Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightRamadanchevron_rightഉമ്മ ഒരു...

ഉമ്മ ഒരു പ്രതിഭാസം, റമദാൻ ഓർമകൾ

text_fields
bookmark_border
ramadan 2024
cancel

മ്മമാര്‍ ശരിക്കും ഒരു പ്രതിഭാസം തന്നെയാണ്. ആ പ്രതിഭാസത്തെ നിര്‍വചിക്കാന്‍ ഒരിക്കലും കഴിയില്ലെന്നതാണ് സത്യം. മഴക്കാലത്ത്.. ഈ പൊരിഞ്ഞ തണുപ്പത്തും സര്‍വരും കിടന്നുറങ്ങുന്ന നേരത്ത് ഉമ്മ എഴുന്നേല്‍ക്കും. രാവിലെ കഴിക്കാനുള്ളതെല്ലാം ഉണ്ടാക്കി,പിന്നെ അടിച്ച്.. തുടച്ച് .. ശേഷം അലക്കി.... അത് അയലില്‍ കൊണ്ടു പോയി ഉണക്കാനിട്ട്.ശേഷം മഴച്ചാറല്‍ വരുമ്പോള്‍ ഓടിച്ചെന്ന് അതകത്തേക്കിട്ട്. മഴയൊഴിഞ്ഞാല്‍ പിന്നെയും അതെല്ലാം ഉണക്കാനിട്ട്...സ്‌നേഹം , കരുണ, വിനയം,ത്യാഗം എന്തിന്റെയെല്ലാം പര്യായങ്ങളാണ് ഉമ്മ.

നോമ്പ് കാലമായാല്‍ എന്റെ ഉമ്മക്ക് പണികള്‍ കൂടുകയാണ് ചെയ്യുക. അത്താഴത്തിനു എല്ലാവരും എഴുന്നേല്‍ക്കും മുമ്പ് ഉമ്മ എണീറ്റ് ഭക്ഷണം എല്ലാം ചൂടാക്കി ചിലപ്പോ സ്പെഷല്‍ എന്തെങ്കിലും അപ്പോള്‍ ഉണ്ടാക്കി മേശക്കുമുകളില്‍ കൊണ്ട് വെച്ചതിനു ശേഷമാണു ഞങ്ങള്‍ ഓരോരുത്തരെയും വിളിക്കുന്നത്. ബാങ്ക് കൊടുക്കാറായി വേഗം എഴുന്നേല്‍ക്ക് ഞങ്ങള്‍ മക്കള്‍ ഓരോരുത്തരെയും എഴുന്നേൽപ്പിക്കണം. അങ്ങിനെ ഓരോരുത്തരായി എഴുന്നേറ്റ് ഭക്ഷണം കഴിച്ചു കഴിയുമ്പോഴേക്കും ചായയും ചെറു കടിയും റെഡി. അങ്ങനെ അതും കഴിച്ചിരിക്കുമ്പോഴേക്കും സുബഹി ബാങ്ക് കൊടുക്കും. ഇതിനിടയില്‍ ഉമ്മ എപ്പോഴാണാവോ കഴിച്ചത്. പിന്നെ നമസ്കാരവും ഓത്തും കഴിഞ്ഞു എല്ലാവരും വീണ്ടും കിടന്നുറങ്ങും. പതിവിലും കുറച്ചു നേരം വൈകിയാണ് എല്ലാവരും എണീക്കുക. ഉമ്മ പതിവുപോലെ അടിച്ചു വാരലും അലക്കലും ഒക്കെ കഴിഞ്ഞു വരുമ്പോഴേക്കും ളുഹര്‍ ബാങ്ക് കൊടുക്കും പിന്നെ നമസ്കാരവും ഓത്തും കഴിഞ്ഞു അൽപം ഒന്ന് കിടന്നു കഴിയുമ്പോള്‍ അസര്‍ ബാങ്ക് കൊടുക്കുന്നുണ്ടാകും പിന്നെ നോമ്പ് തുറക്കുള്ള വിഭവങ്ങള്‍ ഉണ്ടാക്കുന്ന തിരക്കാകും. നമ്മള്‍ ഒക്കെ ആണെങ്കില്‍ ക്ഷീണിച്ചു തലവേദനിച്ചു ഒരു ഭാഗത്തു കിടക്കുന്നുണ്ടാകും. ഉമ്മക്ക് ക്ഷീണമായാലും അതൊന്നും വകവെക്കാതെ നോമ്പ് തുറ വിഭവങ്ങള്‍ ഉണ്ടാക്കുന്നു. പത്തിരി, ഇറച്ചി, പൊരിച്ച കടികള്‍ കഞ്ഞി, മുത്താഴത്തിനും അത്താഴത്തിനും ഉള്ള വിഭവങ്ങള്‍ എല്ലാം ഉമ്മ തന്നെ. പിന്നെ നോമ്പ് തുറക്കാനാകുമ്പോഴേക്കും ഞങ്ങള്‍ അടുക്കളിയിലേക്ക്. ഇന്നെന്താ ഉമ്മ സ്പെഷല്‍.. ഫ്രൂട്ട്സ് കട്ട് ചെയ്യണോ?... ഉമ്മാടെ മുഖത്ത് സന്തോഷമാണ്.. എല്ലാ ഉമ്മമാരും ഇങ്ങനെ തന്നെയാണ്.

