Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഒറ്റയാൾ

ഒറ്റയാൾ പോരാട്ടം

text_fields
bookmark_border
Sivakumar-karnataka-14-7-19
cancel


2018 മേയ് 23. ബംഗളൂരുവിലെ വിധാൻസൗധ അങ്കണത്തിലെ ക ുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങ് ഓർക്കുന്നിേല്ല? ‘കുമരണ്ണ’യെ ആശീർവദിക്കാന െത്തിയ നേതാക്കൾ തോളോടു തോൾ ചേർന്നു അണികളെ അഭിവാദ്യം ചെയ്തപ്പോൾ ഫാഷിസത്തിനെത ിരായ വിശാല പ്രതിപക്ഷ ഐക്യത്തിെൻറ ഉദ്ഘാടനമാണ് നിർവഹിക്കപ്പെട്ടത്. സോണിയ ഗാന്ധിയിൽ തുടങ്ങി പിണറായി വിജയനിലൂടെ മമത ബാനർജിയിലേക്കും ചന്ദ്രബാബു നായിഡുവിലേക്കുംവരെ വികസിച്ച ആ കണ്ണിയായിരിക്കും ഇനിയങ്ങോട്ട് രാജ്യം ഭരിക്കുക എന്ന് പണ്ഡിറ്റുകൾ തീർത്തു പറഞ്ഞു. വരുംനാളുകളിൽ ശുഭകരമായിതന്നെ കാര്യങ്ങൾ മുേന്നാട്ടുപോകുമെന്നുതന്നെ ജനം കരുതി. കാരണം, ആശയ-അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് പൊതുശത്രുവിനെ ഒന്നിച്ചു നേരിട്ടാൽ തീരുന്ന ഫാഷിസമേ അപ്പോൾ ഇവിടെയുണ്ടായിരുന്നുള്ളൂ. പേക്ഷ, കാര്യത്തോട് അടുത്തപ്പോൾ സർവരും ഐക്യം മറന്നു. മറ്റൊരു മേയ് 23 വന്നെത്തിയപ്പോൾ അതിെൻറ ഫലവും വന്നു; മോദിക്ക് പ്രധാനമന്ത്രി പദത്തിൽ രണ്ടാമൂഴം! മാസമൊന്ന് തികഞ്ഞപ്പോൾ, പ്രതിപക്ഷ ഐക്യത്തിന് തറക്കല്ലിട്ട കന്നടദേശത്തും ‘മോദി ഇഫക്ടി’െൻറ അനുരണനങ്ങൾ വന്നെത്തി. ഭരണപക്ഷത്തിപ്പോൾ വിമതപ്പടയാണ്. രാഷ്ട്രീയമെന്നാൽ സാധ്യതയുടെ മാത്രമല്ല, വിലേപശലിെൻറകൂടി കലയാണേല്ലാ. അത്തരമൊരു വിലപേശലാണിപ്പോൾ കൂറുമാറാനൊരുങ്ങുന്നവർ നടത്തിക്കൊണ്ടിരിക്കുന്നത്. കോൺഗ്രസിന് ഇത് പുതിയ കാര്യമൊന്നുമല്ല. കൂറുമാറ്റവും റിസോർട്ട് വാസവുമെല്ലാം പാർട്ടിയുടെ ജനിതക സ്വഭാവമാണ്. അത്തരക്കാരെ പ്രതിരോധിക്കുന്നതിനുള്ള സ്പെഷലിസ്റ്റുകളും അവിടെതന്നെയുണ്ട്. ഡി.കെ. ശിവകുമാറാണ് അക്കൂട്ടത്തിലെ രാവണൻ. പണ്ട് മഹാരാഷ്ട്രയിലും ഗുജറാത്തിലുമെല്ലാം ഒളിച്ചോടാനിരുന്ന സഹപ്രവർത്തകരെ തിരിച്ചു മാളത്തിലെത്തിച്ച് കൈയടി നേടിയ ആളാണ്. പേക്ഷ, സ്വന്തം തട്ടകത്തിലാണ് ഇപ്പോൾ പടയൊരുക്കം. അവരെത്തേടി, മുംബൈയിലെത്തിയപ്പോൾ അറസ്റ്റ് വരിച്ച് മടങ്ങിപ്പോരേണ്ടി വന്നു. എന്നിട്ടും ‘വിലപേശൽ‘ തുടരുകയാണ്. പരമോന്നത നീതിപീഠം അനുവദിച്ച തുച്ഛമായ സമയത്തിനുള്ളിൽ ഇടഞ്ഞുനിൽക്കുന്ന മെംബർമാരെ ഇക്കരെയെത്തിച്ചില്ലെങ്കിൽ സർക്കാർ വീഴും; തെന്നിന്ത്യയിൽ വീണ്ടും താമര വിരിയും.

