എത്രത്തോളം പോസിറ്റിവാണ് മോദിസ്തുതി?
text_fieldsപ്രതീക്ഷിച്ചതുതന്നെ സംഭവിച്ചു. നരേന്ദ്ര മോദിയെ സ്തുതിച്ചതിന് എ.പി. അബ്ദുല്ലക്ക ുട്ടി കോൺഗ്രസിൽനിന്നു പുറത്തായി. മോദിസ്തുതിയുടെ പേരിൽ അബ്ദുല്ലക്കുട്ടി സി. പി.എമ്മിൽനിന്ന് പുറത്തായത് 10 വർഷം മുമ്പാണ്. അബ്ദുല്ലക്കുട്ടിയുടെ മോദിസ്തുതിയ ുടെ പശ്ചാത്തലം എന്താണ്? പോസിറ്റിവ് രാഷ്ട്രീയമാണ് എന്നാണ് അദ്ദേഹം വിശദീകരിക്ക ുന്നത്. അങ്ങനെയൊരു പോസിറ്റിവ് സമീപനം സ്വീകരിച്ചതിെൻറ പേരിൽ ആദ്യം സി.പി.എമ്മു ം കോൺഗ്രസും തന്നെ പടിയടച്ച് പിണ്ഡംവെച്ചുവെന്നാണ് അബ്ദുല്ലക്കുട്ടിയുടെ വിലാപം. പോസിറ്റിവ് അഥവാ ക്രിയാത്മകരാഷ്ട്രീയം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ് എന്ന കാ ര്യത്തിൽ തർക്കമില്ല. അങ്ങനെയൊരു നിലപാട് സ്വീകരിച്ചതിെൻറ പേരിൽ അബ്ദുല്ലക്കുട്ടി സി.പി.എമ്മിനും കോൺഗ്രസിനും വേണ്ടാതാവുന്നുവെങ്കിൽ അത് ചർച്ചചെയ്യപ്പെടേണ്ട കാര്യവുമാണ്.
നരേന്ദ്ര മോദിയുടെ ഗുജറാത്ത് മോഡൽ വികസനം മാതൃകാപരമെന്ന് പറഞ്ഞതിനാണ് അബ്ദുല്ലക്കുട്ടി 2009ൽ സി.പി.എമ്മിൽനിന്ന് പുറത്തായത്. മാസങ്ങൾക്കകം കോൺഗ്രസിൽ ചേക്കേറിയപ്പോഴും അബ്ദുല്ലക്കുട്ടി മോദിസ്തുതി തിരുത്തിയിരുന്നില്ല. അബ്ദുല്ലക്കുട്ടി കോൺഗ്രസിൽ കഴിച്ചുകൂട്ടിയത് ആകെ 10 വർഷമാണ്. ആ 10 വർഷവും മോദിയെക്കുറിച്ച് കാര്യമായി ഒന്നും മിണ്ടിയിട്ടില്ല. 10 വർഷത്തെ ഇടവേളക്കുശേഷം ഇപ്പോൾ വീണ്ടും മോദിസ്തുതിയുമായി രംഗത്തുവരുേമ്പാൾ അത് അബ്ദുല്ലക്കുട്ടി അവകാശെപ്പടുന്നപോലെ പോസിറ്റിവ് രാഷ്ട്രീയം മാത്രമാണോ? ആദ്യം സി.പി.എമ്മിൽനിന്നും ഇപ്പോൾ കോൺഗ്രസിൽനിന്നും പുറത്താക്കപ്പെടുേമ്പാഴുള്ള അബ്ദുല്ലക്കുട്ടിയുടെ രാഷ്ട്രീയ സാഹചര്യം പരിശോധിച്ചാൽ അതിനുള്ള ഉത്തരമുണ്ട്.
