപദേശകൻ (mentor) ആയാണ് മൂഞ്ചെ അറിയപ്പെടുന്നത്. മഹാരാഷ്ട്രയിൽ ആരംഭിച്ച ആർ.എസ്.എസിനെ ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കാനും അത് ഹിന്ദുരാഷ്ട്രത്തിലേക്കുള്ള രാഷ്ട്രീയ സമര സൈന്യമാക്കി മാറ്റാനുമുള്ള ബുദ്ധികേന്ദ്രവും മൂഞ്ചെയായിരുന്നു. (“Hindutva’s foreign tie-up in the 1930s: Archival evidence” written by Marzia Casolari in Economic & Political Weekly, January 22, 2000) തെൻറ യാത്രയിൽ മൂഞ്ചെ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചത് ഇറ്റലിയിലായിരുന്നു. ഇതിൽ ചരിത്രത്തിൽ ഏറ്റവും ഇടംപിടിച്ചത് മുസോളിനിയെ സന്ദർശിച്ചതായിരുന്നു. മൂഞ്ചെയുടെ ഡയറിക്കുറിപ്പുകളിൽ മുസോളിനിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് 13 പേജുകളിലാണ് ആവേശപൂർവം എഴുതിെവച്ചിരിക്കുന്നത്. 1931 മാർച്ച് 15 മുതൽ 24 വരെ മുസോളിനി റോമിലായിരുന്നു. മാർച്ച് 19ന് മൂഞ്ചെ റോമിലെ മിലിട്ടറി കോളജ്, കായിക വിദ്യാഭ്യാസത്തിെൻറ സെൻട്രൽ മിലിറ്ററി സ്കൂൾ, ഫാഷിസ്റ്റ് അക്കാദമി ഒാഫ് ഫിസിക്കൽ എജുക്കേഷൻ, ബാലില, അവൻഗ്വാഡിസ്റ്റി സംഘടനകൾ എന്നിവ സന്ദർശിച്ചു. ബാലില, അവൻഗ്വാഡിസ്റ്റി സംഘടനകളെ കുറിച്ച് ഡയറിയിലെ രണ്ടു പേജുകൾ മൂഞ്ചെ എഴുതി. ഇൗ രണ്ടു സംഘടനകളിലാണ് ഫാഷിസ്റ്റ് വ്യവസ്ഥയുടെ രൂപരേഖയുള്ളത്. കുട്ടികൾക്ക് വളരെ ചെറുപ്പത്തിൽ സൈനികപരിശീലനവും കായികവിദ്യാഭ്യാസവും നൽകുന്ന പദ്ധതിയാണിത്. ആർ.എസ്.എസിന് ഇന്ന് നിലനിൽക്കുന്ന സംഘടന രീതിയും ബാലിലയുടെ രീതിയും സമാനമാണെന്ന് ചരിത്രകാരന്മാർ താരതമ്യം ചെയ്തിട്ടുണ്ട്. അവരുടെ ഘടന ആർ.എസ്.എസിേൻറതിനു സമാനമാണ്. ആറുവയസ്സിനും10 വയസ്സിനുമിടയിലുള്ള ആൺകുട്ടികളെയാണ് കായിക പരിശീലനത്തിന് തെരഞ്ഞെടുത്തത്. ആഴ്ചയിൽ നടക്കുന്ന കായിക ആയോധന കളരിയിൽ യുവാക്കൾ പെങ്കടുക്കണം. പാരാമിലിറ്ററി, കായിക പരിശീലനമാണ് അവിടെനിന്നു ലഭിച്ചിരുന്നത്.

ഹിറ്റ്ലറും മുസോളിനിയും വംശശുദ്ധിക്കായി നടപ്പാക്കിയ പരിപാടി സംഘ് പരിവാർ ഇവിടെയും നടപ്പാക്കാൻ പോകുന്നു എന്നത് ഇപ്പോഴും പലർക്കും ഉൾക്കൊള്ളാനായിട്ടില്ല. ജർമൻ പുനുരുദ്ധാരണ നിയമത്തിനു പിന്നാലെയുണ്ടായത് അവിടെയുള്ള സംഘടനകൾ, പാർട്ടികൾ എന്നിവയിലെന്നും ആര്യന്മാരല്ലാത്തവരെ ഉൾപ്പെടുത്തരുതെന്നാണ്. ജർമൻകാർ ഇതര വംശത്തിൽപെട്ടവരെ വിവാഹം ചെയ്യുന്നതും നിരോധിച്ചു. ജർമനിയിലുണ്ടായിരുന്ന പോളണ്ടുകാർ, സെർബുകൾ, റഷ്യക്കാർ, മറ്റ് അടിമകൾ എന്നിവരെ ആര്യൻ പാരഗ്രാഫിൽ ഒപ്പുവെക്കുന്നതോടെ പൗരന്മാരായി കണക്കാക്കിയിരുന്നു. സ്വന്തം വിശ്വാസത്തിൽ അടിയുറച്ചവർ അതിനു തയാറായില്ല എന്നതാണ് ജർമനിയിലെ ഉന്മൂലനത്തിനു കാരണം. ഇൗ തിരിച്ചറിവിലാണ് പൗരത്വ ഭേദഗതി ബിൽ നമ്മുടെ മേൽ വെള്ളിടിയായി പതിക്കേണ്ടത്. സ്കൂളുകളിൽ കുട്ടികളുടെ എണ്ണം കൂടുന്നതിനാൽ ആര്യേതര രക്ഷിതാക്കളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുക പോലുമുണ്ടായിട്ടുണ്ട്. മാതാപിതാക്കൾ മാത്രമല്ല, മുത്തച്ഛന്മാരായി ജൂതന്മാരുണ്ടെങ്കിൽപോലും ജർമനിയിൽ അവസരം നിഷേധിക്കപ്പെട്ടിരുന്നു. ഇൗ രീതിയിലുള്ള സർക്കാർ തുടരുകയാണെങ്കിൽ വരാൻപോകുന്ന ഇരുണ്ടകാലത്തെക്കുറിച്ച് ഒാർക്കാൻ പോലുമാവില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiopinionmalayalam newsCAB BillAdolf hiler
News Summary - CAB Bill-Opinion
Next Story