Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമതനിരപേക്ഷ...

മതനിരപേക്ഷ ഇന്ത്യയുടെ അവസാന പ്രതിരോധം

text_fields
bookmark_border
മതനിരപേക്ഷ ഇന്ത്യയുടെ അവസാന പ്രതിരോധം
cancel

ഹിന്ദുരാഷ്ട്രം സ്ഥാപിക്കാൻ മോദിയും അമിത് ഷായും ആർ.എസ്.എസ് മുഖ്യൻ മോഹൻ ഭാഗവതിെൻറ അനുഗ്രഹാശിസ്സുകളോടെ നടത്തുന്ന ശക്തവും സംഘടിതവുമായ നീക്കം വിവിധ മേഖലകളിൽ തുല്യശക്തിയോടെ നേരിടേണ്ടത് അനിവാര്യമാണ്. തെരഞ്ഞെടുപ്പ് ഗോദയിൽ മാത്രമല്ല, നിയമനിർമാണ സഭകളിലും മാധ്യമങ്ങളിലും സാമൂഹികസംഘടനകളിലും കാമ്പസുകളിലും ശക്തമായ സമരമുഖങ്ങൾ തുറക്കേണ്ടതുണ്ട്. ഇവർ തളർന്നു പോയാൽ സകല മതനിരപേക്ഷ മൂല്യങ്ങളും ജനാധിപത്യവ്യവസ്ഥയും ഭരണഘടനയും തകരാതിരിക്കില്ല. ഇത്തരമൊരു ദുരന്തം ഒഴിവാക്കാൻ എല്ലാവരും ഒരുമിച്ചുനിന്ന് യുവതലമുറയെയും വിദ്യാർഥികളെയും എന്തുവില കൊടുത്തും പിന്തുണക്കണം.

രണ്ടാംവട്ടം അധികാരത്തിെലത്തിയ മോദി ആദ്യം ചെയ്തത് ഭരണഘടന തൊട്ട് വണങ്ങുകയാണ്. വൈകാതെ ഭരണഘടന സ്ഥാപനങ്ങളെ ബലഹീനമാക്കാനോ ഒന്നൊന്നായി ഇല്ലായ്മ ചെയ്യാനോ ഉള്ള നടപടികൾ അദ്ദേഹവും ആഭ്യന്തര മന്ത്രി അമിത് ഷായും തുടങ്ങി. സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനങ്ങളിൽ നേരിട്ടെല്ലങ്കിലും വഴിവിട്ട് ഇടപെട്ടതിെൻറ നിരവധി അനുഭവങ്ങളുണ്ട്.

