Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightകളിയും കാര്യവുമായി...

കളിയും കാര്യവുമായി നാൽപത്തിയൊന്നിൽ നിമിഷ

text_fields
bookmark_border
കളിയും കാര്യവുമായി നാൽപത്തിയൊന്നിൽ നിമിഷ
cancel
camera_alt????? ???? ????????????????

സ്വാഭാവിക അഭിനയത്തിൻെറ സുന്ദര നിമിഷങ്ങളാണ് ആദ്യ ചിത്രം മുതൽ നിമിഷ സജയൻ വെള്ളിത്തിരയിൽ പകർത ്തിവെച്ചത്. ആദ്യ ചിത്രങ്ങളിലൂടെ തന്നെ നിമിഷ കാഴ്ച വെച്ച അഭിനയ മികവ് വേറിട്ടൊരു നടി എന്ന മേൽവിലാസം ഉറപ്പ ിക്കുകയും ചെയ്തു. സംസ്ഥാന അവാർഡിലൂടെ നിമിഷ സജയൻ അത് ഉറപ്പിക്കുകയും ചെയ്തു. ലാൽ ജോസിൻെറ 25ാമത് ചിത്രമായ ‘ന ാൽപത്തിയൊന്ന്’ ആണ് നിമിഷയുടെ ഏറ്റവും പുതിയ ചിത്രം. ബിജു മേനോനൊനാണ് നായകൻ. പുതിയ ചിത്രത്തിൻെറ വിശേഷങ്ങൾ നിമിഷ പങ്കുവെക്കുന്നു.

സംവിധായകൻ ലാല്‍ജോസിന്റെ കരിയറിലെ 25മത്തെ ചിത്രമാണിത്. അതിൽ നായികയാകാനുള്ള അവസരം കൈവരുമ്പോൾ നിമിഷക്കെന്താണ് തോന്നുന്നത്..?

= ‘നാൽപ്പത്തിയൊന്ന്’ ലാൽജോസ് ച േട്ടന്റെ ഇരുപത്തിയഞ്ചാം ചിത്രമാണെന്നതു തന്നെ ഏറ്റവും വലിയ പ്രത്യേകതയാണ്. കാൽ നൂറ്റാണ്ടായി നമ്മളെ മോഹിപ്പി ച്ചുകൊണ്ടിരിക്കുന്ന ഒരു സംവിധായകൻെറ ചിത്രത്തിൽ അഭിനയിക്കാൻ കഴിയുന്നതുതന്നെ ഭാഗ്യമാണ്.

ലാലുചേട്ടൻ ഈ സി നിമയുമായി എന്നെ സമീപിക്കുന്നത് ഒന്നര വർഷം മുമ്പാണ്. അതായത് ‘ഈട’ കഴിഞ്ഞു നിൽക്കുന്ന സമയത്ത്. അന്നു വന്ന പ്രോജക ്ട് ആണെങ്കിലും ഷൂട്ട് തുടങ്ങാൻ അൽപം വൈകിയെന്നേയുള്ളു. ഒത്തിരി സന്തോഷം തോന്നാൻ മറ്റൊരു കാരണം കൂടിയുണ്ട്. ര ണ്ടാമത്തെ സിനിമ കഴിഞ്ഞപ്പോഴേക്കും ലാലു ചേട്ടനെ പോലെ ഒരു സംവിധായകൻ നമ്മുടെ അടുത്തു വന്നത് വലിയ കാര്യമാണ്. അപ്പ ോൾ ഞാനൊരു ന്യൂ കമർ തന്നെയായിരുന്നു. ആ നിലയ്ക്ക് ഒരു വലിയ ഭാഗ്യം തന്നെയാണ് എനിക്ക് ലഭിച്ചത്.

ബിജു മേനോനും നിമിഷ സജയനും നാൽപത്തിയൊന്നിൽ

എന്താണ് നാൽപ്പത്തിയൊന്ന്?
= യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയ സാമൂഹ്യ-രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമെന്നാണ് നാല്പത്തിയൊന്നിനെ കുറിച്ച് പറയാനാവുക. അങ്ങനെയായിരിക്കുമ്പോഴും സമാന്തരമായി പ്രണയവും ജീവിതവും എല്ലാം പറയുന്നുമുണ്ട്. എനിക്ക് തോന്നുന്നു ലാൽജോസ് ഏട്ടന്റെ ഇതുവരെ കണ്ട സിനിമകളിൽ നിന്നും ഏറെ വ്യത്യസ്തമാണ് ഈ സിനിമയെന്നാണ്. എസ്. കുമാർ ചേട്ടനാണ് ക്യമറ. അതുകൊണ്ടുതന്നെ നല്ലൊരു വിഷ്വൽ ട്രീറ്റുമായിരിക്കുമെന്നുറപ്പാണ്.

