‘ആശങ്കയുണ്ട്, പക്ഷേ...’
text_fieldsഇന്നലെ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കവെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ പറഞ്ഞു: ‘‘നിങ്ങളുടെ ആശങ്ക മനസ്സിലാക്കുന്നു. പക്ഷേ, കേന് ദ്രസർക്കാർ നിലപാട് അറിഞ്ഞശേഷമേ സ്റ്റേ ഹരജി പരിഗണിക്കാൻ പറ്റുകയുള്ളൂ’’.
പൗര ത്വ ഭേദഗതി നിയമം സംബന്ധിച്ച കേസ് കോടതി പരിഗണിക്കുംമുേമ്പ, എന്താകും കോടതി ഉത്തരവ് എന്ന ജിജ്ഞാസ എല്ലാവർക്കും ഉണ്ടായിരുന്നു. കോടതി കേസ് പരിഗണിച്ചശേഷവും എന്താണ് സംഭവി ച്ചത് എന്ന ചോദ്യമാണ് എവിടെയും. രണ്ട് ചോദ്യങ്ങൾക്കും ഉത്തരം വ്യക്തതയോടെ പറയാനാവില് ല. ഈ നിയമം കോടതി സ്റ്റേ ചെയ്തോ, ചെയ്യുന്നില്ലെന്നു പറഞ്ഞോ, സർക്കാറിന് അനുകൂലമായ ഉത് തരവ് പുറപ്പെടുവിച്ചോ, ഇനി പ്രതീക്ഷയില്ലേ എന്നൊക്കെയാണ് ജനങ്ങൾക്ക് അറിയേണ്ടത്.
കോടതിയിൽ സംഭവിച്ചത്
രാവിലെ 10.50ന് തുടങ്ങിയ വാദം ഏകദേശം 11.35 വരെ നീണ്ടു. ചീഫ് ജ സ്റ്റിസ് എസ്.എ. ബോബ്ഡെ, ജഡ്ജിമാരായ അബ്ദുൽ നസീർ, സഞ്ജീവ് ഖന്ന എന്നിവർ ഉൾപ്പെട്ട മൂ ന്നംഗ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. 45 മിനിറ്റും ചീഫ് ജസ്റ്റിസ് ബോബ്ഡെ മാത്രമാണ് ആശയ വ ിനിമയം നടത്തിയത്. 144 ഹരജികൾ കോടതിയുടെ പരിഗണനക്ക് വന്നു. 100 പേർക്ക് തിങ്ങി നിൽക്കാവ ുന്ന കോടതിമുറിയിൽ ഏകദേശം അഞ്ഞൂറോളം പേരാണ് നിറഞ്ഞുനിന്നത്. ഇതിൽ അഭിഭാഷകർ, കക് ഷികൾ, മാധ്യമപ്രവർത്തകർ, സുപ്രീംകോടതി ജീവനക്കാർ, സെക്യൂരിറ്റി ജീവനക്കാർ എല്ലാവ രും ഉൾപ്പെട്ടിരുന്നു. ഇൗ തിക്കിത്തിരക്കിൽ നീരസം പ്രകടിപ്പിച്ചാണ് ചീഫ് ജസ്റ്റിസ് നടപടികൾ ആരംഭിച്ചതുതന്നെ. ഇതിൽ എന്തെങ്കിലും മാർഗരേഖ പുറപ്പെടുവിക്കണം എന്ന അറ്റോണി ജനറലുടെ നിർദേശം ഹരജിക്കാർക്കു വേണ്ടി ഹാജരായ കപിൽ സിബലും പിന്താങ്ങി. ഇരു വിഭാഗക്കാരും ഒരുമയോടെ കോടതിയിൽ പറഞ്ഞ ഏക കാര്യം ഇതാണ്.
സ്റ്റേക്കു വേണ്ടിയുള്ള വാദങ്ങൾ
കേസിെൻറ മെറിറ്റിലേക്ക് കോടതി വന്നപ്പോൾ നിയമം സ്റ്റേചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നില്ലെന്നും നിയമപ്രകാരമുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടു പോകുന്നത് തടയണമെന്നാണ് ആവശ്യമെന്നും കപിൽ സിബൽ വാദിച്ചു. ഇതിനെ കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ കെ.കെ. വേണുഗോപാൽ എതിർത്തു. കഴിഞ്ഞ പ്രാവശ്യം കോടതി കേസ് പരിഗണിച്ചപ്പോൾ ഏകദേശം 65 ഹരജികൾ ഉണ്ടായിരുന്നു.
