സാമൂഹികപ്രവർത്തകൻ റഷീദ് പെരുമ്പാവൂർ ദമ്മാമിൽ ഹൃദയാഘാതം മൂലം മരിച്ചു
text_fieldsദമ്മാം: സാമൂഹികപ്രവർത്തകനും നവയുഗം സാംസ്കാരികവേദി കൊദറിയ യൂനിറ്റ് മുൻ സെക്രട്ടറിയുമായ റഷീദ് പെരുമ്പാവൂർ (48) ദമ്മാമിൽ ഹൃദയാഘാതം മൂലം മരിച്ചു. ശനിയാഴ്ച രാത്രി ഒന്നരയോടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട റഷീദിനെ സുഹൃത്തുക്കൾ ദാർ അൽ സിഹ ആശുപത്രിയിലും തുടർന്ന് സൗദി ജർമൻ ആശുപത്രിയിലും എത്തിച്ചെങ്കിലും ഞായറാഴ്ച രാവിലെയോടെ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
ആകസ്മിക വിയോഗം പ്രവാസി സമൂഹത്തിനും സഹപ്രവർത്തകർക്കും കടുത്ത ആഘാതമായി. എറണാകുളം ജില്ലയിലെ പെരുമ്പാവൂർ വെറ്റിലപ്പാറ പിണ്ടിമനയിൽ മൈലങ്കൽ വീട്ടിൽ അബ്ദുൽ അസീസിെൻറയും നാച്ചി അസീസിെൻറയും മകനാണ്. 22 വർഷമായി പ്രവാസിയാണ്. ദമ്മാം കൊദറിയയിൽ സ്റ്റീൽ ബിസിനസ് നടത്തുന്ന സ്ഥാപനത്തിൽ സെയിൽസ് വിഭാഗം ജീവനക്കാരനായിരുന്നു.
സജിതയാണ് ഭാര്യ. നഴ്സിങ് വിദ്യാർഥിയായ റസ്‌വിൻ, പ്ലസ് ടു വിദ്യാർഥിനി ഫിദ ഫാത്തിമ, എൽ.കെ.ജി വിദ്യാർഥി റയാൻ എന്നിവർ മക്കളാണ്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകത്തിെൻറ നേതൃത്വത്തിൽ പുരോഗമിക്കുന്നു. റഷീദിെൻറ സ്പോൺസറും സഹോദരനും നടപടികൾക്ക് ആവശ്യമായ പിന്തുണയുമായി ഒപ്പമുണ്ട്.
നവയുഗം സാംസ്കാരികവേദിയുടെ പ്രാരംഭകാലം മുതൽ കൊദറിയ യൂനിറ്റിൽ സജീവമായിരുന്ന റഷീദ്. നിലവിൽ നവയുഗം ദല്ലാ മേഖല കമ്മിറ്റി അംഗമായിരുന്നു. മികച്ചൊരു സംഘാടകനായിരുന്നു. സനു മഠത്തിൽ സ്മാരക ക്രിക്കറ്റ് ടൂർണമെൻറ് ഉൾപ്പെടെയുള്ള പ്രമുഖ നവയുഗം പരിപാടികളുടെ വിജയത്തിന് പിന്നിൽ മുൻനിരയിൽ പ്രവർത്തിച്ചിരുന്നു. ഊർജ്ജസ്വലനായ ഒരു സാമൂഹികപ്രവർത്തകനെയാണ് നഷ്ടമായതെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