18 വർഷം മുമ്പ് മഹാരാഷ്ട്രയിലെ ചില കോൺഗ്രസ് എം.എൽ.എമാർ ഇതുപോലൊരു ‘വിലപേശൽ’ നടത്തിയേപ്പാഴാണ് അതിനെ നേരിടാൻ ദേശീയ നേതൃത്വം ശിവകുമാറിനെ ഏർപ്പാടാക്കിയത്. കന്നി ഓപറേഷൻ വിജയകരമായിരുന്നു. അക്കാലത്ത് വലിയ ലാഭത്തിലൊന്നുമല്ലാതെ മുന്നോട്ടുപോയിരുന്ന ബംഗളൂരുവിലെ തെൻറ റിസോർട്ടിലേക്ക് ഇവരെ മാറ്റിപ്പാർപ്പിച്ചാണ് ‘ഡി.കെ’ ആ പ്രതിസന്ധി പരിഹരിച്ചത്. അന്നുമുതൽ സോണിയയുടെ പ്രിയപ്പെട്ടവനാണ്; ഡൽഹിയിലേക്ക് ക്ഷണിച്ച് പാർട്ടിക്ക് തുടർന്നും ഡി.കെയുടെ സേവനം ആവശ്യമുണ്ടെന്ന് പുറത്തുതട്ടി സോണിയ പറഞ്ഞത് ശിരസ്സാവഹിച്ചാണ് കർണാടകയിലെങ്ങും അദ്ദേഹം കൂടുതൽ റിസോർട്ടുകൾ സ്ഥാപിച്ചത്. പാർട്ടിയുടെ നിലനിൽപിനും വളർച്ചക്കും റിസോർട്ടുകൾ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം എേന്നാ മനസ്സിലാക്കിയിരുന്നു. ആ ബോധ്യം പലവട്ടം ശരിയായി ഭവിച്ചു. രണ്ടു വർഷം മുമ്പ്, ഗുജറാത്തിലെ 42 കോൺഗ്രസ് എം.എൽ.എമാരെ ബംഗളൂരു റിസോർട്ടിലേക്ക് ഡി.കെ രായ്ക്കുരാമാനം മാറ്റിയതുകൊണ്ടാണ് അഹ്മദ് പട്ടേൽ ഇപ്പോൾ രാജ്യസഭയിലിരിക്കുന്നത്. ഇപ്പോഴിതാ, മറുകണ്ടം ചാടാത്തവരെ ‘ഓപറേഷൻ താമര’യുടെ ആളുകൾ ചാക്കിട്ടുപിടിക്കാതിരിക്കാനും കോൺഗ്രസ്-ജെ.ഡി.എസ് നേതൃത്വം അഭയം തേടിയിരിക്കുന്നതും ഡി.കെയുടെ റിസോർട്ടിലാണ്. രണ്ട് ദിവസത്തിനകം, ചാടിപ്പോയ 16ൽ പത്തുപേരെയെങ്കിലും ഈ റിസോർട്ടിലെത്തിക്കണം. അതിനാണ് മുംബൈയിൽ പോയത്. പേക്ഷ, അത് പാളി. നാട്ടിലുള്ളവരെ ചിലപ്പോൾ കിട്ടിയേക്കുമെന്ന റിപ്പോർട്ടുകളാണ് ഒടുവിൽ വന്നുകൊണ്ടിരിക്കുന്നത്. ഡി.കെയെ സംബന്ധിച്ച് ഈ ദൗത്യം അഭിമാനപ്രശ്നംകൂടിയാണ്. കുമാരസ്വാമി ‘ഫ്ലോർ ടെസ്റ്റ്’ വിജയിച്ചില്ലെങ്കിൽ സർക്കാർ തകരുന്നതോടൊപ്പം, തെൻറ പ്രതിച്ഛായകൂടിയാണ് ഇല്ലാതാവുക.