ഒരു കാര്യം വ്യക്തമാണ്. മോദിയുടെ രണ്ടാം വരവോടെ രണ്ടാം അടിയന്തരാവസ്ഥയിലേക്ക് അടുക്കുന്ന സാഹചര്യമാണ് ഇന്ത്യയിൽ നിലവിൽവന്നിരിക്കുന്നത്. ഒരു സവിശേഷ രാഷ്ട്രീയ സാഹചര്യം ഇല്ലാതെ ജമ്മു-കശ്മീരിലെ ജനതയുടെ സാധാരണ ജീവിതം സ്തംഭനാവസ്ഥയിലാക്കുന്നവിധം ഭരണഘടനാ 370ാം വകുപ്പ് ദുർബലപ്പെടുത്തി. ഇതു ഫലത്തിൽ അടിയന്തരാവസ്ഥതന്നെയാണ്. തെരഞ്ഞെടുക്കപ്പെട്ടൊരു ഭരണകൂടം തത്ത്വത്തിലെങ്കിലും നിലവിലുള്ളപ്പോഴാണ് ഇത് ചെയ്തത്. ഇൗ നീക്കത്തിനെതിരെ രാജ്യമെമ്പാടും കേന്ദ്രസർക്കാറിനെ പ്രതിക്കൂട്ടിലാക്കുംവിധം പ്രതിഷേധം ശക്തിപ്പെട്ടില്ലെന്ന വസ്തുത അംഗീകരിക്കുേമ്പാൾ തന്നെ, ഈ നടപടി ഭരണഘടനയുടെ ദുരുപയോഗം തന്നെയല്ലേ? ജനതയെ നിശ്ശബ്ദരാക്കാൻ ലക്ഷ്യമിട്ട് വാർത്താവിനിമയ ബന്ധങ്ങൾ വിച്ഛേദിക്കുകമാത്രമല്ല കർഫ്യൂ ഏർപ്പെടുത്തുകയും സൈനിക-അർധ സൈനിക വിഭാഗങ്ങളെ സംസ്ഥാനത്താകെ വിന്യസിക്കുകയും െചയ്തു. ഇത്തരം ജനാധിപത്യവിരുദ്ധവും ഭരണഘടന വിരുദ്ധവുമായ നടപടികൾ ഉത്തരപൂർവ മേഖല സംസ്ഥാനങ്ങളിലേക്കും ക്രമേണ നടപ്പാക്കിവരുന്നതായാണ് വ്യക്തമാകുന്നത്. അഞ്ചു മാസമായി കശ്മീർ താഴ്വരയിലെ ജനങ്ങൾ കരുതൽ തടങ്കലിലാണ്. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഈ വിഷയത്തിൽ പൂർണ മൗനത്തിലുമാണ്. ‘ഭിന്നിപ്പിച്ചു ഭരിക്കുക’ എന്ന ബ്രിട്ടീഷ് തന്ത്രത്തിനു പകരം ‘ഭിന്നിപ്പിക്കുക, നശിപ്പിക്കുക’ എന്നതായിരിക്കുന്നു മോദി-ഷാ തന്ത്രം.

മുസ്ലിം ഭൂരിപക്ഷപ്രദേശമായ ജമ്മു-കശ്മീരിൽ ജനാധിപത്യവ്യവസ്ഥ തകർത്ത് മോദിയുടെ ഫാഷിസ്റ്റ് വാഴ്ച പ്രയോഗത്തിലാക്കിയതിന് തൊട്ടുപിന്നാലെ നിയമത്തിെൻറ ആനുകൂല്യത്തോടെയാണെങ്കിലും അയോധ്യയിൽ ബാബരി മസ്ജിദിെൻറ സ്ഥാനത്ത് ഹിന്ദുക്ഷേത്രം കൂടി നിലവിൽവരുന്നതോടെ ഇന്ത്യൻ ജനസംഖ്യയിലെ 20 ശതമാനത്തോളം വരുന്ന മുസ്ലിംകൾക്ക് അരക്ഷിതബോധവും ആശങ്കയും ഉണ്ടായിട്ടുണ്ടെങ്കിൽ എന്താണ് അത്ഭുതപ്പെടാനുള്ളത്? പൗരത്വ ഭേദഗതി നിയമവും (സി.എ.എ), ദേശീയ പൗരത്വ രജിസ്റ്ററും (എൻ.ആർ.സി) മുസ്ലിംകളും മറ്റു സാമൂഹിക, സാമ്പത്തിക പിന്നാക്കവിഭാഗങ്ങളും ഇന്ത്യൻ പൗരത്വപട്ടികയിൽനിന്ന് പുറന്തള്ളപ്പെടാനുള്ള സാധ്യതയാണ് തെളിയുന്നത്. ഇക്കൂട്ടരെല്ലാം വഴിയാധാരമാക്കെപ്പടാനോ റോഹിങ്ക്യൻ അഭയാർഥികളെേപ്പാലെ കരുതൽ തടങ്കലിൽ അകപ്പെടാനോ ആണ് വഴിയൊരുങ്ങുന്നത്. ഇവരെല്ലാം വോട്ടർപട്ടിക, ആധാർ രേഖ തുടങ്ങിയ നിയമാനുസൃത രേഖകളിൽനിന്നെല്ലാം ഒഴിവാക്കപ്പെടും.