സി.പി.എമ്മിൽനിന്ന് പുറത്താകുേമ്പാൾ കണ്ണൂർ മണ്ഡലത്തിൽ സി.പി.എമ്മിെൻറ സിറ്റിങ് എം.പിയായിരുന്നു അബ്ദുല്ലക്കുട്ടി. ഒന്നര പതിറ്റാണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ കൈയടക്കിവെച്ച കണ്ണൂർ പാർലമെൻറ് സീറ്റിൽ 1999ൽ സി.പി.എമ്മിന് സ്വപ്നവിജയം നേടിക്കൊടുത്ത അബ്ദുല്ലക്കുട്ടി 2004ൽ ഭൂരിപക്ഷം കുത്തനെ കൂട്ടി. 28ാം വയസ്സിൽ ഉശിരൻ വിദ്യാർഥി നേതാവെന്ന ഖ്യാതിയിൽ പാർലമെൻറിലെത്തിയ അബ്ദുല്ലക്കുട്ടി എം.പിയായി 10 വർഷം പൂർത്തിയാകുേമ്പാഴേക്ക് സി.പി.എമ്മിന് അനഭിമതനായിരുന്നു. അന്ന് കണ്ണൂർ പാർട്ടിയെ നിയന്ത്രിച്ചിരുന്ന ഇ.പി. ജയരാജെൻറ കണ്ണിലെ കരടായി മാറിയ അബ്ദുല്ലക്കുട്ടി സ്വന്തം നാടായ കണ്ണൂരിൽ നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധിപോലുമായില്ല. സി.പി.എമ്മിൽ അബ്ദുല്ലക്കുട്ടിയുടെ മുന്നോട്ടുള്ള വഴി ഏറക്കുറെ അടഞ്ഞുവെന്ന് ഉറപ്പായ ഘട്ടം. അപ്പോഴാണ് അന്ന് ഗുജറാത്ത് മുഖ്യമന്ത്രി മാത്രമായിരുന്ന നരേന്ദ്ര മോദിയുടെ വികസനസമീപനം സ്തുതിക്കപ്പെടേണ്ടതാണ് എന്ന് അബ്ദുല്ലക്കുട്ടിക്ക് തോന്നിയത്.
10 വർഷത്തിനിപ്പുറം കോൺഗ്രസിലിരുന്ന് നരേന്ദ്ര മോദിയെ രാഷ്ട്രപിതാവ് ഗാന്ധിജിയോട് ഉപമിക്കുേമ്പാഴും സാഹചര്യം സമാനമാണ്. കോൺഗ്രസിൽ പറയാൻ സ്ഥാനമൊന്നുമില്ല അബ്ദുല്ലക്കുട്ടിക്ക്. വെറും അഞ്ചുരൂപ മെംബർഷിപ് മാത്രം. സി.പി.എമ്മിൽനിന്ന് പുറത്തായ അബ്ദുല്ലക്കുട്ടിയെ കോൺഗ്രസിൽ ആളാക്കിയത് കെ. സുധാകരനാണ്. താൻ എം.പിയായപ്പോൾ ഒഴിഞ്ഞ കണ്ണൂർ നിയമസഭ സീറ്റ് അബ്ദുല്ലക്കുട്ടിക്ക് സുധാകരൻ നൽകിയത് കോൺഗ്രസിലെ തലമൂത്ത പലരെയും തഴഞ്ഞാണ്. അതിനുള്ള കാരണം ഒന്നേയുള്ളൂ. ശത്രുവിെൻറ ശത്രു മിത്രം.
സി.പി.എം പടിയടച്ച് പിണ്ഡംവെച്ച അബ്ദുല്ലക്കുട്ടി എം.എൽ.എയാകുേമ്പാൾ സി.പി.എമ്മിലെ കണ്ണൂർ ലോബിക്ക് നന്നായി നോവും. കണ്ണൂർ ലോബിക്ക് നോവുമെങ്കിൽ സി.പി.എമ്മിെൻറ ബദ്ധവൈരിയായ കെ. സുധാകരൻ എന്തും ചെയ്യും. അങ്ങനെ സുധാകരെൻറ കൈത്താങ്ങിൽ ആറര വർഷം എം.എൽ.എയായ അബ്ദുല്ലക്കുട്ടി പിന്നീട് സുധാകരനുമായും തെറ്റി. 2016ൽ സിറ്റിങ് സീറ്റായ കണ്ണൂർ അബ്ദുല്ലക്കുട്ടിക്ക് നഷ്ടപ്പെട്ടത് അങ്ങനെയാണ്. അന്ന് മണ്ഡലം മാറി മത്സരിക്കേണ്ടിവന്ന കോൺഗ്രസിെൻറ ഏക എം.എൽ.എയായിരുന്നു അദ്ദേഹം. കോൺഗ്രസിന് ഒരു പ്രതീക്ഷയുമില്ലാത്ത തലശ്ശേരിയിൽ എസ്.എഫ്.െഎയിലെ പഴയ ശിഷ്യൻ എ.എൻ. ഷംസീറിന് മുന്നിൽ തോറ്റതിൽപിന്നെ അബ്ദുല്ലക്കുട്ടിക്ക് കണ്ണൂർ രാഷ്ട്രീയത്തിൽ കാര്യമായി േറാൾ ഉണ്ടായിരുന്നില്ല.