32 വർഷം മുമ്പാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിെൻറ ഭാഗമാകുന്നത്. ആദ്യ അങ്കത്തിനിറങ്ങുേമ്പാൾ പ്രായം 25. തോൽവിയായിരുന്നു ഫലം. 1989ൽ, ശാന്തന്നൂരിലാണ് പിന്നെ ജനവിധി തേടിയത്. സംഭവബഹുലമായ ആ പോരാട്ടത്തിൽ ഡി.കെയോട് അടിയറവ് പറഞ്ഞത് സാക്ഷാൽ എച്ച്.ഡി ദേവഗൗഡയാണ്. ദേവഗൗഡയെ മറിച്ചിട്ടതിനുള്ള സമ്മാനമായി ബംഗാരപ്പ ശിവകുമാറിനെ മന്ത്രിസഭയിലും ഉൾപ്പെടുത്തി. 1989 മുതൽ 2008 വരെയും ശാന്തന്നൂരിൽനിന്ന് വിജയിച്ചു. 2013ലും 2018ലും കനകപുരയിൽനിന്നാണ് ജയിച്ചുകയറിയത്. എസ്.എം. കൃഷ്ണക്കു കീഴിൽ നഗരവികസന വകുപ്പും (1999-04) സിദ്ധരാമയ്യ മന്ത്രിസഭയിൽ ഊർജവും (2014-18) കൈകാര്യം ചെയ്തു. 2018ൽ ജെ.ഡി.എസിലെ പി.ജി.ആർ സിന്ധ്യയോട് 80,000ത്തിൽ അധികം വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് വിധാൻ സൗധയിലെത്തിയത്. പേക്ഷ, ഭരണത്തുടർച്ച ഒരു സാധ്യതയുമില്ലായിരുന്നു; മാത്രമല്ല, യെദിയൂരപ്പയുടെ നേതൃത്വത്തിൽ ബി.ജെ.പി അധികാരത്തിൽ വരുമെന്ന അവസ്ഥയും. കുമാരസ്വാമിക്ക് കൈ കൊടുത്താൽ ബി.ജെ.പിയെ പുറത്താക്കാനും പാർട്ടിക്ക് ഭരണപക്ഷത്ത് തുടരാനും കഴിയുമെന്ന് ആ സന്ദർഭത്തിൽ സിദ്ധരാമയ്യക്ക് ബുദ്ധി ഉപദേശിച്ചത് ഡി.കെയായിരുന്നു. സഖ്യം യാഥാർഥ്യമാക്കാൻ അണിയറയിൽ കരുക്കൾ നീക്കി. ഒടുവിലത് വിജയമായപ്പോഴാണ്, സോണിയയും മമതയും പിണറായിയുെമാക്കെ വിശാല പ്രതിപക്ഷ ഐക്യമെന്ന മുദ്രാവാക്യവുമായി ബംഗളൂരുവിലെത്തിയത്. കുമാരസ്വാമി മന്ത്രിസഭയിൽ ജലവിഭവ വകുപ്പാണ് ഡി.കെയുടെ ചുമതല. റിസോർട്ടിൽ ഭരണപക്ഷ എം.എൽ.എമാർക്ക് കാവലിരിക്കാനുള്ള അധിക ചുമതലകൂടി പാർട്ടി നേതൃത്വം ഇപ്പോൾ ഏൽപിച്ചിരിക്കുകയാണ്.

1962 മേയ് 15ന് കനകപുരയിൽ ജനനം. ദൊഡ്ഡലഹള്ളി കെംപെഗൗഡ ശിവകുമാർ എന്നാണ് പൂർണനാമധേയം. കെംപെഗൗഡ പിതാവാണ്. മാതാവ് ഗൗരമ്മ. രാഷ്ട്രമീമാംസയിൽ ബിരുദാനന്തര ബിരുദധാരിയാണ്. പരുത്തിയുടെയും ഗ്രാനൈറ്റിെൻറയും നാടാണ് കനകപുര. ആ വകയിൽ കുറെ ബിസിനസ് കുടുംബപരമായിതന്നെയുണ്ട്. രാഷ്ട്രീയ പ്രവർത്തനത്തിനിടയിലും അതൊക്കെ നോക്കി നടത്താൻ സമയം കണ്ടെത്തും. അൽപസ്വൽപം റിയൽ എസ്റ്റേറ്റ് ബിസിനസുമുണ്ട്. വിദ്യാഭ്യാസ മേഖലയിലും കുറച്ച് മൂലധനം നിക്ഷേപിച്ചിട്ടുണ്ട്. ഇതിനുപുറമെയാണ് രാഷ്ട്രീയാവശ്യങ്ങൾക്കും അല്ലാതെയുമുള്ള റിസോർട്ടുകൾ. വളച്ചുകെട്ടില്ലാതെ പറഞ്ഞാൽ, കർണാടകയിലെ ഏറ്റവും വലിയ ധനിക രാഷ്ട്രീയക്കാരനാണ്. 2018ലെ നാമനിർദേശ പത്രികയിൽ സ്വത്തുവക ഇനത്തിൽ കാണിച്ചിരിക്കുന്നത് 840 കോടിയാണ്. തൊട്ടുമുമ്പത്തെ തെരഞ്ഞെടുപ്പിൽ അത് 200 കോടിയായിരുന്നു. ഈ 600 കോടിയുടെ വളർച്ചയിൽ പ്രതിയോഗികൾ അസൂയപ്പെടുന്നത് സ്വാഭാവികം മാത്രം. ആ വകയിൽ ആദായ നികുതി റെയ്ഡിനെയൊക്കെ നേരിടേണ്ടി വന്നു. സംസ്ഥാനത്തെ ഭൂ, ഖനന മാഫിയയുടെ തലവനാണ് ഡി.കെയെന്നും ഇക്കൂട്ടർ പറഞ്ഞുപരത്തിയ വകയിൽ ഒന്നു രണ്ട് കേസുകളും നിലവിലുണ്ട്. അവരോടൊക്കെ അന്ന് പറഞ്ഞ അതേ വാചകങ്ങളാണ് മുംബൈയിൽവെച്ച് വിമത എം.എൽ.എമാരോടും ഡി.കെ പറഞ്ഞത്: ‘‘എെൻറ കൈയിൽ ആയുധങ്ങളില്ല; ഹൃദയം മാത്രമേയുള്ളൂ.’’ ഉഷയാണ് സഹയാത്രിക. മൂന്നു മക്കൾ. കർണാടകയിലെ ഏക കോൺഗ്രസ് എം.പി. ഡി.കെ. സുരേഷ് സഹോദരനാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionD.K SIVAKUMARKarnataka crisis
News Summary - Article about D.K Sivakumar-Opinion
Next Story