Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു

text_fields
bookmark_border
  • മതവർഗീയതയെ നിർവീര്യമാക്കുന്ന ചലച്ചിത്രങ്ങൾ നിർമിക്കപ്പെടണം -മുഖ്യമന്ത്രി 
state-film-award
cancel

തിരുവനന്തപുരം: സങ്കുചിതമായ മതവർഗീയതയെ നിർവീര്യമാക്കുന്ന വിശാലമായ മാനവികമൂല്യങ്ങളിലൂന്നിയ ചലച്ചിത്രങ്ങൾ നിർമിക്കപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കലാകാരന്മാരിലാണ് കേരളത്തിെൻറ പ്രതീക്ഷയെന്നും നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ഗൗരവത്തോടെയാണ് ഏതുകലയെയും സമീപിക്കേണ്ടത്. മനസ്സുകളെ ദുഷിപ്പിക്കുന്ന ഇടപെടലുകൾ നടത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമ്രാജ്യത്വത്തിനെതിരെ ശക്തമായ ചെറുത്തുനിൽപ്പ് ലോകസിനിമയിൽ നടക്കുന്നുണ്ട്. അതിനു സമാനമായ ചിത്രങ്ങൾ ഇവിടെ പുരസ്കാരം നേടിയവയിലുണ്ട്. വർഗീയതയെ നിർവീര്യമാക്കുന്നതിൽ ചലച്ചിത്ര പ്രവർത്തകർക്കും കലാകാരന്മാർക്കും പ്രധാന പങ്കുവഹിക്കാനാവും. ഇന്ത്യയിലെ അഭിനയ പ്രതിഭകളിലൊരാൾ എന്ന നിലയിലാണ് മോഹൻലാലിനെ വിശിഷ്ടാതിഥിയായി വിളിച്ചത്. സർക്കാറിെൻറ  ക്ഷണം സന്മനസ്സോടെ അദ്ദേഹം സ്വീകരിെച്ചന്നും മുഖ്യമന്ത്രി പറഞ്ഞു.

kerala state-film-award

മോഹൻലാലിനെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട് നടന്നത് ശരിയായ പ്രതികരണമല്ലെന്ന് എ.കെ. ബാലൻ പറഞ്ഞു. മുൻകാല അവാർഡ് ദാനചടങ്ങുകളിൽ മുഖ്യാതിഥിയായി ചലച്ചിത്രരംഗത്തെ പ്രമുഖർ പങ്കെടുത്തിട്ടുണ്ടെന്നും ബാലൻ പറഞ്ഞു. ചലച്ചിത്ര കലാകര പെൻഷൻ 5000 രൂപയായി വർധിപ്പിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മത്സരത്തിനെത്തിയ 110 സിനിമകളിൽ 58 എണ്ണം പുതുമുഖ സംവിധായകരുടേതാണെന്നും  43 അവാർഡിൽ 28 ഉം പുതുമുഖങ്ങൾക്കാണെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ ചൂണ്ടിക്കാട്ടി. 

ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനക്കുള്ള ജെ.സി. ഡാനിയേല്‍ പുരസ്കാരം അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും ശ്രീകുമാരന്‍ തമ്പി ഏറ്റുവാങ്ങി. മികച്ച നടൻ ഇന്ദ്രൻസ്, നടി പാർവതി, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, സംഗീത സംവിധായകൻ എം.കെ. അർജുനൻ മാസ്റ്റർ തുടങ്ങിയവരടക്കം പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ഇ. ചന്ദ്രശേഖരൻ, മാത്യു ടി. തോമസ്, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ. മുരളീധരൻ എം.എൽ.എ, മേയർ  അഡ്വ.വി.കെ. പ്രശാന്ത്, കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാർ, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, ബീനാപോൾ, ഡോ.പി.കെ. രാജശേഖരൻ  തുടങ്ങിയവർ സംസാരിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala State Film Award Distribution ceremony -Movies News
Next Story