ശേഷം ആ പേര് വാർത്തകളിൽ നിറഞ്ഞത് സരിത എസ്. നായരുടെ പീഡനപരാതിയുമായി ബന്ധപ്പെട്ടാണ്. ഇതോടെ കുടുംബസമേതം മംഗലാപുരത്തേക്ക് താമസം മാറിയ അബ്ദുല്ലക്കുട്ടിയുടെ ആഗ്രഹങ്ങൾക്ക് അതിരുകളുണ്ടായിരുന്നില്ല. ഇക്കുറി വടകര അല്ലെങ്കിൽ കാസർകോട് പാർലമെൻറ് സീറ്റ് ആഗ്രഹിച്ചിരുന്നു. അതിനായി ചരടുവലിക്കുകയും ചെയ്തു. സ്ഥാനാർഥി പട്ടികക്ക് പുറത്തായപ്പോൾ രമേശ് ചെന്നിത്തല ഉറപ്പുനൽകിയെങ്കിലും വഞ്ചിച്ചുവെന്ന് പരസ്യമായി പറഞ്ഞ അബ്ദുല്ലക്കുട്ടി പ്രചാരണ രംഗത്ത് സജീവമായിരുന്നില്ല. തൽക്കാലം കോൺഗ്രസിൽനിന്ന് ഇനി ഒന്നും പ്രതീക്ഷിക്കാനില്ലെന്ന് ഉറപ്പായ ഘട്ടത്തിലാണ് മോദി സ്തുതിക്കപ്പെടേണ്ടതാണെന്ന് അബ്ദുല്ലക്കുട്ടിക്ക് വീണ്ടും തോന്നുന്നത്. 2009ലെയും 2019ലെയും മോദിയുടെ സാഹചര്യം ഒന്നുതന്നെ. സി.പി.എമ്മിനും കോൺഗ്രസിനും ഒരു തരത്തിലും പൊറുപ്പിക്കാനാവില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ മോദിസ്തുതി പാടിയത് വായിൽ കൈയിട്ട് കടിപ്പിക്കുകയെന്ന തന്ത്രമാണ്. സി.പി.എമ്മിൽനിന്ന് പുറത്തുകടക്കാൻ ഉപയോഗിച്ച അതേ ആയുധംതന്നെ കോൺഗ്രസിൽനിന്ന് പുറത്തുകടക്കാനും അബ്ദുല്ലക്കുട്ടി ഉപയോഗിച്ചു എന്നതാണ് വസ്തുത.
നാലുവരിപ്പാത ഉൾപ്പെടെയുള്ള വികസനത്തിനുവേണ്ടി വാദിക്കാറുള്ള അബ്ദുല്ലക്കുട്ടി ഹർത്താലും ബന്ദും നിരോധിക്കാനും ശക്തമായി വാദിച്ചിട്ടുണ്ട്. സുഖവാസകേന്ദ്രമായ മക്കാവു ദ്വീപ് സന്ദർശനാനുഭവം വിവരിച്ചേപ്പാൾ സെക്സ് ടോയ്സ് ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നത് ഉൾപ്പെടെയുള്ള അഭിപ്രായവും പറഞ്ഞിട്ടുണ്ട്. മോദിസ്തുതിയെ ന്യായീകരിക്കുന്നതിന് അബ്ദുല്ലക്കുട്ടി മുന്നോട്ടുവെക്കുന്നത് ഇതൊക്കെയാണ്. വംശഹത്യയുടെ ചോരപ്പാടുമായി ഗുജറാത്തിൽനിന്ന് ഡൽഹിയിലേക്ക് വളർന്ന നരേന്ദ്ര മോദി, തീവ്രദേശീയതയും വർഗീയതയും ആളിക്കത്തിച്ച് നേടിയ രണ്ടാമൂഴം പാചകവാതക കണക്ഷനും കക്കൂസ് നിർമാണവുംകൊണ്ട് നേടിയതാണെന്ന വാദം കണ്ണടച്ച് ഇരുട്ടാക്കലാണെന്ന് അബ്ദുല്ലക്കുട്ടിക്കും അറിയാം. എന്നിട്ടും അങ്ങനെ ആവർത്തിച്ചു പറയുന്നത് പുതിയ മേച്ചിൽപുറം തേടിയുള്ള കരുനീക്കമല്ലാതെ മറ്റൊന്നുമല്ല.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.