അമ്പതിനായിരത്തിലേറെ പേർക്ക് പ്രത്യേകനിയമനം നൽകി, 250ൽപരം ജഡ്ജിമാരെ മേൽനോട്ട ചുമതലയേൽപിച്ച് 2500 കോടിയിലേറെ രൂപ ചെലവിട്ട് സുപ്രീംകോടതിയുെട നേരിട്ടുള്ള നിരീക്ഷണത്തിൽ തയാറാക്കെപ്പട്ട പട്ടികയിൽനിന്നു പുറത്തായ 19 ലക്ഷം പേരിൽ 13 ലക്ഷത്തോളം ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ പൗരത്വപ്പട്ടികയിൽനിന്ന് ഒഴിവാക്കപ്പെടേണ്ടിവരുമെന്ന പതനത്തിലെത്തി. അവരെല്ലാം ഹിന്ദുക്കളായിരുന്നു. ഇൗ അമളിയിൽനിന്ന് മുഖം മാത്രമല്ല, സംസ്ഥാനഭരണം കൂടി രക്ഷിക്കാനും ലക്ഷ്യമിട്ടാണ് മോദി-അമിത് ഷാ കൂട്ടുകെട്ട് ദേശീയ പൗരത്വ രജിസ്റ്റർ തയാറാക്കൽ പദ്ധതി ദേശവ്യാപകമായി നടപ്പാക്കാൻ തുടങ്ങിയത്. രാഷ്ട്രീയലക്ഷ്യം മുൻനിർത്തി മുസ്ലിംകളെ ഇന്ത്യൻ പൗരത്വപ്പട്ടികയിൽനിന്ന് ഒഴിവാക്കുകയും രാജ്യം വിട്ടുപോകാൻ തയാറാവാത്തവരെ തടങ്കൽ പാളയങ്ങളിൽ തള്ളാനുമുള്ള തയാറെടുപ്പുകൾ നിരവധി സംസ്ഥാനങ്ങളിൽ തകൃതിയായി നടക്കുകയാണ്.

മോദി ഭരണത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രത്യേകം ഉന്നമിട്ടിട്ടുണ്ട്. അതിനു പിറകിൽ കൃത്യമായ അജണ്ടയുണ്ട്. ഒന്ന്, ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളെ തകർക്കുക. രണ്ട്, ചരിത്രം, സാമൂഹിക ശാസ്ത്രം തുടങ്ങിയ മാനവിക ശാസ്ത്ര വിഷയങ്ങളെ വിമർശന ചിന്തക്ക് അതീതമായി രൂപപ്പെടുത്തുക. മൂന്ന്, ഇടതുപക്ഷ ലിബറൽ മതനിരക്ഷേപ സ്വഭാവക്കാരായ മുഴുവൻ ബുദ്ധി ജീവികളെയും ഇല്ലായ്മ ചെയ്യുക. നാല്, ദലിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങൾക്കും വനിതകൾ, ന്യൂനപക്ഷങ്ങൾ തുടങ്ങിയവർക്കും പരമാവധി വിദ്യാഭ്യാസ -ഗവേഷണസൗകര്യങ്ങൾ നിഷേധിക്കുക. അഞ്ച്, ബി.ആർ. അംബേദ്കറെ ഉയർത്തിക്കാട്ടുന്നതോടൊപ്പം അംബേദ്കറുടെ പേരിലുള്ള പ്രസ്ഥാനങ്ങളെ തച്ചുതകർക്കുക. ആറ്, സ്വതന്ത്ര ചിന്തക്കും സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങൾക്കും ഉന്നത വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളിൽ വളർന്നു വരാനുള്ളതും ഇല്ലാതാക്കുക. അവരെയെല്ലാം രാജ്യദ്രോഹ ചാപ്പ കുത്തി തിരസ്കരിക്കുക.
ജാമിഅ മില്ലിയ്യ, ഡൽഹി സർവകലാശാല, ജെ.എൻ.യു, അലീഗഢ് മുസ്ലിം സർവകലാശാല, ബനാറസ് ഹിന്ദു സർവകലാശാല തുടങ്ങി ലോക പ്രശസ്ത ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ യുദ്ധസമാനമായ ഏറ്റുമുട്ടൽ കേന്ദ്രങ്ങളും മേഖലകളുമായി രൂപാന്തരപ്പെടുത്താൻ സംഘ്പരിവാർ സംഘടനകളും പൊലീസും അർധസൈനിക വിഭാഗങ്ങളും കുത്സിത ശ്രമങ്ങൾ നടത്തിവരുന്നുണ്ട്. ഇന്ത്യ അങ്ങേയറ്റം ആദരവോടെ കാത്തുസൂക്ഷിച്ചുവന്ന മതനിരപേക്ഷമായ ഭാരതീയ മൂല്യങ്ങളെയും സംസ്കാരത്തെയും അധിക്ഷേപിക്കാൻ പോന്നവിധത്തിൽ കോളനിവാഴ്ചക്ക് സമാനമായൊരു കാലഘട്ടത്തിലേക്ക് രാജ്യത്തെ തള്ളിവിടുകയാണ് ഭരണകൂട ഒത്താശയോടെ ഹിന്ദു തീവ്രവാദികൾ.