നിമിഷ സജയനും ഇന്ദ്രൻസും നാൽപത്തിയൊന്നിൽ

നിമിഷയുടെ കഥാപാത്രത്തിൻെറ പ്രത്യേകതകൾ എന്തൊക്കെയാണ്?
= രണ്ടു കാലഘട്ടങ്ങൾ ഞാൻ ചെയ്യുന്നുണ്ട് ഈ സിനിമയിൽ. ഒന്ന് ഒരു കോളജ് വിദ്യാർത്ഥിനിയായും, മറ്റൊന്ന് ഒരു വർക്കിങ് വുമണായും. കോളജ് വിദ്യാർത്ഥിനിയാകുമ്പോൾ ആ പ്രായത്തിൻെറ കുറുമ്പും കുസൃതിയും എല്ലാമുണ്ട്. പക്ഷേ, വർക്കിങ് വുമൺ ആകുമ്പോൾ പക്വതയും പാകതയുമുണ്ട്. കോളജ് വിദ്യാർത്ഥിനിയായാലും വർക്കിങ് വുമണായാലും ശരി തെറ്റുകൾ വേർതിരിച്ചറിയാനും അതിനനുസൃതമായ നിലപാടുകൾ കൈക്കൊളളാൻ പ്രാപ്തയുമായ ഒരു കഥാപാത്രമാണ് ഈ സിനിമയിൽ എനിക്കുള്ളത്.

രണ്ടു കാലഘട്ടങ്ങൾ ചെയ്യാൻ പ്രത്യേകമായ എന്തെങ്കിലും തയാറെടുപ്പുകൾ വേണ്ടിവന്നോ..?

= കോളേജ് വിദ്യാർത്ഥി എന്ന ഘട്ടത്തിലൂടെ നമ്മൾ കടന്നുപോയിട്ടുണ്ട്. അതിന്റെ കുറുമ്പും കുസൃതിയും നമുക്കറിയാം. നമ്മൾ അത് എൻജോയ് ചെയ്തതുമാണ്. കോളജിൽ പഠിക്കുമ്പോൾ നമുക്ക് കിട്ടുന്ന ഫ്രീഡത്തിൽ നിന്ന് കൂടിയാണ് അത് വരുന്നത്. എന്നാൽ, വർക്കിങ് വുമൺ എന്നത് നമുക്ക് മുന്നിലെ ഉത്തരവാദിത്വത്തിൽനിന്ന് കൂടിയാണ് ആ പക്വതയിലേക്ക് നമ്മൾ എത്തുന്നത്. ഞാൻ മുമ്പ് ചെയ്‌ത
സീരീയസായ കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് കുസൃതികൾ നിറഞ്ഞ ഈ കാരക്ടറിലേക്ക് വരുന്നത്. ആദ്യം എനിക്ക് അതിൻറെതായ ഒരു ചമ്മലൊക്കെ ഉണ്ടായിരുന്നു. മുമ്പ് അങ്ങനെയൊരു വേഷം ചെയ്യേണ്ടിവന്നിട്ടില്ലാത്തതുകൊണ്ടുമാവാം. അപ്പോഴൊക്കെ ലാലു ചേട്ടൻ പറയും‘ നിമിഷ ചെയ്തോളൂ, കുഴപ്പമ്മില്ല, നന്നായിട്ടുണ്ട്...’ എന്നു പറഞ്ഞ് സപ്പോർട്ട് ചെയ്യും. കൊഞ്ഞനം കുത്തുന്ന സീനൊക്കെ അഭിനയിക്കുമ്പോൾ എനിക്കാകെ ചമ്മലായിരുന്നു. ലൊക്കേഷനിലെ ചേട്ടന്മാരൊക്കെ അത് കണ്ട് ചിരിക്കും. പക്ഷേ, ലാലു ചേട്ടൻ കൂളായി അത് കൈകാര്യം ചെയ്തു.


ഈടയ്ക്കു ശേഷം കണ്ണൂർ പശ്ചാത്തലമായാണല്ലേ നാൽപ്പത്തിയൊന്നിൻെറയും കഥ?

ഉത്തരം : എൻറെ കരിയറിൽ കണ്ണൂർ പശ്ചാത്തലത്തിൽ കഥ പറയുന്ന രണ്ടാമത്തെ സിനിമയാണ് ‘നാൽപ്പത്തിയൊന്ന്’. പക്ഷേ ഈ രണ്ടു സിനിമകളും പശ്ചാത്തലത്തിൽ മാത്രമേ സാമ്യമുള്ളു. അല്ലെങ്കിൽ ഉപയോഗിക്കുന്ന ഭാഷയിൽ മാത്രമേ സാമ്യമുള്ളു. കഥയും കഥാപാ
ത്രങ്ങളും തമ്മിൽ ഏറെ അന്തരമുണ്ട്.