ചെറുപ്പത്തില്‍ നോമ്പിന്റെ മുഴുവന്‍ വിദ്യാഭ്യാസവും പഠിച്ചതും മദ്റസയില്‍നിന്നല്ല.. ഉമ്മയില്‍നിന്നും മറ്റുമ്മ( ഉമ്മാന്റെ ഉമ്മ )യില്‍ നിന്നുമാണ്.നോമ്പിന്റെ പോരിശ പറഞ്ഞ് തരുന്നതോടൊപ്പം നോമ്പ് തുറക്കുള്ള വിഭവങ്ങളെ പറ്റിയും പറഞ്ഞ് നോമ്പ് നോല്‍ക്കാന്‍ ഉല്‍സാഹിപ്പിക്കുമായിരുന്നു ഉമ്മ. ഉമ്മയാണ് നോമ്പിന്റെ നിയ്യത്ത് വെച്ച് തരുന്നത്. നോമ്പുനോൽക്കാന്‍ വേണ്ടി വാശിപിടിച്ച ഒരു ബാല്യകാലം ഉണ്ടായിരുന്നു എനിക്ക്. അത്താഴത്തിന് വിളിക്കാതെ ഉമ്മ പറ്റിച്ചുകളഞ്ഞതിന്റെ സങ്കടമുണ്ട് ബല്യത്തിന്റെ ഓര്‍മകള്‍ക്ക്. ഉമ്മയോടുള്ള വാശിതീര്‍ക്കാന്‍ നോമ്പ് പിടിച്ച് തോറ്റുപോയൊരു പോരാളിയായിരുന്നു ഞാൻ . ആദ്യമായി ഒരു നോമ്പ് പൂര്‍ത്തിയാക്കിയ ആ ദിവസം ഞാൻ ഇന്നും ഓര്‍ക്കുന്നു .ഒരുപാട് തളര്‍ന്നുപോയിട്ടും പിന്മാറാതെ ലക്ഷ്യത്തിലേക്ക് കിതച്ചെത്തിയ ആ നിമിഷങ്ങള്‍ക്ക് ഇന്നും ജീവന്റെ തുടിപ്പുണ്ട്. ഒരു പാത്രം നിറയെ സര്‍ബത്തും പഴങ്ങളും ജ്യൂസും മുന്നില്‍ നിരത്തിവെച്ച് ബാങ്കിനുവേണ്ടി കാത്തിരുന്ന ആ ഇന്നലെകള്‍ക്ക് പകരം നില്‍ക്കാന്‍ മറ്റൊരു ദിവസവും വരില്ല ഇനി കണ്‍മുന്നില്‍. കൊതിയോടെ കാത്തിരുന്നിട്ടും ഒരു ഗ്ലാസിനപ്പുറം ജ്യൂസ് കുടിക്കാനാവാതെ പിന്മാറിയവളായിരുന്നു ഞാൻ .നോമ്പ് തുറന്നാൽ എന്തൊക്കെ കഴിക്കണം എന്ന്‍ ആഗ്രഹിക്കും പക്ഷേ എന്തെങ്കിലും കുറച്ചു കഴിക്കുമ്പോഴേക്കും മതിയാകും.

ആദ്യ നോമ്പിന് പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയായിരുന്നു. സ്വപ്‌ന സാഫല്യത്തിന്റെ ആ ദിവസമായിരുന്നു ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും നല്ല ദിനം.ഒരിക്കല്‍ സ്കൂള്‍ ഇല്ലാത്ത ദിവസം എല്ലാവരും വിരുന്നു വന്നിട്ടുണ്ട്. കളിക്കുകയാണ്. സമയം ഉച്ചയായപ്പോള്‍ മെല്ലെ അടുക്കളയില്‍ ചെന്ന് ഉമ്മയോട് പറഞ്ഞു. ഉമ്മ ദാഹിച്ചിട്ടു വയ്യ നോമ്പ് മുറിക്കണം, പക്ഷെ മറ്റുള്ളവര്‍ അറിഞ്ഞാല്‍..എല്ലാവർക്കും നോമ്പ് ഉണ്ട്. ഉമ്മ ഒരു സര്‍ബത്ത് കലക്കി തന്നു ആരും കാണാതെ കുളിമുറിയിൽ പോയി കുടിച്ചു. ഉമ്മ പറഞ്ഞു നോമ്പ് മുറിച്ചത് ആരോടും പറയണ്ട..രണ്ടു ദിവസം പകുതി പകുതി നോമ്പ് എടുത്താല്‍ ഒരു നോമ്പ് ആയത്രെ അത് കേട്ടപ്പോള്‍ വലിയ സന്തോഷമായി. അങ്ങനെ കുറെ നോമ്പുകള്‍. സ്കൂളില്‍ പൈപ്പിന്‍ ചുവട്ടില്‍ മുഖം കഴുകുമ്പോഴും അതുപോലെ തന്നെ. ആരും അറിയില്ലല്ലോ...നോമ്പ് തുറക്കുമ്പോള്‍ തണുത്ത സര്‍ബത്ത് കുടിക്കാന്‍ അടുത്ത വീട്ടിലേക്ക് ഐസ് കട്ട വാങ്ങാന്‍ തൂക്കുപാത്രവും എടുത്ത് ഓടും.. അതൊക്കെ ഒരു കാലം. കാലങ്ങള്‍ ഒരുപാട് കഴിഞ്ഞു. പ്രവാസി ഭാര്യയായി .നാട്ടിലെ നോമ്പ്, ഉമ്മയോടും ഉപ്പയോടും ഉമ്മാമ്മയോടും സഹോദരങ്ങളോടും ഒപ്പം എല്ലാവരും ഒരുമിച്ചുള്ള നോമ്പ് അതെല്ലാം അന്യമായി.. എങ്കിലും ഓരോ നോമ്പ് കാലം വരുമ്പോഴും പഴയ കാലത്തിലേക്ക് ഒരു നിമിഷം ഒന്ന് പോകും.അതൊരു സുഖമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaramadan memeir
News Summary - Umma A Miracle, Ramadan Memories
Next Story