ആ ഹരജികൾക്കുള്ള മറുപടി ഓരോന്നായി തയാറാക്കിയിട്ടുണ്ട്. ഇന്നിപ്പോൾ ഏകദേശം 80 ഹരജികൾകൂടി സമർപ്പിച്ചിട്ടുണ്ട്. ഓരോ ഹരജിയും വായിച്ചുനോക്കി മറുപടി സമർപ്പിക്കാൻ സമയമെടുക്കും. അതുകൊണ്ട് ഈ ഹരജികളിൽ മറുപടി സമർപ്പിക്കാൻ ആറ് ആഴ്ച സമയം അനുവദിക്കണമെന്നായിരുന്നു അദ്ദേഹത്തിെൻറ വാദം.
അതിന് കോടതിയുടെ നിരീക്ഷണം ഇങ്ങനെ: ഇടക്കാല ഉത്തരവ് പരിഗണിക്കുംമുേമ്പ കേന്ദ്രസർക്കാർ നിലപാട് അറിയേണ്ടത് അത്യാവശ്യമാണ്. സത്യവാങ്മൂലത്തിലൂടെ നിലപാട് അറിഞ്ഞ ശേഷം ഇടക്കാല ഉത്തരവ് പരിഗണിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കും. ഇതിനായി നാല് ആഴ്ച സമയം അനുവദിക്കുന്നു.
ഹരജിക്കാരുടെ അഭിഭാഷകർ പറഞ്ഞത്
നിയമത്തിലുള്ള നടപടിക്രമമായി ഉത്തർപ്രദേശ് സർക്കാർ 40,000 പേരുടെ പട്ടിക കേന്ദ്രസർക്കാറിന് അയച്ചു എന്നു റിപ്പോർട്ട് ഉണ്ട്. ഇങ്ങനെ പൗരത്വം നൽകിയാൽ പിന്നീട് തിരിെച്ചടുക്കൽ അസാധ്യമാവും. അതുകൊണ്ട് നടപടിക്രമങ്ങളുമായി മുന്നോട്ടുപോവരുത് എന്ന് നിർദേശിക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. ഇതേ വാദമാണ് അസമിൽനിന്നുള്ള ഹരജിക്കാർ കോടതിയിൽ ഉന്നയിച്ചത്. അവിടെ അത് ഒരു ക്രമസമാധാന പ്രശ്നമായി മാറാൻ സാധ്യതയുണ്ട് .
ആശങ്ക മനസ്സിലാക്കുന്നുവെന്നും ഈ പോയൻറ് ഇടക്കാല ഉത്തരവിനു വേണ്ടി കോടതി അടുത്ത പ്രാവശ്യം കേസ് പരിഗണിക്കുമ്പോൾ കേൾക്കുമെന്നുമായി കോടതി. ആധാർ കേസിലും സമാനമായ അവസ്ഥ സംഭവിച്ച കാര്യം ഹരജിക്കാർ കോടതിയെ ഓർമിപ്പിച്ചു. കേസിെൻറ പ്രാധാന്യം കണക്കിലെടുത്ത് കേസ് ഭരണഘടനബെഞ്ചിലേക്ക് മാറ്റണമെന്ന് ഹരജിക്കാർ ആവശ്യപ്പെട്ടു. ഇത് കോടതി തത്ത്വത്തിൽ അംഗീകരിച്ച സൂചനയാണ് ചീഫ് ജസ്റ്റിസിെൻറ പ്രതികരണത്തിൽനിന്ന് മനസ്സിലായത്.
അസം, ത്രിപുര എന്നിവിടങ്ങളിൽനിന്നുള്ള കേസുകളുടെ പട്ടിക തയാറാക്കി കൊടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അത് ഈ കേസുകൾ വെവ്വേറെ തീരുമാനിക്കാനാണോ എന്നതിൽ വ്യക്തതയില്ല.