കണ്ണൂർ ഭാഷ പഠിച്ചെടുക്കുക ബുദ്ധിമുട്ടായിരുന്നില്ലേ?
= മുമ്പ് ‘ഈട’ ചെയുന്ന സമയത്ത് തന്നെ കണ്ണൂർ ഭാഷ പടിച്ചിട്ടുണ്ടായിരുന്നു. ഈ സിനിമയിൽ വന്നപ്പോൾ അത് ഗുണം ചെയ്തു. പിന്നെ ഡബ്ബ് ചെയ്യുമ്പോൾ ഒരു ചേച്ചി കൂടെ ഉണ്ടായിരുന്നു. നമുക്ക് എന്തെങ്കിലും തെറ്റ് പറ്റിയാൽ ചേച്ചി അത് തിരുത്തി തരും. അതുകൊണ്ട് ഡബ്ബിങ് ഇസിയായി.

ആദ്യമായാണ് ബിജു മേനോന്റെ നായികയാവുന്നത്..?

= ബിജുവേട്ടൻ അടിപൊളി ആണ്. ആൾ ലൊക്കേഷനിൽ ഉണ്ടെങ്കിൽ തന്നെ അടിപൊളി വൈബ് ആണ്. അത്രക്ക് പൊസിറ്റിവിറ്റി ആണ്. നമ്മളെ ഒരുപാട് സപ്പോർട്ട് ചെയ്യും. ഈ ചിത്രത്തിൽ ബിജുവേട്ടൻ എന്റെ അധ്യാപകനാണ്. അതിൻെറ പ്രായവ്യത്യാസം തന്നെയുണ്ട്. എന്റെ കഥാപാത്രത്തിനാണെങ്കിൽ കുറുമ്പും കുസൃതിയും അൽപം കൂടുതലുമാണ്. ബിജവേട്ടൻെറ കഥാപാത്രമാകട്ടെ ഭയങ്കര സൈലന്റ് ആണ്. ആ രണ്ട് സ്വഭാവസവിശേഷതകൾ തമ്മിലുള്ള കെമിസ്ട്രി നന്നായി വർക്കൗട്ട് ആയിട്ടുണ്ട്.

ബിജു മേനോൻ നാൽപത്തിയൊന്നിൽ

പുരസ്കാരനേട്ടം കൾക്ക് ശേഷം സിനിമയോടുള്ള നിമിഷയുടെ ഉത്തരവാദിത്വവും കൂടിയോ?

= തീർച്ചയായും. ആദ്യമായി സിനിമയിൽ വന്നപ്പോൾ തന്നെ സിനിമയോട് തികഞ്ഞ ഉത്തരവാദിത്തമുണ്ടായിരുന്നു. നമുക്ക് തരുന്ന കഥാപാത്രങ്ങൾ നമ്മൾ വൃത്തിയായി ചെയ്താലേ മറ്റു സംവിധായകർ നമ്മളെ സമീപിക്കൂ. അതുകൊണ്ടുതന്നെ ആദ്യം മുതലേ സിനിമയെ ഞാൻ സീരിയസായാണ് കണ്ടത്. അതുകൊണ്ടുതന്നെ ഇപ്പോൾ കൂടുതലായി എന്തെങ്കിലും ചെയ്യണമെന്നില്ല. പകരം തരുന്ന ജോലി വൃത്തിയായി ചെയ്യുക എന്നതാണ്. കൂടുതൽ സ്ക്രീൻ സ്പേസ് പോലും എനിക്ക് ആവശ്യമില്ല. പെർഫോം ചെയ്യാൻ കാര്യമായുണ്ടായാൽ മതി. തരുന്ന കഥാപാത്രം നന്നാക്കുക. അത്രമാത്രം.

വരും പ്രോജക്ടുകൾ എന്തൊക്കെയാണ്?

= സ്റ്റാൻഡ് അപ്പ്, മാലിക്, തുറമുഖം ഇതൊക്കെയുണ്ട്. ചോല ഡിസംബറിൽ റിലീസ് ചെയ്യും. കൂട്ടത്തിൽ ഡിഗ്രി കംപ്ലീറ്റ് ചെയ്തു. ഇനി സിനിമയുമായി ബന്ധപ്പെട്ട എന്തെങ്കിലും തുടർ പഠനവും ചിന്തയിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lal joseBiju MenonNimisha SajayanNalapathiyonnuMalayalm Movie Interview
News Summary - An Interview with Nimisha Sajayan the heroine of Lal Jose's 25th film Nalpathiyonnu
Next Story