സംഘ്പരിവാർ പ്രതിനിധാനം ചെയ്യുന്ന തീവ്രഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ വിമർശിക്കുന്നവരെ ദേശവിരുദ്ധരെന്നും രാജ്യദ്രോഹികളെന്നും മുദ്രകുത്തുകയും അവരോട് പാകിസ്താനിലേക്ക് പോകാൻ ആവശ്യപ്പെടുകയും ചെയ്യുന്ന പ്രവർത്തനശൈലിയാണിന്ന് കേന്ദ്ര, സംസ്ഥാന ബി.ജെ.പി മന്ത്രിമാരും മാധ്യമവക്താക്കളും കുറെക്കാലമായി തുടർന്നുവരുന്നത്. ഇത്തരം സാഹചര്യങ്ങളിലാണ് മതന്യൂനപക്ഷാദി ഭാഗങ്ങളും സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്നവരുമായ ജനവിഭാഗങ്ങൾ സ്വന്തം പൗരത്വത്തിനും നിലനിൽപിനു തന്നെയും ഭീഷണിയുണ്ടാകുമെന്ന് ഭയപ്പെടുന്നതും. മോദി-അമിത് ഷാ പ്രഭൃതികൾ ഉന്നംവെക്കുന്നത് തങ്ങൾക്ക് ഇടമില്ലാത്ത ഒരു ഹിന്ദുരാഷ്ട്രം സ്ഥാപിക്കുകയാണ്. ലോകപ്രസിദ്ധനായ ഇന്ത്യൻ ചരിത്രകാരൻ രാമചന്ദ്ര ഗുഹയുടെ അഭിപ്രായത്തിൽ മോദി ഭരണത്തിെൻറ ഈ പോക്ക് ഇന്ത്യയെ ഒരു ‘ഹിന്ദു പാകിസ്താനാ’യി രൂപാന്തരപ്പെടുത്തുന്നതിൽ കലാശിക്കും.
ഒരു കാര്യത്തിൽ നമുക്ക് ആശ്വസിക്കാം. എൺപതുകളിലുള്ള രാമചന്ദ്ര ഗുഹയോടൊപ്പം, കശ്മീർ ഇടപെടലിലും പൗരത്വ നിയമ പ്രശ്നത്തിലും തങ്ങൾക്കുള്ള വിയോജിപ്പ് ചൂണ്ടിക്കാട്ടി സിവിൽ സർവിസിൽനിന്ന് രാജിവെച്ച കണ്ണൻ ഗോപിനാഥനും ശെന്തിലും ജനദ്രോഹനിയമത്തിനെതിരെ രംഗത്തുണ്ട്. സി.എ.എക്കും എൻ.ആർ.സിക്കും എതിരായി നടക്കുന്ന പ്രക്ഷോഭത്തിെൻറ മുൻനിരയിൽ ഇന്ത്യയിലെ വിദ്യാർഥികളും യുവാക്കളും അണിനിരന്നിട്ടുണ്ടെന്നത് ശുഭോദർക്കമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionCitizenship Amendment ActCAA protestSocialist India
News Summary - CAA Protest for Socialist India-Opinion
Next Story