മുസ്ലിം ലീഗിെൻറ ഉപഹരജി
എൻ.ആർ.സി രാജ്യവ്യാപകമായി നടപ്പാക്കാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല. രാജ്യസഭയിൽ എൻ.ആർ.സി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിട്ടുണ്ട്. അത് പല വേദികളിലും ആവർത്തിച്ചിട്ടുണ്ട്. പക്ഷേ, പ്രധാനമന്ത്രി എൻ.ആർ.സി നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടു പോലുമില്ലെന്നാണ് പ്രസ്താവിച്ചത്. പരസ്പരവിരുദ്ധമായ നിലപാട് കേന്ദ്രസർക്കാർ എടുത്തതിൽ മുസ്ലിം ലീഗ് കൊടുത്ത ഒരു ഉപഹരജിയിൽ സുപ്രീംകോടതി കേന്ദ്ര ഗവൺമെൻറിന് നോട്ടീസ് നൽകി. ഇതിൽ ദേശീയ പൗരത്വപ്പട്ടികയും രജിസ്റ്ററും തമ്മിൽ ബന്ധമുണ്ടോ എന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
നിരീക്ഷണം ചുരുക്കത്തിൽ
സുപ്രീംകോടതിയിൽ സംഭവിച്ചത് ഇതാണ്: നിയമം സ്റ്റേ ചെയ്യണോ എന്ന് പരിഗണിക്കാൻ ഒരു ഭരണഘടന ബെഞ്ച് (അഞ്ച് അംഗ ജഡ്ജിമാരുടെ) വാദം കേൾക്കും. നാല് ആഴ്ചക്കുള്ളിൽ കേന്ദ്ര സർക്കാർ നിലപാട് അറിയിച്ച് സത്യവാങ്മൂലം സമർപ്പിക്കണം. ഈ കാലയളവിൽ നിയമം പ്രാവർത്തികമാകണം എങ്കിൽ നിയമത്തിനു കീഴിലുള്ള ചട്ടങ്ങൾ പ്രസിദ്ധീകരിക്കണം. അത് ഇതുവരെ ചെയ്തിട്ടില്ല എന്നതാണ് ആകെയുള്ള ആശ്വാസം. കോടതി നാല് ആഴ്ചക്കുള്ളിൽ സ്റ്റേ ഹരജി പരിഗണിക്കാനിരിക്കെ ചട്ടങ്ങൾ പ്രസിദ്ധീകരിക്കാതിരിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യേണ്ടത്.
ഈ സ്റ്റേ ഹരജി പരിഗണിക്കാൻ പറ്റാത്തതിന് കോടതി കാരണമായി പറഞ്ഞത് കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ല എന്നതാണ്. അതിന് കാരണമായി കേന്ദ്ര ഗവൺമെൻറ് പറഞ്ഞത് ഹരജിയുടെ ബാഹുല്യമാണ്. ഓരോ പ്രദേശത്തുനിന്നും ഹരജി സമർപ്പിക്കാൻ ആഹ്വാനം ചെയ്ത് നാട്ടിൽ വാട്ട്സ്ആപ് സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. അങ്ങനെ ഒരു ലക്ഷം ഹരജി സമർപ്പിച്ചാൽ കോടതിയിൽ കേസ് വിജയിക്കും എന്നൊക്കെയായിരുന്നു പ്രചാരണം. ഇന്നിപ്പോൾ 144 കേസ് വന്നപ്പോൾ തന്നെ കേന്ദ്ര സർക്കാറിന് കേസ് മാറ്റിവെപ്പിക്കാൻ നല്ലൊരു കാരണം കിട്ടി എന്നതാണ്. കേസ് എണ്ണം കൂടുന്നത് പരോക്ഷമായി കേന്ദ്രസർക്കാറിനെ സഹായിക്കുന്ന നടപടിയാണ്.
ജനങ്ങളുടെ ആശങ്ക മനസ്സിലാക്കി ഭരണഘടന ബെഞ്ചിന് കേസ് വിടാമെന്നും സ്റ്റേ ആവശ്യം അടുത്ത പ്രാവശ്യം പരിഗണിക്കാമെന്നും കോടതി പറഞ്ഞതിലാണ് ഇനി പ്രതീക്ഷ. കേന്ദ്ര സർക്കാർ ഈ കേസ് എങ്ങനെയെങ്കിലും നീട്ടിക്കൊണ്ടുപോവാനുള്ള തത്രപ്പാടിലാണ്. അതുകൊണ്ടുതന്നെ കേസ് അടുത്ത പ്രാവശ്യം കോടതിയെക്കൊണ്ട് കേൾപ്പിക്കുക എന്നതാണ് ഹരജിക്കാരുടെ ആവശ്യം. കാരണം കേസിൽ മറിച്ചൊരു നിലപാടെടുക്കാൻ കോടതിക്കും ബുദ്ധിമുട്ട് ആയിരിക്കും.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.